Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഉറവിടമറിയാതെ കൊറോണ വൈറസ് രോഗബാധ; വലിയങ്ങാടിയിലും സെന്‍ട്രല്‍ മാര്‍ക്കറ്റിലും കര്‍ശനനിയന്ത്രണം

വലിയങ്ങാടിയിലെ കുണ്ടായിത്തോട് സ്വദേശിയായ വ്യാപാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി നേരിട്ട് ആറ് പേര്‍ക്ക് സമ്പര്‍ക്കമുണ്ടായതെന്നാണ് കരുതുന്നത്. മോഡല്‍ ഗവ. ഹൈസ്‌കൂളില്‍ നിന്ന് വലിയങ്ങാടിയിലെ അറുപത് പേരുടെ സാമ്പിളുകള്‍ പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2020, 11:15 am IST
in Kozhikode

കോഴിക്കോട്: ഉറവിടമറിയാത്ത കോവിഡ് രോഗബാധയെതുടര്‍ന്ന് ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രമായ വലിയങ്ങാടിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍. തിരക്കൊഴിവാക്കാനും രോഗവ്യാപനം തടയാനും സെന്‍ട്രല്‍ മാര്‍ക്കറ്റിലും ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

വലിയങ്ങാടിയിലെ കുണ്ടായിത്തോട് സ്വദേശിയായ വ്യാപാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി നേരിട്ട് ആറ് പേര്‍ക്ക് സമ്പര്‍ക്കമുണ്ടായതെന്നാണ് കരുതുന്നത്. മോഡല്‍ ഗവ. ഹൈസ്‌കൂളില്‍ നിന്ന് വലിയങ്ങാടിയിലെ അറുപത് പേരുടെ സാമ്പിളുകള്‍ പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്.  

ആരോഗ്യവകുപ്പും പോലീസും ഇന്നലെ വലിയങ്ങാടിയില്‍ പരിശോധന നടത്തി. മാസ്‌ക് ധരിക്കാതിരിക്കല്‍, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങി കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ആരോഗ്യ വിഭാഗം കേസെടുത്തു. മൂന്ന് കടകളുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. ലൈസന്‍സ് ഇല്ലാത്ത ഒരു കട അടപ്പിച്ചു. 28 പേര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. കടകള്‍ തുറക്കുന്നത് സംബന്ധിച്ച് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ വ്യാപാരികളുമായി ചര്‍ച്ച നടന്നു. 

വ്യാപാരിയുടെ സ്വദേശമായ കുണ്ടായിത്തോടില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ജൂണ്‍ 25 ന് സ്വന്തം വാഹനത്തില്‍ കാസര്‍കോഡ് പോയി തിരിച്ചെത്തിയ വ്യാപാരിക്കാണ് 28 നാണ് പനി ബാധിച്ചത്.  ജൂലൈ 2 ന് മറ്റ് രോഗലക്ഷണങ്ങള്‍ കണ്ടതോടെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്‌ക്ക് വിധേയമാവുകയായിരുന്നു. ഇദ്ദേഹത്തിന്റെ പിതാവിനും പനി ബാധിച്ചിട്ടുണ്ട്.  

നഗരസഭാ സെക്രട്ടറി ബിനു ഫ്രാന്‍സിസിന്റെ ചേംബറില്‍ ചേര്‍ന്ന കച്ചവടക്കാരുടെയും ജീവനക്കാരുടെയും യോഗത്തിലാണ് സെന്‍ട്രല്‍ മാര്‍ക്കറ്റിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സെന്‍ട്രല്‍ മാര്‍ക്കറ്റിലെത്തുന്ന എല്ലാ മത്സ്യവണ്ടികളും രജിസ്റ്റര്‍ ചെയ്യണം. വണ്ടിയിലെ ജീവനക്കാരെ തെര്‍മല്‍ സ്‌കാനര്‍ കൊണ്ട് പരിശോധിക്കും. അവരുടെ പൂര്‍ണമായ വിവരവും എവിടെ നിന്ന് എേപ്പാള്‍ വന്നുവെന്നും പോകുന്നുവെന്നും രേഖപ്പെടുത്തും. മാര്‍ക്കറ്റ് രണ്ട് ഷിഫ്റ്റ് ആയി പ്രവര്‍ത്തിക്കും.  

രാവിലെ മൂന്ന് മുതല്‍ ആറ് വരെയും രാവിലെ ആറ് മുതല്‍ എട്ട് വരെയുമാണ് ഷിഫ്റ്റ്. ഓരോ ഷിഫ്റ്റിലും 15 വണ്ടികള്‍ മാത്രമേ ഉണ്ടാകാവൂ. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ലോറികളിലെ ജീവനക്കാര്‍ മാര്‍ക്കറ്റിന് അകത്തും പുറത്തും കറങ്ങി നടക്കുന്നത് ഒഴിവാക്കണം. ഓരോ മണിക്കൂര്‍ ഇടവിട്ട് മൂത്രപ്പുരയും കക്കൂസും അണുനശീകരണം നടത്തും. 60 വയസിന് മുകളിലുള്ളവര്‍ മാര്‍ക്കറ്റില്‍ കച്ചവടം നടത്തരുത്. കണ്ടെയിന്‍മെന്റ് സോണില്‍ നിന്നുള്ളവര്‍ മീന്‍ വാങ്ങാനോ വില്‍ക്കാനോ വരരുതെന്നും യോഗം തീരുമാനിച്ചു.

Tags: kozhikodecovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

News

നഴ്‌സുമാരുടെ സമരം: വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് ബിജെപി ഇടപെട്ട് പിൻവലിപ്പിച്ചു

Kerala

അതിരാത്രം: യാഗശാലയുടെ കാൽനാട്ട് കർമ്മം നടന്നു

Health

തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നാല് പിജി സീറ്റുകള്‍ക്ക് കൂടി എന്‍എംസി അനുമതി നല്‍കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.