Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇ-ബസ് അഴിമതി; പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വിളമ്പിയത് പച്ചക്കള്ളം; തീയതികള്‍ പോലും പരസ്പര വിരുദ്ധം

4500 കോടി രൂപയക്ക് 3000 ഇലക്ട്രിക് ബസുകള്‍ വാങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം വഴിവിട്ട് ഇടപെട്ടതിന് രേഖകള്‍ പുറത്ത് വന്നതോടെയാണ് പച്ചക്കള്ളങ്ങള്‍ വാര്‍ത്താസമ്മേളനത്തിലൂടെ മുഖ്യമന്ത്രി വിളിച്ച് പറഞ്ഞത്.

അനീഷ് അയിലം by അനീഷ് അയിലം
Jul 2, 2020, 01:23 pm IST
in Kerala

തിരുവനന്തപുരം: ഇലക്ട്രിക് ബസ് അഴിമതിയുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളില്‍ പൊട്ടക്കള്ളം പ്രചരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയെകുറിച്ചും തീരുമാനം എടുത്ത തീയതികള്‍പോലും പരസ്പര വിരുദ്ധം. കേന്ദ്രസര്‍ക്കാര്‍ 2019 ജൂലൈ 22 ന് കരാര്‍ നടത്താന്‍ അംഗീകാരം നല്‍കി എന്നാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടത് ജൂണ്‍ 29 ന്. സാധ്യതാ പഠനം നടത്താന്‍ തീരുമാനിച്ചത് ആഗസ്ത് 17 നും.

4500 കോടി രൂപയക്ക് 3000 ഇലക്ട്രിക് ബസുകള്‍ വാങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം വഴിവിട്ട് ഇടപെട്ടതിന് രേഖകള്‍ പുറത്ത് വന്നതോടെയാണ് പച്ചക്കള്ളങ്ങള്‍  വാര്‍ത്താസമ്മേളനത്തിലൂടെ മുഖ്യമന്ത്രി വിളിച്ച് പറഞ്ഞത്. 2019 ജൂലൈ 22 ന് കേന്ദ്രസര്‍ക്കാര്‍ സ്വിസ്സര്‍ലാന്റ് ആസ്ഥാനമായ ഹെസ്സ് ഇലക്ട്രിക് ബസ് നിര്‍മ്മാതാക്കളുമായി കരാര്‍ ഒപ്പിടാന്‍ അനുമതി നല്‍കി എന്നും കരാര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല എന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ അതിനും ഒരുമാസം  2019 ജൂണ്‍ 29 ന് കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ഇമൊബിലിറ്റ് എക്‌സ്‌പോ ഇവോള്‍വില്‍ കരാര്‍ കൈമാറി. ഇതിന്റെ തെളിവുകള്‍ സഹിതം ജന്മഭൂമി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. മാത്രമല്ല കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി ഒരുവര്‍ഷം തികയുമ്പോഴും എന്തുകൊണ്ട് കരാര്‍ ഒപ്പിട്ടില്ലായെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറായതുമില്ല.

ഇമൊബലിറ്റിയുടെ കരട് നയം രൂപീകരിക്കുന്നതിനായി 2018 ജൂണ്‍ 27 ന്റെ നീതി ആയോഗ് യോഗത്തില്‍ ഗതാഗത സെക്രട്ടറി  പങ്കെടെത്തുവെന്നും തുടര്‍ന്ന് 2018 നവംബര്‍ 30, ഡിസംബര്‍ 21 കുറിപ്പുകള്‍ പ്രകാരം ആണ് ഹെസ് കമ്പനി കേരളത്തിലേക്ക് എത്തിയതെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം.  എന്നാല്‍ 2018 ജനുവരി 10 ന് ഇ ബെസ് സംബന്ധിച്ച ഫയലില്‍ കമ്പനിയെ തെരെഞ്ഞെടുത്തതെങ്ങനെ എന്നും ഏത് തരത്തിലാണെന്നും ചീഫ്‌സെക്രട്ടറി ചോദിച്ചിട്ടുണ്ട്. തന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫയല്‍ ചീഫ് സെക്രട്ടറിക്ക് അയച്ചതെന്ന് മുഖ്യമന്ത്രി സമ്മതിക്കുകയും ചെയ്തു.  കമ്പനിയുടെ നിര്‍ദ്ദേശം കേരളത്തിലേക്ക് എത്തുന്നതിന് മുന്നേ ചീഫ് സെക്രട്ടറി എങ്ങനെ ഫയല്‍ കാണും എന്ന ചോദ്യം അവശേഷിക്കുന്നു. മാത്രമല്ല ചീഫ് സെക്രട്ടറിയുടെ കുറിപ്പിന് എന്ത് നടപടി സ്വീകരിച്ചുവെന്ന് പറയാനും തയ്യാറായില്ല.

2019 ജൂലൈ 22 ന് കേന്ദ്രസര്‍ക്കാര്‍ കരാറിന് അനുമതി നല്‍കിയെന്ന് പറയുന്ന മുഖ്യമന്ത്രി ആഗസ്ത് 17 ന് സാധ്യതാപഠനം നടത്താന്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ  എങ്ങനെ ചുമതലപ്പെടുത്തുമെന്നും വ്യക്തമാക്കിയില്ല. മാത്രമല്ല ജൂലൈ 22 ന് അനുമതി ലഭിച്ച പദ്ധതിക്ക് 2019 ആഗസ്ത് 9 ന് ധനകാര്യ സെക്രട്ടറി ഫയല്‍ കാണുന്നതും ഇത്തരം ഒരുകരാര്‍ നടത്താനാകില്ലെന്ന് വ്യക്തമാക്കുന്നതും. ഇതെങ്ങനെ സാധിക്കും എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍

1. ഇ-മൊബലിറ്റിയുടെ കരട് നയം രൂപീകരിക്കുന്നതിനായി 2018 ജൂണ്‍ 27 ന്റെ നീതി ആയോഗ് യോഗത്തില്‍ ഗതാഗത സെക്രട്ടറി പങ്കെടുത്തു. തുടര്‍ന്ന് 2018 നവംബര്‍ 30, ഡിസംബര്‍ 21 ലെ ഗതാഗത സെക്രട്ടറിയുടെ കുറിപ്പുകള്‍ പ്രകാരം ഹെസ്സ് കമ്പനി കേരളത്തിലേക്കെത്തി.

2. 2019 ജൂലൈ 22 ന് കേന്ദ്രസര്‍ക്കാര്‍ കരാറിന് അനുമതി നല്‍കി.

3. 2018 ജനുവരി 10 ലെ കമ്പനി എങ്ങനെ കേരളത്തില്‍ എത്തിയെന്ന ചീഫ്‌സെക്രട്ടറിയുടെ കുറിപ്പ് സാധാരണം. ഫയല്‍ ചീഫ് സെക്രട്ടറിക്ക് അയച്ചത് തന്റെ അറിവോടെ.

തെളിവുകള്‍ ചോദിക്കുന്നത്

1. 2018 നവംബര്‍, ഡിസംബര്‍ തീയതകിളിലെ ഗതാഗത സെക്രട്ടറിയുടെ കുറിപ്പ് പ്രകാരമാണ് ഹെസ്സ കമ്പനി കേരളത്തില്‍ വന്നതെങ്കില്‍ ഒമ്പത് മാസം മുന്നേ 2018 ജനുവരിയില്‍ മുഖ്യമന്ത്രി എങ്ങനെ ചീഫ്‌സെക്രട്ടറിക്ക് ഫയല്‍ അയക്കും.

2. ഫയലില്‍ കമ്പനിയെ തെരെഞ്ഞെടുത്തത് എങ്ങനെയെന്നും ഏത് തരത്തിലാണെന്നും ചീഫ്‌സെക്രട്ടറി ചോദിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ കുറിപ്പിന് എന്ത് നടപടി സ്വീകരിച്ചു?

3. 2019 ജൂലൈ 22 ന് കേന്ദ്രസര്‍ക്കാര്‍ കരാറിന് അനുമതി നല്‍കിയെങ്കില്‍ അതിനും ഒരുമാസം മുന്നേ ജൂണ്‍ 29 ന് എങ്ങനെ കരാര്‍ കൈമാറും. (കരാര്‍ കൈമാറുന്ന ചിത്രങ്ങള്‍ അന്നത്തെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടുണ്ട്).

4. 2019 ജൂലൈ 22 ന് കേന്ദ്ര അംഗീകാരം ലഭിച്ചെങ്കില്‍ എന്തിനാണ് അടുത്തമാസം (2019 ആഗസ്ത് 9 ന്) ധനകാര്യ സെക്രട്ടറി കരാര്‍ സംസ്ഥാന താപര്യത്തിന് വിരുദ്ധമെന്ന് കുറിച്ചത്?

5. 2019 ജൂലൈ 22 ന് കേന്ദ്ര അംഗീകാരം ലഭിച്ച കരാറിന് എന്തിനാണ് 2018 ആഗസ്ത് 17 ന് സാധ്യതാ പഠനത്തിന് സെക്രട്ടറിമാരുടെയോഗത്തില്‍ െ്രെപസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ ചുമതലപ്പെടുത്തിയത്?

6. കേന്ദ്രം കരാര്‍ ഒപ്പിടാന്‍ അംഗീകാരം നല്‍കിയെങ്കില്‍ എന്തുകൊണ്ടാണ് ഒരുവര്‍ഷം കഴിഞ്ഞിട്ടും കരാര്‍ ഒപ്പിടാത്തത് ?

Tags: Pinarayi VijayanഅഴിമതിcpimNithi ayog
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.