Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സഹകരണ ബാങ്കുകളുടെ സ്വഭാവം ‘ലോക്കല്‍’, വീഴുമ്പോള്‍ ‘നാഷണല്‍’ ; ആര്‍ബിഐ മേല്‍നോട്ടം ഗുണകരം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലുള്ള വാണിജ്യ ബാങ്കുകളുടെ നിക്ഷേപകര്‍ക്ക് ബാങ്കൊന്നിനു അഞ്ചു ലക്ഷം രൂപ വരെ പരിരക്ഷ കിട്ടുമ്പോള്‍ സഹകരണ ബാങ്കുകളുടെ നിക്ഷേപകര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ല.

എസ്. ആദികേശവന്‍ by എസ്. ആദികേശവന്‍
Jul 2, 2020, 03:00 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

അടുത്ത കാലത്ത് മുംബൈയേയും സമീപ പ്രദേശങ്ങളെയും പിടിച്ചുകുലുക്കിയ സംഭവമായിരുന്നു പിഎംസി ബാങ്ക് എന്നപഞ്ചാബ് ആന്‍ഡ് മഹാരാഷ്‌ട്ര കോഓപ്പറേറ്റീവ് ബാങ്കിന്റെ പതനം. വഴിവിട്ട് വായ്പകള്‍ കൊടുത്ത് അടച്ചുപൂട്ടേണ്ടിവന്ന ബാങ്ക് നഷ്ടപ്പെടുത്തിയത് ആയിരക്കണക്കിന് സാധാരണക്കാരുടെസമ്പാദ്യ, നിക്ഷേപങ്ങള്‍ ആയിരുന്നു. പണം പോയതിന്റെ ദുഃഖത്തില്‍ കുറെ പേര്‍ ആത്മഹത്യ ചെയ്തു. ഇത് മൂലം നമ്മുടെ സഹകരണ ബാങ്കിങ് മേഖലയ്‌ക്ക് മൊത്തം മങ്ങലേറ്റു. മാത്രമല്ല മഹാരാഷ്‌ട്ര പോലെ ഉള്ള സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളില്‍ ജനങ്ങളുടെ വിശ്വാസം തകര്‍ന്നു. ഇതിന്റെ പഴി റിസര്‍വ് ബാങ്കിനും ഭരണകൂടത്തിനും കേള്‍ക്കേണ്ടിയും  വന്നു. ഇന്ത്യയിലെ വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍, സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ പൂര്‍ണമായ അധികാര പരിധിയില്‍ വരുന്നവയായിരുന്നില്ല. സംസ്ഥാനങ്ങളുടെ കോ ഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്ടിന്റെ അടിസ്ഥാനത്തില്‍ ആണ് ഇവയുടെ പ്രവര്‍ത്തനം. വ്യാപകമായ രാഷ്‌ട്രീയ ഇടപെടലുകള്‍ ഈ മേഖലയില്‍ ഉണ്ടുതാനും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലുള്ള വാണിജ്യ ബാങ്കുകളുടെ നിക്ഷേപകര്‍ക്ക് ബാങ്കൊന്നിനു അഞ്ചു ലക്ഷം രൂപ വരെ പരിരക്ഷ കിട്ടുമ്പോള്‍ സഹകരണ ബാങ്കുകളുടെ നിക്ഷേപകര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ല. അതാത് സംസ്ഥാനങ്ങള്‍ നല്‍കുന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ആണ് നിക്ഷേപകര്‍ക്കുള്ള പരിരക്ഷ. സഹകരണ ബാങ്കുകള്‍ തകരുമ്പോള്‍ അതിന്റെ ആഘാതം സാമ്പത്തിക മേഖലയെ മുഴുവനായും ബാധിക്കുകയും ചെയ്യും. നിലനില്‍ക്കുമ്പോള്‍ ”ലോക്കല്‍”, വീഴുമ്പോള്‍ ”നാഷണല്‍” എന്നത് ആണ് സഹകരണ ബാങ്കുകളുടെ സ്വഭാവം.

എല്ലാ ‘ബാങ്കും’ ബാങ്കല്ല  

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബാങ്കിങ് നിയന്ത്രണ നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ചു റിസര്‍വ് ബാങ്കിന്റെ അനുമതിയോടു കൂടി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സഹകരണ ബാങ്കുകള്‍ക്കും അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കുകള്‍ക്കും മാത്രമേ ”ബാങ്ക്” എന്ന പേര് ഉപയോഗിക്കാന്‍ പറ്റൂ. ഇവ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തിന് നേരിട്ട് വിധേയമാകും. വാണിജ്യ ബാങ്കുകളെ പോലെ തന്നെ ഇവയും  റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക പരിശോധനയ്‌ക്കു വിധേയമാകും. ഇതിന്റെ ഗുണം സാധാരണക്കാരായ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്കാണ് ലഭിക്കുക. ഇനി അഞ്ചു ലക്ഷം വരെയുള്ള പരിരക്ഷ ഓരോ ബാങ്കിലെ നിക്ഷേപകര്‍ക്കും പ്രത്യേകം ലഭിക്കും. കോവിഡ് അനുബന്ധ അടച്ചിടലിന് മുമ്പായി ഈ ഭേദഗതി ലോകസഭയില്‍ കൊണ്ടുവന്നെങ്കിലും അത് പാസ്സാക്കി എടുക്കാന്‍ സാധിച്ചില്ല. അത് കൊണ്ടാണ്  ഓര്‍ഡിനന്‍സ് വഴി ഈ ഭേദഗതി നടപ്പാക്കിയത്.

ആര്‍ബിഐ  മേല്‍നോട്ടം  ഗുണകരം

കേരളത്തിലെ സഹകരണ ബാങ്കുകള്‍ ഈ അടുത്ത കാലത്താണ് സംയോജനത്തിന് വിധേയമായത്. കേരള ബാങ്ക് എന്ന പേരില്‍ പുതിയ സഹകരണ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. പ്രൊഫ എം. എസ് ശ്രീരാം കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് സഹകരണ ബാങ്കുകളുടെ സംയോജനം നടന്നിട്ടുള്ളത്. ഏകദേശം 1,38,000 കോടി രൂപയുടെ നിക്ഷേപവും 77,000 കോടി രൂപയോളം വായ്പകളും ആണ് കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് (സിംഹ ഭാഗവും സര്‍വീസ് കോ-ഓപ്പറേറ്റീവ് ”ബാങ്കു”കളുടെയാണ്) ഉള്ളത്. ഇത്രയും വലിയ തുകകള്‍ കൈകാര്യം ചെയ്യുന്ന മേഖലയ്‌ക്ക് റിസര്‍വ് ബാങ്കിന്റെ ഒരു നോട്ടം ഉണ്ടാവുന്നത് സംസ്ഥാനത്തിനും ദീര്‍ഘകാലത്തില്‍ ഗുണം ചെയ്യും. ഈ പുതിയ ഓര്‍ഡിനന്‍സ് അനുസരിച്ചു സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ കേരളത്തിലും മാറ്റങ്ങള്‍ വരുമെന്നുള്ളതില്‍ സംശയം ഇല്ല.  

അടിസ്ഥാനപരമായി സംസ്ഥാനത്തിന്റെ കോഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്റ്റും ബാങ്കിങ് റെഗുലേഷന്‍ ആക്റ്റും തമ്മില്‍ വ്യത്യാസങ്ങളും ചേര്‍ച്ചയില്ലായ്മയും ഉണ്ട്. ഈ പ്രശനം രമ്യമായി, സംസ്ഥാനത്തിന്റെ സഹകരണ സാമ്പത്തിക മേഖലയ്‌ക്ക് കോട്ടം തട്ടാത്ത രീതിയില്‍, പരിഹരിക്കാന്‍ സാധിക്കണം. ക്രിയാത്മകമായി ഈ കേന്ദ്ര നടപടിയോട് പ്രതികരിക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്. മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ചു മെച്ചപ്പെട്ട രീതിയില്‍ ആണ് കേരളത്തിലെ സഹകരണ മേഖല പ്രവര്‍ത്തിക്കുന്നത് എന്ന് അവകാശ വാദം ഉണ്ടെങ്കിലും കൂടുതല്‍ കാര്യക്ഷമമായും പ്രൊഫഷനലായും സഹകരണ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാനാകും. രാഷ്‌ട്രീയ ഇടപെടല്‍ പൂര്‍ണമായും ഒഴിവാക്കി  പക്ഷെ സാമൂഹ്യ പ്രതിബദ്ധതയോടു കൂടി തന്നെ  സഹകരണ മേഖലയിലെ ബാങ്കായ കേരള ബാങ്കിന് മുന്നേറുവാന്‍ സാധിക്കും.

(പൊതുമേഖല ബാങ്കിലെ ഉന്നത  ഉദ്യോഗസ്ഥനാണ് ലേഖകന്‍)

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതമൗലികവാദികൾക്ക് ഒരു ഇളവും നൽകില്ല ; മഹാരാഷ്‌ട്രയിൽ മതപരിവർത്തന വിരുദ്ധ നിയമം പാസാക്കും 

Kerala

നിമിഷപ്രിയയ്‌ക്ക് മാപ്പ് നൽകില്ല ; വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറില്ല

Kerala

പൂരം കലക്കലിൽ എഡിജിപിക്ക് ഗുരുതര വീഴ്ച; വിഷയം ഗൗരവത്തിലെടുക്കാന്‍ തയാറായില്ല, ഡിജിപിയുടെ റിപ്പോർട്ട് അംഗീകരിച്ച് ആഭ്യന്തര സെക്രട്ടറി

World

‘ പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഞങ്ങൾക്ക് വേണ്ട’ ; എസ്‌സി‌ഒ യോഗത്തിൽ നുണക്കഥകൾ പറഞ്ഞ് പരത്തി പാക് വിദേശകാര്യ മന്ത്രി 

Kerala

എഡിജിപിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; സന്നിധാനത്തേയ്‌ക്കുള്ള ട്രാക്ടർ യാത്ര മനഃപൂർവം, ഇത്തരം പ്രവൃത്തികൾ ദൗർഭാഗ്യകരം

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റ് സ‍ർവകലാശാല സിലബസിൽ നിന്ന് വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കാൻ വിദഗ്ധ സമിതിയുടെ ശുപാ‍ർശ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ തൂങ്ങിമരിച്ചനിലയിൽ

കീം ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും; അപ്പീല്‍ നല്‍കുമോയെന്ന് സംസ്ഥാനത്തോട് സുപ്രീംകോടതി

രാജ്യത്തെ ആദ്യ സഹകരണ സര്‍വകലാശാലയ്ക്ക് കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ നിലവിളക്ക് കൊളുത്തി തുടക്കം കുറിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ പട്ടേല്‍ സമീപം

സഹകരണ വിദ്യാഭ്യാസത്തിന് ഇനി പുതിയ സാധ്യതകള്‍

നാഷണല്‍ ഹെറാള്‍ഡ് സാമ്പത്തിക ക്രമക്കേട്: വിധി 29ന്

ബീഹാറില്‍ 6,60,67,208 പേരെ കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും

കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന രാമായണ പാരായണ മാസാചരണത്തിന്റെ 
സംസ്ഥാന തല ഉദ്ഘാടനം ചിന്മയ മിഷന്‍ കേരളയുടെ മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി നിര്‍വഹിക്കുന്നു

രാമായണത്തിന്റെ പ്രസക്തി വര്‍ദ്ധിച്ച് വരുന്നു: സ്വാമി വിവിക്താനന്ദ സരസ്വതി

വിപഞ്ചിക കേസ്; ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സാധ്യത

റഷ്യയുമായുള്ള വ്യാപാരം തുടർന്നാൽ ഉപരോധം ഏർപ്പെടുത്തും ; ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി നാറ്റോ 

കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക് മാലിന്യം; മാരകരോഗങ്ങള്‍ക്ക് ഇടയാക്കും: നാഷണല്‍ അക്കാദമി ഓഫ് സയന്‍സിന്റെ പഠനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies