Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്‌; പുക ഉയരുന്നത് സിസിടിവിയിലൂടെ ശ്രദ്ധയില്‍പെട്ടതിനാല്‍ അടിയന്തിര നടപടി സ്വീകരിച്ചു

കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ പാര്‍ക്ക് ചെയ്തിരുന്ന 22 ബൈക്കുകള്‍, മൂന്നു കാറുകള്‍, ഒരു ഓട്ടോറിക്ഷ എന്നിവ കത്തി നശിച്ചു. ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Janmabhumi Online by Janmabhumi Online
Jun 28, 2020, 12:11 pm IST
in Kozhikode
തീപിടിത്തമുണ്ടായ അപ്പോളോ ഗോള്‍ഡ് ഷോറൂമില്‍ തീയണക്കാന്‍ ശ്രമിക്കുന്നവര്‍. ജ്വല്ലറിയ്ക്കകത്ത് നിന്ന് പുറത്തേക്ക് ചാടുന്നവരെയും കാണാം

തീപിടിത്തമുണ്ടായ അപ്പോളോ ഗോള്‍ഡ് ഷോറൂമില്‍ തീയണക്കാന്‍ ശ്രമിക്കുന്നവര്‍. ജ്വല്ലറിയ്ക്കകത്ത് നിന്ന് പുറത്തേക്ക് ചാടുന്നവരെയും കാണാം

FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: പരിഭ്രാന്തി പരത്തി നഗരത്തില്‍ വീണ്ടും തീപിടിത്തം. പൊറ്റമ്മലിനു സമീപം പട്ടേരിയില്‍ പുതുതായി ആരംഭിച്ച അപ്പോളോ ഗോള്‍ഡ് ഷോറൂമിലാണ് ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടോടെ തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല. കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ പാര്‍ക്ക് ചെയ്തിരുന്ന 22 ബൈക്കുകള്‍, മൂന്നു കാറുകള്‍, ഒരു ഓട്ടോറിക്ഷ എന്നിവ കത്തി നശിച്ചു. ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.  

കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ നിന്ന് പുക ഉയരുന്നത് സിസിടിവിയിലൂടെ ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ കെട്ടിടത്തിനുള്ളിലുള്ളവരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. സ്ത്രീകളടക്കമുള്ള 12 ജീവനക്കാരും ഈ സമയത്ത് ഷോറൂമില്‍ ഉണ്ടായിരുന്നു. തീപടരുകയും വലിയ രീതിയില്‍  കറുത്ത പുക ഉയരുകയും ചെയ്തതോടെ ചിലര്‍ പുറത്തേക്കോടി രക്ഷപ്പെട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ കറുത്ത പുക താഴത്തെ നിലയിലേക്കും പടര്‍ന്നു. ഒന്നാമത്തെ നിലയിലുള്ളവരെ ജനല്‍ചില്ലുകള്‍ തകര്‍ത്ത് ഫയര്‍ഫോഴ്‌സ് സംഘവും മറ്റു ജീവനക്കാരും ചേര്‍ന്ന് കോണി വഴി പുറത്തേക്ക് ഇറക്കി. രണ്ടാമത്തെ നിലയിലുണ്ടായിരുന്ന ജീവനക്കാരിയെ മറുവശത്തെ ജനല്‍ തകര്‍ത്തും പുറത്തേക്ക് ഇറക്കുകയായിരുന്നു.  

ബേസ്‌മെന്റിലെ മാലിന്യത്തില്‍ നിന്നാണ് തീ പടര്‍ന്നതെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടല്ല കാരണമെന്നും ഫയര്‍ഫോഴ്‌സ് അറിയിച്ചു. കെട്ടിടത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ആശാരിപ്പണി നടത്തുന്നതിനുവേണ്ടിയുള്ള സാധനങ്ങളാണ് ബേസ്‌മെന്റില്‍ ഉണ്ടായിരുന്നതെന്നും കെട്ടിട ഉടമ മൂസഹാജി പറഞ്ഞു. ബീച്ച്, മീഞ്ചന്ത, വെള്ളിമാടുകുന്ന് എന്നിവിടങ്ങളില്‍ നിന്നായി എട്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്. ശക്തമായ മഴയുണ്ടായതും രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായി. ജ്വല്ലറിയുടെ ഓഫീസ് ഉള്‍പ്പെടെ കത്തിനശിച്ചിട്ടുണ്ട്. ആഭരണങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചിലരാസവസ്തുക്കളും ജ്വല്ലറിയിലുണ്ടായിരുന്നു. ഇതാണ് തീ പെട്ടെന്ന് പടരാന്‍ കാരണമായതെന്നാണ് സൂചന.  

മീഞ്ചന്ത സ്റ്റേഷന്‍ ഓഫീസര്‍ പി.വി. വിശ്വാസ്, ബീച്ച് സ്റ്റേഷന്‍ ഓഫീസര്‍ പി. സതീഷ്, വെള്ളിമാടുകുന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ.പി. ബാബുരാജ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. എ. പ്രദീപ് കുമാര്‍ എംഎല്‍എ, ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. സുജിത് ദാസ്, അസിസ്റ്റന്റ് കമ്മീഷണര്‍മാരായ എ.ജെ. ബാബു, പി.കെ. രാജു, കെ.പി. അഷറഫ്, എല്‍. സുരേന്ദ്രന്‍ എന്നിവരും സ്ഥലത്തെത്തി.  

Tags: kozhikodefire
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വീടുകള്‍ക്ക് തീപിടിച്ചു, ആളപായമില്ല

Kerala

കുടുംബ വഴക്കിനിടെ ഭര്‍ത്താവ് തീ കൊളുത്തിയ യുവതി മരിച്ചു

Kerala

ശക്തികുളങ്ങരയില്‍ കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യുന്നതിനിടെ തീപിടുത്തം ആശങ്കപ്പെടേണ്ടതില്ലെന്ന്

Kerala

ഇടപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ട്രക്കില്‍ തീ പിടിച്ചു

Kerala

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ദാരിദ്യം കുത്തനെ കുറയുന്നു; 2022-23ല്‍ 5.3 ശതമാനമായി കുറഞ്ഞു; 11 വര്‍ഷത്തില്‍ 20.59 കോടി യില്‍ നിന്നും ദരിദ്രര്‍ 7.52 കോടിയായി കുറഞ്ഞു.

മതത്തിന്റെ പേരിൽ സുഡാപ്പികൾക്ക് ടാറ്റ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാമെങ്കിൽ നമുക്ക് എന്തുകൊണ്ട് ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചു കൂടാ ? കാസ

മാറാട് അയ്യപ്പ ഭജനമഠം തല്ലി തകർത്ത പ്രതി നവാസ് അറസ്റ്റിൽ ; അയ്യപ്പന്റെ തിടമ്പും നശിപ്പിച്ചു ; തുളസിത്തറ ചവിട്ടിത്തെറിപ്പിച്ചു

ജയ്ഷെ മുഹമ്മദ് ഇനി വേണ്ട , തകർത്തേക്കൂ ; ന്യായീകരിക്കാൻ വന്ന പാക് ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് അമേരിക്ക

മലപ്പുറത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്

തൃശൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

മുങ്ങിയ കപ്പലില്‍ നിന്നുള്ള കെമിക്കലുകള്‍ അടങ്ങിയ വീപ്പകള്‍ വിഴിഞ്ഞത്തടിഞ്ഞു.

കേരളത്തിലെ ജിഹാദി വെബ്സൈറ്റുകളില്‍ തലക്കെട്ട് ഇങ്ങിനെ:’ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്…ഇങ്ങിനെ എഴുതാമോ?

കൃഷിമന്ത്രി പി.പ്രസാദിന്റെ വീടിന് മുന്നില്‍ ഭാരതാംബയുടെ ചിത്രം വച്ച് പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies