Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുംബൈ കോവിഡുമായി പൊരുത്തപ്പെട്ട് ജീവിക്കുന്ന നഗരമായി, ഒരു എന്‍.95 മാസ്‌ക് ഒരാഴ്ച തുടര്‍ച്ചയായി ഉപയോഗിക്കേണ്ടി വന്നു

ഒരു എന്‍.95 മാസ്‌ക് ഒരാഴ്ച തുടര്‍ച്ചയായി ഉപയോഗിക്കേണ്ടി വന്നു. കൂടെ പ്രവര്‍ത്തിച്ച നിരവധി ഡോക്ടര്‍മാര്‍ കോവിഡ് പോസിറ്റീവായി എന്നത് നടുക്കുന്നതായിരുന്നു.'' മുംബൈ ലോകമാന്യ തിലക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ വാണി വാസുദേവന്‍ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2020, 11:57 am IST
in Kerala
ഡോ. വാണി വാസുദേവന്‍

ഡോ. വാണി വാസുദേവന്‍

കോഴിക്കോട്: ”മുംബൈ നഗരം കോവിഡ് രോഗവുമായി പൊരുത്തപ്പെട്ട് കഴിഞ്ഞിരിക്കുന്നു. രോഗവുമൊത്ത് മുന്നോട്ട് പോവുകയെന്ന നിലയിലാണ് കാര്യങ്ങള്‍. തുടക്കത്തില്‍ സ്ഥിതി ഏറെ ഭീകരമായിരുന്നു. ഡോക്ടര്‍മാരടക്കമുളള ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പോലും വേണ്ട രീതിയിലുള്ള സുരക്ഷാ സംവിധാനമൊരുക്കാനായില്ല. ഒരു എന്‍.95 മാസ്‌ക് ഒരാഴ്ച തുടര്‍ച്ചയായി ഉപയോഗിക്കേണ്ടി വന്നു. കൂടെ പ്രവര്‍ത്തിച്ച നിരവധി ഡോക്ടര്‍മാര്‍ കോവിഡ് പോസിറ്റീവായി എന്നത് നടുക്കുന്നതായിരുന്നു.” മുംബൈ ലോകമാന്യ തിലക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ വാണി വാസുദേവന്‍ പറയുന്നു. മലപ്പുറത്തെ പുലാമന്തോള്‍ സ്വദേശിനിയായ വാണി  കഴിഞ്ഞ മുന്ന് വര്‍ഷമായി ഇവിടെ പി.ജി അനസ്‌തേഷ്യവിദ്യാര്‍ത്ഥിയാണ്. പഠനത്തോടൊപ്പം ആശുപത്രിയില്‍ ഫീവര്‍ ക്ലിനിക്കിലും കോവിഡ് ഐസിയുവിലും സേവനമനുഷ്ടിക്കുന്നുണ്ട്.

കോവിഡ് രോഗം വ്യാപിച്ച ധാരാവികോളനിക്കടുത്താണ് ആശുപത്രി. ഇവിടെ എട്ടു വാര്‍ഡുകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്, ഒരു ഐസിയുവും. കൂടെ പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍ക്കടക്കം കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവരെ ചികിത്സിച്ച ഡോക്ടര്‍മാരെ പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോഴാണ് രോഗം ബാധിച്ചത് തിരിച്ചറിഞ്ഞത്. പലര്‍ക്കും ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ലോക്ഡൗണ്‍ തുടക്കത്തില്‍ ഫലപ്രദമായിരുന്നെങ്കിലും പിന്നീട് ജനങ്ങള്‍ അത് അനുസരിച്ചില്ല. സ്വന്തമായി വാഹനങ്ങളുള്ളവര്‍ നഗരത്തില്‍ നിറഞ്ഞു. മെട്രോ നഗരമായതിനാല്‍ രോഗ ചികിത്സയ്‌ക്കുള്ള സൗകര്യങ്ങള്‍ കൂടുതലുണ്ട്. എന്നാല്‍  ജനസാന്ദ്രത രോഗ വ്യാപനത്തിന് കാരണമായി. ഒ.പിയിലുള്ള തിരക്ക് സെക്യൂരിറ്റി ജീവനക്കാര്‍ക്കും പോലീസുകാര്‍ക്കും നിയന്ത്രിക്കാന്‍ കഴിയുന്നതായിരുന്നില്ല.  രോഗം ഗുരുതരമായാല്‍ വെന്റിലേറ്റര്‍ സൗകര്യം പോലും ലഭിക്കില്ലെന്ന് അറിയിച്ചുകൊണ്ടായിരുന്നു  പ്രവേശനം നല്‍കിയത്. മണിക്കൂറുകളോളം കാഷ്വാലിറ്റിയിലും നൂറുകണക്കിന് ആളുകള്‍ കാത്തു നില്‍ക്കുന്ന അവസ്ഥയുണ്ടായിരുന്നു.  ഇപ്പോഴും രോഗം നിയന്ത്രണവിധേയമായി എന്ന് പറഞ്ഞു കൂടാ. എന്നാല്‍ തുടക്കത്തില്‍ നിന്ന് സ്ഥിതി ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു.

രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്. ആവശ്യത്തിന് പിപിഇ കിറ്റുകളും വ്യക്തിഗത സുരക്ഷാ സംവിധാനങ്ങളും ലഭിച്ചു തുടങ്ങിയിട്ടുണ്ട്. സന്നദ്ധ സംഘടനകള്‍ സജീവമായി രോഗ പ്രതിരോധ രംഗത്തുണ്ടെന്നതാണ് ആശ്വാസമുണ്ടാകുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ താജ് ഹോട്ടല്‍ ഗ്രൂപ്പാണ് മുംബൈ മുന്‍സിപ്പാലിറ്റിയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാര്‍ക്ക് രണ്ടു നേരവും ഭക്ഷണം നല്‍കുന്നത്. മലയാളികളായ ഒമ്പത് പേര്‍ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് പോസിറ്റീവായവരുടെ ശസ്ത്രക്രിയയടക്കം ആശുപത്രിയില്‍ നിര്‍വ്വഹിക്കുന്നു. അനസ്‌തേഷ്യവിഭാഗത്തിലായതുകൊണ്ട് ഐസിയുവിലും വാണി  സേവനമനുഷ്ഠിക്കുന്നു. രണ്ടാഴ്ച മുംബൈയിലെ കോവിഡ് ഹോസ്പിറ്റലിലും സേവനം അനുഷ്ഠിച്ചിരുന്നു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഉപരിപഠനത്തിന് മുംബൈ ലോകമാന്യ തിലക് മെഡിക്കല്‍ കോളജില്‍ ചേര്‍ന്നത്. സഹോദരന്‍ വരുണ്‍ വാസുദേവന്‍ എംബിബിഎസ് പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് തയ്യാറെടുക്കുന്നു.പുലാമന്തോളിലെ ഡോ. വാസുദേവന്‍, ഡോ. തുളസി ദമ്പതികളുടെ മകളാണ് ഡോ. വാണി വാസുദേവന്‍

Tags: മുംബൈcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

അയോധ്യക്കേസിൽ എഫ്‌ഐആർ ആയി,എട്ട് പേരുടെ പേരുകൾ ഉൾപ്പെടുത്തി

പാകിസ്ഥാൻ ഉപയോഗിച്ച് നാണം കെട്ടു , ഇനി ബംഗ്ലാദേശ് ; ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ വെടിവച്ചിട്ട ചൈനീസ് യുദ്ധവിമാനം വാങ്ങാൻ ബംഗ്ലാദേശ്

മുഹറം പ്രമാണിച്ച് സംസ്ഥാനത്ത് വെളളിയാഴ്ച അവധി

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.