Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാസ്ത്രങ്ങളുടെ അന്തിമലക്ഷ്യം ലോകമംഗളം

യോഗിയുടെ ലോകം ചിദാകാശത്തിലും, ജ്ഞാനിയുടെ ലോകം ദഹര(ചെറിയ) ആകാശത്തിലും, ഭക്തന്റേത് തുറന്ന മനസ്സിലും (ഹൃദയം) നിലനില്‍ക്കുന്നു.

ടി.എം. ജയരാമന്‍ by ടി.എം. ജയരാമന്‍
Jun 19, 2020, 03:00 am IST
in Samskriti

ആധുനികശാസ്ത്രത്തിന്റെ തമോഗര്‍ത്തങ്ങളും ഘനദ്രവ്യങ്ങളും ഘനതാരങ്ങളും നീഹാരികകളും (നെബുലകള്‍: വാതകങ്ങളുടെയും പൊടിപടലങ്ങളുടെയും ലോകം) നക്ഷത്രങ്ങളും നക്ഷത്രവ്യൂഹങ്ങളും മനുഷ്യനുള്‍പ്പെടെയുള്ള പ്രാണിവര്‍ഗങ്ങളുമെല്ലാമെല്ലാം നിലനില്‍ക്കുന്നത് ഒരു കപാലത്തില്‍ (തലയോട്ടി, ഏഴു തുളകളുള്ള ഓട്ടക്കലം) ആണെന്ന് നാം എല്ലായ്‌പ്പോഴും ഓര്‍ത്തുവെയ്‌ക്കേണ്ടിയിരിക്കുന്നു. മഹാവിസ്‌ഫോടനം മുതല്‍ അണുവിസ്‌ഫോടനം വരെയുള്ള വലുതും ചെറുതുമായ സകല സംഭവങ്ങളും അവിടെത്തന്നെ നടക്കുന്നു.

ശാസ്ത്രജ്ഞന്റെ മനക്കണ്ണ് തലയോട്ടിക്കകത്തെ മസ്തിഷ്‌കം എന്ന വിശേഷദ്രവ്യപിണ്ഡത്തിലാണ്. അതിലേക്കുള്ള പോക്കുവരവുകള്‍ കപാലത്തിലെ ഏഴു തുളകളിലൂടെ (കണ്ണ് രണ്ട്, ചെവി രണ്ട്, നാസാവക്ത്രരന്ധ്രങ്ങള്‍, ഗളദ്വാരം) പ്രവേശിക്കുന്ന ജൈവനാഡീതന്തുക്കള്‍വഴിയാകുന്നു. മസ്തിഷ്‌കപ്രവര്‍ത്തനത്തിന്റെ ശാസ്ത്രമാണ് ന്യൂറോളജി എന്നറിയപ്പെടുന്ന നാഡീവിജ്ഞാനം. ഗണിതക്രിയകളും മസ്തിഷ്‌കത്തില്‍ നടക്കുന്നുണ്ട്.  ഇവയെല്ലാം കാണുന്നത് മറ്റൊരു ശാസ്ത്രജ്ഞന്റെ മനക്കണ്ണുകൊണ്ടാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക!

മേല്‍പറഞ്ഞവയ്‌ക്കപ്പുറം ആധുനികശാസ്ത്രത്തിലുള്ളത് വിവേകശൂന്യങ്ങളായ, പ്രയോഗങ്ങള്‍ക്കുവേണ്ടി മാത്രമുള്ള പ്രയോഗങ്ങളാണ്. വ്യഷ്ടി സമഷ്ടി ഭേദമില്ലാതെ ആരെയും നിത്യസൗഖ്യത്തിലേക്കുയര്‍ത്താന്‍ അവയെക്കൊണ്ടാകില്ല. ആ ചുമതലകൂടി ശാസ്ത്രങ്ങള്‍ക്കുണ്ട്. ശിവപ്രാപ്തിയാണ് ശാസ്ത്രങ്ങളുടെ അന്തിമലക്ഷ്യം. ആദ്ധ്യാത്മികതയ്‌ക്കു സ്ഥാനമില്ലാത്ത ദേവാസുരലോകമാകരുത് ശാസ്ത്രലോകം. പുറത്തല്ല, അകത്താണ് സംസ്‌കരണം വേണ്ടത്.

യോഗിയുടെ ലോകം ചിദാകാശത്തിലും, ജ്ഞാനിയുടെ ലോകം ദഹര(ചെറിയ) ആകാശത്തിലും, ഭക്തന്റേത് തുറന്ന മനസ്സിലും (ഹൃദയം) നിലനില്‍ക്കുന്നു. മുപ്പത്തിമുക്കോടി ദേവതാസ്ഥാനങ്ങളും (പ്രകൃതി തത്വങ്ങള്‍), എണ്ണിയാലൊടുങ്ങാത്ത ബ്രഹ്മാണ്ഡങ്ങളും, അനന്തമജ്ഞാതമവര്‍ണ്ണനീയപ്രപഞ്ചങ്ങളും, പുല്‍ക്കൊടി മുതല്‍ ബ്രഹ്മാവു വരെയുള്ള എല്ലാ ജീവജാലങ്ങളും, സമസ്തസങ്കല്പവികല്പങ്ങളും അവിടെത്തന്നെ.

ഒറ്റനോട്ടത്തില്‍ വിചിത്രങ്ങളും കടകവിരുദ്ധങ്ങളുമെന്നു തോന്നിക്കുന്ന പാശ്ചാത്യ-പൗരസ്ത്യ ശാസ്ത്രങ്ങളിലെ ചേരുവകള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ഒരുപോലെ വാര്‍ത്തുവെച്ചതായി കാണപ്പെടുന്നത് ആകസ്മികമല്ല. കാഴ്ചപ്പാടുകള്‍പോലും പലതല്ല. പലതെന്ന് തോന്നിക്കുകയാണ്. ബാഹ്യപ്രപഞ്ചത്തിലായാലും, മനുഷ്യമസ്തിഷ്‌കത്തിലായാലും, ചിദാകാശ-ദഹരാകാശങ്ങളിലായാലും, ഭക്തന്റെ ഹൃദയകമലത്തിലായാലും ദൃശ്യങ്ങള്‍ പലതല്ല. അവ ഒരേയൊരു സദ്‌വസ്തുവിന്റെ പ്രതിരൂപങ്ങള്‍(വിവര്‍ത്തങ്ങള്‍) ആണല്ലോ. ആശയവിനിമയത്തിന്റെ രീതികള്‍ക്കാധാരമായ ദ്വന്ദ്വഭാവനകള്‍പോലും ഒരുപോലെത്തന്നെ. മസ്തിഷ്‌കങ്ങളിലും ഇടതു-വലതു വിഭജനമുണ്ട്.

ദൃശ്യങ്ങളെ മറികടന്നുവേണം ഏകദ്രഷ്ടാവായ മംഗളശിവനെ പ്രാപിക്കാനെന്നത് നമ്മുടെ ആദ്ധ്യാത്മികശാസ്ത്രങ്ങളുടെ അടിസ്ഥാനതത്വമാണ്. സമകാലിക ആധുനിക ശാസ്ത്രങ്ങളാകട്ടെ, നാഡീതന്തുക്കളുടെ ആവരണവും കപാലവും നിശ്ചയിക്കുന്ന പരിധിയിലും, ദൃശ്യങ്ങളായ മസ്തിഷ്‌ക കോശങ്ങളുടെ പരിമിതിയിലും കുടുങ്ങിക്കിടക്കുന്നു. നാഡീകോശങ്ങള്‍ കൈകാര്യം ചെയ്യുന്നത് വിവരങ്ങളെയാണ്. അവ പ്രാഥമിക അനുഭവത്തിന്റെ തലത്തിലല്ല.

ഭാരതീയശാസ്ത്രങ്ങളിലെ വിവേകം മാര്‍ഗദര്‍ശകമാക്കിക്കൊണ്ട് മസ്തിഷ്‌കഗ്രന്ഥി ഭേദിക്കാതെ ആധുനികലോകത്തിന് ശിവപ്രാപ്തി നേടാനാകില്ല. അദൃശ്യശിവം എന്ന പ്രാഥമികാനുഭവം സര്‍വത്ര സാക്ഷാത്കൃതമാകട്ടെ. ഭാരതത്തിന്റെ ദൈവീസമ്പത്തി പാശ്ചാത്യശാസ്ത്രത്തിന്റെ ആസുരീസമ്പത്തിക്കു മറുമരുന്നായിത്തീരട്ടെ. സര്‍വലോകങ്ങള്‍ക്കും മംഗളം ഭവിക്കുമാറാകട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആത്മസാക്ഷാത്കാരം എന്നതിന്റെ അര്‍ത്ഥമെന്താണ്?

Samskriti

ചിലന്തിവിഷത്തിനു ചികിത്സയുള്ള അമ്പലം

Samskriti

വിശ്വഗുരുവിനെ തേടി

Cricket

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

Football

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

പുതിയ വാര്‍ത്തകള്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.