Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

റിയാസിനു മകളെ വിവാഹം ചെയ്തു നല്‍കുന്നത് ലാവലിന്‍,കമല ഇന്റര്‍നാഷണല്‍ രേഖകള്‍ ഇല്ലാതാക്കിയതിനുള്ള പിണറായിയുടെ ഉപകാര സ്മരണ;കുറിപ്പുമായി ക്രൈം നന്ദകുമാര്‍

ഇപ്പോഴത്തെ ഡിവൈഎഫ്‌ഐ ഐ അഖിലേന്ത്യാ പ്രസിഡണ്ടായ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഒരുപറ്റം ഗുണ്ടകള്‍ ക്രൈമിന്റെ കോഴിക്കോട് ഓഫീസില്‍ അതിക്രമിച്ചു കയറുകയും എനസ്എന്‍സി ലാവ്ലിന്‍, കമല ഇന്റര്‍നാഷണല്‍ എക്‌സ്‌പോര്‍ട്ടിങ് കമ്പനി, കവിയൂര്‍ കേസ് അടക്കം പല സുപ്രധാന രേഖകളും കടത്തിക്കൊണ്ട് പോവുകയും ഓഫീസ് അടിച്ചു തകര്‍ക്കുകയും രേഖകള്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 11:38 am IST
in Social Trend

തിരുവനന്തപുരം: മകള്‍ വീണയെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിനു വിവാഹം ചെയ്തു നല്‍കുന്നത് പിണറായി വിജയന്റെ ഉപകാരസ്മരണയെന്ന് ക്രൈം നന്ദകുമാര്‍. 2005 ഫെബ്രുവരി 2നാണ് പിണറായി വിജയനു വേണ്ടി ഇപ്പോഴത്തെ ഡിവൈഎഫ്‌ഐ ഐ അഖിലേന്ത്യാ പ്രസിഡണ്ടായ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഒരുപറ്റം ഗുണ്ടകള്‍ ക്രൈമിന്റെ കോഴിക്കോട് ഓഫീസില്‍ അതിക്രമിച്ചു കയറുകയും എനസ്എന്‍സി ലാവ്ലിന്‍, കമല ഇന്റര്‍നാഷണല്‍ എക്‌സ്‌പോര്‍ട്ടിങ് കമ്പനി, കവിയൂര്‍ കേസ് അടക്കം പല സുപ്രധാന രേഖകളും കടത്തിക്കൊണ്ട് പോവുകയും ഓഫീസ് അടിച്ചു തകര്‍ക്കുകയും രേഖകള്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തത്. പിണറായി വിജയനെ കുറിച്ചു ക്രൈമില്‍ വന്ന വാര്‍ത്തയായിരുന്നു ഈ പ്രകോപത്തിനു കാരണം.. ഈ കേസില്‍ മുഹമ്മദ് റിയാസിനെ അറസ്റ്റ് ചെയ്യുകയും 25 ദിവസത്തോളം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിണറായി വിജയന്റെ രാഷ്‌ട്രീയ ജീവിതത്തിലെ വന്‍ പ്രതിസന്ധിയായ് മാറിയേക്കുമായിരുന്ന  ലാവ്ലിന്‍ കേസ്, കമല ഇന്റര്‍നാഷണല്‍ എക്‌സ്‌പോര്‍ടിങ് കമ്പനി അടക്കമുള്ളവയുമായി ബന്ധപ്പെട്ട രേഖകള്‍ അഗ്‌നിക്കിരയാക്കിയ മുഹമ്മദ് റിയാസിനോടുള്ള നന്ദി അദ്ദേഹം ആദ്യം പ്രകടിപ്പിച്ചത് കോഴിക്കോട് കോര്‍പ്പറേഷനിലെ കോട്ടപ്പറമ്പ് വാര്‍ഡില്‍ സ്ഥാനാര്‍ഥിത്വം നല്‍കിയാണെന്നും നന്ദകുമാര്‍.  

കുറിപ്പിന്റെ പൂര്‍ണരൂപം-

വീണയും മുഹമ്മദ് റിയാസും വിവാഹിതരാവുന്നു. …..

ക്രൈം ഓഫീസ് കത്തിച്ച മുഹമ്മദ് റിയാസിനെ പിന്‍ഗാമി ആക്കി പിണറായി വിജയന്റെ ഉപകാരസ്മരണ….

2005 ഫെബ്രുവരി 2നാണ് പിണറായി വിജയനു വേണ്ടി ഇപ്പോഴത്തെ ഡിവൈഎഫ്‌ഐ ഐ അഖിലേന്ത്യാ പ്രസിഡണ്ടായ മുഹമ്മദ് റിയാസ്ന്റെ നേതൃത്വത്തില്‍ ഒരുപറ്റം ഗുണ്ടകള്‍ ക്രൈമിന്റെ കോഴിക്കോട് ഓഫീസില്‍ അതിക്രമിച്ചു കയറുകയും SNC ലാവ്ലിന്‍, കമല ഇന്റര്‍നാഷണല്‍ എക്‌സ്‌പോര്‍ട്ടിങ് കമ്പനി, കവിയൂര്‍ കേസ് അടക്കം പല സുപ്രധാന രേഖകളും കടത്തിക്കൊണ്ട് പോവുകയും ഓഫീസ് അടിച്ചു തകര്‍ക്കുകയും രേഖകള്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തത്. പിണറായി വിജയനെ കുറിച്ചു ക്രൈമില്‍ വന്ന വാര്‍ത്തയായിരുന്നു ഈ പ്രകോപത്തിനു കാരണം.. ഈ കേസില്‍ മുഹമ്മദ് റിയാസിനെ അറസ്റ്റ് ചെയ്യുകയും 25 ദിവസത്തോളം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിണറായി വിജയന്റെ രാഷ്‌ട്രീയ ജീവിതത്തിലെ വന്‍ പ്രതിസന്ധിയായ് മാറിയേക്കുമായിരുന്ന SNC ലാവ്ലിന്‍ കേസ്, കമല ഇന്റര്‍നാഷണല്‍ എക്‌സ്‌പോര്‍ടിങ് കമ്പനി അടക്കമുള്ളവയുമായി ബന്ധപ്പെട്ട രേഖകള്‍ അഗ്‌നിക്കിരയാക്കിയ മുഹമ്മദ് റിയാസിനോടുള്ള നന്ദി അദ്ദേഹം ആദ്യം പ്രകടിപ്പിച്ചത് കോഴിക്കോട് കോര്‍പ്പറേഷനിലെ കോട്ടപ്പറമ്പ് വാര്‍ഡില്‍ സ്ഥാനാര്‍ഥിത്വം നല്‍കിയാണ്. കൂടെ നില്‍ക്കുന്നവരെ കൈവിടാത്ത പിണറായി സഖാവിന്റെ മഹാ മനസ്‌കതയും നേതാവിന്റെ നന്മയും ആയിരുന്നു അവിടെ വെളിവായത്. എന്നാല്‍ ക്രൈം ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധമുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ മുഹമ്മദ് റിയാസിനെ ഇലക്ഷനില്‍ കൈവിട്ടു. ആദ്യ ഇലെക്ഷനില്‍ സിപിഎമ്മിന്റെ ശക്തി കേന്ദ്രത്തില്‍ തോല്‍വിയേറ്റുവാങ്ങിയപ്പോഴും പിണറായി വിജയന്‍, മുഹമ്മദ് റിയാസിനെ കൈവിട്ടില്ല.

തുടര്‍ന്ന് 2009 ഇല്‍ വന്ന ലോകസഭാ ഇലക്ഷനില്‍ കോഴിക്കോട് ലോകസഭ മണ്ഡലത്തില്‍ വീണ്ടും പിണറായി വിജയന്‍ മുഹമ്മദ് റിയാസിനെ മറ്റു പ്രമുഖ നേതാക്കന്മാരെ മറികടന്ന് മത്സരിപ്പിച്ചെങ്കിലും അതെ പേരോട് കൂടിയ ക്രൈം ലേഖകനായ മുഹമ്മദ് റിയാസിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ് ഞാന്‍ മത്സരിപ്പിച്ച് ഓഫീസ് ആക്രമണത്തിലെ മുഖ്യപ്രതിയായ മുഹമ്മദ് റിയാസിന്റെ 1650ഓളം വോട്ടുകള്‍ നേടിയെടുത്ത് ക്രൈം അദ്ദേഹത്തോട് മധുരമായ് പകരംവീട്ടി. മുഹമ്മദ് റിയാസ്ന്റെ ഗുണ്ടാ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിദ്ധീകരിച്ച ക്രൈം ന്റെ 40000 കോപ്പികളാണ് സിപിഎം പ്രവര്‍ത്തകര്‍ വഴി വീടുകളില്‍ എത്തിച്ചത്. അതുവഴി ചുരുങ്ങിയത് ഇരുപതിനായിരം പാര്‍ട്ടി വോട്ടുകള്‍ എങ്കിലും റിയാസിന് നഷ്ടപ്പെട്ടിട്ട് ഉണ്ടാകും , ,,..ആ ഇലക്ഷനില്‍ മുഹമ്മദ് റിയാസ് തോറ്റത് എണ്ണൂറോളം വോട്ടിനാണ്…..! ആര്‍ക്കും പരിചയമില്ലാത്ത രാഘവനാണ് കോഴിക്കോട് നിന്ന് ജയിച്ചത് …. തുടര്‍ച്ചയായ ഈ രണ്ടു തോല്‍വികളില്‍ നിന്നും മുഹമ്മദ് റിയാസ് പാഠം പഠിച്ചിരിക്കുമെന്ന ധാരണയില്‍ ഓഫീസ് കത്തിച്ച കേസ് തുടരുന്നതില്‍ നിന്നും ഞാന്‍ പിന്‍വാങ്ങി.

കാരണം ഗുണ്ടാ പ്രവര്‍ത്തനം നടത്തിയാല്‍ ജനങ്ങള്‍ തന്നെ തോല്‍പ്പിക്കും എന്ന ബോധം മുഹമ്മദ് റിയാസിന് കൈവന്നിരുന്നു . ഈ കാരണത്താല്‍ തന്നെ ഈ കേസുകള്‍ മുന്നോട്ടു കൊണ്ട് പോകാന്‍ താല്പര്യമില്ല എന്ന് ഞാന്‍ ബഹുമാനപ്പെട്ട കോടതിയെ അറിയിച്ചു മൊഴിനല്‍കി .

2000ല്‍ SFI ഏരിയ സെക്രട്ടറി ആയിരുന്ന മുഹമ്മദ് റിയാസിന്റെ പിതാവ് അബ്ദുല്‍ ഖാദര്‍ കോഴിക്കോട് പോലീസ് കമ്മീഷണര്‍ ആയിരുന്നു. ആ കാലഘട്ടത്തില്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയ . പി ശശി…ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ കേസ് അട്ടിമറിച്ചത് പി ശശി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന വാര്‍ത്ത ക്രൈം പ്രസിദ്ധീകരിച്ചതിന്റെ പ്രതികാരം തീര്‍ക്കാനായി പി ശശിയുടെ നിര്‍ദ്ദേശപ്രകാരം മലബാര്‍ ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥികളുമായി വന്ന് ഓഫീസ് ആക്രമിച്ചതിന് നേതൃത്വം നല്‍കിയത് മുഹമ്മദ് റിയാസ് ആയിരുന്നു. എന്നാല്‍ അന്ന് പോലീസ് യാതൊരു നടപടികളും കൈക്കൊണ്ടില്ല. പിന്നീട് ലോകായുക്ത ഉത്തരവിട്ടതോടെ ഈ കേസില്‍ മുഹമ്മദ് റിയാസും പിതാവ് പോലീസ് കമ്മീഷണര്‍ അബ്ദുല്‍ ഖാദറും കുടുങ്ങുമെന്ന ഒരു ഘട്ടം വന്നു .ഈ കേസുമായി മുന്നോട്ട് പോകരുത് എന്ന അഭ്യര്‍ത്ഥനയുമായി മുഹമ്മദ് റിയാസ് എന്റെ അടുത്തെത്തി. എന്റെ ഓഫീസ് സ്റ്റാഫ് ആയി മരണപ്പെട്ട ഗണേശന്റെ സഹായ കമ്മറ്റിയില്‍ വെച്ച് അദ്ദേഹവുമായി ഞാന്‍ കണ്ടുമുട്ടി. സഹജീവികളോട് സ്‌നേഹവും സഹായിക്കാനുള്ള മനസ്സും കാരുണ്യവും പാര്‍ട്ടിയുടെ അഗാധമായ വിധേയത്വവും ഉള്ള യുവാവാണ് അദ്ദേഹം എന്ന് എനിക്ക് മനസ്സിലായി .എനിക്ക് അദ്ദേഹത്തോട് പ്രത്യേക മമതയും സ്‌നേഹവും തോന്നി ..അദ്ദേഹം വലിയൊരു നേതാവായി വളരാന്‍ സാധ്യത ഉണ്ടെന്നും അതിന് ഈ കേസ് തടസ്സമാകരുത് എന്നും തീരുമാനിച്ചു . മുഹമ്മദ് റിയാസ് സൗമ്യമായ് എന്നോട് കാര്യങ്ങള്‍ അവതരിപ്പിക്കുകയും പാര്‍ട്ടിക്കുവേണ്ടി മാത്രമാണ് താന്‍ ക്രൈം ഓഫീസ് ആക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചതെന്നു വ്യക്തമാക്കുകയും ചെയ്തു . ഇതോടെ മുഹമ്മദ് റിയാസ് എന്ന ചെറുപ്പക്കാരന്റെ ഭാവിയെകരുതി ആ കേസുമായി മുന്നോട്ട് പോകുന്നതില്‍ നിന്നും ഞാന്‍ പിന്മാറി.

എന്നാല്‍ ഇന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു മുസ്ലിം യുവാവായ മുഹമ്മദ് റിയാസിന് തന്റെ സ്വന്തം മകളെത്തന്നെ വിവാഹം ചെയ്തു പിന്‍ഗാമിയാകാന്‍ തീരുമാനിച്ചത് വഴി തനിക്കുവേണ്ടി ജയിലില്‍ കിടന്നതിന്റെ ഉപകാരസ്മരണ പുതുക്കുക മാത്രമല്ല ഒരു മതേതര വാദിയാണെന്നു തെളിയിക്കുക കൂടിയാണ് ചെയ്തിരിക്കുന്നത് . മുഹമ്മദ് റിയാസും വീണയും പുനര്‍വിവാഹിതരാണ് എന്നതിലുപരി വീണ ലിവിങ് ടുഗെതെര്‍ ജീവിതവും നയിച്ചിട്ടുള്ള ആളാണ്. നിയമപരമായും അല്ലാതെയും വിവാഹങ്ങള്‍ കഴിച്ച് തഴക്കം വന്നിട്ടും ജീവിതം പഠിക്കാത്ത മകളുടെ ഈ ബന്ധമെങ്കിലും ശാശ്വതമാവട്ടെ.

അന്ന് ക്രൈമിന്റെ ഓഫീസില്‍ ചാരമായ് മാറിയ രേഖകള്‍ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നുവെന്നതിനു പിണറായി വിജയന്‍ അവയെ എത്രത്തോളം ഭയപ്പെട്ടിരുന്നു എന്നതിനും ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? തന്റെ ജീവിതത്തിലെ നിര്‍ണായകഘട്ടത്തില്‍ സഹായിയായ മുഹമ്മദ് റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നല്‍കാന്‍ കഴിയുക? കാര്യം കഴിഞ്ഞാല്‍ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളില്‍ നിന്നും നിങ്ങള്‍ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് പിണറായി സഖാവെ.. അഭിനന്ദനങ്ങള്‍ പിണറായി വിജയന്‍….? അഭിനന്ദനങ്ങള്‍ മുഹമ്മദ് റിയാസ്….: ?

Tags: pinarayicrime
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

Kerala

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

India

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.