Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോവിഡ് ജാഗ്രതാ പോര്‍ട്ടല്‍ ജനത്തെ വലയ്‌ക്കുന്നു

പരാതികള്‍ ഫയല്‍ ചെയ്താല്‍ കൈപ്പറ്റു രസീതു പോലും നല്‍കുന്നില്ല. പാസ്, പെര്‍മിറ്റ് തുടങ്ങിയവ നിരസിക്കുന്നത് എന്തു കൊണ്ടാണെന്നു അറിയിക്കുന്നില്ല എന്നത് പോരായ്‌മയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2020, 08:50 am IST
in Kerala

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടല്‍ കാര്യക്ഷമമല്ലെന്ന് പരാതികളേറെ. പോര്‍ട്ടല്‍ മുഖേന പാസ് എടുക്കുന്നവര്‍ ആവശ്യമായ യാത്രാമാര്‍ഗവും മേല്‍നോട്ടവും മാര്‍ഗനിര്‍ദേശങ്ങളും ലഭ്യമാകുമെന്നു കരുതിയാണ് എത്തുന്നത്. എന്നാല്‍ പലയിടത്തും ഏകോപനം താറുമാറാണ്. യാത്രക്കാര്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നുമില്ല. ഓരോരുത്തരും ഓരോരോ ചട്ടങ്ങളാണ് മുന്നോട്ടു വയ്‌ക്കുന്നത്. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് പോര്‍ട്ടലിലൂടെയുള്ള ആലപ്പുഴ ജില്ലയിലെ 237 പരാതികളില്‍ 26 എണ്ണത്തിലാണ് പരിഹാരം കണ്ടിട്ടുള്ളത്.

പാസ് എടുക്കുന്നവര്‍ എത്തുന്ന സ്ഥലത്തെ ആരോഗ്യ വിഭാഗത്തെയും ആശാ പ്രവര്‍ത്തകരേയും മറ്റും നേരിട്ട് വിളിച്ച് അറിയിച്ചില്ലെന്ന കാരണം പറഞ്ഞ് ചിലയിടങ്ങളില്‍ നടപടി എടുക്കാനായി പോലീസിന് വിവരം കൈമാറുന്നതും അന്വേഷണം നടത്തുന്നതും ഏറെ വലയ്‌ക്കുന്നു. വളരെ ബുദ്ധിമുട്ടി അനേക ആഴ്ചകള്‍ കാത്തിരുന്നശേഷം നാട്ടിലെത്തുന്നവര്‍ ഇത്തരത്തില്‍ ഓരോ ഉദ്യോഗസ്ഥരെയും നേരിട്ട് വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു അവരുടെ അനുമതി നേടിയേ മുന്നോട്ടു പോകാവൂ എന്നാവശ്യപ്പെടുന്നത് ക്രൂരതയാണെന്നാണ് പരാതി. ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ നമ്പരുകള്‍ എങ്ങനെ ലഭ്യമാകുമെന്നാണ് പാസ് എടുത്ത് വരുന്നവര്‍ ചോദിക്കുന്നത്.  

കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു ഇപ്പോഴും പൊതുജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു. അത് യൂസര്‍ ഫ്രണ്ട്ലി അല്ല എന്നുള്ള പരാതി തുടക്കം മുതലുണ്ട്.  പോര്‍ട്ടലില്‍ നിന്നുള്ള സന്ദേശങ്ങള്‍ വ്യക്തതയുള്ളതല്ല. പരാതികള്‍ ഫയല്‍ ചെയ്താല്‍ കൈപ്പറ്റു രസീതു പോലും നല്‍കുന്നില്ല. പാസ്, പെര്‍മിറ്റ് തുടങ്ങിയവ നിരസിക്കുന്നത് എന്തു കൊണ്ടാണെന്നു അറിയിക്കുന്നില്ല എന്നത് പോരായ്‌മയാണ്. അത് അറിഞ്ഞാലേ തടസം എന്താണെന്നു അപേക്ഷകര്‍ക്കു മനസിലാകൂ. അപേക്ഷ അപ്ഡേറ്റ് ചെയ്യുമ്പോള്‍ വിശദമായ വിവരങ്ങള്‍ അടങ്ങിയ മറുപടിയല്ല ലഭ്യമാകുന്നത്.

കോവിഡ് ബാധിച്ചവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും തത്സമയ നിരീക്ഷണം, പരിചരണം, പിന്തുണ എന്നിവയ്‌ക്കുള്ള സമഗ്ര പരിഹാരമായാണ് സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലിനെ വിശേഷിപ്പിച്ചിട്ടുള്ളത്. കോവിഡുമായി ബന്ധപ്പെട്ട അടിയന്തര സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനുള്ള പൊതുജനങ്ങളുടെ വണ്‍ സ്റ്റോപ് പ്ലാറ്റ്ഫോമാണ് ഈ പോര്‍ട്ടല്‍. പൊതുസേവനങ്ങളിലും ക്ഷേമ നടപടികളിലും സുതാര്യതയും ഗുണനിലവാരവും ഉറപ്പാക്കാനുള്ള ചുമതല സര്‍ക്കാരിനുണ്ട്. എവിടെയും ഏതു പ്രശ്നവും നേരിടുന്ന ആര്‍ക്കും ബന്ധപ്പെടാന്‍ കഴിയുമെന്നാണ് പ്രഖ്യാപനമെങ്കിലും ഉടന്‍ പ്രതികരണമോ ഫോളോ അപ്പോ ഇല്ലെന്ന പരാതിയുണ്ട്.

Tags: keralacovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.