Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സര്‍ക്കാര്‍ പറഞ്ഞു, ഒപ്പമുണ്ടെന്ന്; പക്ഷേ, സന്തോഷിനൊപ്പം ആരുമുണ്ടായില്ല; ഒടുവില്‍ അഭയം തേടിയത് ആത്മഹത്യയില്‍; അനാഥമായി കുടുംബം

ഗതാഗത മന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ അനാഥമായിരിക്കുകയാണ് ഒരു ബസ് ജീവനക്കാരന്റെ കുടുംബം.

Janmabhumi Online by Janmabhumi Online
Jun 8, 2020, 09:20 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

വിജിത്ത് കക്കോടി

കോഴിക്കോട്: കക്കോടിയിലെ മക്കട കീഴൂര്‍വീട്ടില്‍ കരച്ചിലൊടുങ്ങുന്നില്ല. നിത്യവൃത്തിക്കും ചികിത്സ ചെലവുകള്‍ക്കും പണം കണ്ടെത്താന്‍ കഴിയാതെ ജീവനൊടുക്കിയ ബസ് ഡ്രൈവര്‍ സന്തോഷിന്റെ വീട്ടില്‍ അനാഥരാണ് നാലു പേര്‍. രോഗക്കിടക്കയിലായ അമ്മ സത്യവതി,  നട്ടെല്ലിന് അസുഖം ബാധിച്ച് ചികിത്സയിലായ ഭാര്യ രജിഷ,  പ്ലസ് വണ്ണിനും പത്താം ക്ലാസിലും പഠിക്കുന്ന ജിഷ്ണുവും ഷാനിയയും. ഗതാഗത മന്ത്രിയുടെ മണ്ഡലത്തിലാണ് ഒരു ബസ് ജീവനക്കാരന് ആത്മഹത്യ ചെയ്യേണ്ടി വന്നത്.

കോഴിക്കോട് സിറ്റി ബസില്‍ ഡ്രൈവറായിരുന്ന സന്തോഷ് മൂന്നു മാസത്തോളം ജോലി ഇല്ലാത്തതിനാല്‍ നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടിലായതിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെയാണ് ആത്മഹത്യ ചെയ്തത്.  ലോക്ഡൗണില്‍ ബസ് ഓട്ടം നിലച്ചതിനാല്‍  സന്തോഷിന് ജോലി ഇല്ലാതെയായി. വിഹിത സംഖ്യ അടക്കാന്‍ പണമില്ലാത്തതിനാല്‍ ക്ഷേമനിധിയില്‍ നിന്നുള്ള ആശ്വാസ ധനം പോലും സന്തോഷിന് ലഭിച്ചില്ല. മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്ത സമ്മേളനങ്ങളുടെ കരുതലിന്റെ പരിധിയില്‍ സന്തോഷിന് ഇടം കിട്ടിയില്ല.  

വീടിന്റെ പെരുകി വരുന്ന കടവും അമ്മയ്‌ക്കും ഭാര്യയ്‌ക്കും ആവശ്യമായ ഭാരിച്ച ചികിത്സാ ചെലവും താങ്ങാനാവാതെയാണ് സന്തോഷ് ആത്മഹത്യയില്‍ അഭയം കണ്ടെത്തിയത്.    പത്താം ക്ലാസിലും പ്ലസ് വണ്ണിനും പഠിക്കുന്ന രണ്ട് കുട്ടികളുടെയും വിദ്യാഭ്യാസ ചെലവുകള്‍ അടക്കം  കുടുംബത്തിന്റെ മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നു. മുത്തമകന്‍ ജിഷ്ണു ചെറുകുളം പിവിഎസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്ണിലും മകള്‍ ഷാനിയ നടക്കാവ് ഗേള്‍സ് ഹൈസ്‌കൂളില്‍ പത്താം ക്ലാസിലുമാണ് പഠിക്കുന്നത്. തളര്‍ന്നിരിപ്പാണ് രജിഷ. ഭര്‍ത്താവിന് താങ്ങായി ടൈലറിങ്ങ് ജോലിയ്‌ക്ക് പോയിരുന്നത് അസുഖമായതോടെ നിര്‍ത്തേണ്ടി വന്നു. അമ്മയുടെയും തന്റെയും ചികിത്സയ്‌ക്ക് മാത്രം   രണ്ടായിരം രൂപ വേണം.

നാട്ടില്‍ കല്യാണമാകട്ടെ  പൊതുകാര്യങ്ങളിലെല്ലാം മുന്‍പന്തിയിലുണ്ടാകുമായിരുന്നു സന്തോഷ്. ഈ വേര്‍പാട് ഇപ്പോഴും നാട്ടുകാര്‍ക്ക് വിശ്വസിക്കാനായിട്ടില്ല. അത്രയ്‌ക്ക് പ്രിയങ്കരനായിരുന്നു  വീട്ടിലും നാട്ടിലും. കടക്കെണിക്കിടയിലും പതറാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. അതോടെ വരുമാനമില്ലാതായി. അവസാന പ്രതീക്ഷയായ ക്ഷേമനിധിയില്‍ നിന്നു പോലും സഹായം നിരസിക്കപ്പെട്ടതോടെ പ്രതീക്ഷയറ്റ സന്തോഷിന് തുണയായി സര്‍ക്കാരും ഉണ്ടായില്ല. ഒപ്പമുണ്ടെന്ന് പറയുകയല്ലാതെ സന്തോഷിനൊപ്പം ആരുമുണ്ടായില്ല. ഗതാഗത മന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ അനാഥമായിരിക്കുകയാണ് ഒരു ബസ് ജീവനക്കാരന്റെ കുടുംബം.

Tags: deathPrivate bus
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത്സരയോട്ടം നടത്തി: സ്വകാര്യ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി

Kerala

രാമപുരത്തെ കാറപകടം മദ്യലഹരിയില്‍ വരുത്തിവച്ചത്, ബലിയാടായത് ഒപ്പമുണ്ടായിരുന്ന ജോസ്നയും!

Entertainment

ഷൈന്‍ ടോം ചാക്കോയുടെ കാര്‍ അപകടത്തില്‍പ്പെട്ടു, പിതാവ് മരിച്ചു, നടന് പരിക്ക്

Kerala

ഭർത്താവ് മരിച്ചാലും ഭാര്യയ്‌ക്ക് ഭര്‍തൃവീട്ടില്‍ കുട്ടികളുമൊത്ത് താമസിക്കാം; സ്ത്രീയെ ബലമായി ഇറക്കി വിടാനോ ദ്രോഹിക്കാനോ കഴിയില്ല: ഹൈക്കോടതി

India

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 3,961 ആയി ഉയർന്നു; നാലു പേർ മരിച്ചു, ആശുപത്രികളിൽ മരുന്നും കിടക്കകളും സജ്ജമാക്കാൻ നിർദേശം

പുതിയ വാര്‍ത്തകള്‍

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

മുംബൈ കോര്‍പറേഷന്‍ വേണ്ടെന്ന് വെച്ച തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് (ഇടത്ത്)

തുര്‍ക്കി കമ്പനിയോട് നോ പറഞ്ഞ് മുംബൈ കോര്‍പറേഷന്‍; തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് വേണ്ട, തുര്‍ക്കി കമ്പനിക്ക് 64 ലക്ഷം നഷ്ടം

കൊഴിഞ്ഞാമ്പാറയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞ് യുവതി മരിച്ചു

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

ബസിന്റെ എയര്‍ലീക്ക് പരിശോധിക്കവെ തല കുടുങ്ങി മെക്കാനിക് മരിച്ചു

ചെന്നിര്‍ക്കര പ്രക്കാനത്ത് മാലിന്യം തള്ളാന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ തടഞ്ഞു

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) പഴയ കമ്പനിയായ മൈക്രോമാക്സ് മൊബൈല്‍ ലോഗോ (വലത്ത് മുകളില്‍) പുതിയ കമ്പനി ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (വലത്ത് താഴെ)

നടി അസിന്റെ ഭര്‍ത്താവിന്റെ 10,400 കോടി വിറ്റുവരവുള്ള മൊബൈല്‍ കമ്പനി തകര്‍ന്നു; തളരാതെ തിരിച്ചു വരവ്, പുതിയ കമ്പനിക്ക് 6200 കോടി വിറ്റുവരവ്

ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ ഉടൻ അവസാനിപ്പിക്കണം ; ഇനി ഇസ്രായേലിന് ആയുധം നൽകരുതെന്നും എം എ ബേബി

ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിയതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies