Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മോദിയുടെ ഡിജിറ്റല്‍ വിപ്ലവം

ഏതാനും മാസം മുന്‍പാണ്, നേരത്തെ സൂചിപ്പിച്ച അമേരിക്കന്‍ സ്ഥാപനത്തിലെ ഒരു ശാസ്ത്രജ്ഞന്‍, കേരളത്തിലുമെത്തി. ഡിജിറ്റല്‍ രംഗത്തെ ഇന്ത്യയുടെ വളര്‍ച്ചയാണ് അദ്ദേഹത്തിന്റെ ഗവേഷണ വിഷയം. എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്താണ് അദ്ദേഹം. അങ്ങനെയാണ് തമ്മില്‍ കാണാനിടയായത്. ഒന്നിച്ചൊരു അത്താഴം എന്ന് കരുതി കണ്ടുമുട്ടിയവര്‍ ഏതാണ്ട് നാലഞ്ച് മണിക്കൂര്‍ ഒന്നിച്ചു ചെലവിട്ടു.

കെവിഎസ് ഹരിദാസ് by കെവിഎസ് ഹരിദാസ്
May 30, 2020, 06:00 am IST
in Technology
FacebookTwitterWhatsAppTelegramLinkedinEmail

ഡിജിറ്റല്‍ ഇന്ത്യ, നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇക്കാര്യം ആദ്യം പറയുമ്പോള്‍ പലരും ചിരിച്ചു. കുടിവെള്ളമില്ലാത്ത, വൈദ്യുതി എത്താത്ത, ശൗചാലയങ്ങളില്ലാത്ത ഇന്ത്യന്‍ ഗ്രാമങ്ങളില്‍ എങ്ങനെയാണ് ഇതൊക്കെ നടക്കുക എന്ന് ചോദിച്ചവരില്‍ നമ്മുടെ പ്രമുഖ പ്രതിപക്ഷ നേതാക്കളുമുണ്ട്.    ഏറ്റെടുത്ത ഏതൊരു ദൗത്യവും വിജയിപ്പിക്കാനറിയാമെന്ന് നരേന്ദ്ര മോഡി ഒരിക്കല്‍കൂടി നമുക്ക് കാണിച്ചുതന്നു.  

ഇന്നിപ്പോള്‍ ഇന്ത്യയില്‍ എവിടെയും ഡിജിറ്റല്‍ ഇടപാടുകള്‍ നടക്കുന്നു. കോടാനുകോടികള്‍ അതിലൂടെ മാറിമറിയുന്നു. അതെ ഇന്ത്യ മാറിക്കഴിഞ്ഞു, അതിവേഗത്തില്‍.  അടുത്തിടെ ഒരു അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട്  നടത്തിയ പഠനത്തില്‍ പറയുന്നത് ഇന്ത്യയുടെ ഈ ‘ഡിജിറ്റല്‍ വിപ്ലവം’ കൊണ്ട് അടുത്ത അഞ്ചുവര്‍ഷത്തില്‍ രാജ്യത്ത് പുതുതായി ആറരക്കോടി പുതിയ തൊഴില്‍ സാദ്ധ്യതകള്‍ ഉണ്ടാവുമെന്നാണ്. മാത്രമല്ല, ഇന്ത്യന്‍ ഗ്രാമങ്ങള്‍ പോലും ഇന്ന് സ്മാര്‍ട്ട് ഫോണിന്റെയും മറ്റും ഉപഭോക്താക്കളെക്കൊണ്ട് നിറയുന്നു. ഒരു സൂചന മാത്രം നല്‍കാം, അതും ഈ യുഎസ് സ്ഥാപനം  ഓര്‍മ്മിപ്പിച്ചതാണ്, ഇന്ത്യയിലെ ജനത അഞ്ച് കോടി മിനിറ്റാണത്രെ വാട്‌സ് ആപ്പിലൂടെ പ്രതിദിനം വീഡിയോ കോള്‍ നടത്തുന്നത്. ഒരു കാര്യം കൂടി ആദ്യമേ സൂചിപ്പിക്കേണ്ടതുണ്ട്. യുപി, ബീഹാര്‍  പോലുള്ള സംസ്ഥാനങ്ങളിലെ  അവികസിത മേഖലകള്‍ എന്ന് പറയാറുള്ള മേഖലകളില്‍ പോലും, ഗ്രാമീണര്‍ക്കിടയില്‍, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍  കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഗണ്യമായ വര്‍ധനയുണ്ടായി; യുപിയില്‍ മാത്രം 3.6 കോടി പുതിയ ഉപഭോക്താക്കള്‍ ആ സംസ്ഥാനത്തെ ഗ്രാമീണര്‍ക്കിടയില്‍ ഉണ്ടായി എന്നത് ചെറിയ കാര്യമല്ലല്ലോ.

ഏതാനും മാസം മുന്‍പാണ്,  നേരത്തെ സൂചിപ്പിച്ച  അമേരിക്കന്‍ സ്ഥാപനത്തിലെ ഒരു ശാസ്ത്രജ്ഞന്‍,  കേരളത്തിലുമെത്തി. ഡിജിറ്റല്‍ രംഗത്തെ ഇന്ത്യയുടെ വളര്‍ച്ചയാണ് അദ്ദേഹത്തിന്റെ ഗവേഷണ വിഷയം. എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്താണ് അദ്ദേഹം. അങ്ങനെയാണ് തമ്മില്‍ കാണാനിടയായത്. ഒന്നിച്ചൊരു അത്താഴം എന്ന് കരുതി കണ്ടുമുട്ടിയവര്‍ ഏതാണ്ട് നാലഞ്ച് മണിക്കൂര്‍ ഒന്നിച്ചു ചെലവിട്ടു. പിറ്റേന്ന് പുലര്‍ച്ചെ അദ്ദേഹത്തിന് കന്യാകുമാരിക്ക് പോകേണ്ടതിനാല്‍ കൂടുതല്‍ ചര്‍ച്ച അസാധ്യമായി. അവരുടെ സംഘാംഗങ്ങളില്‍ പലരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്നു. അദ്ദേഹം പോയത് ബീഹാര്‍, യു.പി,  ഉത്തരാഖണ്ഡ്, ഗോവ, കര്‍ണാടകം, കേരളം അവസാനം തമിഴ്നാടും. അവരുടെ  പഠനം, അനുഭവങ്ങള്‍ ഇന്ത്യക്കാര്‍ ഇനിയും തിരിച്ചറിയാനുണ്ട്. ഇന്ത്യയിലെ ഈ ഡിജിറ്റല്‍ വിപ്ലവത്തെ ലോകം എത്ര ഗൗരവത്തോടെയാണ് ശ്രദ്ധിച്ചത് എന്നതുകൂടിയാണ് ഇതിലൂടെ മനസ്സിലാകുന്നത്.

യുഎസ് ശാസ്ത്രജ്ഞന്‍  തുടര്‍ന്നു:  ‘യുപിയിലേക്കും ബീഹാറിലേക്കും ചെല്ലുമ്പോള്‍ കുറെ മുന്‍ധാരണകള്‍ ഉണ്ടായിരുന്നു. തങ്ങളുടെ മുന്നിലുണ്ടായിരുന്നത് അവികസിത ഗ്രാമങ്ങളെക്കുറിച്ചുള്ള ചിത്രം. വിദ്യാലയങ്ങളില്ല, നല്ല റോഡുകളില്ല, അക്രമങ്ങള്‍ നാടെങ്ങും. അതിനിടയിലെന്ത് ഡിജിറ്റല്‍ വിപ്ലവമെന്നു ചിന്തിച്ചു. എന്നാല്‍ അതിശയകരമെന്ന് പറയട്ടെ, ആദ്യം പോയ   ബീഹാറിലെ   അതിര്‍ത്തി ഗ്രാമത്തിലൊക്കെ സ്മാര്‍ട്ട് ഫോണ്‍ കണ്ടപ്പോള്‍ വിശ്വാസം വന്നില്ല. നേപ്പാള്‍ അതിര്‍ത്തിയിലെ ഒരു ഗ്രാമത്തിലെ പോസ്റ്റ് ഓഫീസിലെത്തി. അവിടെ നെറ്റ് ബാങ്കിങ് സൗകര്യമുണ്ട്, പോസ്റ്റ് ഓഫീസ് ബാങ്ക് അവിടെയുണ്ട്. ആ ഗ്രാമത്തിലെ 80 ശതമാനം ആളുകളും  പോസ്റ്റ് ഓഫീസ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍. 90 ശതമാനം പേരും ‘ആധാര്‍ ‘ ഉള്ളവര്‍. അദ്ദേഹം പറഞ്ഞു നിര്‍ത്തി. അതിനപ്പുറമാണ് യുപിയിലുണ്ടായ അനുഭവം. യാത്രക്കിടെ ഒരു ‘നാടന്‍ ഹോട്ടലില്‍’ നിന്നും കാപ്പി കുടിക്കുന്നതിനായി വാഹനം നിര്‍ത്തി; ‘ സാര്‍ ചില്ലറ  ഇല്ലെങ്കില്‍ കുഴപ്പമില്ല കാര്‍ഡ് തന്നാല്‍ മതി.’. അവിടെയും പേടിഎം കാര്‍ഡ് സൈ്വപ്പ് മെഷിന്‍. ‘ എനിക്കിത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല; ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ ഇന്ത്യന്‍ ഗ്രാമീണര്‍ക്കായല്ലോ’, അദ്ദേഹം തുറന്നുപറയുന്നു.    

ഗോവയിലും കര്‍ണാടകയിലും  മത്സ്യബന്ധനത്തിന് പോകുന്നവര്‍ കടലില്‍വെച്ചുതന്നെ മത്സ്യക്കച്ചവടം നടത്തുന്നു. അതും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട്.  ഇതുപോലെ കുറെ കഥകള്‍. നരേന്ദ്ര മോദിയുടെ ആഹ്വാനം രാജ്യമേറ്റെടുത്തു എന്നതാണ് സൂചിപ്പിക്കുന്നത്. ഇത്  സായിപ്പ് പറയുമ്പോഴാണ് എന്റെ സുഹൃത്തായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന് കാര്യങ്ങള്‍ ഇത്രത്തോളമായി എന്ന് ബോധ്യമായത്. ഒരര്‍ഥത്തില്‍ ആ കൂടിക്കാഴ്ച എനിക്കും ഒരു പുതിയ ദിശ പകര്‍ന്നു.

Tags: modi governmentdigitalരണ്ടാം മോദി സര്‍ക്കാരിന്റെ ഒരു വര്‍ഷംnarendramodiകേന്ദ്ര സര്‍ക്കാര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടലാസ് കാര്‍ഡേ വിട, കെഎസ്ആര്‍ടിസി ബസുകളില്‍ സ്റ്റുഡന്‌റ് കണ്‍സഷന്‍ കാര്‍ഡുകളും ഡിജിറ്റലാവുന്നു

Kerala

പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം സംസ്ഥാനത്തിന് ആഘോഷാവസരം- ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

India

കര്‍ഷകര്‍ക്ക് കൈത്താങ്ങായി വീണ്ടും മോദി സര്‍ക്കാര്‍; നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പാ പദ്ധതി തുടരും

Kerala

രജിസ്ട്രേഷന്‍ ഓഫീസുകള്‍ ഡിജിറ്റല്‍ സംവിധാനത്തിലായി, പണമിടപാടുകള്‍ ഇ-പെയ്മെന്റില്‍

India

സൈന്യത്തിനു 40,000 കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി

പുതിയ വാര്‍ത്തകള്‍

ഭരണഘടന കുഴിച്ചുമൂടിയവര്‍ മേനി നടിക്കുമ്പോള്‍

ഉയിര്‍ത്തെഴുന്നേല്‍പ്

ന്യൂദല്‍ഹിലെ വിജ്ഞാന്‍ ഭവനില്‍ ഗുരുദേവ-ഗാന്ധിജി സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനാരായണ ഗുരുദേവന്റെ 
ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി പ്രണമിക്കുന്നു.

ഗുരുദേവ-ഗാന്ധിജി സമാഗമം ഭാരതത്തിന് ഊര്‍ജസ്രോതസ്: പ്രധാനമന്ത്രി

ഓപ്പറേഷൻ ഡ്രാഗൺ ഐ: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം, ഫ്ലോറിഡയിൽ നിന്ന് കാണാതായ 60 കുട്ടികളെ കണ്ടെത്തി

ഇറാന്റെ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടോ? ഇന്റലിജൻസ് റിപ്പോർട്ടിന്റെ അവകാശവാദത്തോടുള്ള ട്രംപിന്റെ പ്രതികരണം ഇങ്ങനെ

വെടിനിർത്തലിന് ശേഷം ഇറാൻ വ്യോമാതിർത്തി തുറന്നു, ജറുസലേമിലെ യുഎസ് എംബസി ഇന്ന് തുറക്കും : ഇസ്രായേൽ എല്ലാത്തരം വിലക്കുകളും നീക്കി

ചക്രവാതച്ചുഴി: 14 ജില്ലകളിലും ശക്തമായ മഴ, 8 ജില്ലകളിൽ യെല്ലോ അലർട്ട്

നീ ബ്രാഹ്മിണ്‍ കുടുംബമാണ്.നിങ്ങള്‍ തമ്മില്‍ ഒരിക്കലും ചേരില്ല:ജീവിച്ചു കാണിക്കുമെന്ന് മമ്മൂക്കയെ വെല്ലുവിളിച്ച് മേനക

നിലമ്പൂരില്‍ സ്വരാജ് തോറ്റാല്‍ ലീഗില്‍ ചേരാമെന്ന് ബെറ്റ് വെച്ച ഗഫൂര്‍ സിപിഐ വിട്ട് ലീഗിൽ ചേർന്നു

പ്രണയത്തെ എതിർത്ത അമ്മയെ പത്താംക്ലാസുകാരിയും കാമുകനും ചേർന്ന് കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies