Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മല്യയ്‌ക്കു പിടി വീഴുമ്പോള്‍ തകരുന്നതു നുണക്കോട്ട

വിജയ് മല്ല്യക്കെതിരെയുള്ള കേസുകളില്‍ വിചാരണ നടത്തുന്നതിനാണ് അദ്ദേഹത്തെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2020, 03:00 am IST
in Editorial

വായ്‌പാതട്ടിപ്പ് കേസ് പ്രതിയും മദ്യവ്യവസായിയുമായ വിജയ് മല്ല്യയെ ഇന്ത്യക്ക് കൈമാറാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള അപേക്ഷ ബ്രിട്ടീഷ് ഹൈക്കോടതി തള്ളിയതിലൂടെ മല്ല്യയുടെ മുന്നിലുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞിരിക്കുന്നു. അന്തിമവിധി വന്ന് 28 ദിവസത്തിനുള്ളില്‍ അത് നടപ്പാക്കുന്നതിന് നടപടിയുണ്ടാകണമെന്നാണ് ബ്രിട്ടനിലെ നിയമം. അതിനാല്‍ മല്ല്യയെ ഇന്ത്യക്ക് കൈമാറാനുള്ള ബ്രിട്ടനിലെ മജിസ്‌ട്രേറ്റ് കോടതിവിധി ജൂണ്‍ ആദ്യവാരത്തോടെ നടപ്പാക്കേണ്ടി വരും. നരേന്ദ്രമോദി സര്‍ക്കാരിനെ സംബന്ധിച്ച് സുപ്രധാന നേട്ടമാണിത്.

വിജയ് മല്ല്യക്കെതിരെയുള്ള കേസുകളില്‍ വിചാരണ നടത്തുന്നതിനാണ് അദ്ദേഹത്തെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടത്. വായ്‌പാതട്ടിപ്പ് കേസ് മാത്രമല്ല, കള്ളപ്പണം വെളുപ്പിക്കല്‍, സാമ്പത്തിക കുറ്റകൃത്യം, വിദേശ നാണ്യ വിനിമയ നിയമത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളില്‍ സിബിഐയും എന്‍ഫോഴ്‌സമെന്റും ചുമത്തിയ കേസുകളിലും മല്ല്യ ഇന്ത്യയില്‍ വിചാരണ നേരിടേണ്ടതുണ്ട്. 9000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്ക് മുങ്ങിയ വിജയ് മല്ല്യ, മോദി സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകളുടെ ഫലമായി നിയമപരമായ കുരുക്കില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് മുഴുവന്‍ തുകയും തിരിച്ചടക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞദിവസം ഭാരത സര്‍ക്കാരിനോട് ട്വിറ്ററിലൂടെ വീണ്ടും അഭ്യര്‍ത്ഥന നടത്തി. എന്നാല്‍ ഇന്ത്യയിലെ ബാങ്കുകള്‍ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

വിജയ് മല്ല്യയുടേതടക്കം അമ്പതോളം വ്യവസായികളുടെ 68,607 കോടി രൂപയുടെ വായ്‌പകള്‍ ഇന്ത്യ എഴുതിത്തള്ളി എന്ന വാര്‍ത്ത കഴിഞ്ഞമാസം പ്രചരിച്ചിരുന്നു. ഇന്ത്യയിലെ മിക്ക മാധ്യമങ്ങളും ഈ വാര്‍ത്തയ്‌ക്കു പ്രചാരം നല്‍കി. വിവരാവകാശ നിയമപ്രകാരം ലഭിച്ചത് എന്ന നിലയിലാണ് വാര്‍ത്ത നല്‍കിയത്. സത്യത്തില്‍, 68,607 കോടിയുടെ കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളി എന്ന് റിസര്‍വ് ബാങ്ക് പറഞ്ഞ കാര്യം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. റൈറ്റ് ഓഫ് എന്നതിന് അര്‍ത്ഥം വായ്‌പയെടുത്തയാള്‍ ഇനി തിരിച്ചടയ്‌ക്കേണ്ട എന്നല്ല, ഇത്തരം വായ്‌പകള്‍ ബാലന്‍സ് ഷീ്റ്റില്‍ നിന്ന് മാറ്റുക എന്നാണ്. ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്താന്‍ ബാങ്കുകള്‍ എടുക്കുന്ന നടപടിയാണിത്. വായ്‌പ പലിശസഹിതം തിരിച്ചടച്ചില്ലെങ്കില്‍ ബാങ്കിന് നിയമപരമായ നടപടികളിലേക്ക് നീങ്ങാനുള്ള അവകാശം നിലനിര്‍ത്തിക്കൊണ്ടുള്ളതാണ് ഈ നടപടി.

വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക് ഇക്കാര്യം അറിയാത്തതല്ല. തെറ്റായി വ്യാഖ്യാനിച്ച് രാജ്യ താത്പര്യത്തിന് വിരുദ്ധരായി മാറുകയായിരുന്നു അവര്‍. അന്തരിച്ച മുന്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലി ഓഫറുമായി തന്നെ വന്നു കണ്ടു എന്ന മല്ല്യയുടെ വെളിപ്പെടുത്തലിനും ഇന്ത്യന്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യമാണല്ലോ നല്‍കിയത്. ഇന്ത്യ വിടുന്നതിന് മുമ്പ് താന്‍ ജെയ്റ്റിലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നായിരുന്നു മല്ല്യയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ 2004നു ശേഷം മല്ല്യയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും രാജ്യസഭാംഗം എന്ന നിലയിലുള്ള പ്രത്യേക അവകാശം ഉപയോഗിച്ചു മല്ല്യ തന്റെ മുറിയിലേക്ക് കയറിവന്നെങ്കിലും താന്‍ സംസാരിക്കാനോ പറയുന്നത് കേള്‍ക്കാനോ തയ്യാറായിട്ടില്ല എന്നും അരുണ്‍ ജെയ്റ്റ്‌ലി വെളിപ്പെടുത്തിയതോടെ ആ ആരോപണത്തിന്റെയും മുനയൊടിഞ്ഞിരുന്നു. ഇപ്പോള്‍ വിജയ് മല്ല്യയെ ഇന്ത്യയിലെത്തിക്കാനും കുടിശ്ശിക വരുത്തിയ കോടികള്‍ തിരിച്ചുപിടിക്കാനും വഴിയൊരുങ്ങിയതോടെ ആരോപണങ്ങള്‍ക്കു കൃത്യമായ മറുപടിയായി.

9,000 കോടി രൂപയാണ് വിവിധ ബാങ്കുകളിലായി മല്ല്യ തിരിച്ചടക്കാനുള്ളത്. 2016 മാര്‍ച്ചില്‍ ബ്രിട്ടനിലേക്ക് കടന്ന അദ്ദേഹത്തെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇന്ത്യയിലെ 12,500 കോടിയിലേറെ വിലമതിക്കുന്ന സ്വത്തുക്കള്‍ എ്ന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. മല്ല്യയെ തിരിച്ചെത്തിച്ച് വിചാരണ നടത്തിയാല്‍ മാത്രമേ ഈ കണ്ടുകെട്ടലിന് നിയമസാധുത ഉണ്ടാവുകയുള്ളു.

ബാങ്ക് വായ്‌പാത്തട്ടിപ്പിലൂടെ ഇന്ത്യയുടെ സഹസ്രകോടികള്‍ അപഹരിച്ച നീരവ് മോദി, മേഹുല്‍ ചോക്‌സി തുടങ്ങിയവരുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കാന്‍ പോകുന്നത്. കാരണം, ഇന്ത്യ ഭരിക്കുന്നത് വ്യവസായത്തിന്റെ പേരില്‍ രാജ്യത്തിന്റെ പണം കട്ടുമുടിക്കുന്ന കൊള്ളക്കാര്‍ക്കൊപ്പം നില്‍ക്കുന്നവരല്ല. അവരെ തുറങ്കിലടക്കാനും പിടിച്ചുപറിച്ച പണം തിരിച്ചുപിടിക്കാനും കെല്‍പുള്ള ശക്തമായ ഭരണകൂടമാണിത്. ബാങ്ക് വായ്‌പ തട്ടിപ്പുകളെല്ലാം നടന്നത് 2014ന് മുമ്പുള്ള അഞ്ചെട്ട് വര്‍ഷങ്ങളിലാണ്. അതായത് യുപിഎ ഭരണകാലത്ത്. ഇത് പുറംലോകം അറിഞ്ഞത് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണെന്നു മാത്രം. ഇത്രയും വലിയ സാമ്പത്തിക കുറ്റകൃത്യം നടത്തിയിട്ടും 2014 വരെ ഇന്ത്യയില്‍ സൈ്വര്യവിഹാരം നടത്തിയവര്‍ മോദി അധികാരമേറിയതോടെ നടപടികള്‍ ഭയന്ന് രാജ്യംവിട്ട് ഓടുകയായിരുന്നു. ചിലര്‍ പ്രചരിപ്പിക്കുന്നത് മോദി അധികാരമേറ്റപ്പോള്‍ രാജ്യം കൊള്ളയടിക്കപ്പെട്ടു എന്നും. കൊള്ളയടിക്കപ്പെട്ട ആ കോടികള്‍ തിരിച്ചുപിടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ വിജയത്തിന്റെ വഴിയില്‍ എത്തി നില്‍ക്കുന്നത്. സത്യത്തെ എക്കാലവും മൂടിവയ്‌ക്കാനാവില്ലല്ലോ.

Tags: വിജയ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കന്നട സിനിമതാരം വിജയ് രാഘവേന്ദ്രയുടെ ഭാര്യയും നടിയുമായ സ്പന്ദന അന്തരിച്ചു; അന്ത്യം ബാങ്കോക്കില്‍ വച്ച്

India

24ാമത് കാര്‍ഗില്‍ വിജയ് ദിവസ് സ്മരണ: ഇന്ത്യന്‍ സൈന്യം ന്യൂദല്‍ഹിയില്‍ നിന്ന് ദ്രാസിലേക്ക് വനിതാ ട്രൈ-സര്‍വീസ് മോട്ടോര്‍സൈക്കിള്‍ റാലി ആരംഭിച്ചു

India

അണ്ണാമലൈയുടെ ക്ഷണം സ്വീകരിക്കുമോ? സിനിമയിൽ നിന്നും ദളപതി വിജയ് മാറിനില്‍ക്കും ; ലക്ഷ്യം 2024, 2026 തെരഞ്ഞെടുപ്പുകളെന്ന് അഭ്യൂഹം

India

നടന്‍ വിജയ് ബിജെപിയിലേക്ക് വരുമോ? വിജയിനെ ക്ഷണിച്ച് അണ്ണാമലൈ; വിജയിന് തമിഴ്‌നാട്ടില്‍ മാറ്റം കൊണ്ടുവരാന്‍ സാധിക്കും: അണ്ണാമലൈ

New Release

ദളപതി വിജയ് ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’; കേരള വിതരണാവകാശം സ്വന്തമാക്കാന്‍ ഗോകുലം ഗോപാലന്‍

പുതിയ വാര്‍ത്തകള്‍

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

പുകവലിയെ അതിജീവിക്കാനും യോഗ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.