Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിഷയങ്ങളെ സൃഷ്ടിക്കുന്ന മനസ്സ്

വിവേകചൂഡാമണി

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
May 5, 2020, 04:15 am IST
in Samskriti

മനോമയകോശ വിവരണം തുടരുന്നു.

ശ്ലോകം 177

മനഃപ്രസൂതേ വിഷയാനശേഷാന്‍

സ്ഥൂലാത്മനാ സൂക്ഷ്മതയാ ച ഭോക്തുഃ

ശരീരവര്‍ണാശ്രമജാതി ഭേദാന്‍

ഗുണക്രിയാഹേതു ഫലാനി നിത്യം

മനസ്സ് സ്ഥൂലവും സൂക്ഷ്മവുമായ എല്ലാ വിഷയങ്ങളേയും ശരീരം, വര്‍ണ്ണം, ആശ്രമം, ജാതി തുടങ്ങിയ ഭേദങ്ങളേയും ഗുണം, ക്രിയ, ഉദ്ദേശം, ഫലം എന്നിവയേയും അനുഭവിക്കുന്നയാള്‍ക്ക് വേണ്ടി ഉണ്ടാക്കുന്നു.

മനസ്സിന്റെ കളിയാണ് സകലതും എന്ന് ഇവിടെ വ്യക്തമാക്കുന്നു. എല്ലാ വിഷയങ്ങളേയും സൃഷ്ടിക്കുന്നത് മനസ്സാണ്. പുറമെയുള്ള സ്ഥൂല വസ്തുക്കളും അകമേയുള്ള സൂക്ഷ്മ വിഷയങ്ങളുമൊക്കെ മനസ്സ് സൃഷ്ടിക്കുന്നതാണ്. അനുഭവിക്കുന്ന വിഷയങ്ങളെ മാത്രമല്ല അനുഭവിക്കുന്നയാളേയും മനസ്സ് സൃഷ്ടിക്കുന്നു.

അനുഭവിക്കന്നയാള്‍ മനസ്സിന്റെ സൃഷ്ടിയോ? അതെങ്ങനെ ശരിയാകും എന്ന് സംശയമുണ്ടായേക്കാം. സ്വപ്‌നത്തില്‍ സ്വപ്‌ന വിഷയങ്ങളേയും അത് അനുഭവിക്കുന്നയാളെയും മനസ്സ് തന്നെയാണ് ഉണ്ടാക്കിയത്. സ്വപ്‌നം പോലെയാണ് ഇപ്പോള്‍ നമ്മള്‍ വാസ്തവമെന്ന് കരുതുന്ന ഈ ലോകവും .

സ്വപ്‌നത്തില്‍ പെട്ട് കഴിയും കാലം ജഗത്തിനെ അറിയാന്‍ കഴിയില്ല. സ്വപ്‌നത്തിന് തുല്യമാണ് മിഥ്യയായ ജാഗ്രത്തും. മനസ്സ് തന്നെയാണ് രണ്ടിടത്തും മാറി മാറി കളിച്ചു കൊണ്ടിരിക്കുന്നത്.

ശബ്ദ, സ്പര്‍ശ, രൂപ, രസ, ഗന്ധങ്ങളെല്ലാം സ്ഥൂല വിഷയങ്ങളാണ്. വികാരഭാവങ്ങള്‍ സൂക്ഷ്മവും.ഇവ മനസ്സിന്റെ ചൊല്‍പ്പടിയ്‌ക്കാണ്. പല തരത്തില്‍ പലതായി കാണുന്നതൊക്കെ മനസ്സ് ഉണ്ടാക്കുന്നതാണ്.അത് സ്വ

പ്‌നത്തിലായാലും ജാഗ്രത്തിലായാലും.  വിവിധ ശരീരങ്ങള്‍, വര്‍ണ്ണങ്ങള്‍, ആശ്രമം; ജാതി, ഗുണം, ക്രിയ, കാരണം, ഫലങ്ങള്‍ എന്നിങ്ങനെ എല്ലാ ഭോഗ്യ വിഷയങ്ങളും അതുണ്ടാക്കുന്നു.

വര്‍ണം ബ്രാഹ്മണന്‍ മുതലായവ അല്ലെങ്കില്‍ നിറങ്ങള്‍. ആശ്രമം ബ്രഹ്മചര്യം തുടങ്ങിയവ. ജാതി ദേവതകള്‍ തൊട്ടുള്ളവ. ഗുണങ്ങള്‍ ശബ്ദം മുതലായവയാണ്. എടുക്കല്‍, പിടിക്കല്‍, വെയ്‌ക്കല്‍ എന്നിവയാണ് ക്രിയകള്‍

സ്വപ്‌നത്തില്‍ ഇവയെല്ലാം സൂക്ഷ്മവും ജാഗ്രത്തില്‍ സ്ഥൂലവുമാണെന്ന് മാത്രം.

സ്വപ്‌ന പ്രപഞ്ചത്തെ ഉണ്ടാക്കി അതിനെ അനുഭവിപ്പിക്കും പോലെ ജാഗ്രത്തും മനസ്സിന്റെ ശക്തി തന്നെ. നമ്മള്‍ ഉണര്‍ന്നിരുന്നാലും മനസ്സ് ഉള്ളിടത്തേ നമ്മള്‍ ഉണ്ടാകൂ. അത് സൃഷ്ടിക്കുന്ന ലോകമാണ് നമ്മുടേത്.

ശ്ലോകം 178

അസംഗചിദ്രൂപമമും വിമോഹ്യ

ദേഹേന്ദ്രിയ പ്രാണ ഗുണൈര്‍നിബദ്ധ്യ

അഹം മമേതി ഭ്രമയത്യജസ്രം

മനഃ സ്വകൃത്യേഷു ഫലോപഭുക്തിഷു

സംഗമില്ലാത്തവനും ശുദ്ധജ്ഞാനസ്വരൂപവുമായ ആത്മാവിനെ ദേഹം, ഇന്ദ്രിയം, പ്രാണന്‍ എന്നിവയുടെ ഗുണങ്ങള്‍ ബന്ധിച്ച് മനസ്സ് വ്യാമോഹിപ്പിക്കുന്നു. കര്‍മ്മങ്ങളും ഫല അനുഭവങ്ങളിലും ഞാന്‍ എന്നും എന്റേത് എന്നും അഭിമാനം വളര്‍ത്തി നിരന്തരം ഭ്രമിപ്പിക്കുന്നു.

ആത്മാവ് അല്പനായ ജീവനായി മാറുന്നതെങ്ങെനെയെന്ന് ഇവിടെ വ്യക്തമാക്കുന്നു. ഉപാധികളായ ശരീരം, ഇന്ദ്രിയങ്ങള്‍, പ്രാണന്‍ മുതലായവയില്‍ കുടുങ്ങുമ്പോള്‍ ആത്മാവ് പരിമിതനായ ജീവനായിത്തീരുന്നു. മനസ്സാണ് ഇങ്ങനെ കുടുക്കുന്നത്. വാസ്തവത്തില്‍ ഒട്ടും സംഗമില്ലാത്തതും ജ്ഞാനസ്വരൂപവുമാണ് ആത്മാവ്. മനസ്സുമായി ചേര്‍ന്നാല്‍ അത് തന്റെ പരമമായ അവസ്ഥ മറന്ന് ഭ്രമിച്ച് പോകും. അനാത്മ വസ്തുക്കളില്‍ സംഗമുണ്ടാകും.

സിനിമ മാത്രമാണ്, സ്‌ക്രീനില്‍ കാണുന്നതാണ്, വാസ്തവമല്ല എന്നൊന്നും ഓര്‍ക്കാതെ നമ്മള്‍ കാശ് കൊടുത്ത് കരയും പോലെ ഒരു കളി. മനസ്സിന്റെ മായാജാലത്തില്‍ പെട്ടു പോകും. ഞാന്‍, എന്റെ എന്ന ഭാവങ്ങള്‍ അപ്പോഴാണ് ഉണ്ടാകുന്നത്. കര്‍തൃത്വഭോക്തൃത്വ അഭിമാനം ഉണ്ടാക്കും.അതിനെ വര്‍ദ്ധിപ്പിക്കും. ശരിക്കും ഭ്രമത്തിലാഴ്‌ത്തും. ഉപാധികളുടെ ധര്‍മ്മങ്ങള്‍ തന്റേത് എന്ന് തെറ്റിദ്ധരിച്ച് കഷ്ടപ്പെടും. ഇങ്ങനെയാണ് മനസ്സ് നമ്മെ ബന്ധിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)
India

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

India

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)
Mollywood

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

India

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

പുതിയ വാര്‍ത്തകള്‍

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.