Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അകമേ അങ്ങ് നിറഞ്ഞു നില്‍ക്കും

അനുഭവം: ഗുരുശിഷ്യ ബന്ധത്തിന്റെ പവിത്രത അന്യംനിന്നുപോയ ഇക്കാലത്ത് ഉള്ളുതൊടുന്ന ഒരു അനുഭവമാണിത്. ആത്മാര്‍ത്ഥതയുടെ മറുപേരായിരുന്ന ഒരു അധ്യാപകന്‍ തന്റെ സ്‌കൂളിലെ ഏറ്റവും മോശക്കാരെന്ന് മറ്റുള്ളവര്‍ മുദ്രകുത്തിയ പത്തു കുട്ടികളെ പ്രത്യേകം പഠിപ്പിക്കുന്നു. അവരിലൊരാള്‍ പഠിച്ച് അധ്യാപകനും പ്രധാനാധ്യാപകന്റെ ചുമതലയിലെത്തുന്നു. ഈ ഗുരുനാഥന്റെ ദേഹവിയോഗമറിഞ്ഞ് അന്നത്തെ ആ ശിഷ്യന്‍ ഫേസ്ബുക്കില്‍ കുറിച്ചത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 26, 2020, 05:00 am IST
in Varadyam

നീലീശ്വരം എസ്എന്‍ഡിപി ഹൈസ്‌കൂള്‍  ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട പത്താം ക്ലാസ്സ് ബാച്ച്. 1984/85ലെ ആയിരുന്നിരിക്കണം. ആ ക്ലാസ്സിലെ ഒരു വിദ്യാര്‍ഥിയായിരുന്നു ഞാന്‍. ഞങ്ങളുടെ ക്ലാസ്സ് ടീച്ചറായിരുന്നു ഗംഗാധരന്‍ മാസ്റ്റര്‍.

ഞങ്ങളുടെ  പത്താം ക്ലാസ്സില്‍ ഏറെ പേരും എസ്എസ്എല്‍സി തോല്‍ക്കാനുള്ളവരായിരുന്നു. ഒരു ദിവസം സാര്‍ ക്ലാസ്സിലെ എട്ട് കുട്ടികളുടെ പേര് വിളിച്ചുകൊണ്ട് അവരോട് വൈകീട്ട് സ്‌കൂള്‍ വിട്ടതിനു ശേഷം ക്ലാസില്‍ ഇരിക്കാന്‍ പറഞ്ഞു. അതിലൊരു പേരുകാരന്‍ ഞാനായിരുന്നു. കുട്ടികളെല്ലാം ഒഴിഞ്ഞു പോയപ്പോള്‍ സാര്‍ ക്ലാസില്‍ വന്നു. എന്തിനെന്നറിയാതെ ഞങ്ങളുടെ ഹൃദയങ്ങള്‍ മിടിക്കുന്നുണ്ടായിരുന്നു.

സാര്‍ വന്നു. ക്ലാസ്സിലെ പരിപൂര്‍ണ്ണ നിശ്ശബ്ദതയിലേക്ക് സാറിന്റെ ഇടിമുഴങ്ങുന്ന ശബ്ദം കടന്നുവന്നു. സാര്‍ പറഞ്ഞു. ”നിങ്ങള്‍ എട്ടു പേരും ഒന്ന് ശ്രമിച്ചാല്‍ പത്താംക്ലാസ്സ് ജയിക്കും. പക്ഷേ ഞാന്‍ പറയുന്നതനുസരിക്കണം.”

ഞങ്ങള്‍ സമ്മതിച്ചു. അന്നുമുതല്‍ വൈകുന്നേരങ്ങളില്‍ സാര്‍ ഞങ്ങളെ പ്രത്യേകം പഠിപ്പിക്കാന്‍ തുടങ്ങി.

സാര്‍ അന്ന് അവിവാഹിതനായിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ സാറിന്റെ വീട്ടില്‍ വിളിച്ചു വരുത്തി പഠിപ്പിച്ചു. സാറിന്റെ അമ്മ ഞങ്ങള്‍ക്ക് കട്ടന്‍ ചായയും കഴിക്കാന്‍ മറ്റെന്തെങ്കിലുമൊക്കെ തന്നുകൊണ്ടിരുന്നു.

ചില ഒഴിവു ദിവസങ്ങളില്‍ സാര്‍ സ്‌കൂളിലേക്ക് ക്ലാസ്സ് മാറ്റും. അന്ന് ഇപ്പോള്‍ സ്‌കൂളിലുള്ള ഓപ്പണ്‍ സ്റ്റേജിന്റെ പണി നടക്കുകയാണ്. സാറിനായിരുന്നു അതിന്റെ മേല്‍നോട്ടം. ഞങ്ങളും കൂടും ഇഷ്ടിക ചുമക്കാനും നനയ്‌ക്കാനുമൊക്കെ. അധ്യാപക വിദ്യാര്‍ഥി ബന്ധം അത്രമേല്‍ അകന്നുനിന്നിരുന്ന ആ കാലത്താണ് ഗംഗാധരന്‍ മാസ്റ്റര്‍ ഞങ്ങളുടെ അകംതുറന്നത്.

ഏതെങ്കിലും മാസികകളില്‍ എന്റെ എന്തെങ്കിലും പ്രസിദ്ധീകരിച്ചു വന്നതായി കണ്ടാല്‍ അതിന്റെ കോപ്പിയെടുത്ത് സ്‌കൂളിലെ സ്റ്റാഫ്റൂമിന്റെ ചുമരില്‍ ഒട്ടിച്ചുവയ്‌ക്കുമായിരുന്നു. എന്നിട്ട് അഭിമാനത്തോടെ ‘ഞാന്‍ പഠിപ്പിച്ച കുട്ടിയാണെന്ന്’ പറയുമായിരുന്നത്രേ. ഒരിക്കല്‍ ഞാന്‍ സാക്ഷിയായിട്ടുണ്ട്.  

ഓര്‍മകള്‍ ഇപ്രകാരം ഒത്തിരിയുണ്ട് സാര്‍. എന്നെപ്പോലെ കണക്കിന് മോശമായ എന്റെ മകള്‍ക്കും സാര്‍ ട്യൂഷന്‍ അധ്യാപകനായിടത്തോളം ആ തലമുറ ബന്ധം നീണ്ടുനില്‍ക്കുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം സാര്‍ വിരമിക്കുമ്പോള്‍, ഞങ്ങള്‍ പഴയ പത്താംക്ലാസ്സുകാര്‍ ഒത്തുകൂടി. അന്ന് സാര്‍ പറഞ്ഞു. ”എന്റെ മുപ്പത്തി രണ്ടു കൊല്ലത്തെ സര്‍വീസില്‍ ഒരിക്കല്‍ മാത്രമേ ഞാന്‍ ക്ലാസ് ടീച്ചര്‍ പദവി ഏറ്റെടുത്തിട്ടുള്ളു. അത് നിങ്ങളുടേതാണ്; ആരും ഏറ്റെടുക്കാതെ വന്നപ്പോള്‍, അത്രയ്‌ക്കും മോശപ്പെട്ട കുട്ടികളായാണ് നിങ്ങളെ അന്ന് ഞങ്ങള്‍ വിലയിരുത്തിയിരുന്നത്.”

സാര്‍ പ്രതീക്ഷിച്ചതുപോലെ ഞങ്ങള്‍ നല്ലവരായോ എന്നറിയില്ല. പക്ഷേ ആരും സമൂഹികദ്രോഹികളോ പിന്തിരിപ്പന്മാരോ ആയില്ല സാര്‍. ആ കരുതലിന് എന്നും കടപ്പാടും നന്ദിയും മാത്രം. നിറഞ്ഞ ഹൃദയത്തോടെ ആദരാഞ്ജലികള്‍. ഇഹത്തില്‍നിന്ന് പോയാലും അകമേ അങ്ങ് നിറഞ്ഞുനില്‍ക്കും.

ബിജു പി. നടുമുറ്റം

ഗവ.എല്‍.പി.എസ്, നീലീശ്വരം

Tags: teacher
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

Kerala

മലപ്പുറത്ത് അധ്യാപകന്റെ മര്‍ദ്ദനമേറ്റ അഞ്ചാം ക്ലാസുകാരിയുടെ കൈ എല്ല് പൊട്ടി, കേസെടുത്ത് പൊലീസ്

Kerala

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

Kerala

ക്ലാസിൽ വീഡിയോ ​ഗെയിം കളിച്ചത് ചോദ്യം ചെയ്ത മലയാളി അധ്യാപികയുടെ മൂക്ക് ഇടിച്ചു തകർത്ത് മാലിയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി

Education

അധ്യാപക നിയമനം അനിശ്ചിതത്വത്തിലാക്കിയത് ഭിന്നശേഷി സംവരണം നടപ്പാക്കുന്നതില്‍ വരുത്തിയ അലംഭാവം

പുതിയ വാര്‍ത്തകള്‍

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.