Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നമസ്‌കാര്‍ പിള്ള സര്‍, ഐ ആം നരേന്ദ്ര മോദി; മുതിര്‍ന്ന ബിജെപി നേതാവ് അയ്യപ്പന്‍ പിള്ളയെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി; ഓര്‍മകള്‍ പങ്കിട്ട് ഇരുവരും

കൃത്യം അഞ്ചു മിനിറ്റിനു ശേഷം ആ വിളിയെത്തി. അയ്യപ്പന്‍ പിള്ള ഫോണെടുത്തപ്പോള്‍ മറുതലയ്‌ക്കല്‍ നിന്ന് പറഞ്ഞു, നമസ്‌കാര്‍ പിള്ള സര്‍, ഐ ആം നരേന്ദ്ര മോദി, ഹൗ ആര്‍ യു. ഇംഗ്ലിഷിലായിരുന്നു നരേന്ദ്രമോദിയുടെ സംഭാഷണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2020, 11:14 am IST
in Kerala

തിരുവനന്തപുരം: ബുധനാഴ്‌ച്ച രാവിലെ ഒമ്പതു മണിയോടെയാണ് ആ ഫോണ്‍വിളി എത്തിയത്. മുതിര്‍ന്ന പൗരനും ബിജെപി നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ അയ്യപ്പന്‍ പിള്ളയുടെ തിരുവനന്തപുരം തൈക്കാട്ടെ വസതിയിലേക്കാണ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നു ഫോണ്‍ എത്തിയത്. ആദ്യം വിളിച്ചത് പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥനായിരുന്നു. മകളുടെ ഭര്‍ത്താവ് വി.രാജ്കുമാറാണ് ഫോണെടുത്തത്. അയ്യപ്പന്‍ പിള്ള സാറിനെ ഫോണില്‍ ലഭിക്കുമോ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണെന്നു അറിയിച്ചു. അപ്പോള്‍ അയ്യപ്പന്‍ പിള്ള കുളിമുറിയിലായിരുന്നു. അഞ്ചു മിനിറ്റിനു ശേഷം വീണ്ടും വിളിക്കുമെന്നും പ്രധാനമന്ത്രിക്ക് അയ്യപ്പന്‍ പിള്ള സാറിനോട് സംസാരിക്കണമെന്നും അറിയിച്ചു.  

കൃത്യം അഞ്ചു മിനിറ്റിനു ശേഷം ആ വിളിയെത്തി. അയ്യപ്പന്‍ പിള്ള ഫോണെടുത്തപ്പോള്‍ മറുതലയ്‌ക്കല്‍ നിന്ന് പറഞ്ഞു, നമസ്‌കാര്‍ പിള്ള സര്‍, ഐ ആം നരേന്ദ്ര മോദി, ഹൗ ആര്‍ യു.  ഇംഗ്ലിഷിലായിരുന്നു നരേന്ദ്രമോദിയുടെ സംഭാഷണം. അയ്യപ്പന്‍ പിള്ളയുടെ ആരോഗ്യത്തെക്കുറിച്ചാണ് മോദി ആദ്യം തിരക്കിയത്. 1991 ല്‍ ഡിസംബര്‍ 11 ന് കന്യാകുമാരിയില്‍ നിന്നുള്ള ഏകതായാത്രയില്‍ അന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറിയായിരുന്ന നരേന്ദ്രമോദിയായിരുന്നു മുഖ്യ സംഘാടകന്‍. അടുത്ത വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ ശ്രീനഗറില്‍ ദേശീയ പതാക ഉയര്‍ത്താനായി അന്നത്തെ ബി.ജെ.പി അദ്ധ്യക്ഷന്‍ മുരളീമനോഹര്‍ ജോഷിയുടെ നേതൃത്വത്തിലായിരുന്നു യാത്ര. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അയ്യപ്പന്‍പിള്ളയും അന്ന് കന്യാകുമാരിയിലെത്തിയിരുന്നു. ഇക്കാര്യവും അയ്യപ്പന്‍ പിള്ള അയവിറക്കി. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച അയ്യപ്പന്‍ പിള്ള,? താന്‍ മോദിയുടെ ആരാധകനാണെന്നും ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ താങ്കളെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച രാഷ്‌ട്ര മാക്കണമെന്നായിരുന്നു മോദിയോട് അയ്യപ്പന്‍പിള്ളയുടെ അഭ്യര്‍ത്ഥന. നിങ്ങളെപ്പോലുള്ളവരുടെ അനുഗ്രഹമുണ്ടെങ്കില്‍ അതിന് കഴിയുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. അഞ്ചു മിനിട്ടോളം രണ്ടുപേരും പഴയ ഓര്‍മകള്‍ പങ്കിട്ട് സംസാരിച്ചു.  

105 വയസ്സുകാരനായ അയ്യപ്പന്‍പിള്ള കാലിലെ പഴുപ്പുകാരണം പത്ത് ദിവസം കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം കുറച്ചു ദിവസം മുമ്പാണ് വീട്ടിലെത്തിയത്.  105ാം വയസിലും തൈയ്‌ക്കാട് ശാസ്താകോവിലിലെ നിത്യസന്ദര്‍ശകനായിരുന്നു അദ്ദേഹം. തികച്ചും അപ്രതീക്ഷിതമായിരുന്നു പ്രധാനമന്ത്രിയുടെ ഫോണ്‍വിളിയെന്ന് അയ്യപ്പന്‍പിള്ളയുടെ മകള്‍ രാജമ്മ പിള്ള വ്യക്തമാക്കി. എന്തായാലും കോവിഡ് കാലത്തെ തിരക്കിനിടയിലും പ്രധാനമന്ത്രി നേരിട്ട് വിളിച്ചതില്‍ ഏറെ സന്തോഷത്തിലാണ് അയ്യപ്പന്‍ പിള്ളയും കുടുംബവും.

Tags: modibjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.