Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘ആറുമണി തള്ള് ആള്‍ക്കാര്‍ കാത്തിരിക്കുന്നു; ഇപ്പോള്‍ വല്ലാത്ത ശൂന്യത’; സ്പ്രിങ്ക്ളറില്‍ പിണറായി പെട്ടപ്പോള്‍ രംഗത്തിറങ്ങി ന്യായീകരണ തൊഴിലാളികള്‍

അഴിമതി ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന പിണറായിക്ക് വീരപരിവേഷം നല്‍കി സൈബര്‍ ഇടത്തില്‍ ന്യായീകരണങ്ങള്‍ ചമയ്‌ക്കലാണ് ഇവരുടെ പ്രധാന ജോലി. സ്പ്രിങ്ക്ളര്‍ അഴിമതിയെക്കുറിച്ച് കഴിഞ്ഞ ദിവസം ചോദ്യം ഉയര്‍ന്നപ്പോള്‍ ദിവസേനയുള്ള പത്രസമ്മേളനം നിര്‍ത്തി പിണറായി മുങ്ങുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ അഴിമതിയെക്കുറിച്ച് തുടരെ ചോദ്യങ്ങള്‍ എറിഞ്ഞതോടെ പ്രതിരോധത്തിലായ പിണറായി പത്രസമ്മേളനം പാതിവെച്ച് നിര്‍ത്തി പോകുകയായിരുന്നു.

Janmabhumi Online by Janmabhumi Online
Apr 18, 2020, 07:13 pm IST
in Social Trend
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ അഴിമതിയുടെ കുന്തമുന മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് തിരിഞ്ഞതോടെ രക്ഷിച്ചെടുക്കാനുള്ള ന്യായീകരണങ്ങളുമായി സിപിഎം സൈബര്‍ പേരാളികള്‍ രംഗത്ത്. അഴിമതി ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന പിണറായിക്ക് വീരപരിവേഷം നല്‍കി സൈബര്‍ ഇടത്തില്‍ ന്യായീകരണങ്ങള്‍ ചമയ്‌ക്കലാണ് ഇവരുടെ പ്രധാന ജോലി. സ്പ്രിങ്ക്ളര്‍ അഴിമതിയെക്കുറിച്ച് കഴിഞ്ഞ ദിവസം ചോദ്യം ഉയര്‍ന്നപ്പോള്‍ ദിവസേനയുള്ള പത്രസമ്മേളനം നിര്‍ത്തി പിണറായി മുങ്ങുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ അഴിമതിയെക്കുറിച്ച് തുടരെ ചോദ്യങ്ങള്‍ എറിഞ്ഞതോടെ പ്രതിരോധത്തിലായ പിണറായി പത്രസമ്മേളനം പാതിവെച്ച് നിര്‍ത്തി പോകുകയായിരുന്നു. ഇതിനു പുതിയ ന്യായീകരണം ചമച്ച് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത് സിനിമയില്‍  വേഷങ്ങള്‍ ചെയ്യുന്ന മാല പാര്‍വ്വതിയാണ്.  

ഇന്ന് 5.55ന് അലാറം അടിച്ചപ്പോള്‍ വല്ലാതെ നൊന്തു. മുഖ്യമന്ത്രി പിണറായിയുടെ ‘6മണി തള്ള്’ എന്ന് പറയുന്ന കുറെ പേര്‍ ഉണ്ടാകും. പക്ഷെ അതിനേക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍ കാത്തിരിക്കുന്നവരാണ്. വല്ലാത്ത ഒരു ശൂന്യതയാണ് പിണറായി പത്രസമ്മേനം നിര്‍ത്തിയതിലൂടെ  അനുഭവപ്പെടുന്നതെന്ന് ഇവര്‍ പറയുന്നു.  

അഴിമതി ആരോപണത്തില്‍ മുങ്ങിനില്‍ക്കുന്ന പിണറായിയെ രക്ഷിക്കാനുള്ള അവസാന അടവാണ് സിപിഎം സൈബര്‍ പേരാളികള്‍ ഇപ്പോള്‍ നടത്തുന്നത്. എന്തുകൊണ്ട് സ്പ്രിങ്ക്ളര്‍  എന്ന കമ്പനിയെ മാത്രം തെരെഞ്ഞെടുത്തു എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പിണറായി ഇതുവരെ  നല്‍കിയിട്ടില്ല. രോഗബാധ ഉണ്ടായപ്പോള്‍ പെട്ടെന്ന് വിശകലനം ചെയ്യാനായി സോഷ്യല്‍ മീഡിയയിലൂടെ വന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ പരിണിക്കുകയായിരുന്നുവെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഇത്തരം സന്ദര്‍ഭത്തില്‍ എല്ലാ നടപടികളും നടത്താനാകില്ലെന്നുള്ള ന്യായവും മുഖ്യമന്ത്രി നിരത്തി. രാജ്യത്തിന് അകത്തുള്ള അവരുടെ സെര്‍വറിലാണ് ആദ്യം വിവരങ്ങള്‍ നല്‍കിയതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിന്നീട് അത് സിഡിറ്റിന്റെ നിയന്ത്രണത്തിലുള്ള സെര്‍വറിലേക്ക് നല്‍കിയെന്നും സമ്മതിച്ചു. മാത്രമല്ല കമ്പനി ഉടമ മലയാളി ആയതിനാലാണ് കരാര്‍ നല്‍കിയതെന്ന സ്ഥിരം പല്ലവിയും മുഖ്യമന്ത്രി ഇപ്പോഴും ആവര്‍ത്തിക്കുകയാണ്.  

ഡാറ്റാ തട്ടിപ്പില്‍ പ്രതിയായത് നിസാരകാര്യമാണെന്നും വലിയ കമ്പനികള്‍ക്കെതിരെ കേസുകളും നിയമ നടപടികളും സാധാരണമാണെന്നും  മുഖ്യമന്ത്രി ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ്.  കേസ് നടക്കുന്നതിനാല്‍ എല്ലാ വിവരങ്ങളും ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാകില്ലെന്ന് കമ്പനി അറിയിച്ചെന്നും മുഖ്യമന്ത്രി പറയുന്നു. സെപ്തംബര്‍ വരെ സൗജന്യം ആണെന്നും അതിന് ശേഷം സേവനം തുടരണമെങ്കില്‍ മാത്രം ഫീസ് കമ്പനി അറിയിക്കുമെന്നും മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെയുള്ള ചെലവ് അറിയിക്കുമെങ്കിലും പണം നല്‍കേണ്ടതില്ലെന്നുമാണ് മുഖ്യമന്ത്രി ഇപ്പോഴും ഉയര്‍ത്തുന്ന വാദം. സാമ്പത്തിക ബാധ്യത ഇല്ലാത്തതിനാല്‍ അന്താരാഷ്‌ട്ര കരാറായാലും നിയമ വകുപ്പ് അറിയേണ്ടതല്ലെന്ന  വിചിത്ര വാദവും മുഖ്യമന്ത്രി നടത്തുന്നുണ്ട്. തുടര്‍ന്ന് ഐടി സെക്രട്ടറിയെ വ്യക്തിപരമായി ദ്രോഹിക്കുകയാണെന്നടക്കമുള്ള സ്ഥിരം ന്യായീകരണവും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായി. ഇതിനെയെല്ലാം വെളുപ്പിച്ചെടുക്കാനാണ് ഇപ്പോള്‍ സൈബര്‍ ന്യായീകരണ തൊഴിലാളികള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.  

Tags: maala parvathiPinarayi Vijayancpipinarayiഫെയ്സ്ബുക്ക്cpim
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ വായനാ മഹോത്സവം ഉദ്ഘാടനം; ‘കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരും’

Kerala

ആലപ്പുഴ തലവടിയില്‍ എല്‍ ഡി എഫ് ഭരണസമിതിക്കെതിരെ സിപിഐയുടെ അവിശ്വാസ പ്രമേയ നോട്ടീസ്

Kerala

നെതന്യാഹു ലോക ഗുണ്ട , ഡോണാള്‍ഡ് ട്രംപ് നെതന്യാഹുവിന്റെ അമ്മാവൻ : നെതന്യാഹുവിനും, ട്രംപിനുമെതിരെ ആഞ്ഞടിച്ച് എം എ ബേബി

Main Article

പിഡിപിയും ജമാഅത്തെയും പിന്നെ പിണറായിയും

.
Kerala

ഞാൻ വിദ്യാസമ്പന്നയായ യുവതി; മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നു: മറുപടി സത്യവാങ്മൂലവുമായി വീണ വിജയൻ

പുതിയ വാര്‍ത്തകള്‍

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

ആക്സിയം-4 ദൗത്യം : പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ

യുഎഇയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്, അടച്ച ഖത്തര്‍, കുവൈറ്റ് വ്യോമാതിര്‍ത്തി വീണ്ടും തുറന്നു

ബംഗ്ലാദേശിൽ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ഒരു കൂട്ടം തീവ്രവാദികൾ വൃദ്ധനായ ഹിന്ദുവിനെയും മകനെയും മർദ്ദിച്ചു ; അക്രമികൾക്ക് തണലായി പോലീസും 

ദോഹയിലെ മാളിൽ കൂട്ടക്കരച്ചിലും നിലവിളിയും ; കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി ആളുകൾ ജീവനും കൊണ്ടോടുന്നു ; വീഡിയോ പുറത്ത്

സ്‌ഫോടനങ്ങളിൽ നടുങ്ങി ടെഹ്‌റാൻ ; നഗരം വിട്ട് പോകാൻ ഐഡിഎഫ് ആളുകളോട് ആവശ്യപ്പെട്ടു

‘ഖത്തറിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം, ഖത്തറിന് എല്ലാ പിന്തുണയും നൽകും’- ഇറാന്റെ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് യുഎഇ

‘രാമായണത്തിലേയും മഹാഭാരതത്തിലേയും അത്ര വയലന്‍സ് സിനിമയിലില്ല’;മധു

രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു, സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ

നായികയായി പാക് നടി; രാജ്യദ്രോഹി വിളികള്‍ക്ക് നടന്റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies