Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മുക്കം ഇരട്ടക്കൊലപാതകം: പ്രതിയുമായി തെളിവെടുപ്പ് നടത്തി

കൊറോണയില്‍ കുടുങ്ങി കുറ്റപത്രസമര്‍പ്പണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2020, 11:41 am IST
in Kozhikode

മുക്കം: മുക്കം ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി ബിര്‍ജുവിനെ കസ്റ്റഡിയില്‍ വാങ്ങി പോലീസ് തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ 11.30യോടെയാണ് ഡിവൈഎസ്പി ടി.കെ.അബ്ദുല്‍ റസാഖ്, മുക്കം സിഐ ബി.കെ.സിജു എന്നിവരുടെ നേതൃത്വത്തില്‍ മണാശ്ശേരിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.  

വീടും പരിസരവും പോലീസ് വിശദമായി പരിശോധിച്ചു. വീട്ടിനുള്ളില്‍ വെച്ച് എങ്ങിനെയാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് ബിര്‍ജു പോലീസിന് വിശദീകരിച്ചു കൊടുത്തു. സുഹൃത്തായ മലപ്പുറം വണ്ടൂര്‍ സ്വദേശി ഇസ്മായിലിന്റെ സഹായത്തോടെ അമ്മ ജയവല്ലിയുടെ  കഴുത്തില്‍ തോര്‍ത്തുമുണ്ട് മുറുക്കി കൊലപ്പെടുത്തിയ ശേഷം സാരിയില്‍ കെട്ടി തൂക്കുകയായിരുന്നു. അമ്മ തൂങ്ങി കിടക്കുന്ന ഫോട്ടോ കാണിച്ചപ്പോള്‍ സ്ഥലം കൃത്യമായി തന്നെ ബിര്‍ജു ചൂണ്ടിക്കാണിച്ച് കൊടുത്തു. പക്ഷെ ആ സമയത്തെ ബെഡ്ഷീറ്റും മറ്റു വസ്ത്രങ്ങളും കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒന്നര മണിക്കൂര്‍ നേരത്ത തെളിവെടുപ്പിന് ശേഷം സംഘം പോലീസ് സ്റ്റേഷനിലേക്ക് മടങ്ങി. തെളിവെടിപ്പും ചോദ്യം ചെയ്യലും വെള്ളിയാഴ്ചയും തുടരും. കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ ശനിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. എസ്‌ഐ ഷാജിദ്, എഎസ്‌ഐ ഷാജു, സിപിഒ സ്വപ്‌ന, രതീഷ് എന്നിവരാണ് തെളിവെടുപ്പിനായി ഉണ്ടായിരുന്നത്.  

തെളിവെടുപ്പ്  സമയത്തെല്ലാം നിര്‍വികാരനായിരുന്നു ബിര്‍ജു. ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ ആള്‍കൂട്ടമൊന്നും ഉണ്ടായിരുന്നില്ല.ഈ കേസില്‍ കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിരുന്നില്ല. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍  കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കാതിരുന്നത് കൊറോണയുടെ പശ്ചാത്തലത്തിലാണ്. കേസില്‍ നിര്‍ണ്ണായക തെളിവായി മാറിയേക്കാവുന്ന ഡിഎന്‍എ പരിശോധന ഫലം ഉള്‍പ്പെടെ ലോക് ഡൗണില്‍ കുടുങ്ങിക്കിടക്കുകയാണ്.

2016 മാര്‍ച്ച് അഞ്ചിനാണ് ജയവല്ലിയെ മണാശ്ശേരിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലിസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതിനിടയില്‍ മുക്കത്തും ബേപ്പൂരിലും ചാലിയത്തും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ഇത് ഒരാളുടേതാണെന്ന് പോലിസ് സ്ഥിരീകരിക്കുകയും ചെയ്തു. ആദ്യം ലോക്കല്‍ പോലിസും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതിയായ ബിര്‍ജുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബിര്‍ജുവിനെ ചോദ്യം ചെയ്തപ്പോഴാണ് അമ്മ ജയവല്ലിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. സ്വത്ത് കൈക്കലാക്കുന്നതിന് വേണ്ടി വണ്ടൂര്‍ സ്വദേശിയായ ഇസ്മായിലിന്റെ സഹായത്തോടെ ബിര്‍ജു അമ്മ ജയവല്ലിയെ തോര്‍ത്തുമുണ്ട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം സാരിയില്‍ കെട്ടിത്തൂക്കുകയായിരുന്നു. ജയവല്ലിയെ കൊലപ്പെടുത്താന്‍ സഹായിച്ചതിനുള്ള പ്രതിഫലം ചോദിച്ചതിനാണ് ഇസ്മായിലിനെ ബിര്‍ജു മണാശ്ശേരിയിലെ വീട്ടില്‍ വിളിച്ചു വരുത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി വിവിധയിടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു.

Tags: കൊലപാതകംmukkam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുക്കത്ത് തുണിക്കടയിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്‌ടം

Kerala

കോഴിക്കോട് 15 കാരി ഗര്‍ഭിണിയായി; അതിഥി തൊഴിലാളി ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍, പ്രതികള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കള്‍

Kerala

കോഴിക്കോട് കാര്‍ ബൈക്കില്‍ ഇടിച്ച് ദമ്പതികള്‍ക്ക് പരിക്ക്

Kerala

മുക്കത്ത് നിയന്ത്രണം വിട്ട ലോറി ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കയറി അപകടം; ഡ്രൈവര്‍ക്ക് പരിക്ക്

Kerala

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണ ഉത്തരവ് : പ്രതിഷേധം തുടരുന്നു, ടെസ്റ്റ് ഇന്നും തടസപ്പട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.