Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആ പാവങ്ങളെയും പരിഗണിക്കണം

കോവിഡ് 19 മൂലം ജീവിതത്തിന്റെ താളം തെറ്റിയത് ആര്‍ക്കും അനുഭവിച്ചറിയാമായിരിക്കുന്നു. അന്നന്നത്തെ അന്നത്തിന് എല്ലുമുറിയെ പണിയെടുക്കുന്നവര്‍ അന്ധാളിച്ച് നില്‍ക്കുകയാണ്. ആവശ്യത്തില്‍ കൂടുതല്‍ പണമുള്ളവര്‍ സാധനങ്ങള്‍ വാരിക്കൂട്ടി കലവറ നിറയ്‌ക്കുമ്പോള്‍ കണ്ണീര്‍ നിറച്ച പാത്രങ്ങളാണ് അത്തരക്കാര്‍ക്ക് മുമ്പിലുള്ളത്. ഔദ്യോഗിക തലത്തില്‍ നടക്കുന്ന പല സഹായങ്ങള്‍ക്കും അപ്പുറത്താണ് അവരില്‍ പലരും. ചില വിഭാഗങ്ങള്‍ക്ക് ആശ്വാസധനം പ്രഖ്യാപിക്കപ്പെട്ടെങ്കിലും മറ്റു ചിലര്‍ക്ക് അത് നിഷേധിക്കപ്പെട്ടിരിക്കുന്നു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 8, 2020, 05:00 am IST
in Editorial

കോവിഡ് 19 രോഗം എല്ലാ മനുഷ്യരോടും ഒരുപോലെയാണ് പെരുമാറുന്നത്. വലിപ്പച്ചെറുപ്പ മോ സ്ഥാനമാനങ്ങളോ നോക്കാതെയാണ് പിടിപെടുന്നത്. അതിനെതിരെ ലോകത്തെങ്ങും സ്തുത്യര്‍ഹമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടക്കുന്നുണ്ട്. കേരളത്തിലും ആരോഗ്യമേഖല നിതാന്ത ജാഗ്രതയിലും അക്ഷീണ പ്രവര്‍ത്തനങ്ങളിലുമാണ്. അവരെ ഉള്‍പ്പെടെ ആദരിക്കാന്‍ പ്രതീകാത്മകമായ പരിപാടിയും നടക്കുകയുണ്ടായി. ലോകമൊട്ടുക്കും നടക്കുന്ന അത്തരം പരിപാടിയിലും ഭാരതം അതിന്റേതായ പങ്കു നിര്‍വഹിച്ചു. ചില തത്പരകക്ഷികള്‍ എതിര്‍ത്തെങ്കിലും അഭൂതപൂര്‍വമായ സ്വീകാര്യതയാണ് ലഭിച്ചത്.

കോവിഡ് 19 മൂലം ജീവിതത്തിന്റെ താളം തെറ്റിയത് ആര്‍ക്കും അനുഭവിച്ചറിയാമായിരിക്കുന്നു. അന്നന്നത്തെ അന്നത്തിന് എല്ലുമുറിയെ പണിയെടുക്കുന്നവര്‍ അന്ധാളിച്ച് നില്‍ക്കുകയാണ്. ആവശ്യത്തില്‍ കൂടുതല്‍ പണമുള്ളവര്‍ സാധനങ്ങള്‍ വാരിക്കൂട്ടി കലവറ നിറയ്‌ക്കുമ്പോള്‍ കണ്ണീര്‍ നിറച്ച പാത്രങ്ങളാണ് അത്തരക്കാര്‍ക്ക് മുമ്പിലുള്ളത്. ഔദ്യോഗിക തലത്തില്‍ നടക്കുന്ന പല സഹായങ്ങള്‍ക്കും അപ്പുറത്താണ് അവരില്‍ പലരും. ചില വിഭാഗങ്ങള്‍ക്ക് ആശ്വാസധനം പ്രഖ്യാപിക്കപ്പെട്ടെങ്കിലും മറ്റു ചിലര്‍ക്ക് അത് നിഷേധിക്കപ്പെട്ടിരിക്കുന്നു.

അത്തരം വിഭാഗത്തില്‍ പെട്ടവരാണ് അമ്പലവാസികള്‍ എന്നറിയപ്പെടുന്ന ചിലര്‍. ക്ഷേത്രശാന്തിയും പൂജയുമായി നടക്കുന്ന അത്തരക്കാരുടെ നേരെ കാരുണ്യത്തിന്റെ കണ്ണുതുറക്കുന്നില്ല. മത വിദ്യാഭ്യാസം നടത്തുന്ന ചിലര്‍ക്ക് ക്ഷേമനിധി വഴി ആശ്വാസധനത്തിന് ഏര്‍പ്പാട് ചെയ്ത സര്‍ക്കാര്‍ പൂജയും ശാന്തിയുമായി നടക്കുന്നവരെ തികച്ചും അവഗണിച്ചിരിക്കുകയാണ്. ഒന്നാം നമ്പര്‍ ക്ഷേത്രങ്ങളിലെ ഈ പറഞ്ഞ വിഭാഗത്തില്‍ പെട്ടവര്‍ക്ക് വലിയ പ്രശ്‌നമില്ലെങ്കിലും ഇടത്തരം ക്ഷേത്രങ്ങളിലെ സ്ഥിതി അതല്ല. കൊറോണക്കാലത്തെ നിബന്ധന മൂലം ഭക്തരാരും ക്ഷേത്രങ്ങളിലെത്തുന്നില്ല. അതിനാല്‍ തന്നെ ദക്ഷിണയായും മറ്റും ശാന്തിക്കാര്‍ക്ക് ഒന്നും കിട്ടുന്നില്ല. പരമദയനീയാവസ്ഥയില്‍ കഴിയുന്ന അവരെ തിരിഞ്ഞ് നോക്കാന്‍ സര്‍ക്കാര്‍ തയാറാവാത്തതിന്റെ പിന്നിലെ താല്‍പര്യം സുവ്യക്തമാണ്. അസംഘടിത സമൂഹത്തിലെ അംഗങ്ങളാണവര്‍. അവരില്‍ നിന്ന് പിടിച്ചെടുത്ത് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് എങ്ങനെ വാരിക്കോരി കൊടുക്കാം എന്ന ചിന്തയേ സര്‍ക്കാരിനുള്ളൂ.

ദേവസ്വംബോര്‍ഡ് എന്നൊരു സംവിധാനം ഉണ്ടെങ്കിലും ദേവഹിതത്തിനൊത്ത് നില്‍ക്കുന്നവര്‍ക്ക് കൈത്താങ്ങാവാനല്ല അവര്‍ നിലകൊള്ളുന്നത്. ബോര്‍ഡുവഴി എന്തൊക്കെ തട്ടിക്കൂട്ടാം എന്നേ അവര്‍ക്ക് ചിന്തയുള്ളൂ. അതിനനുസരിച്ച നിയമനങ്ങളും നിയമങ്ങളുമാണല്ലോ ഉള്ളത്. ദേവസ്വം മന്ത്രിയാണെങ്കില്‍ ഇതിലൊന്നും താല്‍പര്യമുള്ളയാളുമല്ല. ‘ഒരമ്പലം നശിച്ചാല്‍ അത്രയും നന്നായി’ എന്ന് കരുതുന്നവര്‍ക്ക് അമ്പലവാസികളോട് താല്‍പര്യമുണ്ടാവാന്‍ വഴിയില്ലല്ലോ. ദൈവനിഷേധത്തിന് കൊറോണക്കാലം ഉപകരിക്കും എന്ന് കരുതുന്നവരാണ് അതില്‍ ഭൂരിപക്ഷവുമുള്ളത്.

ഏതായാലും അഷ്ടിക്ക് വകയില്ലാത്ത ശാന്തിമാരുടെയും പൂജാരിമാരുടെയും കാര്യത്തില്‍ സര്‍ക്കാര്‍ മാനുഷിക പരിഗണന വെച്ച് സഹായധനം ഉള്‍പ്പെടെയുള്ള ആശ്വാസ നടപടികള്‍ സ്വീകരിക്കണം. വന്‍കിട ക്ഷേത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന ധനത്തില്‍ നിന്ന് പരിമിതമായ തുക ഇക്കാര്യത്തിനായി മാറ്റിവെക്കാന്‍ കഴിയുന്നതല്ലേ? ദേവസ്വംബോര്‍ഡിനെ ഇക്കാര്യത്തിനായി ചുമതലപ്പെടുത്തിക്കൂടേ? തെരുവുനായകള്‍ക്ക് ഭക്ഷണം എത്തിക്കുന്ന കാര്യത്തില്‍ പോലും ഉദാരനിലപാട് സ്വീകരിക്കാന്‍ ഉപദേശിക്കുന്ന മുഖ്യമന്ത്രിക്ക് ഈ പാവം മനുഷ്യരോട് ഇത്തിരി കനിവ് കാണിച്ചുകൂടേ? ദൈവനിഷേധമെന്ന സ്വതേയുള്ള സ്വഭാവ വിശേഷം മഹാമാരിയുടെ പശ്ചാത്തലത്തിലെങ്കിലും മാറ്റിവെക്കുമ്പോഴാണ് മാനവികത പുഷ്‌കലമാകുന്നത്. ആഡംബരത്തിന്റെ പതിനാറുകൂട്ടം കറികള്‍ കൂട്ടിയൂള്ള സദ്യയല്ലല്ലോ അവര്‍ ആവശ്യപ്പെടുന്നത്. ഒരു നേരം ഇത്തിരി കഞ്ഞികുടിച്ച് കഴിയാനുള്ള അവസരമല്ലേ? ക്ഷേത്ര സംരക്ഷണ സമിതി ഇത് സംബന്ധിച്ചു നല്‍കിയ നിവേദനത്തിന് മാനുഷികതലത്തില്‍ നിന്നുള്ള നടപടിയുണ്ടാവുമെന്ന് ഞങ്ങള്‍ കരുതുന്നു. അര്‍ഹിക്കുന്നവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ സഹായം നല്‍കലാണ് മാനുഷികതയെന്ന് ‘ജനകീയ’ സര്‍ക്കാരിന് പറഞ്ഞു തരേണ്ടതില്ലല്ലോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌
Sports

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

Cricket

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

Cricket

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു
Cricket

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍
Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.