Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘പായിപ്പാട്ടെ മാധ്യമ ധര്‍മ്മത്തെക്കുറിച്ച് സംസാരിക്കരുത്; ശബരിമലയിലെ കാട്ടുതീയാണ് താങ്കള്‍’; 24ന്യൂസിലെ അരുണിന് തുറന്ന കത്തുമായി ശ്രീജിത്ത് പണിക്കര്‍

ഒരു നാട് വെന്റിലേറ്ററിലാകുമ്പോള്‍ കാട്ടുതീയാവലല്ല, പ്രാണവായു ആവുകയാണ് മാധ്യമ ധര്‍മ്മം എന്ന് താങ്കള്‍ പറയുന്നു. ശബരിമല വിഷയം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് താങ്കള്‍ നേരിട്ട് മനിതി സംഘത്തെ പിന്തുടര്‍ന്ന് ദൃശ്യങ്ങള്‍ തല്‍സമയം ജനങ്ങളിലേക്ക് എത്തിച്ചപ്പോള്‍ താങ്കള്‍ പ്രാണവായു ആവുകയായിരുന്നോ അതോ കാട്ടുതീ ആവുകയായിരുന്നോ? സുപ്രീം കോടതി സ്ത്രീപ്രവേശം അനുവദിച്ചിരുന്ന സമയത്ത് ആള്‍ക്കാര്‍ അവിടെ വരുന്നതില്‍ നിയമവിരുദ്ധമായി ഒന്നും ഉണ്ടായിരുന്നില്ലല്ലോ. അപ്പോള്‍ പിന്നെ താങ്കള്‍ കാട്ടുതീ ആവുകയായിരുന്നു എന്ന് സമ്മതിക്കേണ്ടി വരും.

Janmabhumi Online by Janmabhumi Online
Mar 29, 2020, 07:16 pm IST
in Social Trend
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: പായിപ്പാട് അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടം ചേരല്‍ ദൃശ്യങ്ങളില്‍ നിന്നും 24 ന്യൂസ് ചാനല്‍ പിന്‍വാങ്ങിയതിന്റെ ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് ശ്രീജിത്ത് പണിക്കര്‍. ചാനലിലെ അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അരുണ്‍ കുമാറിന് അയച്ച കത്തിലാണ് അദേഹം ഇക്കാര്യം ചോദിച്ചിരിക്കുന്നത്. നിലവില്‍ ഒരു നാട്, കാട്ടുതീയാവലല്ല, പ്രാണവായു ആവുകയാണ് ഈ നേരത്തെ മാധ്യമ ധര്‍മ്മമെന്ന് ഫേസ്ബുക്കില്‍ അരുണ്‍  കുറിപ്പ് ഏഴുതിയിരുന്നു. ശബരിമല വിഷയം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് താങ്കള്‍ നേരിട്ട് മനിതി സംഘത്തെ പിന്തുടര്‍ന്ന് ദൃശ്യങ്ങള്‍ തല്‍സമയം ജനങ്ങളിലേക്ക് എത്തിച്ചപ്പോള്‍ താങ്കള്‍ പ്രാണവായു ആവുകയായിരുന്നോ അതോ കാട്ടുതീ ആവുകയായിരുന്നോയെന്നാണ് ഇതിന് മറുപടിയായി ശ്രീജിത്ത് പണിക്കര്‍ കത്തിലൂടെ ചോദിച്ചിരിക്കുന്നത്.

24 ന്യൂസിലെ ഡോ. അരുണ്‍ കുമാറിനുള്ള തുറന്ന കത്ത്.

പ്രിയപ്പെട്ട ശ്രീ അരുണ്‍:

പായിപ്പാട് അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടം ചേരല്‍ ദൃശ്യങ്ങളില്‍ നിന്നും താങ്കളുടെ 24 ന്യൂസ് ചാനല്‍ പിന്‍വാങ്ങിയത് വസ്തുതകള്‍ മനസ്സിലാക്കിയാണെന്ന താങ്കളുടെ വിശദീകരണം കണ്ടു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ സംസ്ഥാനത്തിനു പരിഹരിക്കാവുന്നതിനു പുറത്തായതു കൊണ്ടും സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന സംശയത്താലും ആണ് ചാനല്‍ ഈ തീരുമാനത്തില്‍ എത്തിയത് എന്നും ഇതാണ് മാധ്യമ ധര്‍മ്മം എന്നുമാണ് താങ്കളുടെ അഭിപ്രായം.

എന്താണ് ശ്രീ അരുണ്‍ ഇതേ കാരണങ്ങള്‍ മൂലം ഡല്‍ഹിയിലെ തൊഴിലാളികളുടെ കൂട്ടം ചേരല്‍ ദൃശ്യങ്ങള്‍ കാണിക്കേണ്ട എന്നു നിങ്ങള്‍ തീരുമാനിക്കാതിരുന്നത്? കേരളത്തില്‍ ഉള്ള അന്യസംസ്ഥാന തൊഴിലാളികള്‍ മുഴുവന്‍ നിങ്ങളുടെ ചാനല്‍ കാണുന്നത് കൊണ്ടാണോ കേരളത്തിലെ ദൃശ്യങ്ങള്‍ കാണിക്കേണ്ട എന്നും, ഡല്‍ഹിയിലെ അന്യസംസ്ഥാന തൊഴിലാളികള്‍ നിങ്ങളുടെ ചാനല്‍ കാണാത്തത് കൊണ്ടാണോ അവിടത്തെ ദൃശ്യങ്ങള്‍ കാണിക്കണം എന്നും നിങ്ങള്‍ തീരുമാനിച്ചത്? അതോ ഡല്‍ഹിയിലെ വിഷയം കേരള സംസ്ഥാനത്തിനു പരിഹരിക്കാവുന്നതിന് അകത്ത് ആയതുകൊണ്ടാണോ?

എന്താണ് മാധ്യമ ധര്‍മ്മം? വാര്‍ത്തകള്‍ കലര്‍പ്പില്ലാതെ ജനങ്ങളില്‍ എത്തിക്കുക എന്നതാണ് മാധ്യമ ധര്‍മ്മം. പായിപ്പാട്ട് ഒരു സംഭവം ഉണ്ടെങ്കില്‍ അത് എന്താണെന്ന് ആള്‍ക്കാരെ അറിയിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ എത്തിക്കുകയുമാണ് മാധ്യമ ധര്‍മ്മം. കാരണം അത് അറിയാനും വിലയിരുത്താനുമുള്ള അവകാശം ജനങ്ങള്‍ക്ക് ഉള്ളതാണ്. അല്ലാതെ ഒരു സംഭവം ഉണ്ടാകുമ്പോള്‍ അതിന്റെ കാര്യകാരണങ്ങള്‍ നിങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡ് കൂടി തീരുമാനിക്കുകയും, നിങ്ങള്‍ കരുതുന്ന കാരണങ്ങളാല്‍ പ്രേക്ഷകര്‍ അത് കാണേണ്ട എന്നു തീരുമാനിക്കുകയും ചെയ്യുന്നതല്ല മാധ്യമ ധര്‍മ്മം. ഏകപക്ഷീയമായി ചാനല്‍ അജണ്ടയ്‌ക്ക് അനുസരിച്ച് പ്രേക്ഷകര്‍ ചിലത് കാണേണ്ട എന്നു തീരുമാനിക്കുന്നതിന് മാധ്യമ ധര്‍മ്മം എന്നല്ല ഫാഷിസം എന്നാണ് പേര്.

ഒരു നാട് വെന്റിലേറ്ററിലാകുമ്പോള്‍ കാട്ടുതീയാവലല്ല, പ്രാണവായു ആവുകയാണ് മാധ്യമ ധര്‍മ്മം എന്ന് താങ്കള്‍ പറയുന്നു. ശബരിമല വിഷയം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് താങ്കള്‍ നേരിട്ട് മനിതി സംഘത്തെ പിന്തുടര്‍ന്ന് ദൃശ്യങ്ങള്‍ തല്‍സമയം ജനങ്ങളിലേക്ക് എത്തിച്ചപ്പോള്‍ താങ്കള്‍ പ്രാണവായു ആവുകയായിരുന്നോ അതോ കാട്ടുതീ ആവുകയായിരുന്നോ? സുപ്രീം കോടതി സ്ത്രീപ്രവേശം അനുവദിച്ചിരുന്ന സമയത്ത് ആള്‍ക്കാര്‍ അവിടെ വരുന്നതില്‍ നിയമവിരുദ്ധമായി ഒന്നും ഉണ്ടായിരുന്നില്ലല്ലോ. അപ്പോള്‍ പിന്നെ താങ്കള്‍ കാട്ടുതീ ആവുകയായിരുന്നു എന്ന് സമ്മതിക്കേണ്ടി വരും.

പൗരത്വ ഭേദഗതി നിയമം വന്നപ്പോള്‍ അതിനെയും ഇതുവരെ വന്നിട്ടില്ലാത്ത ദേശീയ പൗരത്വ രജിസ്റ്ററിനെയും കൂട്ടിക്കുഴച്ച് താങ്കള്‍ പുലര്‍ത്തിയ മാധ്യമ ധര്‍മ്മം കാട്ടുതീ ആയിരുന്നോ പ്രാണവായു ആയിരുന്നോ? തെറ്റായ കാര്യങ്ങള്‍ സമൂഹ വ്യാപനത്തിനു കാരണമാകുന്നു എന്നത് താങ്കള്‍ അന്ന് എന്തേ ചിന്തിച്ചില്ല? താങ്കള്‍ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും പറയുന്നു എന്ന് ഞാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പൊതുജന സമ്മര്‍ദ്ദം മൂലമാണ് 24 ന്യൂസ് എന്നെ ‘ജനകീയ കോടതി’യിലേക്ക് ക്ഷണിച്ചതു പോലും. പൗരത്വ നിയമം ‘സംസ്ഥാനത്തിനു പരിഹരിക്കാവുന്നതിന് അകത്തുള്ള’ വിഷയം ആയതുകൊണ്ടാണോ താങ്കള്‍ അത് സംപ്രേഷണം ചെയ്തത്?

മാധ്യമ ധര്‍മ്മത്തെക്കുറിച്ച് ദയവായി താങ്കള്‍ കൂടുതല്‍ സംസാരിക്കരുത്. ഞാന്‍ പങ്കെടുത്ത ‘ജനകീയ കോടതി’യില്‍ നിന്നും പ്രസക്തമായ എത്രയോ ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് കളഞ്ഞ ശേഷമാണ് താങ്കളുടെ ചാനല്‍ ആ പരിപാടി സംപ്രേഷണം ചെയ്തത്. എന്നിട്ടും അത് എനിക്ക് അനുകൂലമായി വന്നത് താങ്കളുടെ നിലപാട് ദുര്‍ബലമായിരുന്നത് കൊണ്ടാണ്. എഡിറ്റ് ചെയ്ത് കളയുമെന്ന് ഭീഷണി പോലും ഉണ്ടായി. എന്തൊക്കെയാണ് എഡിറ്റ് ചെയ്ത് കളഞ്ഞത് എന്ന് പിന്നീട് ഞാന്‍ വിശദമായി പോസ്റ്റ് ചെയ്തിരുന്നു. എന്തിനേറെ, പരിപാടി അവസാനിക്കുമ്പോള്‍ ജഡ്ജ് ആയി വന്ന ശ്രീ വി വി വേണുഗോപാല്‍ പറഞ്ഞ വിധിയെ പോലും എഡിറ്റ് ചെയ്ത് ഏകപക്ഷീയമാക്കിയ ആള്‍ക്കാര്‍ അല്ലേ നിങ്ങള്‍? അത് ഗൂഢാലോചനയല്ലേ?

മാധ്യമ ധര്‍മ്മത്തെ കുറിച്ച് സംസാരിക്കുന്നതിനു മുന്‍പ്, സ്വയം വിലയിരുത്തുക. എന്നിട്ട് ഞാന്‍ പങ്കെടുത്ത ജനകീയ കോടതിയുടെ എഡിറ്റ് ചെയ്യാത്ത വിഡിയോ പുറത്തു വിടുക. ചുരുങ്ങിയത് ശ്രീ വേണുഗോപാലിന്റെ ജഡ്ജ്‌മെന്റ് എങ്കിലും. എന്നിട്ട് നമുക്ക് മാധ്യമ ധര്‍മ്മത്തെ കുറിച്ച് വിശദമായ ഒരു ചര്‍ച്ച ആവാം.

സമാന വിഷയങ്ങളില്‍ ഒരൊറ്റ നിലപാട് ഉണ്ടാകുക എന്നതാണ് മാധ്യമ ധര്‍മ്മം. സമാന വിഷയങ്ങളില്‍ എത്ര നിലപാട് വരെയാകാം എന്നതാണോ താങ്കളുടെ ചാനലിന്റെ പേര് സൂചിപ്പിക്കുന്നത്  24?

സസ്‌നേഹം:

ശ്രീജിത് പണിക്കര്‍

Tags: SreejithPanicker24 newssreekandan nairkottayamഫെയ്സ്ബുക്ക്covidSABARIMALACoronacoronavirus
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജപ്പാന്‍ സ്വദേശിനികളായ ജുങ്കോ, കോക്കോ, നിയാക്കോ എന്നിവര്‍ കോട്ടയം തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി ഹിന്ദുമതം സ്വീകരിച്ചപ്പോള്‍
Kerala

കോട്ടയത്ത് ജപ്പാന്‍ സ്വദേശിനികള്‍ ഹിന്ദുമതം സ്വീകരിച്ചു

Kerala

വായ്പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

Kerala

‘പ്രൊഫസര്‍’ നജുമുദ്ദീന്റെ അക്കൗണ്ടില്‍ അമ്പതോളം മോഷണക്കേസുകള്‍, ഒടുവില്‍ കോട്ടയത്ത് പിടിവീണു

Kerala

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി നല്‍കി

Kottayam

വില്‍പ്പനയ്‌ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ കോട്ടയത്ത് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

പാക് നടി ഹാനിയ അമീര്‍ (ഇടത്ത്) ദില്‍ജിത് ദോസാഞ്ചും ഹാനിയ അമീറും സര്‍ദാര്‍ജി 3 എന്ന സിനിമയില്‍ നിന്നും (വലത്ത്)

പാകിസ്ഥാന്‍കാരുടെ ഇന്ത്യയോടുള്ള വെറുപ്പ് കണ്ടോ? ദില്‍ജിത് ദോസാഞ്ചിന്റെ സര്‍ദാര്‍ജി 3 തകര്‍ത്തോടുന്നു

പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യമുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു : അൻസാർ അഹമ്മദ് സിദ്ദിഖിന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി

ലവ് ജിഹാദിലൂടെ കേരളത്തിലെ പെണ്‍കുട്ടികളെ സിറിയയിലെ ഐഎസ്ഐഎസ് ക്യാമ്പില്‍ എത്തിക്കുന്നുവെന്ന് വിമര്‍ശിക്കുന്ന കേരള സ്റ്റോറി എന്ന സിനിമയെ ആധാരമാക്കി എഴുതിയ ദ അണ്‍ടോള്‍ഡ് കേരള സ്റ്റോറി എന്ന ഹിന്ദി, ഇംഗ്ലീഷ്  പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്ന ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (നടുവില്‍) സുധാംശു ചതുര്‍വേദി (വലത്ത്)

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ ‘കേരള സ്റ്റോറി’യിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണമെന്ന് രേഖാ ഗുപ്ത

മെഡിക്കല്‍ കോളേജിലെ അപര്യാപ്തത തുറന്നുകാട്ടിയ ഡോ ഹാരിസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മരിച്ചത് മിനിട്ടുകളുടെ വ്യത്യാസത്തില്‍

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡിജിറ്റല്‍ റേഡിയോഗ്രാഫി സിസ്റ്റം അനിവാര്യമമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തുര്‍ക്കിയുടെ കാര്‍ഗി ഡ്രോണ്‍ (വലത്ത്)

എര്‍ദോഗാന്‍ ചതിയ്‌ക്കുന്നു; പാക് സൈനിക പിന്തുണ വര്‍ധിപ്പിച്ച് തുര്‍ക്കി; തുര്‍ക്കിയുടെ 80 കാര്‍ഗി ഡ്രോണ്‍ വാങ്ങി പാകിസ്ഥാന്‍; ജാഗ്രതയില്‍ ഇന്ത്യ

നെല്ല് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ 3 അംഗ സമിതിയെ നിയോഗിച്ച് ബിജെപി

കീം : എന്‍ജിനീയറിംഗില്‍ 76,230 പേര്‍ക്ക് യോഗ്യത, ഫാര്‍മസിയില്‍ 27,841പേര്‍ റാങ്ക് പട്ടികയില്‍

എസ്എഫ്‌ഐയുടെ അക്രമരാഷ്‌ട്രീയം അവസാനിപ്പിക്കണം: കൊല്ലം ജില്ലയില്‍ ബുധനാഴ്ച എഐഎസ് എഫിന്റെ വിദ്യാഭ്യാസ ബന്ദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies