Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെരുവഴിയിലായ തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിച്ച് തൊടുപുഴ പോലീസ്

കൊറോണയിൽ പെരുമ്പാവൂരിൽ കുടുങ്ങി, ഗത്യന്തരമില്ലാതെ കുമളിയിലേക്ക് നടന്നുപോകുകയായിരുന്ന ഏഴംഗ സംഘത്തെ നാട്ടിലെത്താന്‍ സഹായിച്ചത് തൊടുപുഴ എസ് ഐ യുടെ നേതൃത്വത്തിലുള്ള സംഘം.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Mar 28, 2020, 12:49 pm IST
in Kerala
തമിഴ് തൊഴിലാളി സംഘം പോലീസിനോട് സഹായം അഭ്യർത്ഥിച്ച് കണ്ണീർ പൊഴിക്കുന്നു

തമിഴ് തൊഴിലാളി സംഘം പോലീസിനോട് സഹായം അഭ്യർത്ഥിച്ച് കണ്ണീർ പൊഴിക്കുന്നു

തൊടുപുഴ: കൊറോണ വൈൈറസ് ബാധയെ തുടർന്ന് പെരുമ്പാവൂരിൽ കുടുങ്ങി തമിഴ് തൊഴിലാളികൾ നാട്ടിലെെത്തി. ഗത്യന്തരമില്ലാതെ  കുമളിയിലേക്ക് നടന്നുപോകുകയായിരുന്ന ഏഴംഗ സംഘത്തെ നാട്ടിലെത്താന്‍ സഹായിച്ചത് തൊടുപുഴ എസ് ഐ യുടെ നേതൃത്വത്തിലുള്ള സംഘം.  

താലൂക്ക് – ജില്ല അധികൃതര്‍ ഇവരെ പോകാന്‍ അനുവദിക്കരുതെന്ന് അറിയിച്ചെങ്കിലും മറ്റ് വഴികളില്ലാതെ വന്നതോടെ പോലീസ് വാഹന സൗകര്യം ഒരുക്കി നല്‍കുകയായിരുന്നു. ഇന്നലെ വൈകിട്ട് പുറപ്പെട്ട സംഘം രാവിലെ സംസ്ഥാന അതിർത്തിയും പിന്നിട്ട് കമ്പത്ത് .

ഇന്നലെ ഉച്ചയോടെ രണ്ട് സംഘമായി ഏഴുപേര്‍ നടന്ന് വരുന്നത് കണ്ടാണ് തൊടുപുഴയിലെ മാധ്യമ പ്രവര്‍ത്തകര്‍ കാര്യം അന്വേഷിച്ചത്. തമിഴ്‌നാട്ടില്‍ നിന്ന് പെരുമ്പാവൂരില്‍ റോഡ് പണിക്കായി എത്തിയവരാണെന്നും നാട്ടിലേക്ക് പോകുകയാണെന്നുമാണ് മധുര പേരയൂര്‍ ശൂലംപുരം പാല്‍രാജിന്റെ നേതൃത്വത്തിലുള്ള സംഘം അറിയിച്ചത്.

കൊറോണ മൂലം രണ്ടാഴ്ചയോളമായി ജോലി ഇല്ലാതായിരുന്നു. പിന്നാലെ ജോലിക്കെത്തിച്ചവര്‍ കൈവിടുകയും അന്തിയുറങ്ങിയിരുന്ന സ്ഥലവും ഇല്ലാതാവുകയും ചെയ്തു. കൈയിലെ പണം തീരാറായതോടെ പട്ടിണിയിലുമായി. തമിഴ്‌നാട്ടിലേക്ക് നടത്തം ആരംഭിച്ചപ്പോള്‍ കുടിക്കാന്‍ വെള്ളം മാത്രമാണ് കൈയില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് നഗരസഭ കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് ഭക്ഷണം നല്‍കി. ജില്ലാ കളക്ടറുമായി നഗരസഭ അധികൃതര്‍ ബന്ധപ്പെട്ടെങ്കിലും ഇവര്‍ തൊടുപുഴയില്‍ തുടരാന്‍ തയ്യാറായില്ല. നടന്ന് പോകാനായിരുന്നു തീരുമാനം. ഇത്തരത്തില്‍ വരുന്ന വഴിക്ക് ഒരു ലോറി കിട്ടിയെങ്കിലും മൂവാറ്റുപുഴ പോലീസ് ഇവരെ ഇറക്കി വിട്ട് നടന്ന് പൊയ്‌ക്കോളുവാന്‍ പറയുകയും ചെയ്തിരുന്നു.

മറ്റ് വഴിയില്ലാത്തതിനാൽ പോകുന്ന വഴിക്ക് കഴിക്കാനുള്ള ഭക്ഷണം കൂടി പൊതിഞ്ഞ് നല്‍കി നഗരസഭ അധികൃതര്‍ ഇവരെ വിട്ടയച്ചു. പിന്നാലെ തൊടുപുഴ എസ്‌ഐ എം.പി. സാഗറിന്റെ നേതൃത്തിലുള്ള പോലീസ് സംഘം വിവരം അറിഞ്ഞ് സ്ഥലത്തെത്തി. താമസിക്കാന്‍ സൗകര്യമൊരുക്കാമെന്ന് എസ്‌ഐ അറിയിച്ചെങ്കിലും ഒരു വനിത ഉള്‍പ്പെടുന്ന ഏഴംഗ സംഘത്തിന് എങ്ങനെയും വീട്ടിലെത്തിയാല്‍ മതിയെന്നായിരുന്നു. അവസാനം ഇവരുടെ പോലീസിന് കണ്ണീരിന് മുന്നില്‍ അലിയേണ്ടി വന്നു.

ഒന്നര മണിക്കൂര്‍ നോക്കിയിട്ടും തീരുമാനമാകാതെ വന്നതോടെ അതുവഴി വന്ന ആംബുലന്‍സില്‍ കയറ്റി കൃത്യമായ അകലത്തില്‍ ഇരുത്തിയ ശേഷം ഇവരെ ഈരാട്ടുപേട്ടയ്‌ക്ക് അയക്കുകയായിരുന്നു. ഇതിന് ആവശ്യയമായ പണം എസ്ഐ തന്നെ നൽകി.ആംബുലന്‍സില്‍ കയറുന്നതിന് മുമ്പ് പോലീസുകാരെ കൈക്കൂപ്പി വണങ്ങി തന്ന സ്‌നേഹത്തിന് നന്ദിയും അറിയിപ്പിച്ചാണ് ഇവര്‍ യാത്ര തുടർന്നത്.

ഈട്ടുപേട്ടയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പച്ചക്കറി എടുക്കാന്‍ പോകുന്ന ലോറിയും ഇവര്‍ക്കായി പോലീസ് തന്നെ ഇടപെട്ട് സജ്ജീകരിച്ചു. പോകുന്നവഴിയില്‍ പ്രശ്‌നമുണ്ടായാല്‍ വിളിക്കാന്‍ ലോറി ഡ്രൈവര്‍ക്ക് എസ്‌ഐ നിര്‍ദേശവും നല്‍കി. പോലീസ് പലയിടത്തും വണ്ടി തടഞ്ഞെങ്കിലും തൊടുപുഴ പോലീസ് ചെയ്ത നന്മയെ കരുതി ഇവരെ വിടുകയായിരുന്നു. അവസാനം ചെക്ക് പോസ്റ്റും കടന്ന് സംഘം കമ്പത്ത് വണ്ടിയിറങ്ങി. ഇവിടെ നിന്ന് വീട്ടിലേക്കുള്ള വണ്ടി പിടിച്ചു.

പലയിടത്തും ഇത്തരത്തിൽ എത്തുന്നവരെ എന്ത് ചെയ്യണമെന്ന് അറിയാതെ അധികാരികൾ കുഴങ്ങുകയാണ്. ഇവരെ താമസിപ്പിക്കാനും സ്ഥലമില്ല. എന്ത് ചെയ്യണമെന്ന് ഊഹവുമില്ല.. ഈ സാഹചര്യത്തിലാണ് നിയമം മറന്ന് നന്മ മരമായി പോലീസ് മാറിയത്.

Tags: Coronakovid 19
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.