Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസുകാര്‍ മുഖ്യമന്ത്രിയോട് ചോദിക്കുന്നു? ഞങ്ങള്‍ക്കെന്താ ചൂട് ഏല്‍ക്കൂല്ലേ

സംസ്ഥാനത്ത് ചൂടേറുകയാണ് ഈ സാഹചര്യത്തിൽ ദീർഘദൂരം അടക്കം യാത്രയ്‌ക്ക് സംസ്ഥാന പോലീസ് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് എ സി സംവിധാനമില്ല. വലഞ്ഞ് ലോക്കൽ സ്റ്റേഷനുകളിലെ പോലീസുകാർ.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Mar 13, 2020, 09:37 am IST
in Kerala

ഇടുക്കി: ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അറിയണം, ജനങ്ങളുടെ സുരക്ഷക്കും ക്രമസമാധാന പാലനത്തിനുമായി സദാസമയവും ഓടി നടക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് എയര്‍ കണ്ടീഷന്‍ സംവിധാനം ഇല്ലായെന്നത്.

സംസ്ഥാനത്തെ കാലാവസ്ഥയില്‍ കാര്യമായി വ്യതിയാനം ഉണ്ടായിട്ടും പതിറ്റാണ്ടുകളായി തുടര്‍ന്ന് വരുന്ന ശീലം മാറ്റാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. അടുത്തിടെ വിവിധ സ്‌റ്റേഷനുകള്‍ക്കായി വിതരണം ചെയ്ത 220 ബോലേറോ ജിപ്പുകളില്‍ നിന്ന് പോലും എസി അഴിച്ച് മാറ്റിയെന്നതാണ് സത്യം. സംസ്ഥാനത്തെ വിവിധ ഡോഗ് സ്‌ക്വാഡുകള്‍ക്ക് പോലും എസിയുള്ള വാഹനം ഉള്ളപ്പോഴാണ് ഇത്. 

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും പരാതിയായി ഇക്കാര്യമെല്ലാം പറയണമെന്നുണ്ടെങ്കിലും വകുപ്പിലെ ചട്ടങ്ങള്‍ ഇതിന് അനുവദിക്കുന്നില്ല. ഏത് നട്ടുച്ചയ്‌ക്കും പാതിരാത്രിക്കും എന്ത് പ്രശ്‌നമുണ്ടായാലും ഓടിയെത്തുന്നത് പോലീസുകാരാണ്. ഇവര്‍ പലപ്പോഴും കേസിന്റെ ആവശ്യങ്ങള്‍ക്കും പ്രതികളെ കോടതിയില്‍ ഹാജരാക്കാനും ദീര്‍ഘ ദൂരം സഞ്ചരിക്കേണ്ടി വരും. തങ്ങളുടെ ശരീരമെന്താ കല്ലുകൊണ്ടോ മരം കൊണ്ടോ ഉണ്ടാക്കിയതാണോ ചൂടും തണുപ്പും അടിക്കാതിരിക്കാന്‍, പോലീസുകാര്‍ തന്നെ ചോദിക്കുന്നതാണിത്.

സംസ്ഥാനത്താകെ 19 പോലീസ് ജില്ലകളാണ് ഉള്ളത്. ഇതിന് കീഴിലാകെ 484 പ്രധാന സ്‌റ്റേഷനുകളടക്കം 520ഓളം സ്‌റ്റേഷനുകളുണ്ട്. ഓരോ പ്രധാന സ്റ്റേഷനുകളിലും സ്‌റ്റേഷന്‍ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍(സിഐ), ക്രമസമാധന പാലനത്തിനും കേസ് അന്വേഷണത്തിനും ഒന്ന് വീതം എസ്‌ഐമാരും വേണമെന്നാണ് നിയമം. ഒരോ സ്‌റ്റേഷനിലും വലുപ്പം അനുസരിച്ച് രണ്ടും അതിലധികവും വാഹനം വേണം.

ഹൈവേ പോലീസ്, എയ്ഡ് പോസ്റ്റ്, ട്രാഫിക് പോലീസ്, വനിത സെല്‍, കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ തുടങ്ങി നിരവധി വിഭാഗത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരും ഇതിന് പുറമെ വരും. ഇവര്‍ക്ക് നല്‍കുന്ന വാഹനങ്ങള്‍ക്കും എസി സംവിധാനം അന്യമാണ്. ഇത്തരത്തില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കാണ് എസി സംവിധാനം ഇല്ലാത്തത്. എഴുതപ്പെടാത്ത ചട്ട പ്രകാരം ഡിവൈഎസ്പി മുതല്‍ മുകളിലോട്ടുള്ള റാങ്കുള്ളവര്‍ക്കാണ് എസിയുള്ള വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത്.. 

അതേ സമയം സ്വന്തം കൈയില്‍ നിന്ന് പണം മുടക്കി ജീപ്പുകളില്‍ എസി വയ്‌ക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ദീര്‍ഘ ദൂര യാത്രകളില്‍ സ്വന്തം വാഹനവുമായി പോകുന്നവരും കുറവല്ല. ഡ്യൂട്ടി സമയത്തില്‍ കൃത്യതയില്ലാത്ത ഒരു വിഭാഗം കൂടിയാണ് പോലീസ്. സാധാരണ ഷിഫ്റ്റുകളില്‍ 8 മണിക്കൂര്‍ ഡൂട്ടിയാണെങ്കില്‍ അടിയന്തര സാഹചര്യത്തില്‍ ഏത് പാതിരാത്രിയിലും ഹാജരാകേണ്ടി വരും. ഇത്തരത്തില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് അടിസ്ഥാന ആവശ്യങ്ങള്‍ പോലും വകുപ്പ് ഭരണാധികാരികള്‍ ഒരുക്കി നല്‍കാത്തത്.

 

Tags: vehicle
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താമരശേരി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

Kerala

പുതിയ മന്ത്രിമാര്‍ മുന്‍ മന്ത്രിമാരുടെ കാറുകള്‍ തന്നെ ഉപയോഗിക്കും

Kerala

ഗവർണർ രാജേന്ദ്ര അർലേകറും അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു; ഒരു എസ്‌കോര്‍ട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനവും ഒഴിവാക്കി

Kerala

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

Kerala

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

പുതിയ വാര്‍ത്തകള്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

മത്സ്യവിപണി ആശങ്കയില്‍: നേട്ടം അന്യസംസ്ഥാനങ്ങള്‍ക്ക്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ആഭ്യന്തര സുരക്ഷക്ക് കടുത്ത ഭീഷണി; അനധികൃത ബംഗ്ലാദേശികളെ കണ്ടെത്തി ഉടന്‍ പുറത്താക്കണം: ഹിന്ദു ഐക്യവേദി

കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച് കർഷകൻ; ദൃശ്യങ്ങൾ പുറത്ത്

പ്ലസ്ടുകാര്‍ക്ക് ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി പ്രവേശനം; പ്രവേശനപരീക്ഷ ജൂണ്‍ 28 ന്

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ താൻ ചതിക്കപ്പെട്ടിരുന്നു; ഗുരുതര വെളിപ്പെടുത്തലുമായി പദ്മകുമാർ

റബര്‍ വില സര്‍വകാല റിക്കാര്‍ഡില്‍; കിലോയ്‌ക്ക് 272 രൂപ വരെയായി

കെഎസ്ആര്‍ടിക്കെതിരെ പ്രതിഷേധവുമായി ഡേവിസിന്റെ ‘ലിറ്റില്‍ ഫ്‌ളവര്‍’; പുരുഷന്മാര്‍ക്ക് നാളെ സൗജന്യ ബസ് യാത്ര

അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ

ഡോ. ഹംറാസ് അമീനും ഡോ. ഹരികൃഷ്ണനും

ഡോക്ടര്‍മാര്‍ക്കായി ഡോക്ടര്‍മാര്‍ ഒരുക്കിയ ജിപി ഗൈഡ്‌സ് ആപ്പ് ശ്രദ്ധ നേടുന്നു

ബിരുദക്കാര്‍ക്ക് ത്രിവത്സര എല്‍എല്‍ബി പ്രവേശനം; ഓണ്‍ലൈനില്‍ അപേക്ഷ ജൂണ്‍ 15 വൈകിട്ട് 5 വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.