Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസുകാര്‍ മുഖ്യമന്ത്രിയോട് ചോദിക്കുന്നു? ഞങ്ങള്‍ക്കെന്താ ചൂട് ഏല്‍ക്കൂല്ലേ

സംസ്ഥാനത്ത് ചൂടേറുകയാണ് ഈ സാഹചര്യത്തിൽ ദീർഘദൂരം അടക്കം യാത്രയ്‌ക്ക് സംസ്ഥാന പോലീസ് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് എ സി സംവിധാനമില്ല. വലഞ്ഞ് ലോക്കൽ സ്റ്റേഷനുകളിലെ പോലീസുകാർ.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Mar 13, 2020, 09:37 am IST
in Kerala

ഇടുക്കി: ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അറിയണം, ജനങ്ങളുടെ സുരക്ഷക്കും ക്രമസമാധാന പാലനത്തിനുമായി സദാസമയവും ഓടി നടക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് എയര്‍ കണ്ടീഷന്‍ സംവിധാനം ഇല്ലായെന്നത്.

സംസ്ഥാനത്തെ കാലാവസ്ഥയില്‍ കാര്യമായി വ്യതിയാനം ഉണ്ടായിട്ടും പതിറ്റാണ്ടുകളായി തുടര്‍ന്ന് വരുന്ന ശീലം മാറ്റാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. അടുത്തിടെ വിവിധ സ്‌റ്റേഷനുകള്‍ക്കായി വിതരണം ചെയ്ത 220 ബോലേറോ ജിപ്പുകളില്‍ നിന്ന് പോലും എസി അഴിച്ച് മാറ്റിയെന്നതാണ് സത്യം. സംസ്ഥാനത്തെ വിവിധ ഡോഗ് സ്‌ക്വാഡുകള്‍ക്ക് പോലും എസിയുള്ള വാഹനം ഉള്ളപ്പോഴാണ് ഇത്. 

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും പരാതിയായി ഇക്കാര്യമെല്ലാം പറയണമെന്നുണ്ടെങ്കിലും വകുപ്പിലെ ചട്ടങ്ങള്‍ ഇതിന് അനുവദിക്കുന്നില്ല. ഏത് നട്ടുച്ചയ്‌ക്കും പാതിരാത്രിക്കും എന്ത് പ്രശ്‌നമുണ്ടായാലും ഓടിയെത്തുന്നത് പോലീസുകാരാണ്. ഇവര്‍ പലപ്പോഴും കേസിന്റെ ആവശ്യങ്ങള്‍ക്കും പ്രതികളെ കോടതിയില്‍ ഹാജരാക്കാനും ദീര്‍ഘ ദൂരം സഞ്ചരിക്കേണ്ടി വരും. തങ്ങളുടെ ശരീരമെന്താ കല്ലുകൊണ്ടോ മരം കൊണ്ടോ ഉണ്ടാക്കിയതാണോ ചൂടും തണുപ്പും അടിക്കാതിരിക്കാന്‍, പോലീസുകാര്‍ തന്നെ ചോദിക്കുന്നതാണിത്.

സംസ്ഥാനത്താകെ 19 പോലീസ് ജില്ലകളാണ് ഉള്ളത്. ഇതിന് കീഴിലാകെ 484 പ്രധാന സ്‌റ്റേഷനുകളടക്കം 520ഓളം സ്‌റ്റേഷനുകളുണ്ട്. ഓരോ പ്രധാന സ്റ്റേഷനുകളിലും സ്‌റ്റേഷന്‍ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍(സിഐ), ക്രമസമാധന പാലനത്തിനും കേസ് അന്വേഷണത്തിനും ഒന്ന് വീതം എസ്‌ഐമാരും വേണമെന്നാണ് നിയമം. ഒരോ സ്‌റ്റേഷനിലും വലുപ്പം അനുസരിച്ച് രണ്ടും അതിലധികവും വാഹനം വേണം.

ഹൈവേ പോലീസ്, എയ്ഡ് പോസ്റ്റ്, ട്രാഫിക് പോലീസ്, വനിത സെല്‍, കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ തുടങ്ങി നിരവധി വിഭാഗത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരും ഇതിന് പുറമെ വരും. ഇവര്‍ക്ക് നല്‍കുന്ന വാഹനങ്ങള്‍ക്കും എസി സംവിധാനം അന്യമാണ്. ഇത്തരത്തില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കാണ് എസി സംവിധാനം ഇല്ലാത്തത്. എഴുതപ്പെടാത്ത ചട്ട പ്രകാരം ഡിവൈഎസ്പി മുതല്‍ മുകളിലോട്ടുള്ള റാങ്കുള്ളവര്‍ക്കാണ് എസിയുള്ള വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത്.. 

അതേ സമയം സ്വന്തം കൈയില്‍ നിന്ന് പണം മുടക്കി ജീപ്പുകളില്‍ എസി വയ്‌ക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ദീര്‍ഘ ദൂര യാത്രകളില്‍ സ്വന്തം വാഹനവുമായി പോകുന്നവരും കുറവല്ല. ഡ്യൂട്ടി സമയത്തില്‍ കൃത്യതയില്ലാത്ത ഒരു വിഭാഗം കൂടിയാണ് പോലീസ്. സാധാരണ ഷിഫ്റ്റുകളില്‍ 8 മണിക്കൂര്‍ ഡൂട്ടിയാണെങ്കില്‍ അടിയന്തര സാഹചര്യത്തില്‍ ഏത് പാതിരാത്രിയിലും ഹാജരാകേണ്ടി വരും. ഇത്തരത്തില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് അടിസ്ഥാന ആവശ്യങ്ങള്‍ പോലും വകുപ്പ് ഭരണാധികാരികള്‍ ഒരുക്കി നല്‍കാത്തത്.

 

Tags: vehicle
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Kerala

വാല്‍പാറ അപകടത്തില്‍ 9 മരണം സ്ഥിരീകരിച്ചു, നാലു പേര്‍ക്ക് പരിക്ക്,അപകടത്തില്‍ പെട്ടത് വിനോദയാത്രയ്‌ക്ക് പോയ മലയാളികള്‍

Automobile

ലക്‌നൗ പ്ലാന്റില്‍ 10 ലക്ഷം വാഹനങ്ങള്‍: ചരിത്ര നേട്ടവുമായി ടാറ്റാ മോട്ടോഴ്സ്

Kerala

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

Kerala

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

പുതിയ വാര്‍ത്തകള്‍

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.