Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആയുര്‍വേദദര്‍ശനം

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം 223

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Feb 29, 2020, 04:32 am IST
in Samskriti

ബൗദ്ധദാര്‍ശനികരും ഈ വിഷയത്തില്‍ അവരുടെ നിലപാട് വ്യക്തമാക്കുന്നുണ്ട്. ശാലിസ്തംബസൂത്രത്തിലെ വിവരണം ചന്ദ്രകീര്‍ത്തി എന്ന ബൗദ്ധാചാര്യന്‍ ഇപ്രകാരം വിശദമാക്കുന്നു ആറു ഘടകങ്ങള്‍(ധാതുക്കള്‍) ചേര്‍ന്നാണ് ഭ്രൂണം രൂപപ്പെടുന്നത് (ഷണ്ണാം ധാതൂനാം സമവായാല്‍). ശരീരഘടകങ്ങളെ യോജിപ്പിച്ചു നിര്‍ത്തുന്ന ധാതുവാണ് പൃഥ്വീധാതു. ഖര,ദ്രവരൂപത്തിലുള്ള ഭക്ഷണത്തെ ദഹിപ്പിക്കുന്നതാണ് അഗ്നിധാതു. ഉച്ഛ്വാസനിശ്വാസങ്ങളുണ്ടാക്കുന്നതാണ് വായുധാതു. ശരീരത്തിലെ നിരവധി സുഷിരങ്ങളുണ്ടാക്കുന്നതാണ് ആകാശധാതു. അറിവ് ഉണ്ടാക്കുന്നതാണ് വിജ്ഞാനധാതു. ഇവ ആറും ചേരുമ്പോളാണ് ശരീരം ഉണ്ടാകുന്നത് (സര്‍വേഷാം സമവായാല്‍ കായസ്യോല്‍പത്തിര്‍ഭവതി). മറ്റു പല തരം കാരണങ്ങളുമായി ചേര്‍ന്ന് വിജ്ഞാനധാതു നാമരൂപാത്മകമായ അങ്കുരത്തെ ഉല്‍പാദിപ്പിക്കുന്നു. ്അങ്ങനെ രൂപപ്പെടുന്ന ഭ്രൂണം അതു തനിച്ചോ, അതും മറ്റൊരു ഭ്രൂണവും ചേര്‍ന്നോ, ഈശ്വരനോ, കാലമോ, പ്രകൃതിയോ, ഒരൊറ്റ കാരണമോ, അകാരണമോ അല്ല

ഭ്രൂണത്തെ നിര്‍മ്മിക്കുന്നത്. പിന്നെയോ, മാതാപിതാക്കളുടെ അംശങ്ങള്‍ അനുയോജ്യമായ കാലവേളയില്‍ ചേരുമ്പോഴാണ് അതുണ്ടാകുന്നത്. മാതാപിതാക്കളുടെ അംശങ്ങള്‍ മേല്‍പ്പറഞ്ഞ ആദ്യത്തെ അഞ്ചു ധാതുക്കളെ നല്‍കുന്നു. അവ ആറാമത്തെ ധാതവായ വിജ്ഞാനധാതുവുമായി ചേര്‍ന്ന് ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു (മാധ്യമികവൃത്തി). ആറു ധാതുക്കളുടെ സംയോജനഫലമാണ് ഭ്രൂണം എന്ന ഈ ബൗദ്ധകല്‍പന ചരകന്റെവാക്കുകളെ ഓര്‍മ്മിപ്പിക്കുന്നു (ചരകസംഹിതാ 4. 3). ഭ്രൂണത്തിന്റെ ഉത്ഭവവികാസങ്ങളുടെ കാരണങ്ങളെപ്പറ്റി വിവിധആചാര്യന്മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ സംഗ്രഹം ഈ ഭാഗത്ത് ചരകാചാര്യര്‍ നല്‍കുന്നുണ്ട്. ആത്രേയനും ഭരദ്വാജനും തമ്മിലുള്ള നീണ്ട സംവാദം ഈ വിഷയത്തില്‍ ആചാര്യന്മാര്‍ എത്ര ആഴത്തിലും യുക്തിബദ്ധമായും ചിന്തിച്ചിരുന്നു എന്നതിനെ വ്യക്തമാക്കുന്നു. അണ്ഡജം, ജരായുജം, സ്വേദജം, ഉല്‍ഭിദം എന്നിങ്ങനെ നാലുതരം ജീവജാലോല്‍പത്തിയെ പരാമര്‍ശിക്കുന്നുണ്ട്. ശരീരഭാഗങ്ങള്‍ മാതാപിതാക്കളില്‍ നിന്നും ലഭിക്കുന്നതാണെങ്കിലും ജ്ഞാനേന്ദ്രിയങ്ങള്‍ ശിശുവിന്റെ ആത്മാവില്‍ നിന്നുണ്ടാകുന്നതും ആത് പൂര്‍വജന്മകര്‍മ്മവും ആയി ബന്ധപ്പെട്ടതാണെന്നും പറയുന്നു. ഈ അഞ്ച് ഇന്ദ്രിയങ്ങളും മനസ്സ് അഥവാ സത്വവും ചേര്‍ന്നാലാണ് ആത്മാവിനു പ്രപഞ്ചബോധം അനുഭവപ്പെടുന്നത്. പക്ഷെ ഈ ആത്മാവിന് മനസ്സ് സദാ കൂടെ ഉള്ളതിനാല്‍ ജ്ഞാനേന്ദ്രിയങ്ങള്‍ ചേരാതെ തന്നെ സ്വബോധം ഉണ്ട്. സ്വപ്‌നാവസ്ഥ അതിനു തെളിവായി പറയുന്നു. പ്രായോഗികമായ പ്രവൃത്തിക്ക് പഞ്ചേന്ദ്രിയങ്ങളുടെയും മനസ്സിന്റെയും സഹായം ആവശ്യമാണെങ്കിലും അവയുടെ അഭാവത്തിലും ആത്മാവിന് തന്റെ സ്വരൂപാവസ്ഥയില്‍ എല്ലാ തരത്തിലുമുള്ള അറിവു നേടാന്‍ കഴിയുമെന്ന് ആത്രേയന്‍ അഭിപ്രായപ്പെടുന്നു. കുടം ഉണ്ടാക്കാന്‍ അറിയുന്ന കുംഭകാരന്‍ മറ്റു സാമഗ്രികളുടെ സഹായമുണ്ടെങ്കിലല്ലേ നിര്‍മ്മാണം സാധ്യമാകൂ.

ആത്മാവിനെക്കുറിച്ചുള്ള ചരകസംഹിതയിലെ കല്‍പ്പന (ചക്രപാണിയുടെ വ്യാഖ്യാനമനുസരിച്ച്) സാംഖ്യം, വേദാന്തം, ന്യായവൈശേഷികം എന്നീ ഇതരഹിന്ദുദര്‍ശനങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്നു ദാസ്ഗുപ്ത പറയുന്നു. അത് സാംഖ്യന്മാര്‍ പറയുന്നതുപോലെ കേവലം ശുദ്ധബുദ്ധി അല്ല. വേദാന്തികളുടെ സച്ചിദാനന്ദവുമല്ല അത്. ന്യായവൈശേഷികര്‍ക്ക് മനസ്സ് അണുവാണ്. അതിനാല്‍ ആത്മാവിന് മനസ്സുമായി ഇവിടെ സ്വീകരിച്ചതു പോലെ എപ്പോഴും ബന്ധമില്ല. എന്നാല്‍ ആത്മാവിന് എപ്പോഴും അമൂര്‍ത്തമായ ബോധമുണ്ടെന്ന കല്‍പനക്ക് സാംഖ്യവേദാന്തകല്‍പനകളുമായി നേരിയ സാദൃശ്യം ഉണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ശ്വേത മേനോന്‍ ഇറക്കിയ ‘വുമണ്‍ കാര്‍ഡ്’ പൊളിഞ്ഞു വീണുവെന്ന് നടന്‍ ബാബുരാജ്. കണക്കുകളില്‍ ഗുരുതര പിഴവ്

Kerala

പത്തനംതിട്ടയില്‍ കേഴമാനെ വെടിവച്ചു കൊന്നു ഇറച്ചിയാക്കിയ നായാട്ട് സംഘം പിടിയില്‍

India

മുലപ്പാല്‍ സ്വന്തം കുഞ്ഞിന് മാത്രമാകരുത്…സര്‍ക്കാര്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങള്‍ക്കായി 60 ലിറ്റര്‍ മുലപ്പാല്‍ നല്‍കി ഷട്ടില്‍ താരം ജ്വാല ഗുട്ട

Entertainment

‘അമ്മ’യില്‍ സര്‍ക്കാര്‍ ഇടപെടാന്‍ മാത്രം ഒന്നുമില്ലെന്ന് സാംസ്‌കാരിക മന്ത്രി , പ്രശ്‌നങ്ങള്‍ സംഘടനയ്‌ക്കുള്ളില്‍ പരിഹരിക്കപ്പെടണം

Kerala

സുധീരന്‍ തന്നെ നിരന്തരം വേട്ടയാടുന്നു, ആലപ്പുഴയുടെ രാഷ്‌ട്രീയ മണ്ഡലത്തില്‍ നിന്നും കെട്ടുകെട്ടിച്ചതില്‍ തനിക്കും പങ്ക്- വെളളാപ്പളളി നടേശന്‍

പുതിയ വാര്‍ത്തകള്‍

നീറ്റ് യുജി പുനഃപരീക്ഷ സുഗമമായി അവസാനിച്ചു, എഴുതിയത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

കുറച്ചെങ്കിലും നീതി കിട്ടി,കാര്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനം- അന്‍സിബ ഹസന്‍

മേയറുടെ യോഗ കുട്ടിക്ക് ഇഷ്ടമായി, 18 വയസ്സായാല്‍ ഞാന്‍ അങ്കിളിന് വോട്ട് ചെയ്യുമെന്ന് മേയര്‍ രാജേഷിനോട് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും വന്ന റിഷാന്‍

നീറ്റ് പരീക്ഷാദിവസം റാലി നടത്തി കോൺഗ്രസ് : ഗതാഗത കുരുക്കിൽപ്പെട്ട് പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികൾ ;  രാഹുൽ കളിച്ചത് വിദ്യാർത്ഥികളുടെ  ഭാവി വച്ച്

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

അമ്മയെ നയിക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.