Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഹസനമാക്കരുത്

തദ്ദേശ തെരഞ്ഞെടുപ്പിന് 2019ലെ വോട്ടര്‍ പട്ടിക പരിഷ്‌കരിച്ച് വോട്ടെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. 2019ലെ വോട്ടര്‍ പട്ടിക പരിഷ്‌കരിച്ച് വോട്ടെടുപ്പ് നടത്തുമ്പോഴുള്ള പ്രായോഗിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുകയെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു. ഏത് പട്ടിക ഉപയോഗിച്ചാലും മുന്‍കൂട്ടി നിശ്ചയിച്ച സമയത്തുതന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നും കമ്മീഷന്‍ വിശദീകരിക്കുന്നുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 17, 2020, 05:00 am IST
in Editorial

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കേണ്ട വര്‍ഷമാണിത്. ഒരു തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അടുത്ത തെരഞ്ഞെടുപ്പ് എപ്പോഴാണെന്ന് കൃത്യമായി അറിയാവുന്നതാണ്. അതിനുള്ള ഒരുക്കങ്ങള്‍ക്ക് അഞ്ചുവര്‍ഷം ലഭിക്കുകയും ചെയ്യും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും അതിന്റെ സംവിധാനങ്ങള്‍ക്കും മറ്റ് പണിയൊന്നുമില്ല. വോട്ടര്‍ പട്ടികയില്‍ യഥാവിധി പേരുള്‍പ്പെടുത്തുകയും ഉപതെരഞ്ഞെടുപ്പുകളാവശ്യമായി വന്നാല്‍ അത് നടത്തുകയും ചെയ്യുക എന്നത് കമ്മീഷന്റെ ചുമതലയാണ്. അവര്‍ തര്‍ക്കങ്ങളിലേക്കും വിവാദങ്ങളിലേക്കും എത്തുന്നുവെങ്കില്‍ അത് നിര്‍ഭാഗ്യകരമാണ്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ അഞ്ചുവര്‍ഷം മുമ്പ് നടന്ന വോട്ടര്‍ പട്ടിക തന്നെ ഉപയോഗിക്കണമോ അതല്ല കഴിഞ്ഞ വര്‍ഷം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പട്ടിക വേണോ എന്നതാണ് ഇപ്പോഴത്തെ തര്‍ക്കം. അത് കോടതി വ്യവഹാരങ്ങളിലും പെട്ടിരിക്കുകയുമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സര്‍ക്കാരും പഴയ പടി പട്ടികയെ ആശ്രയിക്കുമ്പോള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പട്ടിക മതിയെന്നാണ് പ്രതിപക്ഷ നിലപാട്. അതിനോട് അനുകൂലിക്കുന്ന വിധിയാണ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായത്. കേസ് ഇനി സുപ്രീം കോടതിയാണ് കേള്‍ക്കാന്‍ പോകുന്നത്. സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ കമ്മീഷനാണ് സുപ്രീംകോടതിയില്‍ പോകാന്‍ തീരുമാനിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പിന് 2019ലെ വോട്ടര്‍ പട്ടിക പരിഷ്‌കരിച്ച് വോട്ടെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. 2019ലെ വോട്ടര്‍ പട്ടിക പരിഷ്‌കരിച്ച് വോട്ടെടുപ്പ് നടത്തുമ്പോഴുള്ള പ്രായോഗിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുകയെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു. ഏത് പട്ടിക ഉപയോഗിച്ചാലും മുന്‍കൂട്ടി നിശ്ചയിച്ച സമയത്തുതന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നും കമ്മീഷന്‍ വിശദീകരിക്കുന്നുണ്ട്.  

അതേസമയം, ഹൈക്കോടതി വിധിയെ തുടര്‍ന്ന് വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ത്തിവയ്‌ക്കുകയും ചെയ്തിട്ടുണ്ട്. 2015ലെ വോട്ടര്‍ പട്ടികയ്‌ക്കുപകരം 2019ലെ വോട്ടര്‍ പട്ടിക തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കാനാവില്ലേ എന്നാണ് ഹൈക്കോടതി ആരാഞ്ഞിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് കമ്മീഷന്റെ നിലപാട്. 2015ലെ വോട്ടര്‍പട്ടിക വാര്‍ഡ് അടിസ്ഥാനത്തിലും 2019ലേത് പട്ടിക ബൂത്ത് അടിസ്ഥാനത്തിലുമുള്ളതാണ്. വോട്ടര്‍ പട്ടിക പരിഷ്‌കരിക്കുമ്പോള്‍ 25000ത്തോളം ബൂത്തുകളാണ് കേരളത്തിലുള്ളത്. ഈ ബൂത്തുകളിലെ വീടുകളിലെത്തി വീട്ടുനമ്പര്‍ അടക്കം പരിശോധിക്കണം. കരട് പട്ടിക തയാറാക്കണം തുടങ്ങി ഇതുവരെ നടത്തിയ കാര്യങ്ങളെല്ലാം വീണ്ടും ചെയ്യേണ്ടിവരും. ഇതിനായി നാലുമാസമെങ്കിലും വേണ്ടിവരും. അതിനുശേഷം വാര്‍ഡ് അടിസ്ഥാനത്തിലേക്ക് പട്ടിക മാറ്റേണ്ടിയും വരും.

വാര്‍ഡ് അടിസ്ഥാനത്തിലുള്ള 2015ലെ പട്ടികയാണെങ്കില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് കമ്മീഷന്റെ അഭിപ്രായം. ഇക്കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താനാണ് കമ്മീഷന്റെ ശ്രമം. 2015ലെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും കമ്മീഷന്റെ തീരുമാനത്തിനെതിരെ രംഗത്തുവന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ഉപയോഗിക്കണമെന്നതായിരുന്നു ഇരുവരുടെയും ആവശ്യം. 2019ലെ വോട്ടര്‍ പട്ടിക പ്രകാരം തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ 30 ലക്ഷത്തോളം വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് പുറത്തുപോകേണ്ടിവരും.  

ഇവരെ വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തുകയെന്നത് ശ്രമകരമായ ദൗത്യമാണെന്നും രാഷ്‌ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍ 2015ലെ പട്ടിക മതിയെന്ന തീരുമാനത്തില്‍ കമ്മീഷന്‍ തുടര്‍ നടപടികളുമായി മുന്നോട്ടുപോവുകയും ചെയ്തു. ഇതിനെതിരെ പ്രതിപക്ഷം ഹൈക്കോടതിയില്‍ പോയെങ്കിലും ഹര്‍ജി തള്ളി. പിന്നീട് ഡിവിഷന്‍ ബെഞ്ചിനെ പ്രതിപക്ഷം സമീപിച്ചു. ഈ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് 2019ലെ വോട്ടര്‍ പട്ടിക പ്രകാരം  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ യഥാവിധി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം വോട്ട് ചെയ്യാമായിരുന്നു. അതില്ലാതാക്കി തെരഞ്ഞെടുപ്പ് പ്രഹസനമാക്കാന്‍ നോക്കുന്നത് അപലപനീയമാണ്.

Tags: keralaelections2020തദ്ദേശഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.