Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വര്‍ണക്കടത്ത്: മലയാളി ബെംഗളൂരുവില്‍ പിടിയില്‍

വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണക്കടത്ത് നടത്തുന്ന സംഘത്തിലെ പ്രധാനിയായ മലയാളി ബെംഗളൂരുവില്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി ഷിഹാബുദ്ദീന്‍ തടത്തില്‍ (45) നെയാണ് കെമ്പഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂഇന്റലിജന്‍സ് (ഡിആര്‍ഐ) ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇയാള്‍ക്കെതിരെ നേരത്തെ ഡിആര്‍ഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2020, 11:01 am IST
in India

ബെംഗളൂരു: വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണക്കടത്ത് നടത്തുന്ന സംഘത്തിലെ പ്രധാനിയായ മലയാളി ബെംഗളൂരുവില്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി ഷിഹാബുദ്ദീന്‍ തടത്തില്‍ (45) നെയാണ് കെമ്പഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂഇന്റലിജന്‍സ് (ഡിആര്‍ഐ) ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇയാള്‍ക്കെതിരെ നേരത്തെ ഡിആര്‍ഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.  

കഴിഞ്ഞ ദിവസം ബെംഗളൂരു എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഇയാളുടെ പാസ്‌പോര്‍ട്ട് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് ലുക്ക്ഔട്ട് നോട്ടീസ് വിവരം ലഭിച്ചത്. ഉടന്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറിയിക്കുകയും അവര്‍ എത്തി കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡു ചെയ്തു.  

ദുബായ്‌യില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണം കടത്തുന്നതിന്റെ പ്രധാന സൂത്രധാരനായ ഇയാള്‍ രാജ്യാന്തര കുറ്റവാളിയാണെന്നും സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.  

2018 ഡിസംബറില്‍ ബെംഗളൂരു എയര്‍പോര്‍ട്ടില്‍ പത്തു കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് പിടിയിലായ യുവാക്കളെ ചോദ്യം ചെയ്തതോടെയാണ് ഷിഹാബുദ്ദീനെക്കുറിച്ചുള്ള വിവരം ഡിആര്‍ഐക്ക് ലഭിച്ചത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 117 യാത്രക്കാരിലൂടെ ദുബായില്‍ നിന്ന് ബെംഗളൂരു വിമാനത്താവളം വഴി 200 കിലോ സ്വര്‍ണമാണ് കടത്തിയതെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.  

തുടര്‍ന്ന് ഷിഹാബുദ്ദീനെ അറസ്റ്റുചെയ്യാന്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ രാജ്യം വിട്ടു. പിന്നീട് ദുബായ് കേന്ദ്രീകരിച്ച് സ്വര്‍ണ കള്ളക്കടത്ത് തുടരുകയായിരുന്നു. രാജ്യം വിട്ടതോടെ ഷിഹാബുദ്ദീനെതിരെ ഡിആര്‍ഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിന്നു.

സ്വര്‍ണം രാസവസ്തുക്കളില്‍ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കി ബെല്‍റ്റിലും, ഷൂവിലും, ശരീരത്തിന്റെ രഹസ്യഭാഗങ്ങളിലും ഒളിപ്പിച്ചായിരുന്നു കടത്തിയിരുന്നത്. സ്വര്‍ണം കൊണ്ടുവരുന്നവര്‍ക്ക് വളരെ ചെറിയ പ്രതിഫലമായിരുന്നു ഇയാള്‍ നല്‍കിയിരുന്നത്. കടത്തിക്കൊണ്ടുവരുന്ന പേസ്റ്റു രൂപത്തിലുള്ള സ്വര്‍ണം ഷിഹാബുദ്ദീന്‍ ഉരുക്കി സ്വര്‍ണ ബിസ്‌ക്കറ്റുകളാക്കി പരിചയത്തിലുള്ള ജ്വല്ലറികളിലായിരുന്നു വിറ്റിരുന്നത്.  

ഗള്‍ഫ് നഗരങ്ങളില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്വര്‍ണക്കള്ളക്കടത്ത് നടത്തുന്നവരില്‍ പ്രധാന കുറ്റവാളിയായ ഷിഹാബുദ്ദീന്‍ കൊടുവള്ളിയില്‍ കട നടത്തുകയായിരുന്നു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ദുബായില്‍ എത്തിയത്. ദുബായിലെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്നതിനിടെ ബന്ധം വിപുലീകരിക്കുകയും സ്വര്‍ണക്കടത്തിലേക്ക് തിരിയുകയുമായിരുന്നു.  

ഇപ്പോള്‍ കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള ഇയാള്‍ക്ക് ദുബായ്, കോഴിക്കോട്, കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളില്‍ നിരവധി ബിസിനസുകളും സ്ഥാപനങ്ങളും, വീടുകളുമുണ്ട്. കള്ളക്കടത്ത് സംഘത്തിലെ പ്രധാനിയായ ഷിഹാബുദ്ദീന്റെ അറസ്റ്റോടെ നിരവധി പേര്‍ പിടിയിലാകുമെന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറയുന്നത്.

Tags: gold
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

Kerala

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.