Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുവിന്റെ ആവശ്യകത

ഗുരുവിനെ പറ്റി 'ശ്രുതി' പറയുന്നത് ഇങ്ങനെ: 'തദ് വിജ്ഞാനാര്‍ഥം സഗുരുമേവാഭിദച്ഛേത്സമിത് പാണിഃ ശ്രോത്രിയം ബ്രഹ്മനിഷ്ഠം' (ഈശ്വരനെ അറിയുന്നതിന് സമിത്പാണിയായി വേദജ്ഞനും ബ്രഹ്മനിഷ്ഠനുമായ ഗുരുവിന്റെ സമീപം പോകണം). 'ആചാര്യവാന്‍ പുരുഷോവേദ'(ആചാര്യന്‍ ഉള്ളവനാണ് ജ്ഞാനം ലഭിക്കുന്നത്).

മുരളീധരവാര്യര്‍ ജോത്സ്യന്‍ by മുരളീധരവാര്യര്‍ ജോത്സ്യന്‍
Feb 14, 2020, 04:00 am IST
in Samskriti

ഗുരുവിനെ പറ്റി ‘ശ്രുതി’ പറയുന്നത് ഇങ്ങനെ: ‘തദ് വിജ്ഞാനാര്‍ഥം സഗുരുമേവാഭിദച്ഛേത്സമിത് പാണിഃ  ശ്രോത്രിയം ബ്രഹ്മനിഷ്ഠം’ (ഈശ്വരനെ അറിയുന്നതിന്  സമിത്പാണിയായി വേദജ്ഞനും ബ്രഹ്മനിഷ്ഠനുമായ ഗുരുവിന്റെ സമീപം പോകണം). ‘ആചാര്യവാന്‍ പുരുഷോവേദ'(ആചാര്യന്‍  ഉള്ളവനാണ് ജ്ഞാനം ലഭിക്കുന്നത്). സദ്ഗുരുവിനെ ആശ്രയിച്ച് സാധന ചെയ്താല്‍ സിദ്ധി ലഭിക്കുമെന്നാണ് സാരം. സാധാരണ ഗുരുക്കന്മാരില്‍ നിന്നും എത്ര ഉപദേശം സ്വീകരിച്ചാലും അതു ഹൃദയത്തില്‍ പതിയുന്നില്ല. ഉദാഹരണമായി ഒരു കഥ ഉദ്ധരിക്കാം.  

പണ്ട് ഒരു രാജാവിന് സംസാരസുഖഭോഗങ്ങളില്‍ വൈരാഗ്യം വന്നു ചേര്‍ന്നു. പരീക്ഷിത്ത് രാജാവിന് ഏഴു ദിവസം ഭാഗവതം കേട്ട് ജ്ഞാനം ലഭിച്ചു എന്ന് അദ്ദേഹം കേട്ടിരുന്നു. അദ്ദേഹം അടുത്തുള്ള ഒരു നല്ല പണ്ഡിതനെ വരുത്തി ഭാഗവതം വായിച്ചു കേള്‍ക്കാന്‍ തുടങ്ങി. രണ്ടുമൂന്നു മാസത്തോളം നിത്യവും ശ്രീമദ്ഭാഗവതം കേട്ടിട്ടും അദ്ദേഹത്തിന് അല്‍പം  പോലും തത്വജ്ഞാനമുണ്ടായില്ല. അതുകൊണ്ട് പണ്ഡിതനോട് രാജാവ് ഇങ്ങനെ പറഞ്ഞു:  ഏഴു ദിവസം മാത്രം ഭാഗവതം കേട്ട് പരീക്ഷിത്തിന് തത്വജ്ഞാനമുണ്ടായി. എന്നാല്‍ മൂന്നുമാസം കേട്ടിട്ടും എനിക്ക് എന്തുകൊണ്ടാണ് ജ്ഞാനം ഉണ്ടാകാത്തത്?  ഇതിന് സമാധാനം നാളെ പറഞ്ഞില്ലെങ്കില്‍ അര്‍ഥാദികളൊന്നും നിങ്ങള്‍ക്ക് തരികയില്ല. ബ്രാഹ്മണന്‍ രാജാവിന്റെ തീവ്രകോപം ഭയന്ന് വിഷണ്ണനായി വീട്ടിലേക്ക് മടങ്ങി. എന്നാല്‍ എത്രതന്നെ ചിന്തിച്ചിട്ടും കണ്ടെത്താനായില്ല.  

അദ്ദേഹത്തിന് ബുദ്ധിമതിയും പിതൃഭക്തി പരായണയുമായ ഒരു പുത്രിയുണ്ടായിരുന്നു. പിതാവിന്റെ  ദുഃഖത്തിന്റെ കാരണമെന്തെന്ന് അവള്‍ ചോദിച്ചു.  ബ്രാഹ്മണന്‍  പുത്രിയോട് കാര്യങ്ങള്‍ പറഞ്ഞു.  ഉടനെ കന്യക ചിരിച്ചുകൊണ്ട് അതിന് മറുപടി നല്‍കി. ‘അച്ഛന്‍ വിഷമിക്കേണ്ട, ഇതിന് ഉത്തരം നാളെ ഞാന്‍ തന്നെ രാജാവിനോട് പറഞ്ഞു കൊള്ളാം.’പിറ്റേദിവസം  പുത്രിയോടൊപ്പം ബ്രാഹ്മണപണ്ഡിതന്‍ രാജസഭയില്‍ ചെന്ന് ‘അവിടുത്തെ ചോദ്യത്തിനുത്തരം എന്റെ പുത്രിയായ ഈ കന്യക പറയും’  എന്നറിയിച്ചു.

ചോദ്യത്തിനുത്തരം വേണമെങ്കില്‍ താന്‍ പറയുന്നതു പോലെ അവിടുന്ന് പ്രവര്‍ത്തിക്കണമെന്ന് കന്യക രാജാവിനോട് ആവശ്യപ്പെട്ടു. രാജാവ് അത് സമ്മതിച്ചു. ഉടന്‍ തന്നെ ഒരു തൂണില്‍ തന്നെയും മറ്റൊന്നില്‍ രാജാവിനേയും കെട്ടിയിടാന്‍ കന്യക രാജഭടന്മാരോട് ആവശ്യപ്പെട്ടു. രാജാവിന്റെ കല്‍പ്പന പ്രകാരം ഭൃത്യന്മാര്‍ അപ്രകാരം ചെയ്തു. അപ്പോള്‍ ആ കന്യക രാജാവിനോട് ‘ഹേ, രാജന്‍ അവിടുന്ന് എന്റെ കെട്ടഴിച്ച് എന്നെ മോചിപ്പിക്കണമേ?’ എന്നപേക്ഷിച്ചു. ‘ഇതെന്ത് അസംബന്ധമാണ്. ഞാന്‍ തന്നെ ബന്ധനസ്ഥന്‍. പിന്നെയെങ്ങനെയാണ് നിന്റെ കെട്ടഴിച്ച് മോചിപ്പിക്കുന്നത്. ‘എന്നു രാജാവു ചോദിച്ചു.

‘ഹേ, രാജന്‍, ഇതാണ് അവിടുന്ന് എന്റെ പിതാവിനോട് ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം. പരീക്ഷിത്ത് രാജാവ് മുമുക്ഷുവായ ശ്രോതാവായിരുന്നു. വക്താവോ? സര്‍വത്യാഗിയും ബ്രഹ്മപരായണനും , മഹാജ്ഞാനിയുമായിരുന്ന ശുകഭഗവാന്‍. അദ്ദേഹത്തില്‍ നിന്ന് ഭാഗവതം കേട്ടപ്പോള്‍ പരീക്ഷിത്തിന് ജ്ഞാനം സിദ്ധിച്ചു. എന്നാല്‍ എന്റെ അച്ഛനോ, അര്‍ഥലോഭത്താല്‍ പ്രേരിതനായി അങ്ങയെ ശാസ്ത്രം വായിച്ചുകേള്‍പ്പിക്കുന്നതിനാല്‍ അവിടേക്ക് എങ്ങനെ ജ്ഞാനം ലഭിക്കും ?’ കന്യകയുടെ വാക്കുകള്‍ കേട്ട്  രാജാവിന്റെ ശങ്ക പാടേനീങ്ങി.  

ഈ കഥയില്‍ നിന്ന്, സദ്ഗുരുവിന്റെ ഉപദേശം കൂടാതെ സംസാരബന്ധത്തില്‍ നിന്നും മോചനം ലഭിക്കുന്നില്ലെന്ന് വ്യക്തമാകുന്നു. ഉപദേശിക്കുന്നതിനുള്ള യോഗ്യത ഗുരുവിനും ഉപദേശിക്കപ്പെടാനുള്ള യോഗ്യത ശിഷ്യനും ഉണ്ടായിരിക്കണം.

9447703761

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.