Tuesday, May 20, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തോട്ടം നിയമം പുതുക്കി സ്വകാര്യമേഖലയ്‌ക്ക് തീറെഴുതാന്‍ നീക്കം

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Jan 20, 2020, 10:07 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: പ്ലാന്റേഷന്‍ നയം പരിഷ്‌കരിക്കാന്‍ ലക്ഷ്യമിടുന്ന പിണറായി സര്‍ക്കാര്‍ തോട്ടങ്ങള്‍ സ്വകാര്യ മേഖലയ്‌ക്ക് തീറെഴുതി കൊടുക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ ഈ നയം പ്രഖ്യാപിച്ച മുഖ്യമന്ത്രി, അതിനുള്ള നിയമങ്ങള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ്. കരട് തയാറായി. അവസാന കൂടിയാലോചനകളാണിനി.

യുഡിഎഫ് സര്‍ക്കാര്‍ തോട്ടഭൂമിയില്‍ അഞ്ചു ശതമാനം തരംമാറ്റി വിനിയോഗിക്കാന്‍ അനുമതി കൊടുത്തതിന്റെ തുടര്‍ച്ചയാണ് എല്‍ഡിഎഫ് ആസൂത്രണം. ഇതിന്റെ ഭാഗമായി നാളെ കൊച്ചിയില്‍ സര്‍ക്കാര്‍ ശില്‍പ്പശാല നടത്തുന്നു. തൊഴില്‍ വകുപ്പാണ് കരട് നയ ചര്‍ച്ചയ്‌ക്ക് ശില്‍പ്പശാല നടത്തുന്നത്. തോട്ടം മേഖലയുടെ വികസനത്തിനെന്നാണ് പറയുന്നതെങ്കിലും വാസ്തവത്തില്‍ സ്വകാര്യമേഖലയ്‌ക്ക് സര്‍ക്കാര്‍ ഭൂമി സ്വതന്ത്രമായി വിട്ടുനല്‍കുന്നതിലേയ്‌ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ആക്ഷേപമുണ്ട്. 

ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ് സര്‍ക്കാര്‍ അവസാനകാലത്ത് തോട്ടം സംരക്ഷണത്തിനെന്ന പേരില്‍ കാര്‍ഷികാവശ്യങ്ങള്‍ക്ക് അല്ലാതെ ആകെ കൈവശ ഭൂമിയുടെ അഞ്ച് ശതമാനം വിനിയോഗിക്കാന്‍ നിയമമുണ്ടാക്കി. ഇതിന്റെ ഫലം, തോട്ടംഭൂമിയിലെ വന്‍തോതിലുള്ള മരം മുറിക്കല്‍ മാത്രമായിരുന്നുവെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. 

തോട്ടം മേഖലയില്‍ മരം മുറിക്കാന്‍ സീനിയറേജ് വ്യവസ്ഥ നിലവിലുണ്ടായിരുന്നു. അത് സര്‍ക്കാര്‍ റദ്ദ് ചെയ്തു. ഒരു ക്യുബിക് മീറ്റര്‍ മരം മുറിക്കുമ്പോള്‍ സര്‍ക്കാരിന് നിശ്ചിത തുക കെട്ടിവയ്‌ക്കണമായിരുന്നു. അത് ഈ സര്‍ക്കാര്‍ റദ്ദാക്കി. അതായത് ഒരു മരം മുറിക്കുമ്പോള്‍ 2500 രൂപ വീതം എങ്കിലും സര്‍ക്കാരിന് ലഭ്യമാകുമായിരുന്നു. അത് ഇല്ലാതാക്കി. റബ്ബര്‍ എസ്റ്റേറ്റുകളില്‍ നിന്ന് വന്‍തോതില്‍ മരം മുറിച്ച് നീക്കിയത് വഴി കനത്ത നഷ്ടം സര്‍ക്കാരിനുണ്ടാക്കി. ഈ റദ്ദാക്കല്‍ പുനപ്പരിശോധിക്കണമെന്ന് റവന്യു വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. 

ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് മീറ്റായ അസന്‍ഡ് 2020ല്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് തോട്ടംമേഖലയില്‍ സ്വകാര്യകമ്പനികള്‍ക്കും വ്യക്തികള്‍ക്കും നിയമവിധേയമായി കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുമെന്നാണ്. മീറ്റില്‍ അവതരിപ്പിച്ച 100 പ്രോജക്ടുകളില്‍ 18 എണ്ണം നേരിട്ട്, തോട്ടം-വനം മേഖലകളില്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളവയാണ്. ടൂറിസം-ഹോസ്പിറ്റാലിറ്റി വിഭാഗത്തില്‍പ്പെടുത്തി ഈ പദ്ധതികള്‍ക്ക് നിക്ഷേപകരെ മാതൃക കാണിച്ചിരിക്കുന്നത് ബൊളീവിയ, കൊളംബിയ, അല്‍ജീരിയ, ഇംഗ്ലണ്ട്, സിംഗപ്പൂര്‍, ബ്രസീല്‍ എന്നിവിടങ്ങളിലെ പദ്ധതികളാണ്. 

ഇടുക്കിയില്‍ ആറേക്കര്‍ സ്ഥലത്ത് വാസസ്ഥലങ്ങള്‍ ഒരുക്കാനുള്ള പദ്ധതിയാണ് മറ്റൊന്ന്. ഇടുക്കി വില്ലേജില്‍ പാര്‍ക്ക്, ഇക്കോ ലോഡ്ജ് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്. വര്‍ഷം ഒന്നര ലക്ഷം സന്ദര്‍ശകരുള്ള ഇടുക്കി ഡാമിന്റെ ടൂറിസം സാധ്യത കണക്കാക്കിയാണ് പദ്ധതി. ഇടുക്കി, വയനാട്, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട മേഖലകളിലെ ഇത്തരം പദ്ധതികള്‍ തോട്ടം മേഖലയില്‍ ആവിഷ്‌കരിക്കാന്‍ ഒരുങ്ങിയാണ് ഗ്ലോബല്‍ മീറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

എന്നാല്‍, ഇതില്‍ പലതും പരിസ്ഥിതി പ്രശ്നങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതാണ്. പദ്ധതികള്‍ 2030ല്‍ നടപ്പാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. അതായത്, അഞ്ചു വര്‍ഷ സര്‍ക്കാരിന്റെ അവസാനഘട്ടത്തിലെ ഈ പദ്ധതികളുടെ പ്രഖ്യാപനം മാത്രമാണ് ലക്ഷ്യം. തോട്ടഭൂമി അഞ്ച് ശതമാനം ‘തരംമാറ്റി’ ഉപയോഗിക്കാന്‍ അനുമതി കൊടുത്ത യുഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത് ഈ സര്‍ക്കാരും പിന്തുടരുന്നുവെന്നര്‍ത്ഥം.

ഭരണഘടനാലംഘനമാണ്, തോട്ടംഭൂമിയുടെ ‘തരംമാറ്റ’ലെന്ന സുപ്രീംകോടതി വിധിയെ മറികടന്നാണ് യുഡിഎഫ്, സര്‍ക്കാരിന്റെ തീരുമാനം വന്നത്. ചൊവ്വാഴ്ച നടക്കുന്ന യോഗങ്ങളും കൂടിയാലോചനകളും കഴിഞ്ഞ് പുതിയ തോട്ടം നിയമം ഉണ്ടാക്കുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരും എടുക്കുന്ന തീരുമാനം സുപ്രീംകോടതി വിധിയെ മറികടക്കുന്നതാവാനേ തരമുള്ളു. അതുകൊണ്ടു തന്നെ കേരളത്തിന്റെ വ്യവസായ വളര്‍ച്ചയോ വികസനമോ ആയിരിക്കില്ല, മറിച്ച് തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് സ്വകാര്യതോട്ടം ഉടമകളുടെയും കമ്പനികളുടെയും എല്ലാവിധ പിന്തുണയും നേടാനുള്ള അടവ് മാത്രമായിരിക്കും പുതിയ നിയമത്തിലെ വ്യവസ്ഥകളെന്ന ആശങ്കകള്‍ തോട്ടം മേഖലയില്‍ ഉള്ളവര്‍ക്കുതന്നെയുണ്ട്.

കൂടാതെ, തോട്ടം മേഖലയ്‌ക്ക് നല്‍കുന്ന പുതിയ ഇളവുകള്‍ പണ്ട് ഈ ഭൂമിയുടെ ഉടമസ്ഥരായിരുന്നവര്‍ക്കും അവകാശപ്പെട്ടതാണെന്നും അന്ന് ഭൂമി വിട്ടുകൊടുത്തവര്‍ക്ക് ഒരു ആനുകൂല്യവും കിട്ടുന്നില്ലെന്നും നിയമജ്ഞരെ ഉദ്ധരിച്ച് പഴയ ഉടമകളുടെ പുതിയ തലമുറ പറയുന്നു. ഇക്കാര്യത്തില്‍ അര്‍ഹമായ ആനുകൂല്യം നേടാന്‍ നിയമനടപടിക്ക് സാധിക്കുമോ എന്ന് അവര്‍ ആലോചിക്കുന്നുണ്ട്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂച് പോരാളികൾ ജാഫർ എക്സ്പ്രസ് ഹൈജാക്ക് ചെയ്തത് എങ്ങനെ ? പാകിസ്ഥാനെ തുറന്നുകാട്ടുന്ന മുഴുനീള വീഡിയോ പുറത്തുവിട്ട് ബിഎൽഎ

India

പാക് സൈന്യത്തിന്റെ ആസ്ഥാനം ഏത് പാതാളത്തിൽ ഒളിച്ചാലും ഇന്ത്യൻ സൈന്യത്തിന്റെ റഡാറിൽ നിന്നും രക്ഷപ്പെടില്ല ; മുഴുവൻ പാകിസ്ഥാനും വിരൽ തുമ്പിലെന്ന് ഇന്ത്യ

Article

ബലൂചിസ്ഥാന്‍ സ്വതന്ത്രമാകുമ്പോള്‍

Main Article

തമിഴ്‌നാട് ബില്ലുകളും സുപ്രീം കോടതിയുടെ കല്‍പിത അംഗീകാരവും

Editorial

ആ പാപത്തിന്റെ കറ മുഖ്യമന്ത്രിയുടെ മുഖത്ത്

പുതിയ വാര്‍ത്തകള്‍

പാകിസ്താനെ സഹായിച്ച ചൈനയും കാന‍ഡയും തുർക്കിയും ഒഴിവാക്കി ഇന്ത്യ, പ്രതിനിധി സംഘത്തെ ആ രാജ്യങ്ങളിൽ അയക്കില്ല: അതിർത്തിയിൽ ജാഗ്രത തുടരുന്നു

മഴ കനക്കും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ ന്യുനമർദ്ദ സാധ്യത

തിരുവാങ്കുളത്ത് മൂന്നുവയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊന്നു, കുട്ടിയുടെ അമ്മ സന്ധ്യയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും തിരച്ചിലും വിഫലം: തിരുവാങ്കുളത്ത് കാണാതായ മൂന്ന് വയസുകാരി കല്യാണിയുടെ മൃതദേഹം കണ്ടെത്തി

രക്തസമ്മർദ്ദം കുറഞ്ഞാലും കൂടിയാലും അപകടം: കരുതിയിരിക്കാം ഈ നിശബ്ദ കൊലയാളിയെ, ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

തീരദേശഹൈവേ സ്ഥലമെടുപ്പ് : മല്‍സ്യമേഖലയ്‌ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് നിയമസഭാ സമിതി

തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യത്തെ കുറിച്ചറിയാം

Garbage dumped on a road in East Delhi on Monday as MCD workers are on strike for the last 10 days due to non-payment of salaries for three months by the Municipal Corporations in Delhi.
Photo by K Asif
08/06/15

മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് പണികൊടുക്കാനുള്ള ‘സിംഗിള്‍ വാട്സാപ്പ്’ ജനം ഏറ്റെടുക്കുന്നു, ലഭിച്ചത് 7,921 പരാതികള്‍

പത്താം ക്ലാസില്‍ കുട്ടികള്‍ക്ക് റോബോട്ടിക്സ് പഠിക്കാം, 29,000 കിറ്റുകളുടെ വിതരണം പൂര്‍ത്തിയാക്കി

അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യവെ കാണാതായ 3 വയസുകാരിക്കായി തെരച്ചില്‍ ഊര്‍ജിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies