Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാരതവും ലോകവും

ലോകത്തിനാവശ്യമായ ആന്തരികവിദ്യാഭ്യാസം പകര്‍ന്നുനല്കാനുള്ള ചുമതല ആദ്ധ്യാത്മികതയുടെ ഈറ്റില്ലമായ ഭാരതത്തിനാണെന്നു ലോകത്തോടു തുറന്നുപറഞ്ഞതും ഭാരതീയരെ പറഞ്ഞുപഠിപ്പിച്ചതും വിവേകാനന്ദനാണ്.

സ്വാമി നന്ദാത്മജാനന്ദ by സ്വാമി നന്ദാത്മജാനന്ദ
Jan 16, 2020, 04:34 am IST
in Samskriti

പ്രപഞ്ചബോധവുമായി താദാത്മ്യപ്പെട്ട് അതിന്റെ പ്രതിനിധിയായിനിന്നുകൊണ്ട് ഇന്ത്യയോടും ലോകത്തോടും വിവേകാനന്ദന്‍ സംവദിച്ചത് തികച്ചും പ്രായോഗികമായും ആധുനികവുമായാണ്. തന്റെ ഉള്‍ക്കാമ്പില്‍ നിറഞ്ഞുനിന്നിരുന്ന വിശ്വപൗരത്വത്തെയാണ് സ്വാമിജി ലോകത്തിന്റെ ഏതു കോണിലായിരുന്നപ്പോഴും ആവിഷ്‌ക്കരിച്ചുകൊണ്ടിരുന്നത്. 

പാശ്ചാത്യദേശത്തുവച്ചുതന്നെ അവരുടെ രീതികളെ ഇത്രയും പുകഴ്‌ത്തുകയും അതേപോലെ വിമര്‍ശിക്കുകയും ചെയ്ത മറ്റൊരാള്‍ പാശ്ചാത്യരില്‍പ്പോലുമുണ്ടോയെന്ന് സംശയമാണ്. ശാസ്ത്ര സാങ്കേതിക ഭൗതികനേട്ടങ്ങളെയും പാശ്ചാത്യര്‍ ആര്‍ജ്ജിച്ച ബാഹ്യതലത്തിലെ ഗംഭീരപുരോഗതികളെയും  വാചാലമായി വാഴ്‌ത്തുമ്പോഴും, അവര്‍ക്കു നഷ്ടപ്പെട്ടതായ ജീവിതമൂല്യങ്ങളെ ഓര്‍ത്തെടുത്തുകൊണ്ട് തങ്ങളുടെ ആന്തരിക ദാരിദ്ര്യത്തെ അകറ്റുവാന്‍ പരിശീലനം നല്കിയ സ്വാമിജിയില്‍ ലോകമായി വികസിച്ച ഒരു ജീവന്റെ താദാത്മ്യപ്പെടലാണ് കണ്ടെത്താനാവുന്നത്. 

ഇത്രയധികം ദേശഭക്തനായ ഒരാളെയും നമുക്ക് ചൂണ്ടിക്കാണിക്കാനാവില്ലെന്നതുംകൂടി ഓര്‍ക്കണം. ശ്രദ്ധേയമാണ്. ലോകത്തിനാവശ്യമായ ആന്തരികവിദ്യാഭ്യാസം പകര്‍ന്നുനല്കാനുള്ള ചുമതല ആദ്ധ്യാത്മികതയുടെ ഈറ്റില്ലമായ ഭാരതത്തിനാണെന്നു ലോകത്തോടു തുറന്നുപറഞ്ഞതും ഭാരതീയരെ പറഞ്ഞുപഠിപ്പിച്ചതും വിവേകാനന്ദനാണ്. ലോകത്തിന്റെ പൂജാമുറിയായ ഭാരതം ഇക്കാര്യത്തെ സ്വയം വിസ്മരിച്ചതുകൊണ്ടുണ്ടായ കെടുതികളെ വിമര്‍ശിക്കുന്ന രംഗങ്ങള്‍, ഭാരതീയരെ ഇത്രയും പൊളിച്ചുകാട്ടി വിമര്‍ശിച്ച മറ്റൊരാളില്ലെന്നതിന് സാക്ഷ്യപത്രങ്ങളാണ്. നാവുകൊണ്ട് അദ്വൈതം പറഞ്ഞിട്ട് ജാതിലിംഗവ്യത്യാസങ്ങളെ സ്വകാര്യമായി ആചരിക്കുകയും മറ്റുള്ളവരോട് മ്ലേച്ഛത വെച്ചുപുലര്‍ത്തുകയും ചെയ്ത സ്വന്തം നാട്ടുകാരെ അദ്ദേഹം ശകാരിക്കുന്നതിനു കണക്കില്ല. പാശ്ചാത്യരുടെ ഭൗതിക-ശാസ്ത്ര നേട്ടങ്ങളെ സ്വായത്തമാക്കണമെന്നു നമ്മെ പഠിപ്പിച്ച അവിടുന്ന്, ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ക്കുള്ള യഥാര്‍ത്ഥ പരിഹാരം നേടേണ്ടത് ആദ്ധ്യാത്മികതയില്‍നിന്നുതന്നെയാകണമെന്ന ഗംഭീരസത്യംകൂടി കാട്ടിത്തന്നു. ഡോ. പല്‍പ്പു കേരളത്തിലെ പ്രശ്‌നങ്ങള്‍ സ്വാമിജിയുടെ മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ ഭാരതദേശത്തിന്റെ സിരകളിലോടുന്ന രക്തം ആദ്ധ്യാത്മികതയാണെന്നും അതിനെ മാനിച്ചുകൊണ്ടേ ഇന്ത്യന്‍ മണ്ണില്‍ ഏതൊരു മാറ്റവും സംഭവിക്കൂവെന്നുമാണ് സ്വാമിജി പറഞ്ഞുകൊടുത്തത്. 

ദേശീയബോധത്തിലൂടെ വിശ്വപൗരത്വത്തിലേക്കെത്തുന്ന നേരായവഴി പകര്‍ന്നുനല്കിയ സ്വാമിജിയെ സിസ്റ്റര്‍ നിവേദിത ‘ഖനീഭവിച്ച ഇന്ത്യ’ എന്നു വിളിച്ചതിന്റെ ആഴം ഇത്തരം കാര്യങ്ങള്‍ക്കൊണ്ട് വെളിപ്പെട്ടുകിട്ടുന്നുണ്ട്. 1897ലാണ് ഇനിയും ഒരമ്പതുവര്‍ഷത്തേയ്‌ക്കു ഇന്ത്യയായിരിക്കണം നമ്മുടെ ഉപാസ്യദേവത എന്നു സ്വാമിജി ഇന്ത്യക്കാരെ ആഹ്വാനം ചെയ്തത്,  കൃത്യം 50-ാം വര്‍ഷത്തിനുശേഷം ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്തു. ആയിരത്തോളം വര്‍ഷം അടിമത്തത്തിലാണ്ടു സ്വത്വം നശിച്ച ഇന്ത്യയ്‌ക്കും, നാസ്തികത്വത്തിലേക്കാണ്ടു മുടന്തിനീങ്ങിയ പടിഞ്ഞാറിനും ഒരുപോലെ ഔഷധം നല്‍കാന്‍ വിവേകാനന്ദനായി. 

പാശ്ചാത്യചിന്തയ്‌ക്കും പൗരസ്ത്യപാരമ്പര്യത്തിനും ഒരുപോലെ, സ്വന്തം കുറവുകളെ കണ്ടെത്തി വെളിച്ചത്തിലേക്കു മുന്നേറാനുള്ള പാലമാണ് അവിടുന്നൊരുക്കിവെച്ചത്. ‘ഏകലോക’മെന്ന നടുനിലയില്‍ നിന്നുകൊണ്ട് ഓരോ ജീവനും, അതു ബന്ധപ്പെട്ടത് 

പാശ്ചാത്യദേശത്തോടോ, 

പൗരസ്ത്യദേശത്തോടോ ഏതായാലും – അവര്‍ക്കാവശ്യമായ മാനസിക, ബൗദ്ധിക, ആദ്ധ്യാത്മിക തലങ്ങളെ ഒരമ്മയെപ്പോലെ ഊട്ടിക്കൊടുക്കാനുള്ള ത്വരയാണ് വിവേകാനന്ദശിക്ഷണങ്ങളില്‍ തെളിഞ്ഞുനില്ക്കുന്നത്. ലോകത്തുള്ള ഓരോ ജീവനും അവരവരുടെ ചേതനയെ തിരിച്ചറിഞ്ഞു പ്രപഞ്ചചൈതന്യമായി വികസിക്കാനുള്ള രഹസ്യത്തെ വിതരണം ചെയ്യലായിരുന്നു അവിടുത്തെ ജീവിതവ്രതം. ശ്വാസോച്ഛ്വോസം കണക്കെ ഓരോ ജീവനും വെമ്പുന്നതും അനിവാര്യമായ ഈ വികാസത്തിനും പൂര്‍ണതയ്‌ക്കും വേണ്ടിയാണല്ലോ.

(അവസാനിച്ചു) 

9526132929

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.