Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചന്ദനക്കുറിയും നിസ്‌ക്കാരത്തഴമ്പും മുനീറിന്റ ത്രിവര്‍ണ്ണ പതാകയും

മുസ്ലീം താല്‍പര്യത്തിനുവേണ്ടി വാദിക്കുന്ന മുനീറും ക്രിസ്ത്യാനികളുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്ന സൂസാപാക്യവും വര്‍ഗ്ഗീയവാദികളല്ലാതാകുകയും ഹിന്ദുക്കളുടെ കാര്യം പറയുന്നവര്‍ തീവ്രവര്‍ഗ്ഗീയവാദികളാകുകയും ചെയ്യുന്നു എന്ന വിചിത്ര കാഴ്ചയാണ് കേരളത്തില്‍.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Jan 12, 2020, 12:31 pm IST
in Kerala

നിസ്‌ക്കാര തഴമ്പ് വിശ്വസത്തിന്റെ നേരടയാളമാണ്. മുസ്ലീങ്ങള്‍ ദിവസേന അഞ്ചുനേരം അനുഷ്ഠിക്കേണ്ട നിര്‍ബന്ധ പ്രാര്‍ഥനയാണ്  നിസ്‌ക്കാരം. എല്ലാവിധ അശുദ്ധികളില്‍ നിന്നും മാലിന്യങ്ങളില്‍നിന്നും മനസ്സും ശരീരവും വസ്ത്രവും പരിസരവും എല്ലാം വൃത്തിയാക്കി  നിര്‍വഹിക്കപ്പെടുന്ന ഒരാരാധന. ദൈവ സന്നിധിയില്‍ നില്‍ക്കുന്നു എന്ന ബോധത്തോടെ പ്രാര്‍ത്ഥിക്കുകയും ഏതാനും ഖുര്‍ആന്‍ വചനങ്ങള്‍ ഓതുകയും ഇരുന്നും നിന്നും കുനിഞ്ഞും നെറ്റിത്തടം ഭൂമിയില്‍ വെച്ചും സ്തോത്രങ്ങള്‍ ചൊല്ലുകയാണ് ഇതിന്റെ ഹ്രസ്വരൂപം. ഇസ്ലാമിന്റെ മൂലപ്രമാണങ്ങളിലെ അതിശ്രേഷ്ഠമായ നിസ്‌ക്കാരം അനുഷ്ഠിക്കുന്നവര്‍ ആദരണീയര്‍തന്നെ.

മതപരമായ അനുഷ്ഠാനമെന്ന രീതിയില്‍ ഹിന്ദുക്കള്‍ ചെയ്യുന്നതാണ് കുറി തൊടല്‍. ക്ഷേത്രദര്‍ശന സമയത്ത് പൂജാരിയില്‍ നിന്ന് പ്രസാദമായി ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ സ്വഭാവമനുസരിച്ച് ചന്ദനം, ഭസ്മം, കുങ്കുമം തുടങ്ങിയവ ലഭിക്കും.  ഇതാണ് നെറ്റിത്തടത്തില്‍ തൊടുന്ത്. ചന്ദനം നെറ്റിയില്‍ അണിയുന്നതിനു പിന്നില്‍ വലിയൊരു സങ്കല്‍പവും ശാസ്ത്രവുമുണ്ട്. തിലകധാരണം കൂടാതെ ചെയ്യപ്പെടുന്ന ഏതുകര്‍മ്മവും നിഷ്ഫലമാണെന്ന് പുരാണങ്ങള്‍ പറയുന്നു. ചന്ദനക്കുറിയും നിസ്‌ക്കാര തഴമ്പും വിശ്വസത്തിന്റെ നേരടയാളമാണ്. നിഷ്‌ക്കാര തഴമ്പുള്ള മുസല്‍മാനെ ആഘോഷിക്കുന്നവര്‍ ചന്ദനക്കുറിയിട്ട ഹിന്ദുവിനെ അവഗണിക്കുന്നു എന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറയുന്നത്.

 മതേതരത്വത്തിന്റെ മൊത്തക്കച്ചവടക്കാരെന്ന് വീരവാദം മുഴക്കുന്ന കോണ്‍ഗ്രസും മതമില്ലാത്തവരെന്ന് അഭിമാനിക്കുന്ന കമ്മ്യുണിസ്റ്റുകാരും മുസ്ളീംങ്ങള്‍ക്കുമാത്രം മതപരമായ വിശേഷണം ചാര്‍ത്തിക്കൊടുക്കുന്നു. എന്നാല്‍ ദിവസവും ക്ഷേത്രദര്‍ശനം നടത്തി കുറിയിടുന്നവര്‍ക്ക് സ്ഥാനമില്ല. ചന്ദനക്കുറി തൊട്ടാല്‍ വര്‍ഗീയ വാദികളായി ചിത്രീകരിക്കപ്പെടുന്നു. ചന്ദനക്കുറി തൊടുന്നവര്‍, ഗണപതി ഹോമ പ്രസാദമായ കറുത്ത കുറി അണിയുന്നവര്‍, അയ്യപ്പ ഭക്തര്‍, ക്ഷേത്രഭാരവാഹികള്‍, ക്ഷേത്രവിശ്വാസികള്‍ എന്നിവര്‍ ആര്‍എസ്എസുകാരായി മുദ്രകുത്തപ്പെടും.

 2013 ഡിസംബറില്‍ പാലക്കാട്ട് നടന്ന സിപിഎം പ്ലീനം സമ്മേളനം, പാര്‍ട്ടി പ്രവര്‍ത്തകര്‍ വീട്ടില്‍ ഗണപതിഹോമവും ഭഗവതിസേവയും നടത്തുന്നതിനുപോലും വിലക്കേര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി ഗൃഹപ്രവേശനത്തിന് ഗണപതിഹോമം നടത്തിയതിനും പഴനിയില്‍ തീര്‍ത്ഥാടനത്തിന് പോയതിനും ശ്രീകൃഷ്ണജയന്തി ആഘോഷിച്ചതിനും പ്രവര്‍ത്തകര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തു. ഗുരുവായുരില്‍ എത്തിയപ്പോള്‍ പ്രസാദം വാങ്ങിയതിന് ദേവസ്വം മന്ത്രിയോടു പോലും വിശദീകരണം തേടാന്‍ സിപിഎമ്മിന് മടിയുണ്ടായില്ല. ആറന്മുള ക്ഷേത്രത്തില്‍ തുലാഭാരം നടത്തിയ  ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനും ശാസന കിട്ടി. തലമുതിര്‍ന്ന നേതാക്കള്‍ രഹസ്യമായും ഭാര്യമാര്‍ മുഖേനെയും  ശത്രു സംഹാരക്രിയയും പൂമൂടലും ഹോമാദി കര്‍മ്മങ്ങളും നടത്തി മോക്ഷപ്രാപ്തിക്ക് ശ്രമിക്കുമെങ്കിലും അണികളോട് ഇതെല്ലാം ഹറാമാണെന്ന് പറഞ്ഞുകൊണ്ടേയിരുന്നു.ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍  ക്ഷേത്രവിശ്വാസവും, ചന്ദനക്കുറിയും കാണിച്ചുള്ള ഭയപ്പെടുത്തല്‍ ഫലം ചെയ്യുമെന്ന് ചെങ്ങന്നൂര്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മനസ്സിലാക്കി.

ചന്ദനക്കുറി വര്‍ഗീയവും, കൊന്തയും തൊപ്പിയും തഴമ്പും മതേതരവും ആകുമ്പോള്‍ കാലങ്ങളായി ഒപ്പമുണ്ടായിരുന്ന മതവിഭാഗങ്ങള്‍  കുരിശു കണ്ട ചെകുത്താനെ പോലെ അകന്നു പോകുന്നതായി കോണ്‍ഗ്രസുകാരും കണ്ടെത്തി. വര്‍ഷങ്ങലായി ചന്ദനക്കുറിയും കളഭവും തൊട്ടിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ അത് മായിച്ചുകളയാനുള്ള തിടിക്കത്തിലായിരുന്നു പിന്നീട്.  വലിയവായില്‍ വര്‍ത്തമാനം പറയുന്ന രാജ്മോഹന്‍ ഉണ്ണിത്താന്‍ തന്നെ വലിയ ഉദാഹരണം. ചാനല്‍ ചര്‍ച്ചകളിലും പാര്‍ട്ടിയോഗത്തിലും മരണവീട്ടിലും ഒക്കെ ഗണപതിഗോമ പ്രസാദം തൊടാത്ത ഉണ്ണിത്താനെ കാണാന്‍ സാധിക്കുമായിരുന്നില്ല. പാര്‍ട്ടി ഓഫീസിനു മുന്നില്‍ വെച്ച് സ്വന്തം പാര്‍ട്ടിക്കാര്‍ തുണി ഉരിഞ്ഞപ്പോഴും സഹപ്രവര്‍ത്തകയ്‌ക്കൊപ്പം തുണിയില്ലാതെ നിന്നപ്പോള്‍ എതിര്‍പാര്‍ട്ടിക്കാര്‍ പിടിച്ചപ്പോഴും ഉണ്ണിത്താന്റെ നെറ്റിയിലെ കുറി മാഞ്ഞിരുന്നില്ല.  ഏതാനും നാളുകളായി ഉണ്ണിത്താന്റെ നെറ്റിയില്‍ കുറിയില്ല. കൃത്യമായി പറഞ്ഞാല്‍ ലോക സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് സ്ഥാനാര്‍്ത്ഥി ആയതില്‍ പിന്നെ. നാല് വോട്ടു കിട്ടാന്‍ എന്തുവേണമെങ്കിലും മായിക്കാനോ മുറിക്കാനോ മടിയില്ലാത്ത ഉണ്ണിത്താന്മാരാണ് മതേതരത്വത്തിന്റെ മാലാഖമാര്‍. നിലവിളക്ക് കത്തിക്കാന്‍ കൈവിറക്കുന്ന മുസ്ലീം ലീഗ് നേതാവ് മുനീറും നിലവിളക്ക് തെളിയിച്ചതിനെ ആദരിച്ചവരെ ആക്ഷേപിച്ച മുഖ്യമന്ത്രിയും ഒക്കെയാണ് മതേതരത്വത്തിന്റെ മാതൃകകള്‍.

പിതാവ് മയ്യത്തായപ്പോള്‍ ത്രിവര്‍ണ്ണ പുതപ്പിച്ചതിന്റെ സ്മരണകളില്‍ അഭിമാനിക്കുന്നതായി നിയമസഭയില്‍ പറഞ്ഞ മുനീറിന്റെ കാപഠ്യം വ്യക്തമാകുന്നതാണ്  ലാറ്റിന്‍ കത്തോലിക്ക കൗണ്‍സിലില്‍ നടത്തിയ പ്രസംഗം.  സവര്‍ണ്ണ വരേണ്യ വര്‍ഗ്ഗത്തിന്റെ രാജ്യമായി ഇന്ത്യയെ മാറ്റുകയാണെന്നും ഇതിനെതിരെ മുസ്ളീംങ്ങളും ക്രിസ്ത്യാനികളും ഒന്നിച്ചു പോരാടണമെന്നുമാണ് മുനീര്‍ ആവശ്യപ്പെട്ടത്. ദേശീയ പൗരത്വ നിയമത്തിനെതിരെ നിശബ്ദതയുടെ മറനീക്കി മുസ്ലീം സമൂദായത്തിനു പിന്തുണയുമായി വന്ന ലത്തിന്‍ ബിഷപ്പ് സൂസാപാക്യത്തെ വാനോളം പുകഴ്‌ത്തുകയും ചെയ്തു. ഒരു വര്‍ഗ്ഗത്തിനു വേണ്ടി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് വര്‍ഗ്ഗീയവാദികള്‍. മുസ്ലീം താല്‍പര്യത്തിനുവേണ്ടി വാദിക്കുന്ന മുനീറും ക്രിസ്ത്യാനികളുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്ന സൂസാപാക്യവും വര്‍ഗ്ഗീയവാദികളല്ലാതാകുകയും ഹിന്ദുക്കളുടെ കാര്യം പറയുന്നവര്‍ തീവ്രവര്‍ഗ്ഗീയവാദികളാകുകയും ചെയ്യുന്നു എന്ന വിചിത്ര കാഴ്ചയാണ് കേരളത്തില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

Kerala

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

India

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

പുതിയ വാര്‍ത്തകള്‍

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.