Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാവിയിലെ ഇന്ത്യ വർഗ്ഗരഹിതവും ജാതി രഹിതവും ആയിരിക്കണമെന്ന് ഉപരാഷ്‌ട്രപതി, നമ്മെ ഭിന്നിപ്പിക്കുന്ന ശക്തികളെ പ്രബലരാക്കാൻ അനുവദിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2019, 05:04 pm IST
in Kerala

തിരുവനന്തപുരം: ഭാവിയിലെ ഇന്ത്യ വര്‍ഗ്ഗരഹിതവും ജാതി രഹിതവും ആയിരിക്കണമെന്ന് ഉപരാഷ്‌ട്രപതി വെങ്കയ്യനായിഡു. ജാതിവ്യവസ്ഥയെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള മുന്നേറ്റം ഉണ്ടാവേണ്ടത് സമൂഹത്തിന്റെ മനസിലും മനസാക്ഷിയിലും നിന്നാണ്. അത് ഒരു ബൗദ്ധിക വിപ്ലവമായിരിക്കണം,  കാരുണ്യ വിപ്ലവമായിരിക്കണം, മാനുഷിക വിപ്ലവമായിരിക്കണം. നാനാത്വത്തിനും വിസമ്മതത്തിനും നിലനില്ക്കാനുള്ള ഇടം കൂടിയായിരിക്കണം നമ്മുടെ രാജ്യമെന്നും അദ്ദേഹം പറഞ്ഞു.

87-ാമത് ശിവഗിരി തീര്‍ത്ഥാടക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്‌ട്രപതി. നാം പുനര്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന രാഷ്‌ട്രത്തില്‍  എല്ലാവര്‍ക്കും അവരുടെ പൂര്‍ണമായ സാധ്യതയില്‍ എത്താനുള്ള,  ജീവിതം പൂര്‍ണമായി ജീവിക്കാനുള്ള, എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ ഉള്ള ഇടം ഉണ്ടാവണം. ജുഗുപ്സാവഹവും മനുഷ്യത്വരഹിതവുമായ അസ്പര്‍ശ്യതയെ നമ്മുടെ ഭരണ ഘടന തന്നെ ശിക്ഷാര്‍ഹമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഗവണ്‍മെന്റിന് നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. എന്നാല്‍  ജനങ്ങളുടെ മനോഭാവമാണ് ഒരു പരിധിവരെ ഈ നിയമങ്ങള്‍ എഴുത്തിലും സത്തയിലും നടപ്പിലാക്കപ്പെടുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത്. വൈവിധ്യം നിറഞ്ഞ ഒരു രാഷ്‌ട്രത്തെ സാഹോദര്യത്തില്‍ കോര്‍ത്ത,  കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ച, ഐക്യത്തിന്റെ ശക്തമായ ഒരു ചരട് നമുക്കുണ്ട്. ഇനി വരുന്ന ഓരോ തലമുറകള്‍ക്കും ഈ ചരടിനെ കൂടുതല്‍ ശക്തമാക്കാനുള്ള അഭിവാഞ്ഛ ഉണ്ടാവണം. കാരണം  ഐക്യത്തിന്റെ ഈഅടിത്തറയിലാണ്  പൂര്‍വികര്‍ നമ്മുടെ  രാജ്യം സ്ഥാപിച്ചിരിക്കുന്നത്.

നമ്മെ ഒന്നിപ്പിക്കുന്ന ശക്തികളെക്കാള്‍, നമ്മെ ഭിന്നിപ്പിക്കുന്ന ശക്തികള്‍  പ്രബലരാകുവാന്‍ നാം ഒരിക്കലും അനുവദിക്കരുത്.  നാം ജീവിക്കുന്ന സമൂഹത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് സ്പഷ്ടമായ ച്യുതി സംഭവിച്ചിരിക്കുന്നു എന്ന ആശങ്ക എന്നില്‍ വളരുന്നത് ഞാന്‍ തിരിച്ചറിയുന്നുണ്ട്. ധാര്‍മിക നീതിയുടെ പാതയിലേയ്‌ക്ക് നമ്മുടെ രാജ്യത്തെ നാം തിരികെ കൊണ്ടു വരണം. അതുകൊണ്ട് എക്കാലത്തെയും അപേക്ഷിച്ച് ഗുരുവിനെയും ഗുരുവചനങ്ങളെയും ഇന്നാണ് നമുക്ക് ആവശ്യം. മാനസികവും വൈകാരികവും ആധ്യാത്മികവും സമ്മര്‍ദ്ദവും നിര്‍ബന്ധവും വഴിയായിരുന്നു നവീകരണത്തിനുള്ള അദ്ദേഹത്തിന്റെ സമീപനം. മനസിന്റെയും ഹൃദയത്തിന്റെയും ഈ മാറ്റം ഇല്ലാത്തിടത്ത് മറ്റെല്ലാം ഉപരിപ്ലവമായേക്കാം എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഈ മാറ്റമാണ് നമുക്ക് ഇന്ന് ആവശ്യം – ഉപരാഷ്‌ട്രപതി പറഞ്ഞു. 

ശ്രീനാരാണ ഗുരുവിന്റെ സാന്നിദ്ധ്യം കൊണ്ടു പരിപാവനമാക്കപ്പെട്ട ശിവഗിരി മഠത്തിലേയ്‌ക്കു വരിക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അഗാധമായ ആദ്ധ്യാത്മിക അനുഭവമാണ്. ഈ ചരിത്രപ്രധാന ദിനത്തില്‍ ഇവിടെ സന്നിഹിതനാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അനല്പമായ ആഹ്ലാദമുണ്ട്. വൈകാതെ ഈ വര്‍ഷം  അവസാനിക്കുകയാണ്. പുതിയ ഒരു തുടക്കത്തിനായി നാം എല്ലാവരും കാത്തിരിക്കുന്നു. അനന്യമായ ഈ  തീര്‍ത്ഥാടനം സഞ്ചാരികളുടെ ജീവിതത്തില്‍ പുതിയ തുടക്കമാകും എന്നും എനിക്ക് ഉറപ്പാണ്.

ജനങ്ങളുടെ പൂര്‍ണമായ വികാസത്തിനും അഭിവൃദ്ധിക്കും  അവര്‍ക്കിടയില്‍ സമഗ്രമായ വിജഞാന രൂപീകരണം ഉണ്ടാവണം എന്ന ഗുരുവിന്റെ ബോധ്യമായിരുന്നു തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യം. അതിന് ചില പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പ്രഥമ ശിവഗിരി തീര്‍ത്ഥാനടം നടന്നത് 1933 ജനുവരി 1 ന് ആണെന്ന് അറിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. വിശുദ്ധമായ ഈ തീര്‍ത്ഥാന വേളയില്‍ നടത്തിവരാറുള്ള വിവിധ പരിപാടികളില്‍ ഇന്ത്യയുടെ ആരാധ്യനായ പ്രധാനമന്ത്രി  നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള വിവിധ വിശിഷ്ഠ വ്യക്തികള്‍ പങ്കെടുത്തിട്ടുണ്ട് എന്നത് പ്രത്യേകം സ്മരണീയമാണ്.

സര്‍വമതങ്ങളുടെയും സമന്വയ ചൈതന്യമായ ഗുരുവിന്റെ അനുയായികളുടെ പരമോന്നത ആരാധാന കേന്ദ്രമായി ശിവഗിരി മാറിയിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഓരോ വര്‍ഷം കഴിയും തോറും വര്‍ധിച്ചു വരുന്ന തീര്‍ത്ഥാടകരുടെ എണ്ണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

Local News

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

India

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

India

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office
Kerala

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

പുതിയ വാര്‍ത്തകള്‍

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താലുള്ള കുറഞ്ഞ പിഴ ഇരട്ടിയാക്കി. ഉത്തരവ് പ്രാബല്യത്തില്‍

ഏഴ് വയസുകാരനെ പിതാവ് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, കേസെടുത്ത് പൊലീസ്

സര്‍ക്കാര്‍ മദ്യത്തിന്‌റെ നികുതി വെട്ടിക്കുറച്ചത് അഴിമതിയുടെ ഭാഗമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

” പ്രധാനമന്ത്രി പറയാത്തത് പോലും തരൂർ കേൾക്കുന്നു” : തരൂർ മോദിയെ പ്രശംസിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി

നീറ്റ് പരീക്ഷയ്‌ക്ക് കനത്ത സുരക്ഷാവലയം; ചോദ്യപേപ്പര്‍ എത്തിക്കുക സൈനികര്‍, സിസിടിവി ക്യാമറകള്‍, ജൂണ്‍ 21 ഞായറാഴ്ച നടക്കുക കുറ്റമറ്റ നീറ്റ് പരീക്ഷ

സ്മൃതിമാർഗ്ഗം: കവി പി.നാരായണക്കുറുപ്പ് കരളുറപ്പുള്ള മഹാപ്രതിഭ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് :ജിതിന്‍ ഭാസ്‌കറിനെ റിമാന്‍ഡ് ചെയ്തു, വിടുപണി ചെയ്യുന്ന പൊലീസുകാര്‍ വീടുകളിലേക്ക് പോകില്ലെന്ന് സി പി എം

ജില്ലയില്‍ നീറ്റ്-യുജി പരീക്ഷ നടക്കുന്ന 25 കേന്ദ്രങ്ങളിലും കനത്ത സുരക്ഷ, കളക്ടര്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി

തിന്മകൾക്കെതിരെ കവിതയെ ആയുധമാക്കി: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.