Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാടത്ത് പണിയെടുക്കാന്‍ ആളില്ല; തൊഴിലുറപ്പ് നിര്‍ത്തിവയ്‌ക്കണമെന്ന് ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2019, 03:56 pm IST
in Kerala

ആലപ്പുഴ: പാടത്ത് പണിയെടുക്കാന്‍ തൊഴിലാളികളെ കിട്ടാനില്ലാതെ കര്‍ഷകര്‍ വലയുന്നു. ഇതരസംസ്ഥാന തൊഴിലാളികളാണ് ഇപ്പോള്‍ ആശ്രയം. തൊഴിലുറപ്പ് ജോലികള്‍ നിര്‍ത്തിവയ്‌ക്കണമെന്നും ആവശ്യമുയരുന്നു. കുട്ടനാട്ടില്‍ തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നത് കാര്‍ഷികമേഖലയില്‍ പ്രതിസന്ധിക്കിടയാക്കുന്നു.  നേരത്തെ കൊയ്‌ത്തുയന്ത്രം നിലവില്‍ വരുന്നതിനു തൊട്ടുമുമ്പ് കുട്ടനാടന്‍ കര്‍ഷകര്‍ നേരിട്ടിരുന്നതിനു സമാന സാഹചര്യമാണ് ഇപ്പോഴുള്ളത്.

ഇത്തവണ പുഞ്ചകൃഷി ആരംഭിച്ചതോടെയാണ് കാര്‍ഷിക മേഖലയില്‍ തൊഴിലാളിക്ഷാമം അതിരൂക്ഷമാകുന്നത്. കുട്ടനാട്ടില്‍ നിന്നുള്ളവര്‍ തൊഴിലുറപ്പ് പദ്ധതിയുള്‍പ്പെടെയുള്ള മറ്റു തൊഴില്‍ മേഖലകളിലേക്കു തിരിഞ്ഞതാണ് കാര്‍ഷികമേഖലയിലെ തൊഴിലാളി ക്ഷാമത്തിനു കാരണം. അതേസമയം, പ്രാവീണ്യമുള്ള തദ്ദേശ തൊഴിലാളികളെ കിട്ടാതായതോടെ ഈ മേഖലയില്‍ വിദഗ്ധരല്ലാത്ത ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നു.

 തൊഴിലാളിക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ തൊഴിലുറപ്പ് ജോലികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവയ്‌ക്കണമെന്ന് കര്‍ഷകരും, വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളും വരെ ആവശ്യപ്പെട്ട് തുടങ്ങി. നടീല്‍, കളപറിക്കല്‍ ജോലികള്‍ വ്യാപകമായി നടക്കുന്ന സമയത്ത് തൊഴിലാളികളെ കിട്ടാതെ കര്‍ഷകര്‍ പരക്കം പായുകയാണ്. താരതമ്യേന അധ്വാന ഭാരം കുറഞ്ഞ ജോലികളാണ് തൊഴിലുറപ്പിലുള്ളത്. അതിനാലാണ് തൊഴിലാളികള്‍ ആ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. 

കായല്‍മേഖലയിലും പാടശേഖരങ്ങളിലും കര്‍ഷകര്‍ ഇത്തവണ വ്യാപകമായി ഇതരസംസ്ഥാന തൊഴിലാളികളെയാണ് ജോലിക്ക് നിയോഗിച്ചത്. വരമ്പുവെട്ടല്‍, ചാലുതെളിക്കല്‍ തുടങ്ങിയ ജോലികള്‍ക്കാണ് ഇതരസംസ്ഥാന തൊഴിലാളികളെ കര്‍ഷകര്‍ ആശ്രയിക്കുന്നത്. കുട്ടനാട്ടില്‍ നിന്നുള്ള തൊഴിലാളികള്‍ ഇപ്പോള്‍ ദിവസം ആയിരം രൂപ വരെയാണ് ആവശ്യപ്പെടുന്നത്. 

അഞ്ചു മുതല്‍ ആറു മണിക്കൂര്‍ വരെയാണ് നാട്ടുകാരായ തൊഴിലാളികള്‍ പാടത്ത് പണിയെടുക്കുന്നത്. അതേസമയം, ഇതരസംസംസ്ഥാന തൊഴിലാളികള്‍ എട്ടു മണിക്കൂര്‍ ജോലി ചെയ്യും. പണിയിലെ പ്രാവീണ്യമില്ലായ്‌മ ജോലിയുടെ വേഗത്തെയും പൂര്‍ണതയെയും ബാധിക്കുന്നു. നാടന്‍ തൊഴിലാളികളെ അപേക്ഷിച്ച് വേതനം കുറവാണെന്നത് കര്‍ഷകര്‍ക്ക് ആശ്വാസകരമാണ്. എട്ടുമണിക്കൂര്‍ ജോലിക്ക് 700 മുതല്‍ 750 രൂപയാണ് ഇവര്‍ക്കു കൂലി.  ആലപ്പുഴ ജില്ലയില്‍ മാത്രം കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളത് ഒരു ലക്ഷത്തിലേറെ പേരാണ്. ഇവരില്‍ നാലിലൊന്നു പേരെങ്കിലും പണിക്കിറങ്ങിയാല്‍ കാര്‍ഷിക മേഖലയിലെ തൊഴിലാളി പ്രശ്‌നത്തിന് പരിഹാരമാകും. ക്ഷേമനിധിയില്‍ വിഹിതം അടയ്‌ക്കുകയും മറ്റു തൊഴിലുകള്‍ ചെയ്യുന്നതുമാണ് പ്രതിസന്ധിയാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ 3 വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

India

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

Kerala

തെന്മല അഭയ കേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ടതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

India

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

വെടിയേറ്റ് മരിച്ച എം പിയുടെ നെഞ്ചിൽ ചവിട്ടി നിന്ന് ആഹ്ലാദപ്രകടനം : 25 വർഷം പൊലീസിനെ  ഭയപ്പെടുത്തിയ നക്സൽ കമാൻഡർ , ശകുന്തള മഹ്തോ കീഴടങ്ങി

സൗന്ദര്യം കൂട്ടാൻ ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും കുത്തിവെയ്‌പ്പ് നിരോധിച്ചു

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.