കൊല്‍ക്കത്ത: ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിക്കു മുന്നില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറെ മുഖ്യമന്ത്രിയുടെ മമത ബാനര്‍ജിയുടെ ഒത്താശയോടെ ഒരു കൂട്ടം തൃണമൂലുകാര്‍ തടഞ്ഞു. മണിക്കൂറുകളോളം യൂണിവേഴ്‌സിറ്റിക്കു മുന്നില്‍ ഗവര്‍ണര്‍ കുടുങ്ങി. യൂണിവേഴ്‌സിറ്റിയില്‍ ബിരുദദാന ചടങ്ങിന് എത്തിയതായിരുന്നു അദ്ദേഹം. ഗവര്‍ണറും ചാന്‍ലറുമായി തനിക്ക് ഏറെ വേദയുണ്ടാക്കിയ ദിനമാണെന്നു ധന്‍കര്‍ പ്രതികരിച്ചു. പശ്ചിമ ബംഗാളില്‍ ക്രമസാധാനം പൂര്‍ണമായും തകര്‍ന്നു. വിദ്യാഭ്യാസ രംഗത്തെ പോലും പ്രതിഷേധത്തിന് ആയുധമാക്കുകയാണ് ചിലരെന്നും അദ്ദേഹം.
പശ്ചിമബംഗാളിലെ ഉന്നത വിദ്യാഭ്യാസ പരിഷ്‌ക്കരണത്തിനായി ശ്രമിക്കുന്ന ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ച് മമത ബാനര്‍ജി പല തവണ രംഗത്തെത്തിയിരുന്നു. ഉന്നതാധികാരസമിതി യോഗത്തിനെത്തിയ ഗവര്‍ണറെ ഇടത് വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. രണ്ടാമത് ഗവര്‍ണര്‍ രാജ്ഭവനില്‍ നിശ്ചയിച്ച യോഗം ഉന്നതാധികാര സമിതി ബഹിഷ്‌ക്കരിച്ചു.ഉന്നതവിദ്യാഭ്യാസ രംഗത്ത് ശക്തമായ നടപടികളുമായി ചാന്‍സലറെന്ന നിലയില്‍ എടുത്ത നടപടികളാണ് ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറെ തടയുന്നതിലേക്ക് എത്തിയത്. ബിരുദ ദാനച്ചടങ്ങിനെത്തിയ ഗവര്‍ണറെ ഒരു മണിക്കൂറോളം തടഞ്ഞുവച്ചു.
സര്‍വ്വകലാശാലകളിലെ സുപ്രധാനമായ നടത്തിപ്പുകളുമായി ബന്ധപ്പെട്ട് ശക്തമായ നിര്‍ദ്ദേശങ്ങളാണ് ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് നല്‍കിയിരുന്നത്. തുടര്‍ന്ന് ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ വച്ചുതന്നെ നടത്താന്‍ നിശ്ചയിച്ച വൈസ് ചാന്‍സലര്‍മാരുടെ യോഗം നടത്താനാകാതെ ഗവര്‍ണര്‍ മടങ്ങി. എന്നാല്‍ മമതയുടെ നിര്‍ദ്ദേശത്തിന് വഴങ്ങി ഉന്നതാധികാര സമിതി രാജ്ഭവനിലേക്ക് യോഗത്തിനായി പോകാതെ ഗവര്‍ണറുടെ അസാന്നിധ്യത്തില്‍ യോഗം കൂടി. ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിന്റെ വിവരങ്ങള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അറിവോടെയാണെന്ന് മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചു.
















