Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സത്യത്തോട് എന്താണിത്ര അസഹിഷ്ണുത?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2019, 05:05 am IST
in Editorial

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജിഹാദ് പ്രഖ്യാപിച്ചിട്ടുള്ളവര്‍ എത്ര മാത്രം നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായാണ് പെരുമാറുന്നത് എന്നതിന്റെ നേര്‍ചിത്രമാണ് തൃശൂര്‍ കേരളവര്‍മ കോളജില്‍ നടമാടിയ എസ്എഫ്‌ഐ ഫാസിസം. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു സെമിനാര്‍ നടത്താന്‍ അനുവാദം നിഷേധിച്ചതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച എബിവിപി പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാര്‍ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അപ്രതീക്ഷിതവും ഏകപക്ഷീയവുമായ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്നു വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എസ്എഫ്‌ഐ ഫാസിസത്തിന്റെ പരീക്ഷണശാലകളിലൊന്നായ കേരളവര്‍മ കോളജ് കാമ്പസിലെ അക്രമത്തിനെതിരെ എബിവിപി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചും പോലീസ് അതിക്രൂരമായി അടിച്ചമര്‍ത്തി.

പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും വന്‍ ഭൂരിപക്ഷത്തോടെയാണ് പാസ്സാക്കിയത്. ബില്‍ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച എല്ലാ ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും സര്‍ക്കാര്‍ മറുപടി പറയുകയും ചെയ്തതാണ്. രാഷ്‌ട്രപതി ഒപ്പുവച്ചതോടെ ബില്‍ നിയമമാവുകയും ചെയ്തു. ഇതിനുശേഷമാണ് ജനാധിപത്യ മര്യാദ പാലിക്കാതെ കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ട് അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ നടത്തുന്നത്. വിഘടനവാദത്തിന്റെ ഈറ്റില്ലങ്ങളായി അറിയപ്പെടുന്ന അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെയും ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെയും വിദ്യാര്‍ത്ഥികളുടെ മതവികാരം കുത്തിയിളക്കി സമരത്തിനിറക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ പേരില്‍ ബാഹ്യശക്തികളെ ഉപയോഗിച്ച് വന്‍തോതില്‍ പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തു. അക്രമം അവസാനിപ്പിക്കണമെന്നും, വിദ്യാര്‍ത്ഥികളാണെന്നതുകൊണ്ട് അക്രമം നടത്താന്‍ അവകാശമില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസുതന്നെ പറഞ്ഞിട്ടും അനുസരിക്കാന്‍ സമരക്കാര്‍ തയ്യാറായില്ല.

സത്യം ജനങ്ങള്‍ അറിയരുത് എന്ന ദുഷ്ടലാക്കാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്കുള്ളത്. അത്യന്തം സുതാര്യമായ ഈ നിയമത്തിനെതിരെ നുണകളുടെ വന്‍മതില്‍ പടുത്തുയര്‍ത്താനാണ് സമരക്കാരുടെ ശ്രമം. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ഇസ്ലാമിക രാജ്യങ്ങളില്‍നിന്ന് പീഡനങ്ങള്‍ സഹിക്കാനാകാതെ വരുന്ന ഹിന്ദുക്കള്‍, ക്രൈസ്തവര്‍, ബുദ്ധമതക്കാര്‍, സിഖുകാര്‍, പാഴ്‌സികള്‍ എന്നിവര്‍ക്ക് പൗരത്വം അനുവദിക്കുന്നതിന്റെ കാലാവധി കുറയ്‌ക്കുന്ന ഭേദഗതിയാണ് നിയമത്തില്‍ വരുത്തിയിട്ടുള്ളത്. നേരത്തെ 11 വര്‍ഷമായിരുന്നത് അഞ്ച് വര്‍ഷമായി കുറച്ചിരിക്കുന്നു. ഭാരതത്തിനകത്തോ പുറത്തോ ഉള്ള മുസ്ലിങ്ങളെ ഇത് ബാധിക്കുന്നില്ല. എന്നിട്ടും നിയമം മുസ്ലിങ്ങള്‍ക്കെതിരാണെന്ന കള്ളം പ്രചരിപ്പിക്കുകയാണ്. ഒരുതരത്തിലുമുള്ള ഭരണഘടനാ ലംഘനവും ഈ വിഷയത്തിലില്ല. പൗരത്വനിയമം ഭാരതത്തിലെ മുസ്ലിങ്ങളെ ബാധിക്കില്ലെന്ന്  ദല്‍ഹി ഷാഹി ഇമാംതന്നെ വ്യക്തമാക്കിയിരിക്കുകയാണ്. എന്നിട്ടും അക്രമം നടത്തി രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് പ്രക്ഷോഭകര്‍ ശ്രമിക്കുന്നത്.

നരേന്ദ്ര മോദി സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് ഇറക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുകയും, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍ തുടരുകയും ചെയ്യുന്നതിന്റെ അമര്‍ഷവും നിരാശയവുമാണ് പ്രതിപക്ഷത്തിന്. ഇതിനാലാണ് മതത്തിന്റെ പേരില്‍ ജനങ്ങളെ ചേരിതിരിച്ച് രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഈ ജിഹാദിന് ചുക്കാന്‍ പിടിക്കുന്നു. മതമൗലികവാദികളെയും തീവ്രവാദികളെയും അവര്‍ രംഗത്തിറക്കിയിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹര്‍ത്താല്‍ നടത്തിയത് ചില മുസ്ലിം സംഘടനകളാണെങ്കിലും ഭരണത്തിന്റെ തണലില്‍  അതിന് കളമൊരുക്കിയതും ഒത്താശ ചെയ്തതും ഇടതുവലതു മുന്നണികളാണ്. നിയമത്തിനെതിരെ സംയുക്ത സമരത്തിന് ഇരുമുന്നണികളും തീരുമാനിച്ചതാണ് തീവ്രവാദികള്‍ക്ക് കരുത്തുപകര്‍ന്നത്. ഹര്‍ത്താലില്‍ മുഴക്കിയ മുദ്രാവാക്യങ്ങള്‍ നട്ടാല്‍ കുരുക്കാത്ത നുണകളായിരുന്നു. ഈ നുണക്കോട്ടകള്‍ തകരാന്‍ പാടില്ല എന്നു കരുതുന്നവരാണ് കേരള വര്‍മ കോളജില്‍ അക്രമം നടത്തിയത്. സത്യത്തോടുള്ള അസഹിഷ്ണുത വച്ചുപൊറുപ്പിക്കാനാവില്ല. ഗീബല്‍സിന്റെയും സ്റ്റാലിന്റെയും ഖൊമേനിയുടെയും ഈ പേരക്കിടാങ്ങളെ ചെറുത്തുതോല്‍പ്പിച്ചേ തീരൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

Kerala

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു
Kerala

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

Kerala

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

പുതിയ വാര്‍ത്തകള്‍

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

ലോക്ഭവനില്‍ സെന്‍സസ് 2027ന്റെ ഒന്നാം ഘട്ടത്തിന്റെ ~ാഗ്ഓഫ് ചടങ്ങില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് സ്വയം വിവരശേഖരണ പ്രക്രിയ
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പൂര്‍ത്തിയാക്കുന്നു

സെന്‍സസിന്റെ ഒന്നാം ഘട്ടം ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.