കുമരകം: പ്രകൃതി ഒരുക്കിയ വര്‍ണ്ണപ്രപഞ്ചം ആസ്വദിക്കാന്‍ കുമരകത്തേക്ക് സഞ്ചാരികള്‍ എത്തിത്തുടങ്ങി. ഈ വര്‍ഷത്തെ ടൂറിസം സീസണിന്റെ ഏറ്റവും തിരക്കേറിയ നാളുകളാണ് സമാഗതമായത്. ക്രിസ്മസും പുവത്സരവും ഒത്തുചേരുമ്പോള്‍ കായലോര ടൂറിസം കേന്ദ്രമായ കുമരകം സഞ്ചാരികളെ കൊണ്ട് നിറയും.
കടല്‍ താണ്ടിയെത്തുന്ന സഞ്ചാരികളെ സ്വീകരിക്കാന്‍ പ്രകൃതിയും ഉടുത്തൊരുങ്ങി. പച്ചവിരിച്ച പാടങ്ങളും വരമ്പുകളും സഞ്ചാരികളെ ഹരം കൊള്ളിക്കും. വേമ്പനാട്ടുകായലിലും ചെറുതോടുകളിലും ഹൗസ് ബോട്ടുകളും വള്ളങ്ങളും സഞ്ചാരികള്‍ക്കായി യാത്ര ഒരുക്കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ മഞ്ഞു പെയ്യുന്ന ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ശൈത്യത്തില്‍ നിന്നു രക്ഷപ്പെടുന്നതിനാണ് സഞ്ചാരികള്‍ കൂട്ടമായി ഉഷ്ണകാലാവസ്ഥയുള്ള ഇവിടേക്ക് പോരുന്നത്.
വെഡിങ് ഡസ്റ്റിനേഷന്‍ എന്ന ഖ്യാതിയിലേക്കും കുമരകം ഉയരുന്നു. കുമരകത്തെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചുള്ള വിവാഹവും സത്കാരവും വര്‍ധിക്കുന്നു. വിവാഹത്തിന് ശേഷമുള്ള ഫോട്ടോഷൂട്ടിനും ധാരാളം പേരെത്തുന്നു. ഇത്തവണ ആമ്പല്‍ വസന്തം കൂടി എത്തിയതോടെ ചെറുതോടുകളും ജലാശയങ്ങളും ഫോട്ടോ ഷൂട്ടിന് പറ്റിയതായി. കൊതുമ്പുവള്ളത്തില്‍ ആമ്പല്പ്പാടത്തിലൂടെയുള്ള യാത്രയ്ക്കാണ് നവദമ്പതികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൂടുതലും തെരഞ്ഞെടുത്തത്.
അതേസമയം, ഉത്തരവാദിത്വ ടൂറിസത്തിന്റെ കേന്ദ്രമായ കുമരകത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോഴും അകലെയാണ്. ശുദ്ധമായ കുടിവെള്ളം, വൃത്തിയുള്ള പരിസരം, നല്ല റോഡുകള്‍ എന്നിവയാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ആവശ്യപ്പെടുന്നത്. പ്ലാസ്റ്റിക് മാലിന്യം നീക്കാന്‍ ഹരിതസേന ഉണ്ടെങ്കിലും സംസ്കരിക്കാന്‍ മാര്‍ഗമില്ല. ചെറുതോടുകള്‍ ആഴംകൂട്ടാനും കഴിഞ്ഞിട്ടില്ല. സഞ്ചാരികള്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും പ്രാഥമികവശ്യങ്ങള്‍ നിറവേറ്റാന്‍ പൊതുയിടം നിര്‍മിക്കണമെന്ന ആവശ്യവും അധികൃതര്‍ നിരാകരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: