Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിയമം കൈയിലെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി;ആദ്യം കലാപം അവസാനിപ്പിക്കണം: ചീഫ് ജസ്റ്റിസ്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 17, 2019, 06:03 am IST
in India

ന്യൂദല്‍ഹി: ദല്‍ഹി തെരുവുകളില്‍ അഴിഞ്ഞാടിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി. വിദ്യാര്‍ത്ഥികളാണെന്ന് കരുതി നിയമം കൈയിലെടുക്കാന്‍ അവകാശമില്ല. ആദ്യം കലാപം അവസാനിപ്പിക്കണമെന്നും എന്നിട്ട് മാത്രം കോടതിയെ സമീപിച്ചാല്‍ മതിയെന്നും ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ നിര്‍ദേശിച്ചു. കോടതിയില്‍ ബഹളം വെയ്‌ക്കാന്‍ ശ്രമിച്ച ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥിയുടെ നടപടിയെയും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. 

ദല്‍ഹി പോലീസ് നടപടിക്കെതിരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിരാ ജയ്‌സിങ്, രാജീവ് ധവാന്‍ തുടങ്ങിയവര്‍ ഇന്നലെ  കോടതിയില്‍ ഹാജരായത്. ജാമിയ മിലിയയിലും അലിഗഡിലും വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്ക് പോലീസ് അക്രമമുണ്ടായെന്നും നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റെന്നും ഇന്ദിരാ ജയ്‌സിങ് കോടതിയെ അറിയിച്ചു. കടുത്ത മനുഷ്യാവകാശ ലംഘനം നടന്നുവെന്നും കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ഇന്ദിരാ ജയ്‌സിങ് ആവശ്യപ്പെട്ടു. അഭിഭാഷകരും പോലീസും ഏറ്റുമുട്ടിയപ്പോള്‍ കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണം പ്രഖ്യാപിച്ചിരുന്നെന്നും ഇക്കാര്യത്തിലും അതുവേണമെന്നുമായിരുന്നു ആവശ്യം.

എന്നാല്‍ ഇതെല്ലാം ചീഫ് ജസ്റ്റിസ് തള്ളിക്കളഞ്ഞു. പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടുള്ള സമരത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കലാപസമാന സാഹചര്യം നിലനില്‍ക്കുന്നത് അവസാനിപ്പിക്കണം. ആര്‍ക്കെങ്കിലും എന്തിനോടെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ക്കെല്ലാം സമാധാനപരമായി സമരം ചെയ്യാന്‍ അവകാശമുണ്ട്. അത്തരം സമരങ്ങളെ കോടതി അംഗീകരിക്കുന്നു, ചീഫ് ജസ്റ്റിസ് ബോബ്‌ഡെ വിശദീകരിച്ചു. 

വിദ്യാര്‍ത്ഥികള്‍ നിരപരാധികളാണെന്നും അനുമതിയില്ലാതെയാണ് പോലീസ് ക്യാംപസില്‍ പ്രവേശി ഇന്ദിരാ ജയ്‌സിങ് ചൂണ്ടിക്കാട്ടിയപ്പോള്‍ ആദ്യം കലാപം അവസാനിപ്പിക്കണമെന്നും കലാപമുണ്ടാകുന്നതെങ്ങനെയന്ന് തങ്ങള്‍ക്ക് അനുഭവമുണ്ടെന്നും കോടതി വിമര്‍ശിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നിയമം കൈയിലെടുക്കാന്‍ അവകാശമില്ല. കലാപം അവസാനിപ്പിക്കണം, കോടതി നിര്‍ദേശിച്ചു. 

ഇതിനിടെയാണ് ജാമിയ മിലിയയിലെ ഒരു വിദ്യാര്‍ത്ഥി സുപ്രീംകോടതിയില്‍ സന്ദര്‍ശക ഗ്യാലറിയില്‍ ഇരുന്ന് ഉച്ചത്തില്‍ ബഹളമുണ്ടാക്കിയത്. പോലീസ് ക്യാമ്പസില്‍ നരനായാട്ട് നടത്തിയെന്നും ബാത്ത് റൂമില്‍ പോലും കയറി മര്‍ദ്ദിച്ചെന്നും വിദ്യാര്‍ത്ഥി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ഇങ്ങനെയല്ല കോടതിയില്‍ വിഷയം അവതരിപ്പിക്കേണ്ട രീതിയെന്നും മിണ്ടാതിരിക്കൂ എന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി. എവിടെയെങ്കിലും നടന്ന ബഹളത്തിന് ഇവിടെക്കിടന്നല്ല ബഹളമുണ്ടാക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു. 

അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാണെന്നും വിരമിച്ച ജഡ്ജിമാരുടെ സംഘത്തെ അവിടേക്ക് അയക്കണമെന്നും അഡ്വ. കോളിന്‍ ഗോണ്‍സാല്‍വസ് കോടതിയെ അറിയിച്ചു. ബസ്സുകള്‍ കത്തിക്കുകയും ഇരുചക്ര വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്യുകയാണെന്നും കലാപം അവസാനിപ്പിക്കണമെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. പൊതു മുതല്‍ നശിപ്പിക്കുമ്പോള്‍ കോടതിയെ സമ്മര്‍ദ്ദത്തിലാക്കി തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും കോടതി അക്രമികള്‍ക്ക് വേണ്ടിയെത്തിയ അഭിഭാഷകരോട് പറഞ്ഞു. 

സമാധാനപരമായ അന്തരീക്ഷത്തില്‍ മാത്രമേ വിഷയം പരിഗണിക്കാനാവൂ. നിലവില്‍ ഇതൊരു ക്രമസമാധാന വിഷയമാണ്. ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാനാവൂമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. നിങ്ങള്‍ സമാധാനപരമായി പ്രതിഷേധ സമരം നടത്തുകയാണെങ്കില്‍ നിങ്ങളെ കേള്‍ക്കാം. തെരുവിലിറങ്ങി നിയമം കൈയിലെടുക്കാനാണ് ശ്രമമെങ്കില്‍ നിങ്ങള്‍ ഞങ്ങള്‍ കേള്‍ക്കില്ല. എന്തു വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. വിഷയം ഇന്ന് സുപ്രീംകോടതി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഫറിന്റെ പെരുമഴയൊരുക്കി കെഎഫ്‌സി; പിന്നാലെ പഴകിയ ചിക്കന്‍ പിടിച്ചെടുത്ത് ആരോഗ്യവിഭാഗം

മലയ്ക്ക് പോകാന്‍ മലയിട്ട രാം ചരണ്‍ നഗ്നപാദനായി എസ്. എസ്. രാജമൗലിയോടൊപ്പം ഒരു പരിപാടിയില്‍ (ഇടത്ത്) രാം ചരണ്‍ പെഡ്ഡി എന്ന സിനിമയില്‍ (വലത്ത്)
India

മലയ്‌ക്ക് മാലയിടുമ്പോള്‍ ചെരിപ്പിടാതെ നടക്കുന്ന ഈ അയ്യപ്പഭക്തനാണോ ബോക്സോഫീസില്‍ 300 കോടി വാരിക്കൂട്ടിയ നായകനെന്ന് അത്ഭുതം

India

ഇന്ത്യൻ വ്യോമാതിർത്തി കടന്നാൽ ഇനി ചാമ്പലാകും ; ശത്രു വിമാനങ്ങൾക്കും , മിസൈലുകൾക്കും താക്കീത് ; കണ്ണിമയ്‌ക്കാത്ത ജാഗ്രതയുമായി വരുന്നു അവാക്സ് നേത്ര

India

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി; തിരുനടയിൽ വെള്ളി വാൾ സമർപ്പിച്ചു

Thiruvananthapuram

കൗൺസിലർ സുഗതൻ ജനകീയ നേതാവ്; അദ്ദേഹത്തെ സംരക്ഷിക്കാൻ ഏത് അറ്റം വരെയും പോകും: കരമന ജയൻ

പുതിയ വാര്‍ത്തകള്‍

യൂറോപ്യന്‍ രാജ്യങ്ങളുടെ വായടപ്പിച്ച് ജയശങ്കര്‍ ഫിന്‍ലാന്‍റില്‍ നടത്തിയ നയതന്ത്ര വിമര്‍ശനങ്ങള്‍ ഇന്ത്യയ്‌ക്ക് കയ്യടി നേടിക്കൊടുക്കുമ്പോള്‍

എൻ ഡി എ സർക്കാരിന്റെ 12വർഷം; മോദി ഭരണത്തിൽ കേരളത്തിൽ വികസനക്കുതിപ്പ്: രാജീവ് ചന്ദ്രശേഖർ

സിപിഐ വഴുതക്കാട് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന രാഹുല്‍ കുമാര്‍ എസ്.ആറിന്റെ നേതൃത്വത്തില്‍ ബിജെപിയില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം

തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ സിപിഐ പ്രവർത്തകർ ബിജെപിയിൽ ചേർന്നു

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഒരാള്‍ കൂടി അറസ്റ്റില്‍

തെന്മല പുനർജനി അഭയകേന്ദ്രത്തിൽ വയോധികർക്ക് ക്രൂര പീഡനം; ഉടമ പിടിയിൽ

ബിജെപി കൗണ്‍സിലര്‍ സുഗതന്‍ (നടുവില്‍) എഎ റഹിമിന്‍റെ നേതൃത്വത്തില്‍ ക്രൂരമായി പീഢിപ്പിക്കപ്പെട്ട പ്രൊഫ. ടി. വിജയലക്ഷ്മി (വലത്ത്)

ബിജെപി കൗണ്‍സിലര്‍ സുഗതനെതിരെ 11 കേസുകളുണ്ടെന്ന് എഎ റഹിം, വെറും 74 ക്രിമിനല്‍ കേസുകളുള്ള ഒരു പുണ്യവാളന്‍ വന്നിരിക്കുന്നു എന്ന് സോഷ്യല്‍ മീഡിയ

പാലക്കാട്ടെ 28 കുട്ടികളുടെ ദുരൂഹ മരണത്തിൽ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

വിജയ്‌യുമായുള്ള വിവാഹം കഴിഞ്ഞോ?തൃഷയുടെ കഴുത്തില്‍ താലിമാല, വിരലില്‍ മോതിരം;സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം

കടലിലെ വാഴ്റവൻ അല്ല, അന്ത കടലയേ ആഴ്റവൻ! ‘ ഹൈ വോൾട്ടേജിൽ വിശാലിന്റെ ‘ മകുടം ‘ ടീസർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.