ആലപ്പുഴ: നാട്ടില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദവും സമാധാന അന്തരീക്ഷവും തകര്‍ക്കുകയെന്ന ലക്ഷ്യവുമായി മുസ്ലിം സംയുക്തവേദിയുടെ പ്രകടനവും പൊതുസമ്മേളനവും. പൗരത്വ ബില്ലിനെതിരെ നടത്തിയ പ്രതിഷേധത്തിന്റെ മറവിലായിരുന്നു കലാപാഹ്വാനം. അത്യന്തം പ്രകോപനപരമായിരുന്നു പ്രകടനത്തിലെ മുദ്രാവാക്യങ്ങള്‍. മത വികാരം ആളിക്കത്തിച്ച് ഭരണകൂടത്തിനും രാജ്യത്തിനും എതിരെ പ്രതികരിക്കുക എന്നതായിരുന്നു ഒരു വിഭാഗത്തിന്റെ ലക്ഷ്യം. നഗരചത്വരത്തില്‍ നടന്ന സമ്മേളനത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ.
ഖുറാനാണ് ഇസ്ലാമിന്റെ അവസാനവാക്കെന്നും, അതിന് അനുസരിച്ച് മാത്രമെ പ്രവര്‍ത്തിക്കുകയുള്ളു എന്നും, ശത്രുക്കളെ നേരിടുക പ്രവാചകന്‍ കാട്ടിത്തന്ന മാര്‍ഗത്തിലൂടെയായിരിക്കുമെന്നും ചില പ്രാസംഗികര്‍ മുന്നറിയിപ്പു നല്‍കി. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്കെതിരെ ഭീഷണി മുഴക്കാനും ഇവര്‍ തയാറായി. എന്നാല്‍ കുപ്രചാരണങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്ന മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കും അഭിവാദ്യം അര്‍പ്പിക്കാനും മറന്നില്ല. നഗരസഭാ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോനായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍.
പോലീസിനെ സാക്ഷി നിര്‍ത്തിയായിരുന്നു ഇക്കൂട്ടരുടെ പ്രകോപനം. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് പല പള്ളികളിലും പൗരത്വ ബില്‍ മുസ്ലിമിനെതിരാണെന്നും കുപ്രചരണം അഴിച്ചുവിട്ടിരുന്നു. അടുത്ത ദിവസം ചില മുസ്ലിം സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനു മുന്നോടിയായി ജനങ്ങളില്‍ ഭീതി പരത്തുക എന്നതായിരുന്നു ഒരു വിഭാഗത്തിന്റ ലക്ഷ്യം.
നേരത്തെ കശ്മീരില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടതിന്റെ പേരില്‍ ആലപ്പുഴയില്‍ നടത്തിയ പ്രകടനത്തില്‍ കശ്മീരികള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തിരുന്നു. വരും ദിവസങ്ങളില്‍ നാട്ടിലെ സമാധാന അന്തരീക്ഷം ചില മതതീവ്രവാദ സംഘടനകള്‍ ആസൂത്രിതമായി തകര്‍ക്കുമോയെന്ന ആശങ്കയിലാണ് പൊതുജനം.
















