Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മതം സര്‍ക്കാരിനെ മയക്കുന്ന കറുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2019, 05:00 am IST
inEditorial

അടിമുടി മതേതരം എന്നാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായിട്ടുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ അവകാശവാദം. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നാണ് കമ്മ്യൂണിസ്റ്റ് ആചാര്യനായിരുന്ന കാള്‍ മാര്‍ക്‌സിന്റെ നിരീക്ഷണം. ആ നിരീക്ഷണത്തെ പിന്‍പറ്റിയായിരുന്നു പില്‍ക്കാല കമ്മ്യൂണിസ്റ്റുകളുടെ നിലപാടുകളും. എന്നാലിപ്പോള്‍ ഒരു പ്രത്യേക മതവിഭാഗത്തിന് വേണ്ടി എന്തു വിട്ടുവീഴ്ചയ്‌ക്കും തയാറായിരിക്കുകയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍. മദ്രസകള്‍ പരിപോഷിപ്പിക്കുന്നതിനായി ഈ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന സമീപനം അമ്പരപ്പും ആശങ്കയും ഉളവാക്കുന്നു. 

മദ്രസ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മദ്രസ അധ്യാപകന് 6000 രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പെന്‍ഷനുമാണ് ലഭിക്കുക. അതേസമയം ക്ഷേത്ര മതപാഠശാല അധ്യാപകന് തുച്ഛമായ 500 രൂപയാണ് ശമ്പളം. മറ്റാനുകൂല്യങ്ങള്‍ ഒന്നും തന്നെയില്ല. സംസ്ഥാന സര്‍ക്കാരിന്റെ വോട്ടുബാങ്ക് പ്രീണനം എത്രത്തോളമെത്തിയെന്നതിന് ഉദാഹരണമാണ് ഇസ്ലാം മതത്തോടുള്ള ഈ ഉദാരസമീപനം. മതം പഠിപ്പിക്കുന്നതിന് സര്‍ക്കാര്‍ തന്നെ വാരിക്കോരി നല്‍കുകയാണിപ്പോള്‍ ചെയ്യുന്നത്. 

കേരളത്തില്‍ 21,638 മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മന്ത്രി കെ.ടി. ജലീല്‍ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇവിടെയെല്ലാം കൂടി രണ്ടുലക്ഷത്തിലേറെ അധ്യാപകരുമുണ്ട്. മാത്രമല്ല, ഇവര്‍ക്കായി ഒരു ക്ഷേമനിധി ബോര്‍ഡിനും രൂപം നല്‍കിയിട്ടുണ്ട്. പെന്‍ഷന്‍, ചികിത്സ ആനുകൂല്യം, മക്കളുടെ വിവാഹ ധനസഹായം, വനിത അംഗങ്ങള്‍ക്കുള്ള പ്രസവാനുകൂല്യം എന്നിവ വേഗത്തില്‍ ലഭ്യമാക്കുന്നതിനായാണ് ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്. 

ഇസ്ലാം മതതത്വങ്ങള്‍ ആ വിഭാഗത്തിലുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതിനാണ് മദ്രസകള്‍ സ്ഥാപിതമായിരിക്കുന്നത്. ആ മതം നിഷ്‌കര്‍ഷിക്കുന്ന കാര്യങ്ങള്‍ അവിടെ പഠിക്കുന്ന കുട്ടികള്‍ പാലിച്ചില്ലെങ്കില്‍ അവര്‍ക്കെതിരെ കടുത്ത നടപടികളാണ് മദ്രസ അധികൃതര്‍ സ്വീകരിക്കാറുള്ളത്. ഒരു ഹൃസ്വചിത്രത്തില്‍ പൊട്ടുതൊട്ട് അഭിനയിച്ചു എന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ മദ്രസയില്‍ നിന്നും പുറത്താക്കിയ സംഭവം കഴിഞ്ഞ വര്‍ഷമാണ് നടന്നത്. അത്തരത്തില്‍ സങ്കുചിതമായ ചിന്താഗതിയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയല്ലേ യഥാര്‍ത്ഥത്തില്‍ മദ്രസകള്‍ ചെയ്യുന്നത്?

തങ്ങളുടേത് മതേതര സര്‍ക്കാര്‍ ആണെന്ന് അവകാശപ്പെടുന്ന പിണറായി വിജയന്‍ ഹിന്ദു സംസ്‌കാരം പഠിപ്പിക്കുന്നതിന് എത്രത്തോളം പ്രോത്സാഹനം നല്‍കുന്നുണ്ട് എന്നുകൂടി ചിന്തിക്കണം. തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴില്‍ 183 മതപാഠശാലകളും, മറ്റ് ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴില്‍ അവ നാമമാത്രം ആണെന്നുമാണ് കണക്കുകള്‍. ഹിന്ദു സമൂഹത്തില്‍ മതപഠനം മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളുടേത് പോലെ നിര്‍ബന്ധമല്ല. മതബോധം നേടിയില്ലെങ്കില്‍ ഹിന്ദുക്കള്‍ക്ക് യാതൊരു വിധ വിലക്കുകളും ആരും ഏര്‍പ്പെടുത്താറുമില്ല. പക്ഷേ ക്ഷേത്ര മതപാഠശാലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും മദ്രസ അധ്യാപകര്‍ക്ക് തുല്യമായ വേതനം നല്‍കുകയല്ലേ വേണ്ടത്. ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മതപാഠശാലകളിലെ അധ്യാപകര്‍ക്ക് ദേവസ്വം ബോര്‍ഡാണ് നിലവില്‍ വേതനം നല്‍കുന്നത്. അത് ഒരര്‍ത്ഥത്തില്‍ ഹൈന്ദവ സമൂഹത്തിന്റെ പണമാണ്. 

മദ്രസ അധ്യാപകരുടെ ക്ഷേമം കണക്കാക്കി പലിശ രഹിത ഭവന വായ്‌പ വരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. വാസ്തവത്തില്‍ മദ്രസ അധ്യാപകര്‍ക്ക് വേണ്ടി ഇത്രയേറെ ആനുകൂല്യങ്ങള്‍ നല്‍കുന്നുവെങ്കില്‍ അതിനെ പ്രീണനം എന്നല്ലാതെ മറ്റെന്താണ് പറയേണ്ടത്. 

സാമ്പത്തിക പരാധീനത കൊണ്ട് നട്ടം തിരിയുന്ന അവസ്ഥയിലാണ് സംസ്ഥാനം. കോടിക്കണക്കിന് രൂപ മദ്രസ അധ്യാപകര്‍ക്കുള്ള ശമ്പളയിനത്തില്‍ പൊതുഖജനാവില്‍ നിന്നും നല്‍കേണ്ടി വരുന്നത് പ്രതിസന്ധിയ്‌ക്ക് ആക്കം കൂട്ടും. തീവ്രമതബോധം വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്ന മദ്രസകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് വേതനം നല്‍കുന്നതിന് ഒരു ബദല്‍മാര്‍ഗമാണ് സര്‍ക്കാര്‍ തേടേണ്ടത്. വഖഫ് ബോര്‍ഡിന് കീഴിലുള്ള സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം മദ്രസ അധ്യാപകര്‍ക്ക് വേതനം നല്‍കുന്നതിന് പ്രയോജനപ്പെടുത്തുന്ന കാര്യം ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കണം. അതല്ലാതെ സമൂഹത്തിനാകെ പ്രയോജനം ലഭിക്കേണ്ട പദ്ധതികള്‍ക്ക് വേണ്ടി പണം ചിലവഴിക്കാതെ മതം പഠിപ്പിക്കുന്നതിന് വേണ്ടി കോടികള്‍ ചിലവഴിക്കുന്നത് അനീതിയാണ്. മതം അപ്പോള്‍ മനുഷ്യനെയല്ല സര്‍ക്കാരിനെ മയക്കുന്ന കറുപ്പാണ് എന്ന് പറയേണ്ടുന്ന അവസ്ഥയാണിപ്പോളുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

India

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

Kerala

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

പുതിയ വാര്‍ത്തകള്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.