Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കര്‍മ്മഫലം

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Dec 9, 2019, 05:29 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഒരു പ്രത്യേക കര്‍മ്മ (കര്‍മ്മവര്‍ഗണാ)ത്തിന്റെ ഫലം ഉണ്ടായി അനുഭവിച്ചു കഴിഞ്ഞാല്‍ അത് ആത്മാവില്‍ നിന്നും വേരോടെ നീക്കം ചെയ്യപ്പെടുന്നു. ഈ പ്രക്രിയക്ക് നിര്‍ജരാ എന്നു പറയുന്നു. പുതിയ കര്‍മ്മം ഒന്നും ഉണ്ടായില്ലെങ്കില്‍ നിലവിലുള്ള മറ്റു കര്‍മ്മങ്ങളുടെയും ക്രമത്തിലുള്ള നിവാരണത്താല്‍ ആത്മാവ് കര്‍മ്മദ്രവ്യത്തില്‍ നിന്നും പൂര്‍ണ്ണമായും മുക്തമാകുമായിരുന്നു. പക്ഷേ അനുഭവത്തില്‍ ചില കര്‍മ്മദ്രവ്യങ്ങള്‍ ഇപ്രകാരം നീക്കം ചെയ്യപ്പെട്ടാലും മറ്റു കര്‍മ്മദ്രവ്യങ്ങള്‍ തുടര്‍ച്ചയായി ആത്മാവിലേക്ക് ഒഴുകി എത്തുന്നതു മൂലം അതായത് കര്‍മ്മദ്രവ്യങ്ങളുടെ ഈ നീക്കം ചെയ്യലും ഒട്ടിച്ചേരലും സമകാലികമായി തുടരുന്നതു മൂലം ജീവാത്മാവ് ജന്മമരണങ്ങളാകുന്ന ഭൗതികചക്രത്തില്‍ ചുറ്റിത്തിരിയാന്‍ നിര്‍ബന്ധിതമാകുന്നു. 

ഓരോ വ്യക്തിയുടേയും മരണശേഷം, അല്‍പ്പസമയത്തിനുള്ളില്‍ ആ വ്യക്തിയുടെ ആത്മാവ് കാര്‍മ്മണശരീരത്തോടൊപ്പം പുതിയ സ്ഥലത്ത് എത്തുകയും പുതിയശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. ആ പുതിയ ശരീരത്തിന്റെ വലുപ്പചെറുപ്പമനുസരിച്ച് ആ ആത്മാവ് മുകളില്‍ പറഞ്ഞതുപോലെ തന്റെ വലുപ്പത്തെ ക്രമീകരിക്കുകയും ചെയ്യുന്നു. സാധാരണമായി കര്‍മ്മഫലം ഉണ്ടായി അനുഭവിക്കുന്ന അവസ്ഥക്ക്് ഔദയികം എന്നു പറയുന്നു. ശരിയായ പരിശ്രമത്തിലൂടെ കര്‍മ്മഫലം രൂപപ്പെടുന്നത് തടയാന്‍ കഴിയും. അപ്പോഴും കര്‍മ്മം നിലനില്‍ക്കുന്നുണ്ടാകും. ഈ അവസ്ഥക്ക് ഔപശമികം എന്നു പറയുന്നു. കര്‍മ്മഫലം മാത്രമല്ല കര്‍മ്മവും നശിപ്പിക്കപ്പെടുന്ന അവസ്ഥക്ക് ക്ഷായികം എന്നാണു പേര്. ഈ അവസ്ഥയില്‍ നിന്നാണ് മോക്ഷം ലഭിക്കുന്നത്. നല്ലവരായ ചില മനുഷ്യരുടെ ചില കര്‍മ്മങ്ങള്‍ നശിച്ചു കാണും, ചില കര്‍മ്മങ്ങള്‍ നിര്‍വീര്യമാക്കപ്പെട്ടിരിക്കും. പക്ഷേ ചിലത് ജാഗ്രത്തായിരിക്കും. ഈ നാലാമത്തെ അവസ്ഥക്ക് ക്ഷായോപശമികം എന്നു പറയുന്നു.

കര്‍മ്മ,  സ്രവ, നിര്‍ജരാദികള്‍ ദേവന്മാര്‍, മനുഷ്യര്‍, മൃഗങ്ങള്‍, പ്രാണികള്‍ എന്നിങ്ങനെയുള്ള പല തരം യോനികളിലുള്ള ജന്മ, പുനര്‍ജന്മങ്ങളിലൂടെ ഈ പ്രപഞ്ചപ്രക്രിയയുടെ വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍ക്കുനാം നിര്‍ബന്ധിതമാകുന്നത് കര്‍മ്മം കാരണം ആണ് എന്നുനാം കണ്ടു. ഈ കര്‍മ്മങ്ങളാകട്ടെ അതിസൂക്ഷ്മങ്ങളായ ദ്രവ്യകണികകള്‍ ആണ്. ഈ കര്‍മ്മകണികകളുടെ ആത്മാവിലേക്കുള്ള സംക്രമണത്തെ ആണ് ആസ്രവം എന്ന് ഈ ദര്‍ശനത്തില്‍ പറയുന്നത്. ശരീരം, മനസ്സ്, വാക്ക് എന്നീ മൂന്നിലൂടെ ആണ് കര്‍മ്മം ഉണ്ടാകുന്നത്. ഒരു തടാകത്തിലേക്ക് വെള്ളം ഒഴുകി എത്തുന്ന ചാലുകള്‍ പോലെ കര്‍മ്മം ആത്മാവിലേക്ക് ഒഴുകി എത്തുന്ന ചാലുകളാണ് ഈആസ്രവങ്ങള്‍. ഈ ചാലുകളും കര്‍മ്മവും രണ്ടും രണ്ടാണ്. ആസ്രവം ഭാവാസ്രവം എന്നും കര്‍മ്മാസ്രവം എന്നും രണ്ടു തരത്തിലുണ്ട്. കര്‍മ്മകണികകള്‍ ആത്മാവിലെത്താന്‍ ഇടയാക്കുന്ന ബുദ്ധിവ്യാപാര (ചിന്തകള്‍)ങ്ങള്‍ ആണ് ആദ്യത്തേത്.കര്‍മ്മാസ്രവങ്ങളാകട്ടെ ആത്മാവില്‍ കര്‍മ്മകണികകളുടെ യഥാര്‍ത്ഥപ്രവേശനം തന്നെ ആണ്. 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

Kerala

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു

India

പാക് ഡ്രോണ്‍ ആക്രമണശ്രമത്തിന് തിരിച്ചടിയുമായി ഇന്ത്യ

India

പാക് ഡ്രോണുകളെത്തിയത് ഇന്ത്യയിലെ 26 നഗരങ്ങളില്‍, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

India

“ഇന്ത്യയ്‌ക്കൊപ്പം ഒന്നിച്ച് ഞങ്ങള്‍ നില്‍ക്കും”- കരീന, കത്രീനകൈഫ്, ദീപികാപദുകോണ്‍….ബോളിവുഡ് വനിതകള്‍ സിന്ദൂരം മായ്ച്ചതിനെതിരെ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍….: നടന്‍ ജയസൂര്യ

തൃശൂരില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു

തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ വെടിവയ്‌പ്പില്‍ ജവാന് വീരമൃത്യു

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

ഇന്ത്യ – പാക് സംഘര്‍ഷം: സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഒഴിവാക്കും

ജമ്മു കശ്മീരിലും പഞ്ചാബിലും രാജസ്ഥാനിലും ഗുജറാത്തിലും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും. പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ വെടിവെച്ചിട്ട ചൈനയുടെ പിഎല്‍15 എന്ന മിസൈലിന്‍റെ അവശിഷ്ടങ്ങള്‍.

പാകിസ്ഥാന് ആയുധം കൊടുത്ത് സഹായിക്കുന്ന ചൈനയുടെ വക്താവ് പറയുന്നു:”ചൈന തീവ്രവാദത്തിനെതിരാണ്”; ചിരിച്ച് മണ്ണുകപ്പി ലോകം

പാകിസ്ഥാന്‍ ഇന്നലെ നടത്തിയ ആക്രമണം ഇന്ത്യ സ്ഥിരീകരിച്ചു, ഫലപ്രദമായി തടഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies