Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉദ്യോഗാര്‍ത്ഥികള്‍ ദുരിതത്തില്‍

ഹരികുമാര്‍ കെ.ഡി by ഹരികുമാര്‍ കെ.ഡി
Dec 6, 2019, 06:08 am IST
in Kerala

 

കോട്ടയം: അധ്യാപക യോഗത്യാ പരീക്ഷയായ കെ-ടെറ്റ് ഉദ്യോഗാര്‍ത്ഥികളെ വലയ്‌ക്കുന്നു. മികവുറ്റ മാര്‍ക്ക് കൈവരിച്ചാലും പാസാകാതെ വരുന്ന സ്ഥിതിവിശേഷം സംസ്ഥാനത്തെ ആയിരത്തിലധികം അധ്യാപകരെ തീരാ ദുരിതത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. 

ബിഎഡ്, ഡിഎഡ് (ടിടിസി) എന്നീ യോഗ്യതകള്‍ക്ക് പിന്നാലെ മുന്നാക്ക വിഭാഗ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് കെ-ടെറ്റ് പരീക്ഷ ഇരുട്ടടിയായിരിക്കുന്നത്. കെ-ടെറ്റ് പരീക്ഷയില്‍ ജനറല്‍ വിഭാഗത്തിന് 60 ശതമാനം, ഒബിസിക്ക് 55 ശതമാനം എന്നിങ്ങനെയാണ് പാസ് മാര്‍ക്ക്.

അധ്യാപക യോഗ്യതയ്‌ക്കുള്ള സെറ്റ്, എംഫില്‍, എംഎഡ് തുടങ്ങിയ പരീക്ഷകള്‍ ജയിക്കാന്‍ നിലവില്‍ 50 ശതമാനം മാര്‍ക്ക് മതി. എന്നാല്‍, പ്രൈമറി, ഹൈസ്കൂള്‍ വിഭാഗത്തിലള്ള കെ-ടെറ്റ് കാറ്റഗറി ഒന്ന്, രണ്ട്, മുന്ന് പരീക്ഷകളില്‍ മാത്രം 55 ശതമാനം, 60 ശതമാനം മാര്‍ക്ക് നേടണം. ഒരേ വിഭാഗത്തില്‍പ്പെട്ട പരീക്ഷകളില്‍ വ്യത്യസ്ത പാസ് മാര്‍ക്ക് നേട ണമെന്നത് അനീതിയാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ടിടിസി-ഡിഎഡ് അധ്യാപക കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനും കോഴ്‌സ് പാസാകാനും 50 ശതമാനം മാര്‍ക്ക് മതി. എന്നാല്‍, അധ്യാപക യോഗ്യത പരീക്ഷകളിലൊന്നായ കെ-ടെറ്റ് പാസാകാന്‍ വേണ്ടത് 60 ശതമാനം മാര്‍ക്കും. ഈ വിവേചനം പലതവണ ചൂണ്ടിക്കാട്ടിയിട്ടും പരിഹരിക്കാമെന്ന മറുപടിയല്ലാതെ നടപടി ഉണ്ടാകുന്നില്ലെന്നാണ് പരാതിക്കാരുടെ ആക്ഷേപം.

ആദ്യകാലത്ത് 60 ശതമാനമാണ് ഈ പരീക്ഷയില്‍ ജയിക്കാന്‍ പൊതുവായി വേണ്ടിയിരുന്നത്. എന്നാല്‍ റിസള്‍ട്ട് പ്രഖ്യാപിച്ചയുടന്‍ പിന്നാക്ക വിഭാഗത്തിന് മാത്രമായി 55 ശതമാനമായി കുറച്ചു. ഇതിലൂടെ പരാജയപ്പെട്ടവരും യോഗ്യത നേടി ജോലിയില്‍ അംഗീകാരം ഉറപ്പിച്ചു. അധ്യാപക സംഘടനകളൊന്നും ഈ വിഷയം ഏറ്റെടുത്തില്ല. കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ പരീക്ഷയില്‍ 55 ശതമാനത്തില്‍ കൂടു തല്‍ മാര്‍ക്ക് ലഭിച്ചിട്ടും പാസാകാതെ നില്‍ക്കേണ്ടിവന്ന  അധ്യാപിക മറ്റ് മാര്‍ഗങ്ങളില്ലാതെ ആത്മഹത്യ ചെയ്തു. ഇതേപോലെ കെ-ടെറ്റ് വിജയിക്കാത്തതിനാല്‍ അധ്യാപക അംഗീകാരം ലഭിക്കാതെ ആയിരത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ ആത്മഹത്യയുടെ വക്കിലാണെന്ന ഭീഷണിയും ഉയരുന്നുണ്ട്.

കെ-ടെറ്റ് പരീക്ഷയില്‍  50 ശതമാനത്തിലധികം മാര്‍ക്ക് നേടിയിട്ടും പാസാകാന്‍ കഴിയാതെ സംസ്ഥാനത്ത് ഒരുകൂട്ടം അധ്യാപകര്‍ നില്‍ക്കുമ്പോള്‍ അതില്‍ കുറവ് മാര്‍ക്ക് ലഭിച്ചവര്‍ ശമ്പളവും അലവന്‍സും കൈപ്പറ്റി സര്‍വീസില്‍ തുടരുകയാണെന്നത് വൈരുധ്യമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ഷങ്ങളായി അംഗീകാരം ലഭിക്കാത്തതിനെ തുടര്‍ന്ന്അധ്യാപകര്‍ സംസ്ഥാനത്തെ എംഎല്‍എമാര്‍, മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ തുടങ്ങിയവരെ നേരില്‍ക്കണ്ട് നിവേദനം നല്‍കിയിട്ടും കൃത്യമായ മറുപടിയോ നടപടിയോ ഉണ്ടായില്ല. 

എല്‍പിഎസ്എ, യുപിഎസ്എ പരീക്ഷയ്‌ക്ക് അപേക്ഷിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ യോഗ്യതയുമുള്ള അഭ്യസ്തവിദ്യരായിട്ടും അയോഗ്യരാകുന്ന നടപടികള്‍ ഉദ്യോഗാര്‍ത്ഥികളില്‍ മാനസിക സംഘര്‍ഷം കൂട്ടുകയാണ്. രണ്ടായിരത്തഞ്ഞൂറോളം അധ്യാപക തസ്തികയിലേക്ക് പിഎസ്‌സി അപേക്ഷ വിളിക്കാനിരിക്കുകയാണ്. എന്നാല്‍, കെ-ടെറ്റ് ഒരു വിലങ്ങുതടിയാണ്. ഇത് പാസാകാത്തവര്‍ക്ക് അപേക്ഷിക്കാന്‍ സാധ്യമല്ല. ഇത് സാമൂഹ്യനീതി നിഷേധിക്കുന്നതാണെന്നാണ് അവസരം നഷ്ടപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

Kerala

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)
Kerala

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

പുതിയ വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.