Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നമ്പര്‍വണ്‍ കേരളം നമ്പാനാവാത്തതോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2019, 03:00 am IST
inEditorial

നമ്പര്‍വണ്‍ കേരളത്തില്‍ നിന്ന് അനുദിനം കേള്‍ക്കുന്നതൊന്നും നമ്പര്‍വണ്‍ അല്ലെന്നത് എത്ര വേദനാജനകമാണ്. എല്ലാ കാര്യങ്ങളിലും നമ്മള്‍ മുമ്പിലാണെന്ന് സര്‍ക്കാരും അല്ലാത്തവരും നിരന്തരം കൊട്ടിഘോഷിക്കുമ്പോള്‍ അതിന്റെ പിന്നില്‍ ദൈന്യതയുടെയും വേദനയുടെയും എത്രയെത്ര സംഭവഗതികളാണുള്ളത്. അതൊന്നും ശ്രദ്ധിക്കാനും കൈത്താങ്ങ് നല്‍കാനും കഴിഞ്ഞില്ലെങ്കില്‍ ഈ പ്രചാരണ ഘോഷങ്ങള്‍ക്കെന്ത് ഗുണം?

   ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ടവരെക്കുറിച്ച് തരിമ്പു പോലും നമ്മള്‍ അന്വേഷിക്കുന്നില്ലെങ്കില്‍ മനുഷ്യരൂപം പൂണ്ടിട്ട് കാര്യമില്ലെന്ന് പറയേണ്ടതില്ല. പ്രഗല്‍ഭരും മറ്റുമായവരുടെ കാര്യത്തില്‍ ആയിരം പേര്‍ ശ്രദ്ധിക്കാനുള്ളപ്പോള്‍ അരികു ജീവിതങ്ങളെ ആര് സംരക്ഷിക്കും?അത്തരം വേദനാജനകമായ ഒരു വാര്‍ത്തയാണ് തിരുവനന്തപുരം നഗരഹൃദയത്തില്‍ നിന്ന് കഴിഞ്ഞ ദിവസം അറിയാനായത്.ആഹാരം കഴിക്കാനാവാതെ മണ്ണു തിന്നേണ്ടിവന്ന കുഞ്ഞു മക്കളുടെ സ്ഥിതിയില്‍ നെഞ്ചു പൊട്ടേണ്ടതല്ലേ? ഇത്രയും സൗകര്യങ്ങളും സംവിധാനങ്ങളും ഉണ്ടായിട്ടും എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് ഓരോരുത്തരും സ്വയം ചോദിച്ച് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇല്ലെങ്കില്‍ കരാളമായ മുഖമാവും ലോകത്തിനു മുമ്പില്‍ കേരളത്തിന്റേതായുണ്ടാവുക.

   പറക്കമുറ്റാത്ത മക്കളുമായി അമ്മയും അച്ഛനും പൊതുനിരത്തിനോരത്ത് റക്‌സിന്‍വലിച്ചുകെട്ടി നാളിതുവരെ കഴിഞ്ഞുകൂടുമ്പോഴും അതിസാങ്കേതികയുടെ സങ്കീര്‍ണവഴികള്‍ തേടിപ്പിടിക്കാനായിരുന്നു ഇവിടത്തെ ഭരണാധികാരികളും അവരുടെ ഉദ്യോഗസ്ഥവൃന്ദവും ഔത്സുക്യം കാണിച്ചത്.’ തുടുത്ത ആപ്പിളിന്റെ ഉള്ള് കെട്ടിരിക്കും’ എന്ന ലോകപ്രശസ്ത നാടകകൃത്തിന്റെ നിരീക്ഷണം എത്ര ശരിയാണെന്ന് ഇപ്പോള്‍ മനസ്സിലാവുന്നു.ഇതിനെ പരാമര്‍ശിച്ചല്ലെങ്കിലും ഹൈക്കോടതി നടത്തിയ അഭിപ്രായപ്രകടനം ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. റോമാനഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ചുരസിച്ച നീറോ ചക്രവര്‍ത്തിയുടെ പിന്മുറക്കാരാവുകയാണ് ഇവിടത്തെ ഭരണക്കാരും അവരുടെ ഒത്താശക്കാരും.

   എരിയുന്ന വയറിന് ഇത്തിരി ഭക്ഷണം കൊടുക്കാനും തല ചായ്‌ക്കാന്‍ ഒരു കൂരയെങ്കിലും നല്‍കാനും കഴിയാത്തവര്‍ ഏത് ലോകരാജ്യം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ മനസ്സിലാക്കിയിട്ടും എന്തു കാര്യം? ഭരണകൂടത്തിന്റെ മൂക്കിനു താഴെ ഇത്ര ദയനീയമായ സംഭവഗതികളുണ്ടായിട്ടും അതറിഞ്ഞില്ല എന്നാണെങ്കില്‍ ഇവിടെ ഭരണസംവിധാനം ഉണ്ടെന്ന് എങ്ങനെ പറയാനാവും? ഭരണകൂടം എന്നതു തന്നെ ഒരാളോ രണ്ടാളോ ചേര്‍ന്നുള്ള സംവിധാനമല്ലെന്ന് വ്യക്തമാണ്.

   ഓരോരോ വകുപ്പിനും അതിന്റേതായ നടപടി ക്രമങ്ങളും മറ്റുമുണ്ട്. എന്നാല്‍ ഒന്നും നേരാംവണ്ണം പ്രവര്‍ത്തിക്കുന്നില്ല എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ജനപ്രതിനിധികളും ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പാലിച്ചോ എന്നതും ശ്രദ്ധിക്കേണ്ടതാണ്.ഭരണകൂടത്തിലെ നിശ്ചിതയാളുകള്‍ക്ക് മാത്രമാണ് ഇതിന്റെയൊക്കെ ഉത്തരവാദിത്തം എന്നു പറയാനാവില്ല. അതേ സമയം വേണ്ട രീതിയില്‍ കാര്യങ്ങള്‍ നീക്കാനുള്ള ശ്രദ്ധ തുലോം പരിമിതമായിരുന്നു എന്നത് വ്യക്തമാണ്. പ്രസംഗവും ആരോപണ പ്രത്യാരോപണ നാടകങ്ങളും മറ്റും നാടിന്റെ സ്പന്ദനങ്ങള്‍ അറിയാന്‍ ഇടവരുത്തില്ലെന്ന് ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ അറിയണം.പാര്‍ട്ടിനേട്ടവും സ്വന്തം നേട്ടവും നോക്കുന്ന തിരക്കില്‍ സാധാരണക്കാരും നിസ്സഹായരും പുറമ്പോക്കില്‍ ആയാല്‍ ആര്‍ക്കെന്ത് ചേതം? എന്ന മനോഭാവമാണെങ്കില്‍ ഇതിനെക്കാള്‍ ഭീകരമായ അവസ്ഥയാവും ഭാവിയില്‍ ഉണ്ടാവുകയെന്ന് ഓര്‍മപ്പെടുത്തുകയാണ്. സാധാരണ മനുഷ്യരുടെ സ്ഥിതിയറിയാന്‍ വിമാനമേറി അവിടെ നിന്ന് നോക്കിയാല്‍ മതിയെന്ന നികൃഷ്ട രാഷ്‌ട്രീയ നിലപാടു മാറ്റാന്‍ ഈ ദയനീയ സംഭവം വഴിവെച്ചെങ്കില്‍ എന്നേ ഞങ്ങള്‍ക്കു പറയാനുള്ളൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

India

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

Kerala

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

പുതിയ വാര്‍ത്തകള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.