Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാരതീയ കാവ്യസംസ്‌കൃതിയുടെ അഗ്‌നി വ്രതശുദ്ധിയോടെ അണയാതെ സൂക്ഷിക്കുന്ന കവി

ഭരണകര്‍ത്താക്കളെപ്പോലും വിനീതവിധേയരാക്കാന്‍ ഋഷിമാര്‍ക്ക് കഴിഞ്ഞിരുന്നു. അവരുടെ ജീവിത ദര്‍ശനമാണ് ആര്‍ഷഭാരത സംസ്‌കാരം. അതിന്റെ ഉത്തമപ്രതിനിധിയാണ് അക്കിത്തം.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Nov 30, 2019, 11:56 am IST
in Samskriti

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ ആര്‍ഷദര്‍ശന പുരസ്‌ക്കാരം ആര്‍ക്കു നല്‍കണം എന്നു ചിന്തിച്ചപ്പോള്‍ വന്ന ഒരേയൊരു പേര് അക്കിത്തമാണ്. സന്തോഷ വിവരം അറിയിക്കാന്‍ പുരസ്‌ക്കാര നിര്‍ണ്ണയ സമിതി അധ്യക്ഷന്‍ സി.രാധാകൃഷ്ണന്‍ , സാഹിത്യവേദി കോ ഓര്‍ഡിനേറ്റര്‍ കെ രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ക്കൊപ്പം  കുമരനല്ലൂരിലെ അക്കി്ത്തത്തിന്റെ മനയില്‍ എത്തിയത് ജ്ഞാനപീഠ പുരസക്കാര നിര്‍ണ്ണയ സമയത്തായിരുന്നു.  സി രാധാകൃഷ്ണന്‍ കൂടി അംഗമായിരുന്ന അന്നത്തെ ജ്ഞാനപീഠ പുരസക്കാര സമിതി അക്കിത്തത്തെ തെരഞ്ഞെടുക്കുമെന്ന് കരുതി. അത്തരമൊരു സൂചന സി രാധാകൃഷ്ണന്‍ നല്‍കുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞ് ജ്ഞാനപീഠം പ്രഖ്യാപിച്ചപ്പോള്‍ പേര് വന്നത് അക്കിത്തത്തിന്റേതായിരുന്നില്ല. അന്ന് അക്കിത്തത്തേക്കാള്‍ ദു:ഖം എനിക്കുണ്ടായി. ജ്ഞാനപീഠം കിട്ടുന്നതിന് മുന്‍കൂര്‍ അഭിനന്ദനം പറഞ്ഞതായിരുന്നു കാരണം.

ഡോ.എം.ലീലാവതി, സി രാധാകൃഷ്ണന്‍ , മാടമ്പ് കുഞ്ഞുകുട്ടന്‍, ശ്രീകുമാരന്‍ തമ്പി, വി.മധുസൂധനന്‍നായര്‍, ജി. പ്രഭ .പി നാരായണക്കുറുപ്പ്, ആലങ്കോട് ലീലാകൃഷ്ണന്‍  തുടങ്ങിയ പ്രതിഭകളെയെല്ലാം അണിനിരത്തി തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍ ആര്‍ഷദര്‍ശന പുരസ്‌ക്കാരം ചടങ്ങ് സംഘടിപ്പിക്കാനായപ്പോളാണ് വിഷമം അല്പം മാറിയത്. ശാരീരിക  പ്രശ്‌നങ്ങള്‍ അധികമുണ്ടായിട്ടും അക്കിത്തം നേരിട്ടെത്തി പുരസക്കാരം സ്വീകരിച്ചു.

രണ്ടാമതൊരു തവണകൂടി അക്കിത്തത്തിന് പുരസക്കാരം നിര്‍ണ്ണയിക്കുന്നതില്‍ ഭാഗമാകാനുള്ള ഭാഗ്യമുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ ജന്മഭൂമി ലജന്‍ഡ് ഓഫ് കേരള പുരസ്‌ക്കാരമായിരുന്നു അത്.  കേന്ദ്ര സംസ്ഥാന മന്ത്രിമാരും മമ്മൂട്ടയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങളും പങ്കെടുത്ത ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കാനുമായി.

മലയാള സാഹിത്യരംഗത്ത് രാമാനുജനെഴുത്തച്ഛന്റെ സര്‍ഗ്ഗ പാരമ്പര്യം നിലനിര്‍ത്തിപ്പോന്ന മഹാകവികളെ പ്രതിധാനം ചെയ്ത്, അവരുടെ ദീപ്തമായ സ്മരണ ഇന്നും കേരളമനസ്സില്‍ ഉണര്‍ത്തുന്ന ആധുനികകവികളുടെ ശ്രേണിയില്‍ അഗ്രിമസ്ഥാനത്തു പ്രതിഷ്ഠ നേടിയിരിക്കുന്ന മഹാകവിയാണ് അക്കിത്തം. ഭാരതീയ കാവ്യസംസ്‌കൃതിയുടെ അഗ്‌നി അക്കിത്തം വ്രതശുദ്ധിയോടെ അണയാതെ സൂക്ഷിക്കുന്നു. മഹാകവിത്രയത്തെ തുടര്‍ന്ന് ഇടശ്ശേരിയിലൂടെയും വൈലോപ്പിള്ളിയിലൂടെയും ഒഴുകിവന്ന കവിതാപ്രവാഹത്തിന്റെ ഇന്നത്തെ പ്രതിനിധി എന്ന നിലയില്‍ അക്കിത്തം നാളെയുടെ വഴികാട്ടിയാണ്.

ശ്രീമല്‍മഹാഭാഗവതത്തിന്റെ വൃത്താനുവൃത്ത പദാനുപദ പരിഭാഷയിലൂടെ നേരിട്ടും സ്വകാവ്യങ്ങളുടെ അന്തര്‍ധാരയായും ഭാരതീയദര്‍ശനത്തിന്റെ പരിമളം പ്രസരിപ്പിക്കുന്നതിന് അക്കിത്തം തന്റെ ഇത:പര്യന്തമുള്ള സാര്‍ത്ഥകജീവിതത്തില്‍ അവിശ്രമം അനുസ്യുതം പരിശ്രമിച്ചുപോരുന്നു. ഋഷിമാരുടെ ജീവിതദര്‍ശനമാണ് അക്കിത്തത്തിന്റെ കവിതയുടെ കാതല്‍.  ഭരണകര്‍ത്താക്കളെപ്പോലും വിനീതവിധേയരാക്കാന്‍ ഋഷിമാര്‍ക്ക് കഴിഞ്ഞിരുന്നു. അവരുടെ ജീവിത ദര്‍ശനമാണ് ആര്‍ഷഭാരത സംസ്‌കാരം. അതിന്റെ ഉത്തമപ്രതിനിധിയാണ് അക്കിത്തം. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ഭരണകര്‍ത്താക്കള്‍ക്കുള്ള ഉപദേശമാണ്.

കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് രൂപംകൊണ്ട അധികാരകേന്ദ്രങ്ങളെ കൂസാത്ത നിസ്വന്റെ പ്രതികരണങ്ങളാണ് മഹാകവി അക്കിത്തത്തിന്റെ കവിതകളുടെ തന്റേടമായി വിലയിരുത്തപ്പെട്ടത്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലൂടെ കേരളത്തെ ആകെ തിരുത്തുകയായിരുന്നു കവി. എഴുത്തുകാരന്റെ ചേരി സര്‍ഗാത്മകതയുടേതാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ അക്കിത്തത്തിന്റെ നേതൃത്വത്തില്‍ തപസ്യ നടത്തിയ സാംസ്‌കാരിക തീര്‍ത്ഥയാത്ര മഹാകവിയിലെ സാമൂഹ്യ സാംസ്‌കാരിക നായകന്റെ തിരനോട്ടമായിരുന്നു. പക്ഷമില്ലാത്തവന്റെ പക്ഷം ഉയര്‍ത്തിപ്പിടിച്ച രചനകളും നിലപാടുകളും കാരണം പലപ്പോഴും പലരും അവഗണിക്കാന്‍ പരിശ്രമിച്ചിട്ടും അക്കിത്തം പ്രതിഭ കൊണ്ട് പ്രശസ്തിയുടെ ഹിമാലയം താണ്ടി.  പത്മശ്രീ, മൂര്‍ത്തീദേവി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, സഞ്ജയന്‍ പുരസ്‌കാരം, വയലാര്‍, വള്ളത്തോള്‍, ആശാന്‍ അവാര്‍ഡുകള്‍ ഓടക്കുഴല്‍ പുരസ്‌കാരം,ആര്‍ഷദര്‍ശന പുരസ്‌ക്കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ മഹാകവിയെ തേടിയെത്തിയിട്ടുണ്ട്. ജന്മഭൂമിയുടെ ലെജന്‍ഡ്‌സ് കേരള പുരസ്‌കാരമായിരുന്നു അവസാനമായി മഹാകവി അക്കിത്തം സ്വീകരിച്ചത്. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ സാഹിത്യ പുരസ്‌ക്കാരമായ ജ്ഞാനപീഠവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം ചെയ്യല്‍:ഇന്‍ഫോപാര്‍ക്കിലടക്കം ഭക്ഷണം വിതരണം ചെയ്തുവന്ന മാസ്റ്റര്‍ കിച്ചന്‍ പൂട്ടിച്ചു

Kerala

കുട്ടമ്പുഴയില്‍ വീടിന് നേരെ വീണ്ടും കാട്ടാനയാക്രമണം

Kerala

തിരുവനന്തപുരം നഗരത്തില്‍ ശക്തമായ കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂര പറന്നുപോയി

Kerala

തേവര പാലത്തില്‍ അപകടത്തില്‍ കായലില്‍ പതിക്കാതെ തൂങ്ങി നിന്ന ടിപ്പര്‍ ലോറി റോഡിലേക്ക് വലിച്ചു കയറ്റി

Kerala

കേരള വഖഫ് ബോര്‍ഡില്‍ അമുസ്ലീം അംഗങ്ങളെ ഉള്‍പ്പെടുത്താത്തതില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി-നടപടി ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജിയില്‍

പുതിയ വാര്‍ത്തകള്‍

അഭിഷേക് ബാനർജിയെ മാറ്റിയില്ലെങ്കിൽ പാർട്ടി വിടും : മമതയ്‌ക്ക് മുന്നറിയിപ്പ് നൽകി കല്യാൺ ബാനർജി ; പാർട്ടി തകരാൻ കാരണം അഭിഷേകിന്റെ അഹങ്കാരമോ ?

നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജന്‍ സുപ്രീംകോടതിയില്‍

വീണ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധം; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കി പോലീസ് റിപ്പോര്‍ട്ട്

മത വർഗീയവാദികൾ അൻസിബയുടെ പിന്നിലുണ്ടെന്ന് സംശയിക്കുന്നു;ലക്ഷ്മിപ്രിയ

വയനാടിന് പുറമെ തിരുവനന്തപുരത്തും കൊല്ലത്തും ഷിഗെല്ല

ഫിഫ ലോകകപ്പ് 2026: ഈ കപ്പില്‍ തൊട്ടാല്‍ കൈപൊള്ളും!

കാപ്പ കേസില്‍ കുരുക്കിയ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

ഭാരതത്തിന്റെ സ്വന്തം എയർബസ്സുമായി, സി 295; പറക്കാൻ തയാർ

ഭാരതിരാജയുടെ ഭാര്യയോടും മകളോടും ദേഷ്യപ്പെട്ട് ​ഗം​ഗൈഅമരൻ;അവസാന കാലത്ത് ഉപേക്ഷിച്ചു, ഇപ്പോഴെന്തിന് വന്നു?

ഫിഫ ലോകകപ്പ് 2026: കൊറിയയ്‌ക്ക് ചെക്ക്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.