പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനത്തില്‍ ശബരിമല സന്നിധാനത്തു നിന്നും ഒരു കിലോ മീറ്റര്‍ അകലെയാണ് കുമ്പളം തോട്ടിലെ ഉരക്കുഴി. പാറക്കെട്ടുകള്‍ക്കിടയിലൂടെ വെള്ളം ശക്തിയായി താഴേക്കു പതിക്കുന്ന കാഴ്ച ഹൃദ്യമാണ്. കാടും മേടും താണ്ടി ക്ഷീണിച്ചെത്തുന്ന ഭക്തരുടെ കണ്ണിനും മനസ്സിനും കുളിര്‍മ പകരുന്നതാണ് ഈ വെള്ളച്ചാട്ടം. മുകളില്‍ നിന്നും വെള്ളം ശക്തിയായി പതിച്ച് പാറക്കെട്ടില്‍ ഉരല്‍പോലെ കുഴികളായി ഉരല്‍കുഴി ഉരക്കുഴിയായതായി കരുതുന്നു. പണ്ട് ക്ഷേത്രാവശ്യത്തിന് ഉരക്കുഴി തീര്‍ഥമായിരുന്നു ഉപയോഗിച്ചു വന്നത്.
തീര്‍ഥാടന കാലത്ത് ഉരക്കുഴിയിലെ വെള്ളം മലിനമാകുന്നു. അതിനാല്‍ ഇപ്പോഴത് ക്ഷേത്രവാശ്യങ്ങള്ക്ക് ഉപയോഗിക്കാറില്ല. മാളികപ്പുറത്തിന് വടക്കണ്ണ് ഉദ്ദേശം ഒരു കിലോമീറ്റര്‍ അകലെയാണ് ഉരക്കുഴി തീര്‍ഥം. ധര്‍മശാസ്താവ് തന്റെ വിശ്വരൂപം വെളിപ്പെടുത്തിയത് ഇവിടെ വെച്ചാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ഏറെ വിശ്വാസികള്‍ ഇതു കാണാനും കുളിക്കാനുമായി എത്തന്നു്. കുമ്പളാം തോട്ടിലുള്ള വെള്ളച്ചാട്ടത്തിനു കീഴെയായി ഒരാള്‍ക്കു കുളിക്കാന്‍ പാകത്തിനുള്ള കുഴിയാണ് ഉരക്കുഴിയെന്ന് അറിയപ്പെടുന്നത്. ഉരക്കുഴിതീര്ഥത്തിലെ കുളി സര്‍വപാപങ്ങളേയും നീക്കുമെന്നാണ് വിശ്വാസം. പുല്‍മേടു വഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ രുന്ന തീര്‍ഥാടകര്‍ പമ്പയ്ക്ക് പകരം ഉരക്കുഴി തീര്‍ഥത്തിലാണ് സ്നാനം ചെയ്യുന്നത്.
പെരിയാര്‍ കടുവാ സങ്കേതത്തില്‍ പടിഞ്ഞാറ് ഡിവിഷനില്‍ സന്നിധാനം സ്റ്റേഷന്റെ പരിധിയിലാണ് ഉരല്‍ക്കുഴി വെള്ളച്ചാട്ടം. ഏകദേശം 30 അടിയോളം ഉയരത്തില്‍ നിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്. തറനിരപ്പില്‍ നിന്ന് ഏകദേശം ആറ് അടിയോളം ഉയരത്തിലായാണ് പാറക്കെട്ടിന്റെ പേരിനെ അന്വര്‍ഥമാക്കുന്ന ഉരല്‍ക്കുഴി. കടുത്ത വേനലില്‍ പോലും ഈ തോട്ടില്‍ വെള്ളം പൂര്‍ണമായും വറ്റാറില്ലെന്ന് സന്നിധാനം സ്റ്റേഷനിലെ വനപാലകര്‍ പറയുന്നു. ആളനക്കം കുറഞ്ഞാല്‍ ഇവിടം ആനകളുടെ താവളമായി മാറും. ചെങ്കുത്തായ മലയൊന്നും വകവെയ്ക്കാതെ വെള്ളം കുടിക്കാന്‍ പകല്‍ പോലും ആനകള്‍ എത്താറുണ്ട്. അതുകൊണ്ട് വനംവകുപ്പിന്റെ കര്‍ശന നിരീക്ഷണം ഈ പ്രദേശങ്ങളിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: