Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനിക്ക് ദേവയാനമാര്‍ഗം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Nov 26, 2019, 06:35 am IST
in Samskriti

ആസൃത്യുപക്രമാധികരണം ,ഇതില്‍ ഒരു സൂത്രമേ ഉള്ളൂ

സൂത്രം – സമാനാ ചാസൃത്യുപക്രമാദമൃതത്വം ചാനുപോഷ്യ

ദേവയാന മാര്‍ഗ്ഗത്തിലൂടെ ബ്രഹ്മലോക യാത്ര ആരംഭിക്കുന്നതു വരെ രണ്ടു കൂട്ടരുടേയും ഗതിയും തുല്യമാണ്. സൂക്ഷ്മ ശരീരത്തെ സുരക്ഷിതാക്കിയിട്ട് അമൃതത്വ പ്രാപ്തി ഉണ്ടാകുന്നു. മരണസമയത്ത് ജീവന്റെ പരലോക ഗതിയെപ്പറ്റിയുള്ള ഈ വിവരണം സാധാരണ ജനങ്ങളുടെയാണോ ജ്ഞാനിയുടേയാണോ എന്ന് സംശയിക്കുന്നു, അതിനുള്ള മറുപടിയാണ് ഈ സൂത്രം.

പുണ്യശാലികള്‍ക്ക് സൂര്യ ലോകത്തിലേക്കുള്ള ദേവയാന മാര്‍ഗ്ഗം തുറന്ന് കിട്ടുന്നതുവരെ എല്ലാവരുടേയും ഗതി തുല്യമാണ്. സാധാരണ ജനങ്ങളുടേയും ജ്ഞാനികളുടേയും മരണാനന്തര ഗതി ആരംഭിക്കുന്നത് ഒരു പോലെയാണ്. സൂക്ഷ്മ ശരീരം അമൃതത്വ അനുഭൂതിയ്‌ക്ക് ആവശ്യമായതിനാല്‍ അതിനെ വേണ്ട പോലെ സുരക്ഷിതമാക്കിയാലേ ദേവയാന മാര്‍ഗ്ഗം തുറക്കൂ .ജ്ഞാനി ദേവയാന മാര്‍ഗ്ഗത്തിലൂടെയും മറ്റുള്ളവര്‍ പിതൃയാന മാര്‍ഗ്ഗത്തിലൂടെയും സഞ്ചരിക്കുന്നു. അതുവരെ രണ്ടു കൂട്ടരുടേയും ഗതി തുല്യമാണ്.

സംസാരവ്യപദേശാധികരണം

ഈ അധികരണത്തില്‍ 4 സൂത്രങ്ങളുണ്ട്.

സൂത്രം – തദാ/പീതേഃ സംസാരവ്യപദേശാത്

സാധാരണ ജീവന്‍മാര്‍ക്ക്  വീണ്ടും വീണ്ടും പുനര്‍ജന്മമുണ്ടാകുമെന്ന് പറയുന്നതിനാല്‍ ആ സൂക്ഷ്മ ശരീരം മോക്ഷം കിട്ടും വരെയും നിലനില്‍ക്കും. സൂക്ഷ്മ ശരീരമാണ് പിന്നീട് സ്ഥൂല ശരീരമാകുന്നത്.ഒരാളുടെ മുന്‍ കര്‍മ്മങ്ങളുടെ ഫലവും തന്റെ സംസ്‌കാരവും മൂലമാണ് സൂക്ഷ്മ ശരീരം ഉണ്ടാകുന്നത്. ഇത് ആ വ്യക്തിത്വത്തെ നിലനിര്‍ത്തി കല്പാവസാനം വരെ നില നില്‍ക്കും. കല്പത്തിന്റെ അവസാനം പൂര്‍വ്വ സംസ്‌കാരത്തോടും സൂക്ഷ്മ ശരീരത്തോടും കൂടിയാണ് പരമാത്മാവില്‍ ലയിക്കുന്നത്. അടുത്ത കല്പത്തിന്റെ ആരംഭത്തില്‍ അതുപോലെ ജന്‍മമെടുക്കുകയും ചെയ്യും. സ്വവ്യക്തിത്വം നശിച്ച് ബ്രഹ്മത്തില്‍ ലയിക്കുമ്പോള്‍ മാത്രമേ സൂക്ഷ്മ ശരീരം നശിക്കുകയുള്ളൂ.

സൂത്രം  സൂക്ഷ്മം പ്രമാണതശ്ച തഥോപലബ്ധേഃ

ശ്രുതി പ്രമാണം കൊണ്ടും അനുഭവ/ പ്രത്യക്ഷ  പ്രമാണം കൊണ്ടും സൂക്ഷ്മ ദേഹത്തെ ആശ്രയിച്ചാണ് ജീവന്‍ സ്ഥിതി ചെയുന്നത് എന്ന് വ്യക്തമാക്കുന്നു. ജീവന്‍ പഞ്ചഭൂതങ്ങളോട് ചുറ്റപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞതില്‍ അവ സൂക്ഷ്മഭൂതങ്ങളാണോ സ്ഥൂലഭൂതങ്ങളാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. അവ സൂക്ഷ്മഭൂതങ്ങളാണെന്ന് ഇവിടെ പറയുന്നു. ശ്രുതി പ്രമാണം കൊണ്ടും നമ്മുടെ അനുഭവത്താലും അത് ഉറപ്പിക്കാം. കഠോപനിഷത്തില്‍ ഹൃദയത്തില്‍ നിന്ന് മൂര്‍ദ്ധാവിലേക്ക് പോകുന്ന നാഡിയിലൂടെ പുറത്ത് പോകുന്ന ജീവന്‍ അമൃതത്വത്തെ പ്രാപിക്കുമെന്ന് പറയുന്നു.സൂക്ഷ്മ നാഡികളില്‍ കൂടി പോകുന്ന ജീവന്‍ സൂക്ഷ്മഭൂതങ്ങളോട് കൂടിയാകണം. ശരീരത്തില്‍ നിന്ന് പുറത്ത് പോകുന്ന ജീവനെ ആര്‍ക്കും കാണാനാവില്ല.അതിനാല്‍ അവ സൂക്ഷ്മഭൂതങ്ങള്‍ തന്നെയാവണം.

സൂത്രം – നോപമര്‍ദ്ദേനാതഃ

ആ ഭൂത മാത്രകള്‍ സൂക്ഷ്മങ്ങളായതുകൊണ്ട് സ്ഥൂല ശരീരം നശിപ്പിക്കുമ്പോഴും സൂക്ഷ്മ ശരീരത്തിന് നാശമില്ല.മരണസമയത്ത് ഏതൊരു സ്ഥൂല ശരീരത്തിലിരുന്നാണോ ജീവന്‍ ഈ ശരീരത്തെ വിട്ടു പോകുന്നത് ആ ശരീരത്തെ ദഹിപ്പിച്ചാലും നശിപ്പിച്ചാലും ജീവന് നാശമില്ല. അതിന്റെ ഉപാധിയായ സൂക്ഷ്മ ശരീരത്തിനും നാശമുണ്ടാകില്ല. സ്ഥൂല ശരീരവുമായുള്ള ബന്ധം വിട്ടാണ് ജീവന്‍ സൂക്ഷ്മ ശരീരത്തില്‍ പ്രവേശിക്കുന്നത്.

സൂത്രം  അസ്യൈവ ചോപപത്തേരേഷ ഊഷ്മാ

സ്ഥൂല ശരീരത്തില്‍ അനുഭവപ്പെടുന്ന ചൂട്  ഈ സൂക്ഷ്മ ശരീരത്തിന്റെ താണ്.യുക്തി കൊണ്ടും അത് തെളിയുന്നു.ജീവന്‍ ഈ ശരീരത്തിലിരിക്കുമ്പോള്‍ അതിന് ചൂടുണ്ടാകുന്നു. മരണ സമയത്ത് സൂക്ഷ്മ ശരീരത്തോടു കൂടി ജീവന്‍ പോയാല്‍ ചൂട് ഇല്ലാതായി ദേഹം തണുക്കും. ഭൂത സൂക്ഷ്മങ്ങളെ കൊണ്ടുണ്ടാക്കിയ സൂക്ഷ്മ ശരീരത്തിന്റെ ചൂടാണ് സ്ഥൂല ശരീരത്തില്‍ അനുഭവപ്പെടുന്നത് എന്നത് യുക്തിക്ക് നിരക്കുന്നതുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പുതിയ വാര്‍ത്തകള്‍

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.