Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനിക്ക് ദേവയാനമാര്‍ഗം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Nov 26, 2019, 06:35 am IST
in Samskriti

ആസൃത്യുപക്രമാധികരണം ,ഇതില്‍ ഒരു സൂത്രമേ ഉള്ളൂ

സൂത്രം – സമാനാ ചാസൃത്യുപക്രമാദമൃതത്വം ചാനുപോഷ്യ

ദേവയാന മാര്‍ഗ്ഗത്തിലൂടെ ബ്രഹ്മലോക യാത്ര ആരംഭിക്കുന്നതു വരെ രണ്ടു കൂട്ടരുടേയും ഗതിയും തുല്യമാണ്. സൂക്ഷ്മ ശരീരത്തെ സുരക്ഷിതാക്കിയിട്ട് അമൃതത്വ പ്രാപ്തി ഉണ്ടാകുന്നു. മരണസമയത്ത് ജീവന്റെ പരലോക ഗതിയെപ്പറ്റിയുള്ള ഈ വിവരണം സാധാരണ ജനങ്ങളുടെയാണോ ജ്ഞാനിയുടേയാണോ എന്ന് സംശയിക്കുന്നു, അതിനുള്ള മറുപടിയാണ് ഈ സൂത്രം.

പുണ്യശാലികള്‍ക്ക് സൂര്യ ലോകത്തിലേക്കുള്ള ദേവയാന മാര്‍ഗ്ഗം തുറന്ന് കിട്ടുന്നതുവരെ എല്ലാവരുടേയും ഗതി തുല്യമാണ്. സാധാരണ ജനങ്ങളുടേയും ജ്ഞാനികളുടേയും മരണാനന്തര ഗതി ആരംഭിക്കുന്നത് ഒരു പോലെയാണ്. സൂക്ഷ്മ ശരീരം അമൃതത്വ അനുഭൂതിയ്‌ക്ക് ആവശ്യമായതിനാല്‍ അതിനെ വേണ്ട പോലെ സുരക്ഷിതമാക്കിയാലേ ദേവയാന മാര്‍ഗ്ഗം തുറക്കൂ .ജ്ഞാനി ദേവയാന മാര്‍ഗ്ഗത്തിലൂടെയും മറ്റുള്ളവര്‍ പിതൃയാന മാര്‍ഗ്ഗത്തിലൂടെയും സഞ്ചരിക്കുന്നു. അതുവരെ രണ്ടു കൂട്ടരുടേയും ഗതി തുല്യമാണ്.

സംസാരവ്യപദേശാധികരണം

ഈ അധികരണത്തില്‍ 4 സൂത്രങ്ങളുണ്ട്.

സൂത്രം – തദാ/പീതേഃ സംസാരവ്യപദേശാത്

സാധാരണ ജീവന്‍മാര്‍ക്ക്  വീണ്ടും വീണ്ടും പുനര്‍ജന്മമുണ്ടാകുമെന്ന് പറയുന്നതിനാല്‍ ആ സൂക്ഷ്മ ശരീരം മോക്ഷം കിട്ടും വരെയും നിലനില്‍ക്കും. സൂക്ഷ്മ ശരീരമാണ് പിന്നീട് സ്ഥൂല ശരീരമാകുന്നത്.ഒരാളുടെ മുന്‍ കര്‍മ്മങ്ങളുടെ ഫലവും തന്റെ സംസ്‌കാരവും മൂലമാണ് സൂക്ഷ്മ ശരീരം ഉണ്ടാകുന്നത്. ഇത് ആ വ്യക്തിത്വത്തെ നിലനിര്‍ത്തി കല്പാവസാനം വരെ നില നില്‍ക്കും. കല്പത്തിന്റെ അവസാനം പൂര്‍വ്വ സംസ്‌കാരത്തോടും സൂക്ഷ്മ ശരീരത്തോടും കൂടിയാണ് പരമാത്മാവില്‍ ലയിക്കുന്നത്. അടുത്ത കല്പത്തിന്റെ ആരംഭത്തില്‍ അതുപോലെ ജന്‍മമെടുക്കുകയും ചെയ്യും. സ്വവ്യക്തിത്വം നശിച്ച് ബ്രഹ്മത്തില്‍ ലയിക്കുമ്പോള്‍ മാത്രമേ സൂക്ഷ്മ ശരീരം നശിക്കുകയുള്ളൂ.

സൂത്രം  സൂക്ഷ്മം പ്രമാണതശ്ച തഥോപലബ്ധേഃ

ശ്രുതി പ്രമാണം കൊണ്ടും അനുഭവ/ പ്രത്യക്ഷ  പ്രമാണം കൊണ്ടും സൂക്ഷ്മ ദേഹത്തെ ആശ്രയിച്ചാണ് ജീവന്‍ സ്ഥിതി ചെയുന്നത് എന്ന് വ്യക്തമാക്കുന്നു. ജീവന്‍ പഞ്ചഭൂതങ്ങളോട് ചുറ്റപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞതില്‍ അവ സൂക്ഷ്മഭൂതങ്ങളാണോ സ്ഥൂലഭൂതങ്ങളാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. അവ സൂക്ഷ്മഭൂതങ്ങളാണെന്ന് ഇവിടെ പറയുന്നു. ശ്രുതി പ്രമാണം കൊണ്ടും നമ്മുടെ അനുഭവത്താലും അത് ഉറപ്പിക്കാം. കഠോപനിഷത്തില്‍ ഹൃദയത്തില്‍ നിന്ന് മൂര്‍ദ്ധാവിലേക്ക് പോകുന്ന നാഡിയിലൂടെ പുറത്ത് പോകുന്ന ജീവന്‍ അമൃതത്വത്തെ പ്രാപിക്കുമെന്ന് പറയുന്നു.സൂക്ഷ്മ നാഡികളില്‍ കൂടി പോകുന്ന ജീവന്‍ സൂക്ഷ്മഭൂതങ്ങളോട് കൂടിയാകണം. ശരീരത്തില്‍ നിന്ന് പുറത്ത് പോകുന്ന ജീവനെ ആര്‍ക്കും കാണാനാവില്ല.അതിനാല്‍ അവ സൂക്ഷ്മഭൂതങ്ങള്‍ തന്നെയാവണം.

സൂത്രം – നോപമര്‍ദ്ദേനാതഃ

ആ ഭൂത മാത്രകള്‍ സൂക്ഷ്മങ്ങളായതുകൊണ്ട് സ്ഥൂല ശരീരം നശിപ്പിക്കുമ്പോഴും സൂക്ഷ്മ ശരീരത്തിന് നാശമില്ല.മരണസമയത്ത് ഏതൊരു സ്ഥൂല ശരീരത്തിലിരുന്നാണോ ജീവന്‍ ഈ ശരീരത്തെ വിട്ടു പോകുന്നത് ആ ശരീരത്തെ ദഹിപ്പിച്ചാലും നശിപ്പിച്ചാലും ജീവന് നാശമില്ല. അതിന്റെ ഉപാധിയായ സൂക്ഷ്മ ശരീരത്തിനും നാശമുണ്ടാകില്ല. സ്ഥൂല ശരീരവുമായുള്ള ബന്ധം വിട്ടാണ് ജീവന്‍ സൂക്ഷ്മ ശരീരത്തില്‍ പ്രവേശിക്കുന്നത്.

സൂത്രം  അസ്യൈവ ചോപപത്തേരേഷ ഊഷ്മാ

സ്ഥൂല ശരീരത്തില്‍ അനുഭവപ്പെടുന്ന ചൂട്  ഈ സൂക്ഷ്മ ശരീരത്തിന്റെ താണ്.യുക്തി കൊണ്ടും അത് തെളിയുന്നു.ജീവന്‍ ഈ ശരീരത്തിലിരിക്കുമ്പോള്‍ അതിന് ചൂടുണ്ടാകുന്നു. മരണ സമയത്ത് സൂക്ഷ്മ ശരീരത്തോടു കൂടി ജീവന്‍ പോയാല്‍ ചൂട് ഇല്ലാതായി ദേഹം തണുക്കും. ഭൂത സൂക്ഷ്മങ്ങളെ കൊണ്ടുണ്ടാക്കിയ സൂക്ഷ്മ ശരീരത്തിന്റെ ചൂടാണ് സ്ഥൂല ശരീരത്തില്‍ അനുഭവപ്പെടുന്നത് എന്നത് യുക്തിക്ക് നിരക്കുന്നതുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

Kerala

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

Kerala

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

Kerala

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

World

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.