പാണ്ഡ്യരാജവംശത്തില്നിന്നും വിട്ടുപോന്ന ഒരുശാഖയാണ് പന്തളം രാജകുടുംബം. ശബരിമലയുള്‍പ്പെടെ പതിനെട്ട് മലകളും ചെങ്കോട്ട, കോന്നി തുടങ്ങി തൊടുപുഴ വരെയുള്ള മറ്റുസ്ഥലങ്ങളും പന്തളം രാജാവിന്റെ കീഴിലായിരുന്നു. ഏതാണ്ട് 900 വര്‍ഷത്തിലധികം പാരമ്പര്യം പന്തളം രാജവംശത്തിനുണ്ട്. ഈ രാജവംശത്തെ വിശ്വമാനികതയിലേക്കുയര്ത്തുന്നത് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രവുമായുള്ള ബന്ധമാണ്. ത്രേതായുഗത്തില്‍ പ്രതിഷ്ഠിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ശബരിമലയിലെ ശാസ്താപീഠം അക്കാലത്ത് മലനാട്ടിലെ മലനിരകളിലുണ്ടായിരുന്ന ഉന്നതമായ സംസ്കൃതിയുടെ ഉദാത്തനിദര്ശനം കൂടിയാണ്.
പന്തളത്ത് വളര്‍ന്ന മണികണ്ഠന് അവതാരോദ്ദേശ്യം പൂര്‍ത്തിയാക്കി ശബരിമലയിലേത്തി. അവിടെ പിതൃരാജാവ് പണികഴിപ്പിച്ച ക്ഷേത്രത്തില്‍ കുടികൊണ്ടുവെന്നും ഐതിഹ്യത്തില്‍ പറയുന്നു.ശബരിമലയിലും പന്തളത്തും നടന്നുവരുന്ന ആചാരാനുഷ്ഠാനങ്ങള്‍ ഈ വിശ്വാസങ്ങളെ ഉറപ്പിക്കുന്നതാണ്. ഉത്സവസമയത്ത് ശബരീശ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം പന്തളംകൊട്ടാരത്തിലെ സുരക്ഷിതമുറിയിലാണ് ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നത്. രാജാവിന് നിത്യവും മണികണ്ഠനെ പൂജിക്കാന്‍ നിര്‍മിച്ച തേവാരപ്പുരയാണ് ഇന്നത്തെ വലിയ കോയിക്കല്‍ ശാസ്താക്ഷേത്രം. മകരസംക്രമനാളില്‍ മണികണ്ന് ചാര്‍ത്താനുള്ള തിരുവാഭരണം ധനു 29നാണ് വലിയകോയിക്കല്‍ ശാസ്താ ക്ഷേത്രത്തില്‍നിന്നും ആഘോഷമായി ശബരിമലയിലേക്ക് കൊണ്ടുപോകുന്നത്. ഐതിഹ്യങ്ങളുടടെ അതിരുകള്‍വിട്ട് മണികണ്ഠന് ചരിത്രപുരുഷന്റെ പരിവേഷം നല്‍കുന്നതാണ് തിരുവാഭരണം. അതിലുപരി അച്ഛന് മകന് നല്കുന്ന സമ്മാനം കൂടിയാണ് തിരുവാഭരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: