Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വൈഷ്ണവ സമ്പ്രദായങ്ങള്‍

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Nov 24, 2019, 02:08 am IST
inVicharam

ചതുര്‍വേദങ്ങളിലെ കര്‍മ, ജ്ഞാനകാണ്ഡങ്ങളും ബ്രഹ്മസൂത്രവും ഇതുപോലെ ആഴത്തില്‍ വിശകലനം ചെയ്താല്‍ പ്രാചീനകാലങ്ങളില്‍ ഭാരതത്തിന്റെ പലഭാഗങ്ങളിലാണെങ്കിലും പരസ്പരം ബന്ധപ്പെട്ടു കഴിഞ്ഞ നിരവധി ഹിന്ദുഗോത്രങ്ങളിലെ ദാര്‍ശനികരുടെ വ്യത്യസ്തവീക്ഷണങ്ങളുടെ സംസ്‌കൃതഭാഷയിലുള്ള (പാലി, പ്രാകൃതം മുതലായ ഭാഷകളും അവയില്‍ ആധ്യാത്മികവും ഭൗതികവുമായ സാഹിത്യങ്ങളും ഇവിടെ ഉണ്ടായിരുന്നു) സമാഹാരങ്ങളാണ് ഇവയെല്ലാം എന്നു കാണാന്‍ കഴിയും. 

ഒരേ ആശയത്തിന്റെ യുക്തിബദ്ധവും അനുക്രമവും ആയ ആരംഭവും വികാസവും പരിസമാപ്തിയും ചേരുമ്പോഴാണല്ലോ സിദ്ധാന്തമാകുക. അത്തരത്തിലൊരു ഘടന ഇവയില്‍ കാണുന്നില്ല. അതുകൊണ്ടാണല്ലോ വൈദികകര്‍മകാണ്ഡഭാഗത്തിന് സായണാചാര്യര്‍ ഒരു വിശദീകരണം നല്‍കുമ്പോള്‍ ദയാനന്ദസരസ്വതിയും കൂട്ടരും അവരുടെ നിലപാടിനു യോജിക്കുന്ന തരത്തില്‍ അതിനു നേര്‍ വിപരീതമായ അര്‍ത്ഥതലം കണ്ടെത്തുന്നത്. അതുകൊണ്ടാണല്ലോ ശങ്കര, രാമാനുജ, മധ്വാദികളായ നിരവധി ആചാര്യന്മാര്‍ക്ക് പ്രസ്ഥാനത്രയി (ഉപനിഷത്ത്, ബ്രഹ്മസൂത്രം, ഭഗവദ്ഗീത) യെ അടിസ്ഥാനമാക്കിത്തന്നെ വിവര്‍ത്താദൈ്വത, വിശിഷ്ടാദൈ്വത, ദൈ്വതാദി ഒന്നിനൊന്നു വിഭിന്നങ്ങളായ സിദ്ധാന്തങ്ങളെ അവതരിപ്പിക്കാനും കഴിഞ്ഞത്. 

ഡാറ്റാ, ഇന്‍ഫര്‍മേഷന്‍, നോളഡ്ജ്, വിസ്ഡം എന്ന ആധുനിക സ്തൂപികാ കല്‍പ്പന അനുസരിച്ച് ചിന്തിച്ചാല്‍ പ്രധാനമായും ഡാറ്റാ- ഇന്‍ഫര്‍മേഷന്‍ തലങ്ങളില്‍ ആണ് മേല്‍പ്പറഞ്ഞ സമാഹാരം പെടുന്നത് എന്നു കാണാം. ഡാറ്റാ എന്നാല്‍ സ്ഥിതി-വിവരക്കണക്കാണ്. ഇതില്‍ കുറെ വസ്തുതകളും സംഖ്യകളും ആണ് ഉള്ളത്. ഇന്‍ഫര്‍മേഷന്‍ തലത്തില്‍ ഇവ തമ്മിലുള്ള ബന്ധങ്ങള്‍ തെളിയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിദ്ധാന്തങ്ങളും മാതൃകകളും രൂപീകരിക്കലാണ് നോളഡ്ജ് എന്ന തലം. ഈ സിദ്ധാന്തങ്ങളുടെ, മാതൃകകളുടെ പ്രയോഗതലമാണ് നാലാമത്തേ തലമായ വിസ്ഡം. നോളഡ്ജ് ഇന്‍ ആക്ഷന്‍ ആണല്ലോ വിസ്ഡം. ഇവയില്‍ ഡാറ്റാ- ഇന്‍ഫര്‍മേഷന്‍ തലത്തെ ഉപജീവിച്ചു കൊണ്ടുണ്ടായ പില്‍ക്കാലസിദ്ധാന്തങ്ങള്‍ നോളഡ്ജ് തലത്തിലും പ്രയോഗപദ്ധതികള്‍ വിസ്ഡം തലത്തിലും പെടുമെന്നും കാണാം. 

ബാദരായണന്‍ കൊരുത്ത ഈ സമാഹാരത്തില്‍ നിന്നും അഗ്നിഹോത്രം എന്ന ലഘുക്രിയ തൊട്ട്  സങ്കീര്‍ണ്ണങ്ങളായ യാഗങ്ങളുടെ തലത്തിലേക്കു വരേയുള്ള വികാസം സംഭവിക്കുന്നതും അവയ്‌ക്ക് സൈദ്ധാന്തികവും പ്രയോഗപരവുമായ ചട്ടക്കൂട് നല്‍കാന്‍ മീമാംസകനായ ജൈമിനി വരെയുള്ള പൂര്‍വാചാര്യന്മാരുടെ പരിശ്രമവും ആഴത്തില്‍ പഠിക്കുമ്പോള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും. 

ഭഗവദ്ഗീതയിലെ ഈ ഏകാന്തിവൈഷ്ണവമതത്തെ മഹാഭാരതത്തില്‍ (12.348) വിവരിക്കുന്നുണ്ട്. ദാസ്ഗുപ്തയുടെ വാക്കുകളില്‍ അത് ഇപ്രകാരമാണ്: ലാഭേഛ കൂടാതെ തന്നില്‍ അനുരക്തരായവരെ (ഏകാന്തികള്‍) ഭഗവാന്‍ ഹരി അനുഗ്രഹിക്കുന്നു. അവര്‍ വിധിയാംവണ്ണം ചെയ്യുന്ന ഉപചാരങ്ങളെ സ്വീകരിക്കുന്നു. ഈ ഏകാന്തധര്‍മം നാരായണനു വളരെ പ്രിയപ്പെട്ടതാണ്. മഹാഭാരതത്തിന്റെ വ്യാഖ്യാതാവായ നീലകണ്ഠന്റെ അഭിപ്രായത്തില്‍ ഈ ധര്‍മം പിന്തുടരുന്നവര്‍ അനിരുദ്ധ, പ്രദ്യുമ്‌ന, സങ്കര്‍ഷണ തലങ്ങളിലൂടെ സഞ്ചരിക്കാതെ തന്നെ നേരിട്ട് ഹരിയെ പ്രാപിക്കുന്നു. വേദജ്ഞരുടെയും സന്യാസികളുടെയും മാര്‍ഗങ്ങള്‍ക്കു നല്‍കാന്‍ കഴിയുന്നതിലുമപ്പുറത്തുള്ള ലക്ഷ്യങ്ങള്‍ നല്‍കുന്നതാണ് ഈ ഏകാന്തിമാര്‍ഗം. കുരുപാണ്ഡവയുദ്ധസമയത്ത് അര്‍ജുനന്‍ വിഷാദം പൂണ്ടപ്പോള്‍ ഭഗവാന്‍ സ്വയം ഓതിയതാണിത്. സാമവേദത്തില്‍ ഇതിന്റെ മൂലം കാണാം. നാരായണന്‍ ബ്രഹ്മാവിനെ സൃഷ്ടിച്ചപ്പോള്‍ ഈ സാത്വതമതത്തെ ബ്രഹ്മാവിനു നല്‍കി. പിന്നീട് നിരവധിപേര്‍ ഉപദേശാനുസരണം ഇതിനെ പിന്തുടര്‍ന്നു. വളരെ പിന്നീടാണ് അത് ഹരിഗീത (ഭഗവദ്ഗീത) യില്‍ ചുരുക്കി പറയപ്പെട്ടത്. ഭഗവദ്ഗീതയിലും ഈ സുദീര്‍ഘപാരമ്പര്യത്തെ പറയുന്നുണ്ട്. ഇത് വളരെ രഹസ്യമായതും അനുഷ്ഠിക്കാന്‍ പ്രയാസമേറിയതുമാണ്. അഹിംസാചരണമാണ് ഇതിന്റെ പ്രധാനസവിശേഷത. ഇതില്‍ ചിലേടത്ത് ഒന്നോ രണ്ടോ മൂന്നോ വ്യൂഹങ്ങളെ പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഹരി തന്നെയാണ് അന്തിമയാഥാര്‍ത്ഥ്യം; കര്‍ത്താവും കര്‍മ്മവും കാരണവും ഈ ഹരി തന്നെ. ഹരി തന്നെയാണ് കര്‍മ്മത്തിനുമപ്പുറത്തെ പരമതത്വമായ അകര്‍ത്താവും. ഈ ലോകത്ത് വളരെ കുറച്ച് ഏകാന്തികളേ ഉള്ളൂ. ഒന്നിനും ഒരു പോറല്‍പോലുമേല്‍പ്പിക്കാത്ത, എപ്പോഴും മറ്റുള്ളര്‍ക്ക് നന്മ മാത്രം ചെയ്യുന്ന, ആത്മജ്ഞാനം കൈവന്ന ഇത്തരം ഏകാന്തികളെക്കൊണ്ടു ലോകം നിറഞ്ഞാല്‍ സുവര്‍ണയുഗമായ ആ കൃതയുഗം വീണ്ടും വന്നേനെ. സാംഖ്യയോഗത്തിനു സദൃശമാണ് ഈ ഏകാന്തമതം. ഇതിനെ പിന്തുടരുന്ന ഭക്തര്‍ നാരായണപ്രാപ്തി ആകുന്ന പരമമായ മോക്ഷത്തെ കൈവരിക്കും.

ഭഗവദ്ഗീതയിലെ പദപ്രയോഗങ്ങള്‍ സൂചിപ്പിക്കുന്നത് പാണിനീയവ്യാകരണത്തിനും മുമ്പാകണം അതിന്റെ കാലം എന്നതാണ.് മഹാഭാരതം എഴുതപ്പെടുന്നതിനും വളരെ മുമ്പുതന്നെ ഭാഗവതധര്‍മ്മത്തിന്റെ ഈ സംക്ഷിപ്തരൂപം പ്രചാരത്തില്‍ വന്നിരിക്കണം. ശങ്കരാചാര്യരുടേതില്‍ നിന്നും വിഭിന്നമായ വേദാന്താശയങ്ങളും പ്രാചീനസാംഖ്യആശയങ്ങളും കലര്‍ന്നു കാണപ്പെടുന്ന ഈ ഭഗവദ്ഗീത ജൈനബൗദ്ധമതങ്ങളേക്കാളും പഴക്കമാര്‍ന്നതുമാണ് എന്ന നിഗമനത്തിലാണ് നിരവധി തെളിവുകളുടെ പിന്‍ബലത്തില്‍ ദാസ്ഗുപ്ത എത്തിച്ചേരുന്നത്.                                                                    (തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Main Article

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

Kerala

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

Kerala

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

Kerala

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ നിർണായകമായി: ബ്രിക്‌സ് ഉച്ചകോടിയിൽ അംഗരാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ പരിഹരിച്ച് സംയുക്ത പ്രഖ്യാപനം

ബിഎംഎസ് സംസ്ഥാന സമിതിയുടെ അമൃതാദേവി പരിസ്ഥിതി പുരസ്‌കാരം പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേഷ് കടമാന്‍ചിറയ്ക്ക് സമ്മാനിക്കുന്നു

വേണ്ടത് പ്രകൃതിയോട് ഇണങ്ങിയുള്ള വികസനം: എസ്. മല്ലേശം

മാസപ്പടി കേസ്: ബാലന്‍ മുഖ്യമന്ത്രിയെ കണ്ടത് വിരട്ടി സമ്മര്‍ദ്ദത്തിലാക്കാന്‍- ബിജെപി

പത്രപ്രവര്‍ത്തനത്തിലെ സോഫ്റ്റ് ‘പവര്‍’

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോഡ് വരുമാനം; ഒറ്റ ദിവസം 6 കോടി! ഇന്ന് വിഐപി ദര്‍ശനം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.