Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കല്യാണ റാഗിംഗ് അതിരുകടക്കുമ്പോള്‍

അഡ്വ. ചാര്‍ളി പോള്‍ by അഡ്വ. ചാര്‍ളി പോള്‍
Nov 20, 2019, 04:04 am IST
in Vicharam

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അരങ്ങേറിയിരുന്ന റാഗിംഗ് ഇന്ന് വിവാഹവേദികളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. കൊയിലാണ്ടിയിലെ ഉള്‍പ്രദേശത്തു നടന്ന വിവാഹത്തിനിടയില്‍ വരനെയും വധുവിനെയും വരന്റെ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ച് കാന്താരി മുളക് കുത്തിപ്പിഴിഞ്ഞ വെള്ളം കുടിപ്പിച്ചതിനെ തുടര്‍ന്ന് അവരെ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. കാന്താരിമുളക് അരച്ചുകലക്കിയ വെള്ളം കുടിച്ചതിനെത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പോലീസ് ആശുപത്രിയിലെത്തി മൊഴി എടുത്തെങ്കിലും വരനും വധുവിനും പരാതിയില്ലെന്ന് എഴുതി കൊടുത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.

വിവാഹത്തോടനുബന്ധിച്ച് വധൂവരന്മാരെ കളിയാക്കുന്നതിനുവേണ്ടി സുഹൃത്തുക്കള്‍ നടത്തിയിരുന്ന ചെറിയ തമാശകളാണ് ഇപ്പോള്‍ അതിക്രൂരമായ പീഡനങ്ങളായി മാറിക്കൊണ്ടിരിക്കുന്നത്. വിവാഹം കഴിഞ്ഞ് സ്റ്റേജില്‍ എത്തിയാല്‍ വരന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമൊക്കെ വിവിധതരം ആഭാസ പ്രകടനങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്. ചിലയിടത്ത് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളാണ് ഇതിനു നേതൃത്വം നല്‍കുന്നത്.  ചോദ്യങ്ങള്‍ ചോദിച്ച് നാണം കെടുത്തുക, വിവാഹ വേഷത്തോടെ വധൂവരന്മാരെ നൃത്തം ചെയ്യിക്കുക, വിവധതരം പോസുകളില്‍ നിര്‍ത്തിക്കുക, പരസ്യചുംബനം നടത്തിക്കുക, സദ്യയുണ്ണുന്ന വധൂവരന്മാരുടെ ദേഹത്ത് സദ്യവട്ടങ്ങള്‍ പുരട്ടുക, അനാവശ്യങ്ങളും അശ്ലീലച്ചുവയുള്ള കമന്റുകളും വിളിച്ചുപറയുക, താലികെട്ടുമ്പോള്‍ കൂവുക, പാതിരാത്രിയില്‍ വിവാഹവീടിനു ചുറ്റും പടക്കം പൊട്ടിക്കുക, വധൂവരന്മാരുടെ പോരായ്‌മകളും വിവാഹപൂര്‍വ്വജീവിതത്തിലെ അബദ്ധങ്ങളും മറ്റും ഫഌക്‌സടിച്ച് പ്രദര്‍ശിപ്പിക്കുക, പ്രേമ വിവാഹമാണെങ്കില്‍ അക്കാര്യം വിവിധ ഘട്ടങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുക തുടങ്ങി വിവിധ ആഭാസങ്ങളാണ് പലയിടങ്ങളിലും അരങ്ങേറുന്നത്. നൃത്തച്ചുവടുകളോടെ സ്റ്റേജിലേക്ക് വധൂവരന്മാരെ ആനയിക്കുന്നതില്‍ തെറ്റില്ല. വിവിധതരം കലാപ്രകടനങ്ങളും ചടങ്ങിന് മാറ്റുകൂട്ടുന്നുണ്ട്. 

എന്നാല്‍ ആനപ്പുറത്തും കുതിരപ്പുറത്തും ഒട്ടകപ്പുറത്തുമൊക്കെ വധുവരന്മാരെ എഴുന്നുള്ളിക്കുക, കാളവണ്ടിയിലോ കുതിരവണ്ടിയിലോ തുറന്ന വാഹനത്തിലോ പൊതുനിരത്തിലൂടെ എഴുന്നുള്ളിക്കുക തുടങ്ങി ആര്‍ഭാടവും പൊങ്ങച്ചവും കാണിക്കുന്ന പ്രകടനങ്ങള്‍ ഒഴിവാക്കേണ്ടതാണ്. മിതത്വവും ലാളിത്യവും പുലര്‍ത്താതെയുള്ള ഇത്തരം പ്രകടനങ്ങള്‍ മാതാപിതാക്കളെ കടക്കെണിയിലാക്കും. 

പരിഹസിച്ചു രസിക്കുക, കളിയാക്കി ചിരിക്കുക, ക്രൂരതകാട്ടി ആനന്ദിക്കുക എന്നിവയെല്ലാം മനോവൈകൃതങ്ങളാണ്. മറ്റുള്ളവര്‍ വേദനിക്കുന്നതു കാണുമ്പോള്‍ നമുക്ക് ആനന്ദമാണ് ഉണ്ടാവുന്നതെങ്കില്‍ നാം മനോരോഗ മനസ്സിന് ഉടമയാണ്. എന്തിന്റെ പേരില്‍ ക്രൂരത കാണിച്ചാലും അത് ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. പരസ്യമായി അവഹേളിക്കപ്പെടുന്നതുമൂലമുണ്ടാകുന്ന മുറിവുകള്‍ ഏറെക്കാലം നിലനില്‍ക്കും. അവ നൊമ്പരങ്ങളും താളപ്പിഴകളും സമ്മാനിക്കും. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍  ഒരുവനെ മനോരോഗിവരെ ആക്കിയേക്കാം. യുവമനസ്സുകളില്‍ കുടികൊള്ളുന്ന ക്രൂരവാസനകളുടെ ബഹിര്‍സ്ഫുരണമാണ് എല്ലാത്തരം റാഗിംഗിലും പ്രകടമാകുന്നത്. ഇത് ചെയ്യുന്നവരും ഇതിനെ അനുകൂലിക്കുന്നവരും സാമൂഹ്യവിരുദ്ധരും മനോവൈകൃതത്തിനുടമകളുമാണ്. കല്യാണാവസരത്തിലെ റാഗിംഗിനെയും ക്രിമിനല്‍ കുറ്റമായി കാണേണ്ടി വരും. 

വിവാഹം പവിത്രമായ ചടങ്ങാണ്. അത്തരം ചടങ്ങിന്റെ അന്ത:സത്ത ഉള്‍ക്കൊള്ളാത്ത ഒരു പ്രവൃത്തിയും വിവാഹവേളയില്‍ ഉണ്ടാകാന്‍ പാടുള്ളതല്ല. അപരന്റെ വ്യക്തിത്വത്തെ മാനിക്കാത്ത ഒരു ചടങ്ങും ശ്രേഷ്ഠത ഉള്‍ക്കൊള്ളുന്നില്ല. അവയൊന്നും മാന്യതയുടെ പ്രകടനവുമല്ല. മറ്റുള്ളവരെ വേദനിപ്പിക്കാത്തവരാണ് മാന്യന്മാര്‍. പരോപകാരമാണ് പുണ്യം. പരപീഡനം എല്ലാ അര്‍ത്ഥത്തിലും പാപമാണ്. മക്കളുടെ വിവാഹത്തെ പവിത്രമായി കാണുന്ന മാതാപിതാക്കള്‍ക്ക് തീരാദു:ഖം സമ്മാനിക്കുന്നതിനു പുറമേ വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മില്‍ പരസ്പരം സംഘര്‍ഷത്തിനും തുടര്‍ന്ന് വിവാഹമോചനത്തിനും വരെ ഇത്തരം റാഗിംഗുകള്‍ ഇടവരുത്തുന്നുണ്ട്. 

വിവാഹ സല്‍ക്കാരവേളയില്‍ സ്റ്റേജില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വരനോടും വധുവിനോടും അവരുടെ ബന്ധുക്കളോടും വിശദമായി ചര്‍ച്ചചെയ്ത് അവര്‍ അംഗീകരിക്കുന്നവ മാത്രമേ അവതരിപ്പിക്കാവൂ. അപ്രതീക്ഷിത ആവിഷ്‌കാരങ്ങള്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കും. സഭ്യേതരമല്ലാത്ത, മനുഷ്യ അന്തസ്സിനു ചേരാത്ത എല്ലാ ആവിഷ്‌കാരങ്ങളും ചടങ്ങിന്റെ പ്രഭ കെടുത്തും. ഭാവി-ഭാസുര-സന്താന-സൗഭാഗ്യ-മംഗളങ്ങള്‍ നേരുന്ന പാവനമായ ആവിഷ്‌കാരങ്ങളെ വിവാഹവേളകളില്‍ ആകാവൂ എന്ന നിഷ്‌കര്‍ഷ എല്ലാവര്‍ക്കും ഉണ്ടാകണം. പോസിറ്റീവ് മാനങ്ങളും നന്മയുമുള്ള, സന്തോഷം ജനിപ്പിക്കുന്ന, മനുഷ്യന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന ആവിഷ്‌കാരങ്ങള്‍ മാത്രമേ നടത്താവൂ. ഈവന്റ് മാനേജ്‌മെന്റ് ടീമുകളും ഇക്കാര്യങ്ങളില്‍  ശ്രദ്ധ പുലര്‍ത്തണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.