Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“രാജ്യത്തെ ആദ്യ പള്ളിയുടെ കട്ടിളയും കല്ലുമെല്ലാം അമ്പലത്തിന്റേത്”; ചരിത്ര സത്യം തുറന്നടിച്ച മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫിയുടെ നബിദിന സന്ദേശത്തില്‍ ഹാലിളകി മതമൗലികവാദികള്‍‍; കാന്തപുരം ഗ്രൂപ്പിന്റെ വിലക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2019, 12:41 pm IST
in Kerala

തിരുവനന്തപുരം: രാജ്യത്തെ ആദ്യ പള്ളിയുടെ കട്ടിളയും കല്ലുമെല്ലാം അമ്പലത്തിന്റേതാണെന്നും ഇന്ത്യയില്‍ ആദ്യമായി മുസ്ലിംഗങ്ങള്‍ക്ക് പള്ളിയുണ്ടാക്കാന്‍ സൗകര്യം നല്‍കിയത് ഹൈന്ദവ സഹോദരങ്ങളാണെന്നും  മുസ്ലിംമത പ്രഭാഷകനും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗവുമായ മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫി. നേമത്ത് നടത്തിയ നബിദിന സന്ദേശ പ്രസംഗത്തിലാണ് സഖാഫി ചരിത്ര സത്യം വിളിച്ചോതിയത്. 

ഇന്ത്യയില്‍ ആദ്യമായി മുസ്ലിംഗങ്ങള്‍ക്ക് പള്ളിയുണ്ടാക്കാന്‍ സൗകര്യം നല്‍കിയത് ഹൈന്ദവ സഹോദരങ്ങളാണ്. ചേരമാന്‍പെരുമാളിന്റെ പിന്‍ഗാമിയായ ഹൈന്ദവ രാജാവാണ് ആദ്യപള്ളിയുണ്ടാക്കാന്‍ മുസ്ലിംങ്ങള്‍ക്ക് കൊടുങ്ങല്ലൂരില്‍ സ്ഥലം നല്‍കിയത്. ആറ് ഏക്കര്‍ 56സെന്റ് സ്ഥലമാണ് രാജാവിന്റെ നിര്‍ദ്ദേശപ്രകാരം മുസ്ലിംങ്ങള്‍ക്ക് പള്ളിയുണ്ടാക്കാന്‍ നല്‍കിയത്. സൗദിയിനിന്നുവന്ന 14അംഗ അറബികളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് അന്ന് രാജാവ് ഇത്തരത്തില്‍ സ്ഥലം കൈമാറിയതെന്നും സഖാഫി ഓര്‍മ്മിപ്പിച്ചു.

കേരളത്തില്‍ മുസ്ലിംങ്ങള്‍ക്ക് പല സഹായങ്ങളും ചെയ്തു തന്നതും ഹൈന്ദവ സമുദായക്കാരാണെന്നും ഇതിനാല്‍ നിലവില്‍ ബാബരി മസ്ജിദ് വിഷയത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ റിട്ട് സമര്‍പ്പിക്കാതെ മിണ്ടാതിരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. അതോടെ മുസ്ലീംഗങ്ങള്‍ ഹാലിളകി. കാന്തപുരം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ നിന്ന് മുള്ളൂര്‍ക്കരയെ വിലക്കി. 

സഖാഫിയുടെ പ്രസംഗ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ 

1956ന് ശേഷമാണ് ഗള്‍ഫുനാടുകളില്‍ പെട്രോള്‍ കണ്ടെത്തുന്നത്. അതുവരെ അവിടങ്ങളിലെല്ലാം ഏറെ കഷ്ടപ്പാടായിരുന്നു. അറബികള്‍ ഈത്തപ്പഴവും, ഉണക്ക മീനുമായി കഷ്ടിച്ചു ജീവിക്കുന്നവരായിരുന്നു.

ആ കാലത്താണ് മുസ്ലിംമത പ്രബോധനത്തിനുവേണ്ടി 13അറബികള്‍ കേരളത്തിലെത്തുന്നത്. അന്നാണ് അറബികള്‍ ചേരമാന്‍ പെരുമാളിന്റെ പിന്‍ഗാമിയായ ഹൈന്ദവ രാജാവിനോട് പള്ളിയുണ്ടാക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തിയത്. തങ്ങളുടെ കയ്യില്‍ ഇതിനുള്ള പണമില്ലെന്നും സംഘം രാജാവിനെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് പിറ്റേ ദിവസം തന്നെ രാജാവ് കൊട്ടാരത്തില്‍ ഹൈന്ദവരുടെ ഒരു യോഗം വിളിച്ചുചേര്‍ത്തു. എന്നിട്ട് ചോദിച്ചു. മക്കത്തുനിന്നും വന്ന മുസ്ലിംങ്ങള്‍ക്ക് ഇവിടെ പള്ളിനിര്‍മ്മിക്കാന്‍ സഹായംഅഭ്യര്‍ത്ഥിച്ചിട്ടുണ്ട്, ഇതിനുവേണ്ടി നമുക്ക് സഹായിക്കേണ്ടതുണ്ടെന്നും രാജാവ് പറഞ്ഞതോടെ ഒരു ഹൈന്ദവ സഹോദരന്‍ എഴുന്നേറ്റ് നിന്നു പറഞ്ഞു. രാജാവെ പള്ളിയുണ്ടാക്കാന്‍ നമ്മള്‍ പണം എടുക്കേണ്ട ആവശ്യമൊന്നുമില്ല.

കൊടുങ്ങല്ലൂര്‍ ക്ഷേത്ര നഗരിയില്‍ അവിടെ ഒരു കാളിക്ഷേത്രം നിര്‍മ്മിക്കാന്‍ ഞങ്ങള്‍ ആവശ്യമായ നിര്‍മ്മാണ സാമഗ്രികളെല്ലാം തെയ്യാറാക്കിവെച്ചിട്ടുണ്ട്. കല്ലുകള്‍വെട്ടിവെച്ചു, കട്ടിളകള്‍ ഉള്‍പ്പെടെ മുഴുവന്‍ വസ്തുക്കളും ഉണ്ടെന്നും പറഞ്ഞു. രാജാവ് പറയുകയാണെങ്കില്‍ ഈ സാധനസാമഗ്രികളെല്ലാം നമുക്ക് പള്ളിയുണ്ടാക്കാന്‍ കൈമാറാമെന്നും ഈ ഹൈന്ദവ സഹോദരന്‍ യോഗത്തില്‍ എഴുന്നേറ്റ് നിന്നു പറയുകയായിരുന്നു. ഉടന്‍ തന്നെ രാജാവ് മുസ്ലിങ്ങളോട് ചോദിച്ചു. ക്ഷേത്രത്തിന് വേണ്ടിയുണ്ടാക്കിയ ഇവ സ്വീകരിക്കാന്‍ നിങ്ങള്‍ തയ്യാറാണോയെന്ന്. സ്വീകരിക്കാന്‍ തെയ്യാറാണെന്ന് മുസ്ലിംങ്ങള്‍ പറഞ്ഞതോടെയാണ് രാജ്യത്തെ ആദ്യ പള്ളി കെടുങ്ങല്ലൂരില്‍ പണിതത്. കൊടുങ്ങല്ലൂര്‍ പള്ളിയുടെ കട്ടലകള്‍ അമ്പലത്തിന്റെ കട്ടളയാണ്. പള്ളി പണിതുയര്‍ത്തിയ കല്ലുകളും അമ്പലത്തിന്റേതാണെന്നും മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫി തന്റെ പ്രസംഗത്തില്‍ പറയുന്നു.

ഇത്തരത്തിലൊക്കെ മുന്‍കലങ്ങളില്‍നടന്നിട്ടുള്ളതിനാല്‍ തന്നെ നിലവില്‍ ബാബരി മസ്ജിദ് വിഷയത്തില്‍ കോടതി പറഞ്ഞത് കേട്ട് വെപ്രാളപ്പെടേണ്ടതില്ല. നെഞ്ചത്തടിച്ച് അതിന് പുന:പരിശോധനക്ക് റിട്ട് സമര്‍പ്പിക്കേണ്ട ആവശ്യവുമില്ല. അതങ്ങ് വിട്ടുകൊടുത്താല്‍ മതിയെന്നും മുള്ളൂര്‍ക്കര പറയുന്നു. എന്നാല്‍ തിരിച്ച് ഹൈന്ദവരെയും സാമ്പത്തികമായി മുസ്ലിംങ്ങള്‍ സഹായിച്ചതും പറയാനുണ്ടാകും. നേര്‍ച്ചകളും മറ്റുമായി അങ്ങോട്ടും കൊടുത്തത് എല്ലാവര്‍ക്കും പറയാനുണ്ടാകും.

14അറബികള്‍ ഇസ്ലാമത പ്രചരണത്തിനായി സൗദിയില്‍നിന്നും കേരളത്തിലെത്തിയപ്പോള്‍ അതില്‍ 12പുരുഷന്മാരും, രണ്ട് സ്ത്രീകളുമായിരുന്നു. തുടര്‍ന്ന് അവരില്‍ 10പേര്‍ക്ക് വിവാഹം കഴിക്കണം. അന്ന് ജാതി വെറി പൂണ്ടുനിന്ന കാലമാണ്. ഈഴവനുപോലും പെണ്ണ് കൊടുക്കാതെയും താഴ്ന്ന ജാതിക്കാര്‍ക്ക് മാറുമറക്കാന്‍പോലും പറ്റാത്ത കാലം. കല്യാണം കഴിക്കാനുള്ള അഭ്യര്‍ത്ഥനയുമായി അറബികള്‍ രാജാവിനെ കണ്ടപ്പോള്‍ രാജാവ് വീണ്ടും പിറ്റേ ദിവസം ഹൈന്ദവരുടെ ഒരു യോഗം വിളിച്ചു. ഇവര്‍ക്കുവിവാഹം കഴിക്കാന്‍ പെണ്ണുവേണമെന്നും അതും മതംമാറിയിട്ട് തന്നെ വിവാഹം കഴിക്കണമെന്നും രാജാവ് പറഞ്ഞു.

ഇതിന് തയ്യാറുള്ളവരുണ്ടോയെന്ന് രാജാവ് ചോദിച്ചതോടെ ഹൈന്ദവ സ്ത്രീകള്‍ സ്വമേധയാ മുന്നോട്ടുവന്ന് ഇവരെ വിവാഹം കഴിക്കുകയായിരുന്നു. അങ്ങനെ അന്നത്തെ അംബിക ആമിനയായി. ശാരദ നബീസായയി അങ്ങിനെയാണ് ഇവര്‍ ജീവിച്ചത്. ഇതിനും അപ്പുറം കേരളത്തിലെ മുസ്ലിംങ്ങളുടെ ഒരു പത്തുതലമുറയോളം പിന്നോട്ടുപോയാല്‍ അവരുടെ പിതാക്കന്മാരൊക്കെ ഈ പറഞ്ഞ ഹൈന്ദവര്‍തന്നെയാകുമെന്നും മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫി പറയുന്നു. ഇത്രയും വലിയ വിട്ടുവീഴ്‌ച്ചകള്‍ ഹൈന്ദവ വിഭാഗക്കാര്‍ മുസ്ലിംവിഭാഗത്തോട് ചെയ്തത് മറക്കരുതെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

Kerala

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)
India

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

Sport

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.