ന്യൂഡല്‍ഹി: വഴിയാത്രികരെയും പോലീസുകാരെയും സമരത്തിന്റെ പേരില്‍ അക്രമിച്ച ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് ലാത്തി വീശി. രാത്രിയായതോടെ വഴിവിളക്കുകള്‍ അടക്കംനശിപ്പിച്ചുകൊണ്ടാണ് ജെഎന്‍യുവിലെ അക്രമികള്‍ സമരം നടത്തിയത്. തുടര്‍ന്ന് പോലീസ് ദില്ലിയിലെ വഴിവിളക്കുകള്‍ എല്ലാം അണക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പോലീസിനെ കല്ലും കുപ്പികളും വെച്ച് ആക്രമിച്ചു. ഇതേടെ സിആര്‍പിഎഫും പോലീസും അക്രമികള്‍ക്ക് നേരെ ലാത്തിചാര്‍ജ് നടത്തി.
സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവശേഷി മന്ത്രാലയം വിദ്യാര്‍ത്ഥികളെ ചര്‍ച്ചയ്‌ക്ക് വിളിച്ചതിന് പിന്നാലെയായിരുന്നു തെരുവില്‍ ജെഎന്‍യുവിലെ അക്രമികളുടെ അഴിഞ്ഞാട്ടം. വിദ്യാര്‍ത്ഥികളുടെ സമരം അക്രമാസക്തം ആയതിനെ തുടര്‍ന്ന് അവിടുത്തെ നാല് മെട്രോ സ്റ്റേഷനുകള്‍ താത്കാലികമായി അടച്ചു. ഉദ്യോഗ്ഭവന്‍, പട്ടേല്‍ ചൗക്ക്, ലോക് കല്യാണ്‍ മാര്‍ഗ്, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളാണ് താത്കാലികമായി അടച്ചത്. മെട്രോസ്‌റ്റേഷനുകള്‍ക്കും അക്രമികള്‍ കേടുപാടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. പിന്നീട് പോലീസിന്റെ നിര്‍ദേശ പ്രകാരമാണ് മെട്രോ സ്റ്റേഷനുകള്‍ അടച്ചതെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോപ്പറേഷന്‍ ട്വിറ്ററിലൂടെ അറിയിച്ചു. അക്രമത്തിന് നേതൃത്വം നല്‍കിയ നൂറോളം വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
യൂണിയന്‍ പ്രസിഡണ്ട് ഐഷി ഘോഷ് ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. സര്‍വ്വകലാശാലയുടെ പ്രധാന കവാടത്തില്‍നിന്ന് അറുനൂറ് മീറ്റര്‍ അകലെ ബാബാ ഗംഗാനാഥ് മാര്‍ഗ്ഗിലും ലോധി റോഡില്‍ സഫ്ദര്‍ജംഗ് ടോംബ്ബിന് സമീപത്തുമായാണ് വിദ്യാര്‍ത്ഥികളെ തടഞ്ഞത്. പ്രശ്‌നം പഠിക്കുന്നതിന് കേന്ദ്ര മാനവശേഷി മന്ത്രാലയം മൂന്നംഗ സമിതിയെ നിയോഗിച്ചു. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുന്നതിന് ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയതായി എംഎച്ച്ആര്‍ഡി സെക്രട്ടറി ആര്‍.സുബ്രഹ്മണ്യം പറഞ്ഞു. വിദ്യാര്‍ത്ഥികളെ മന്ത്രാലയം ചര്‍ച്ചക്ക് വിളിപ്പിച്ചു. ഫീസ് വര്‍ദ്ധനവിനെതിരെ ദിവസങ്ങളായി വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലശാലയില്‍ പ്രതിഷേധത്തിലാണ്. വര്‍ദ്ധനവ് നേരത്തെ ഭാഗികമായി പിന്‍വലിച്ചിരുന്നു. എന്നാല്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് ആവശ്യം.
















