Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഊരാളുങ്കലിന് ഖജനാവ് തീറെഴുതി പിണറായി സര്‍ക്കാര്‍; ടെന്‍ഡറില്ലാതെ നല്‍കിയത് കോടികളുടെ കരാര്‍; കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥരെ അപ്രധാന വകുപ്പുകളിലേക്ക് തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2019, 04:24 pm IST
in Kerala

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ ടെന്‍ഡറില്ലാതെ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നല്‍കിയത് കോടികളുടെ കരാര്‍. ഏതാണ്ട് 707,02,89,858 കോടി രൂപയാണ് ഊരാളുങ്കലിന് ടെന്‍ഡറില്ലാതെ ഇതുവരെ നല്‍കിയത്. ഇതിലൂടെ അക്ഷരാര്‍ത്ഥത്തില്‍ ഖജനാവ് തീറെഴുതുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. വഴിവിട്ട സഹായങ്ങള്‍ക്ക് കൂട്ടു നില്‍ക്കാത്തതിന്റെ പേരില്‍ പല വകുപ്പ് മേധാവികളേയും അപ്രധാന വകുപ്പുകളിലേയ്‌ക്ക് തള്ളപ്പെടുകയും ചെയ്തിട്ടുണ്ട്.

2016-17ല്‍ പൊതുമരാമത്ത്, സ്പോര്‍ട്സ്, ടൂറിസം, ആരോഗ്യം, ഇറിഗേഷന്‍, ദേവസ്വം എന്നീ വകുപ്പുകളില്‍ മാത്രമായി 79,84,81,836 കോടി രൂപയാണ് ടെന്‍ഡറില്ലാതെ നല്‍കിയത്.

പൊതുമരാമത്ത്, കണ്ണൂര്‍ യൂണിവേഴ്സിറ്റി, മലബാര്‍ കാന്‍സര്‍ സെന്റര്‍, ഇറിഗേഷന്‍, ടൂറിസം, വിദ്യാഭ്യാസം, ആഭ്യന്തരം, സ്പോര്‍ട്സ്, റവന്യു, സ്റ്റാര്‍ട്ടപ്പ് മിഷന്‍, സിഡിറ്റ് എന്നീ വകുപ്പുകളിലായി 2016-17 കാലഘട്ടത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയത് 86,92,63,406 കോടിയാണ്. 2018-19ല്‍ വിദ്യാഭ്യാസം, ഫിഷറീസ്, ഫോറസ്റ്റ്, ആരോഗ്യം, ആഭ്യന്തരം, ഐ.ടി, എം.എല്‍.എ ഫണ്ട്, സ്പോര്‍ട്സ്, ടൂറിസം, ട്രാന്‍സ്പോര്‍ട്ട് കെഎസ്എഫ്ഇ, ലോട്ടറി, ട്രഷറി, ലേബര്‍, വ്യവസായം എന്നീ വകുപ്പുകളില്‍ 4,34,86,25,875 കോടി രൂപയും, കഴിഞ്ഞ ജനുവരി മുതല്‍ സപ്തംബര്‍ വരെ ഫോറസ്റ്റ്, സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പ്, ഇറിഗേഷന്‍, ഇടതു എം.എല്‍.എ ഫണ്ട്, ടൂറിസം, ട്രഷറി, ദേവസ്വം, സാംസ്‌കാരികം, വിദ്യാഭ്യാസം, സ്പോര്‍ട്സ് എന്നീ വകുപ്പുകളിലായി 105,39,18,741 കോടിയുടെയും ടെന്‍ഡറില്ലാതെ കരാര്‍ നല്‍കി.

വിവിധ ജില്ലകളിലെ നിര്‍മാണ പ്രവൃത്തികള്‍ക്കും ടെന്‍ഡറില്ലാതെ ഊരാളുങ്കല്‍ കരാര്‍ നേടി. ലോക കേരളസഭക്ക് സൗകര്യമൊരുക്കാന്‍ 1.85 കോടിയുടെ നവീകരണങ്ങള്‍ നടത്തിയപ്പോഴും കരാര്‍ നേടിയത് ഊരാളുങ്കല്‍ ആയിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല അപ്പാര്‍ട്മെന്റ് നിര്‍മാണത്തിന്റെ കരാറും, കടലാസ് രഹിത നിയമസഭ പദ്ധതിയും ഏല്‍പിച്ചിരിക്കുന്നത് ഊരാളുങ്കല്‍ സൊസൈറ്റിയെയാണ്.

2017 ഓഗസ്റ്റ് 25നും 2019 ഓഗസ്റ്റ് നാലിനും ഇറക്കിയ പ്രത്യേക ഉത്തരവിലൂടെയാണ് കോടികളുടെ നിര്‍മാണ ജോലികള്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കുന്നത്. ഒരു സമയം 800 കോടിയുടെ പരിധി നിശ്ചയിച്ചു നല്‍കിയെങ്കിലും 2,000 കോടിയുടെ വരെ പ്രവൃത്തികളാണ് സൊസൈറ്റി ഒരേസമയം ചെയ്തുകൊണ്ടിരിക്കുന്നത്. പൊതുമേഖലയില്‍ കിറ്റ്കോ ലിമിറ്റഡ്, എച്ച്എല്‍എല്‍ ഇന്‍ഫ്രാ ടെക് സര്‍വീസസ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്ക് 750 കോടിയുടെ വരെ പ്രവൃത്തികള്‍ ഒരേസമയത്ത് ഏറ്റെടുക്കാനാകും. സര്‍ക്കാരിതര മേഖലയില്‍ തന്നെ ഊരാളുങ്കലിനൊപ്പം ആരുമില്ലെന്നതും ശ്രദ്ധേയമാണ്. 250 കോടിയുടെവരെ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതിയുള്ള ഹാബിറ്റാറ്റാണ് ഊരാളുങ്കലിന് തൊട്ടടുത്തുള്ളത്.

2014ല്‍ ഒരേസമയത്ത് 250 കോടിയുടെ പ്രവൃത്തികള്‍ മാത്രം ഏറ്റെടുക്കാനാണ് ഊരാളുങ്കലിന് അനുമതി ഉണ്ടായിരുന്നത്. ഇത് 2017ല്‍ 500 കോടിയായും പിന്നീട് 800 കോടിയായും വര്‍ധിപ്പിച്ചു. 

കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ഫിനാന്‍ഷ്യല്‍ കോഡും ലംഘിച്ചാണ് ഊരാളുങ്കല്‍ സൊസൈറ്റിയെ ഇടത് സര്‍ക്കാര്‍ 800 കോടിയിലധികം രൂപയുടെ പ്രവൃത്തികള്‍ ചെയ്യാന്‍ ചുമതലപ്പെടുത്തിയത്. 39 പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 45 ഏജന്‍സികളുടെ പട്ടികയില്‍ ഇത്രയും ഉയര്‍ന്ന തുകയ്‌ക്കു പ്രവൃത്തികള്‍ ചെയ്യാന്‍ സംസ്ഥാനത്ത് മറ്റൊരു ഏജന്‍സിയെയും സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

പദ്ധതി വിവരണത്തിന്റ അടിസ്ഥാനത്തിലും വിവരസാങ്കേതിക വിദ്യയിലുള്ള പ്രാവീണ്യം കണക്കിലെടുത്തുമാണ് നിര്‍മാണം അവരെ ഏല്‍പിക്കുന്നതെന്നാണ് ഇതുസംബന്ധിച്ച ഉത്തരവിലെ വിശദീകരണം. കിഫ്ബി വഴിയുള്ള പദ്ധതികളും ഊരാളുങ്കലിനു തന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെയ് 31 രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ ജന്മദിനം: കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

India

ദൽഹിയിൽ ഒമ്പത് ഭീകരർ അറസ്റ്റിൽ: ഐഎസ്‌ഐ-അധോലോക ശൃംഖല തകർത്ത് ദൽഹി പോലീസ്, പിടിയിലായത് ഭീകരാക്രമണം നടത്താനിരിക്കെ

Entertainment

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

India

നാളെ ഹരിയാനയിലെ പഞ്ച്കുലയിൽ അതിശക്തമായ ബോംബ് പരീക്ഷണം; പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശം

Kerala

വിജയന്റെ നവകേരളവും ദാസന്റെ പുതുയുഗവും : കേരള ജനത ഇന്നും വറുതിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തിന് പുതിയ അതിവേഗറെയിൽ വരുമ്പോൾ…

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

“പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല’ – ചെയ്തത് തെറ്റ്, ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വിവാദത്തിൽ ക്ഷമാപണവുമായി ഹൻസിക കൃഷ്ണ

തൃണമൂൽ എംഎൽഎമാരുടെ നിർണായക യോഗം നാളെ, മമതയ്‌ക്ക് തിരിച്ചടിയായി പാർട്ടിയുടെ പകുതിയോളം എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കില്ല

കെ.ബി ഗണേശ് കുമാർ തോൽവി സ്വയം വരുത്തിവച്ചു; അലസതയും പണക്കൊഴുപ്പും പരാജയത്തിലേക്ക് നയിച്ചു, സിപിഐയിൽ വിമർശനം

ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയുടെ പങ്ക് വലുത് : രാജ്യത്തിന്റെ സൈനിക ശക്തിയെ പ്രശംസിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് 

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം; ഇൻ്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

ദൈവത്തിന് മുന്നിൽ എല്ലാവരും സമന്മാർ; വിഐപി ദർശനത്തെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതി

മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാനും അൽതാഫും റിയാസ്ഖാനും ഒന്നിക്കുന്ന “സീക്രട്ട് ഓഫ് കലിംഗ”; ടീസർ റിലീസ് ആയി

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.