Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംന്യാസത്തെ വെടിയാന്‍ അധികാരമില്ല

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Nov 12, 2019, 03:53 am IST
in Samskriti

മൂന്നാം അദ്ധ്യായം നാലാം പാദം

തദ്ഭൂതാധികരണം

ഇതില്‍ ഒരു സൂത്രമേയുള്ളൂ

സൂത്രം – തദ്ഭൂതസ്യ തു നാതദ്ഭാവോ ജൈമിനേരപി നിയമാതദ് രൂപാഭാവേഭ്യഃ

നാലാമത്തെ ആശ്രമമായ സംന്യാസത്തിലെത്തിയയാള്‍ക്ക് പിന്നെ തിരിച്ച് പോക്ക് അനുവദിച്ചിട്ടില്ല. കര്‍മ്മാചാര്യനായ ജൈമിനി മഹര്‍ഷിയുടെ അഭിപ്രായവും അതാണ്. നാലാമത്തെ ആശ്രമത്തിനിന്ന് പിന്നോട്ട് ഇറങ്ങി വരാനുള്ള നിയമമോ പിന്നീട് ഗാര്‍ഹസ്ഥ്യമോ വാനപ്രസ്ഥമോ സ്വീകരിക്കാനുള്ള വിധിയോ ശിഷ്ടാചാരമോ ഇല്ല. അതിനാല്‍ സംന്യാസം ഉപേക്ഷിക്കുന്നത് ശരിയല്ല. സംന്യാസം സ്വീകരിച്ചയാള്‍ക്ക് വീണ്ടും ഗൃഹസ്ഥനാകാമോ എന്നതാണ് ഈ സൂത്രത്തില്‍ വിചാരം ചെയ്യുന്നത്. അതിന് വിധിയില്ല. അങ്ങനെയുള്ളയാളെ ആശ്രമ ഭ്രഷ്ടനായി കണക്കാക്കണം. അയാള്‍ക്ക് വേദാധികാരവും ഇല്ല.

ബ്രഹ്മചര്യത്തിന് ശേഷം ഗൃഹസ്ഥാശ്രമം. തുടര്‍ന്ന് വാനപ്രസ്ഥം പിന്നെ സംന്യാസം എന്നിങ്ങനെയാണ് നാല് ആശ്രമങ്ങളുടെ ക്രമം. ഇവയില്‍ പോകാനല്ലാതെ താഴേയ്‌ക്കിറങ്ങുവാന്‍ നിയമമോ വിധിയോ ഇല്ല. കര്‍മ്മാചാര്യനായ ജൈമിനി പോലും ഇതിനെ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യത്തെ മൂന്ന് ആശ്രമങ്ങള്‍ ഏതില്‍ നിന്നും സംന്യാസമെടുക്കാം. അതിന് ക്രമം പാലിക്കണമെന്നില്ല. വൈരാഗ്യം അഥവാ വിരക്തി വരുമ്പോള്‍ സംന്യാസം സ്വീകരിക്കാം. പിന്നെ സംന്യാസത്തെ വെടിയാന്‍ അധികാരമില്ല.

അധികാരാധികരണം

ഇതില്‍ രണ്ട് സൂത്രങ്ങളുണ്ട്

സൂത്രം-  ന ചാധികാരികാരികമപി പതനാനുമാനാത്തദയോഗാത്

അശ്രദ്ധമൂലം ആശ്രമ ധര്‍മ്മത്തില്‍നിന്ന് വീഴ്ച പറ്റിയ നൈഷ്ഠിക ബ്രഹ്മചാരിക്ക് അധികാരികള്‍ക്ക് വിധിച്ച പ്രായശ്ചിത്തം പോലും മതിയാവില്ല. എന്തെന്നാല്‍ സ്മൃതി അയാളെ പതിതനായി കണക്കാക്കുന്നു. പതിതന്‍മാര്‍ക്ക് പ്രായശ്ചിത്ത വിധിയില്ല. സന്ന്യാസിയോ വാന പ്രസ്ഥനോ വീണ്ടും ഗൃഹസ്ഥനായാല്‍ അത് ആശ്രമമാറ്റമല്ല. ആശ്രമ ഭ്രംശമാണ്. പതനം തന്നെയാണ്. അതിനാല്‍ പതിതന്‍മാര്‍ക്ക് പ്രായശ്ചിത്തം പോലുമാകില്ല എന്ന അവസ്ഥയാണ്.

നൈഷ്ഠികബ്രഹ്മചാരി തന്റെ ബ്രഹ്മചര്യാ വ്രതത്തില്‍ ശ്രദ്ധക്കുറവ് മൂലം വീഴ്ച വരുത്തിയാല്‍ പ്രായശ്ചിത്തം എത്രത്തോളമാകാം എന്നതാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. അധികാരികള്‍ക്ക് നിശ്ചയിച്ച പ്രായശ്ചിത്തം മതിയോ എന്നാണ് സംശയം. അവര്‍ക്ക് പ്രായശ്ചിത്തമില്ല എന്നതാണ് മറുപടി. ആചാരത്തില്‍ നിന്നും വ്യതിചലിച്ചയാളെ പതിതനായാണ് ശ്രുതിയും സ്മൃതിയും കണക്കാക്കുന്നത്. ഇങ്ങനെയുള്ളയാള്‍ക്ക് പ്രായശ്ചിത്തം കൊണ്ട് ശുദ്ധനാകാനാവില്ല. അതിനാല്‍ വീഴ്ച പറ്റാതെ നോക്കണം. ആശ്രമഭ്രഷ്ടന് ബ്രഹ്മവിദ്യയ്‌ക്ക് അധികാരമില്ല.

സൂത്രം – ഉപ പൂര്‍വ്വാമപി ത്വേകേ ഭാവമശനവത് തദുക്തം

ചില ആചാര്യന്‍മാര്‍ ഉപ പാതകമായി ഇതിനെ കണക്കാക്കുന്നു. കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണം കഴിച്ചാലുള്ള പോലെയുള്ള പ്രായശ്ചിത്തഭാവത്തെ അംഗീകരിക്കുന്നു. അതും ശാസ്ത്ര സമ്മതമാണ് എന്ന് അവര്‍ പറയുന്നു.

നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെ ധര്‍മ്മാചാരണത്തില്‍ വീഴ്ച പറ്റുന്നത് മഹാപാതകമായി പറയാത്തതിനാല്‍ അതിനെ ഉപപാതകമായി കണക്കാക്കണമെന്നാണ് ചില ആചാര്യന്‍മാരുടെ അഭിപ്രായം. അതിനാല്‍ അതിന് പ്രായശ്ചിത്തമുണ്ടെന്ന് അവര്‍ പറയുന്നു.

കഴിക്കാന്‍ പാടില്ലാത്ത അശുദ്ധ ഭക്ഷണം കഴിച്ചാല്‍ പ്രായശ്ചിത്തം ചെയ്യുന്നത് പോലെയും മറ്റ് ആശ്രമങ്ങളില്‍ വ്രതത്തിന് ഭംഗം വന്നാല്‍ പ്രായശ്ചിത്തമുണ്ട് എന്ന പോലെയും നൈഷ്ഠിക ബ്രഹ്മചര്യ വീഴ്ചയ്‌ക്കും പ്രായശ്ചിത്തത്തിന് ശാസ്ത്രസമ്മതിയുണ്ടെന്ന് അവര്‍ പറയുന്നു.

                                                                                                                                     9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പുതിയ വാര്‍ത്തകള്‍

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.