Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊഴില്‍ വിദഗ്ധരുടെ സൊസൈറ്റി: കേന്ദ്ര പദ്ധതി സിപിഎം രാഷ്‌ട്രീയ നിയന്ത്രണത്തിലാക്കുന്നു, കേന്ദ്ര നൈപുണ്യ വികസന പദ്ധതി കേരള പദ്ധതിയായി അവതരിപ്പിക്കുന്നു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 1, 2019, 12:46 pm IST
in Kerala

കൊച്ചി: തൊഴില്‍ വൈദഗ്ധ്യം നേടിയവരെ ചേര്‍ത്ത് പ്രാദേശിക സൊസൈറ്റികളുണ്ടാക്കാനുള്ള കേന്ദ്ര പദ്ധതി സംസ്ഥാനത്ത് സിപിഎം സമാന്തര സൊസൈറ്റികളാക്കി മാറ്റുന്നു. മോദി സര്‍ക്കാര്‍ വന്നശേഷം രൂപം കൊടുത്ത തൊഴില്‍ നൈപുണ്യ വികസന മന്ത്രാലയത്തിന്റെ ഈ പദ്ധതിയും, പല കേന്ദ്ര പദ്ധതികളും സ്വന്തം പദ്ധതിയാക്കി നടപ്പിലാക്കുന്നതുപോലെയാണ് പിണറായി സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. 

തൊഴില്‍ സാധ്യതയും ലഭ്യതയും കൂട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നൈപുണ്യ വികസന പദ്ധതി വലിയ പ്രയോജനം ചെയ്തു. 23 ലക്ഷത്തിലേറെ പേര്‍ക്ക് പരിശീലനം നേടിയശേഷം തൊഴില്‍ ലഭിച്ചു. ദീര്‍ഘകാല- ഹ്രസ്വകാല പരിശീലനം നേടിയവര്‍ക്ക് അതത് പ്രദേശങ്ങളിൽ തൊഴില്‍ ലഭ്യത ഉറപ്പാക്കാനുള്ള തുടര്‍ നടപടിയെന്ന നിലയില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍, ഇവരെ അംഗങ്ങളാക്കി സൊസൈറ്റികള്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നിതി ആയോഗ് ഈ പദ്ധതിക്ക് അംഗീകാരവും സൊസൈറ്റിയുടെ ഘടന നിശ്ചയിക്കാനുള്ള അവകാശവും നിയന്ത്രണവും സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. പലസംസ്ഥാനങ്ങളും സൊസൈറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനവും തുടങ്ങി.

ഈ പദ്ധതി സംസ്ഥാനത്തിന്റേതാക്കി അവതരിപ്പിച്ച് കേരളപ്പിറവി ദിനമായ ഇന്ന്‌കേരള പദ്ധതിയായി അവതരിപ്പിക്കാനുള്ള നടപടികളിലാണ് സംസ്ഥാന വ്യവസായ വകുപ്പ്. ജില്ലാ വ്യവസായ വികസന കേന്ദ്രങ്ങളുടെ മേല്‍നോട്ടത്തില്‍ ഇതിനുള്ള പ്രവര്‍ത്തനം പൂര്‍ത്തിയായി. എന്നാല്‍, സൊസൈറ്റി രൂപീകരണം കേരള സൊസൈറ്റി ആകട് പ്രകാരമാണ്. സഹകരണ സംഘങ്ങള്‍ കൈപ്പിടിയിലാക്കാന്‍ സിപിഎം കളിക്കുന്ന എല്ലാ രാഷ്‌ട്രീയ നടപടികളും ഇതിലുമുണ്ട്.

സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലുമായി 1034 സൊസൈറ്റികള്‍ക്കാണ് ആസൂത്രണം. ഈ നവംബറില്‍ 475 എണ്ണം തുടങ്ങാനാണ് തീരുമാനം. സപ്തംബര്‍ അഞ്ചിന് മുമ്പ് അംഗങ്ങളാകാന്‍ താല്‍പര്യമുള്ളവരുടെ പട്ടിക ജില്ലാ വ്യവസായ കേന്ദ്രത്തിലെത്തിക്കുന്നതു തുടങ്ങി, ഒക്‌ടോബര്‍ 30ന് മുമ്പ് സൊസൈറ്റി രൂപീകരണം പൂര്‍ത്തിയാക്കുന്ന ഏഴുഘട്ട പ്രവര്‍ത്തനമായിരുന്നു. എന്നാല്‍, ഇതിന് വേണ്ടത്ര പ്രചാരണം ഉണ്ടായില്ല. വടക്കന്‍ ജില്ലകളില്‍ സൊസൈറ്റികള്‍ ലക്ഷ്യമിട്ടത്ര എത്തി. മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും പ്രതികരണം കുറവായി. യോഗ്യരെ അറിയിക്കാത്തതാണ് മുഖ്യകാരണം. എന്നാല്‍, പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ച് സ്ഥലങ്ങളില്‍ അവര്‍ സംഘടിതമായി ചേര്‍ന്നു. 

പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വ്യവസായ വകുപ്പിന്റെ ചെറിയ സംഭാവനയും ചേര്‍ത്ത് സംസ്ഥാന പദ്ധതിയാക്കി പ്രചാരണത്തിനാണ് ഒരുങ്ങുന്നത്. മരപ്പണി, പ്ലംബിങ്, കെട്ടിട നിര്‍മണം, പെയിന്റിങ്, ഇലക്ട്രിക്കല്‍ വര്‍ക്ക്, കല്‍പ്പണി, വെല്‍ഡിങ്, കാറ്ററിങ്, തെങ്ങുകയറ്റം തുടങ്ങിയവയില്‍ പ്രാവീണ്യം ഉള്ളവര്‍ അതത് പ്രദേശത്തെ സൊസൈറ്റിയില്‍ അംഗങ്ങളായാല്‍ ഇവര്‍ക്കായിരിക്കും പ്രദേശത്ത് ഉണ്ടാകുന്ന ജോലികളില്‍ പ്രാമുഖ്യം കിട്ടുക. 

വ്യവസായ വികസന കേന്ദ്രത്തിലെ ജീവനക്കാരില്‍ ഇടതുപക്ഷ യൂണിയനില്‍ പെട്ടവരാണ് പദ്ധതി നിര്‍വഹണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ജില്ലാ വ്യവസായ വികസന കേന്ദ്രം മാനേജരുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍. സൊസൈറ്റി അംഗത്വത്തിന് 100 രൂപയാണ് വിഹിതം. അതത് മേഖലയില്‍ നൈപുണ്യമുള്ളവര്‍ക്കേ അംഗത്വം കിട്ടു.

പത്തുപേര്‍ ചേര്‍ന്നാല്‍ രജിസ്റ്റര്‍ ചെയ്യാം. പിന്നീട് അംഗത്വം വേണമെങ്കില്‍ കടുത്ത വ്യവസ്ഥകളുണ്ട്. സൊസൈറ്റിയെപ്പോലെ അംഗത്വം നേടാന്‍ കടമ്പകള്‍ കടക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു; ശബരിമല റോഡ് നിര്‍മാണം കുളമാകും, നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക്

Kerala

കുമ്പളയിൽ എംഡിഎംഎയുമായി മംഗലാപുരം സ്വദേശി യുവാവ് പിടിയിൽ

Varadyam

കവിത: താമര വിരിയട്ടെ

Varadyam

കവിത: കാഴ്ച മങ്ങുന്നു

Varadyam

നര്‍മ്മം: തസ്‌കരണദൂത്

പുതിയ വാര്‍ത്തകള്‍

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.